Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കാവ്യലാവണ്യത്തിന്റെ അലങ്കാരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2016, 09:41 pm IST
inSamskriti

അലങ്കാര ശാസ്ത്രം എന്ന വിളിപ്പേരിലാണ് ഭാരതീയ കാവ്യശാസ്ത്രം അറിയപ്പെട്ടത്. അലങ്കാരം എന്ന ലാവണ്യാത്മകമായ പദത്തിന്റെ സംസ്‌കാരഗരിമ വിവിധാര്‍ത്ഥങ്ങളില്‍ പ്രയോഗിക്കപ്പെട്ടിരുന്നു എന്ന് താല്‍പര്യം. കാവ്യലാവണ്യത്തിന്റെ ലക്ഷണയുക്തമായ പട്ടികയില്‍ ഇടംപിടിച്ചതോടെയാണ് അലങ്കാരമെന്ന പരികല്‍പനക്ക് സവിശേഷവും സൂക്ഷ്മവുമായ അര്‍ത്ഥതലം നേടാനായത്. ഉപമാദ്യലങ്കാരം എന്ന നിലയില്‍ ഈ അര്‍ത്ഥരുചി പ്രചുരപ്രചാരം നേടുകയായിരുന്നു. വിശദീഭൂതമായ അര്‍ത്ഥരൂപം നേടി കവിതയിലെ സൗന്ദര്യധര്‍മ്മമായ അലങ്കാര മീമാംസ ശാസ്ത്രപദവിയിലെത്തി. രണ്ടുതരത്തിലും ‘അലങ്കാര പ്രയോഗത്തെ’ അംഗീകരിക്കുകയായിരുന്നു മീമാംസകന്മാര്‍.

കാവ്യശരീരത്തിന്റെ ബാഹ്യമായ ഭൂഷണങ്ങള്‍ മാത്രമാണ് അലങ്കാരങ്ങളും മാധുര്യസൗകുമാര്യാദി ഗുണങ്ങളുമെന്ന് ഭരതന്‍ പറയുന്നു. ഉപമ, ദീപകം, രൂപകം, യമകം എന്നീ നാല് അലങ്കാരങ്ങളാണ് കാവ്യപ്രപഞ്ചത്തില്‍ പ്രാധാന്യമായുള്ളതെന്ന് നാട്യാചാര്യമതമുണ്ട്.

രൂപകാദ്യാലങ്കാരങ്ങള്‍ ബാഹ്യമെന്ന് തന്നെയാണ് ഭാമഹനും ഗണിക്കുന്നത്. വനിതാമുഖത്തിന്റെ തനതായ ‘കാന്തി’ക്ക് ഭൂഷണം വേണമെന്ന് ആചാര്യന്‍ ‘കാവ്യാലങ്കാര’ത്തില്‍ എടുത്തുകാട്ടുന്നു.

‘നകാന്തമപി നിര്‍ഭൂഷം

വിഭാതി വനിതാനനം’

അലങ്കാര ചര്‍ച്ചയുടെ സമഗ്രഭാഗവും ‘കാവ്യാലങ്കാര’ത്തിന്റെ രണ്ടാം പരിച്ഛേദത്തില്‍ കാണാം. ആക്ഷേപം, അര്‍ത്ഥാന്തരന്യാസം, വ്യതിരേകം, വിഭാവന, സമാസോക്തി, അതിശയോക്തി എന്നീ ആറ് അലങ്കാരങ്ങള്‍ അറുപത്തിയാറാം കാരികയില്‍ വായിക്കാം. മൂന്നാം പരിച്ഛേദം പരിചയപ്പെടുത്തുന്നത് ഇരുപത്തി മൂന്ന് അലങ്കാരങ്ങളാണ്.

ഭട്ടോദ്ഭടന്‍ രസാഭിവ്യഞ്ജകമായ കാവ്യധര്‍മത്തെ ധ്വനിയായല്ല അലങ്കാരമായാണ് ദര്‍ശിക്കുന്നത്. വിഭാവാനുഭാവ വ്യഭിചാരികള്‍ മാത്രമല്ല രസാനുഭവങ്ങളും വ്യഞ്ജകങ്ങളാണെന്ന് ഉദ്ഭടന്‍ ഉറപ്പിച്ചുപറയുന്നു. യഥാര്‍ത്ഥത്തില്‍ ഉക്തിവൈചിത്ര്യത്തില്‍ അധിഷ്ഠിതമായ കാവ്യരൂപത്തിന്റെ വിവിധസന്ദര്‍ഭങ്ങളില്‍ വിവിധങ്ങളായ അലങ്കാരങ്ങള്‍ ജനിക്കുകയാണ്. ഓരോ ഉക്തിക്കും ഉക്തി വ്യതിയാനത്തിനും നിര്‍ണായകമായ നാമം നല്‍കി അലങ്കാരസംജ്ഞകള്‍ പെരുകുകയായിരുന്നു. മമ്മടന്‍ അറുപത്തിയേഴ് അലങ്കാരങ്ങളുടെ പട്ടിക നിരത്തുമ്പോള്‍ അപ്പയ്യ ദീക്ഷിതര്‍ നൂറ്റിരുപത്തഞ്ച് അലങ്കാരമാണ് ഗണിക്കുന്നത്.

വാസ്തവം, ഔപമ്യം, അതിശയം, ശ്ലേഷം എന്നീ നാലു സംവര്‍ഗ്ഗങ്ങളായാണ് അലങ്കാരങ്ങളെ രുദ്രടന്‍ സ്വീകരിക്കുന്നത്. അലങ്കാരം രസപോഷകമാവണമെന്ന സിദ്ധാന്തം ആനന്ദവര്‍ദ്ധനന്റെയാണ്.

”കാവ്യ ശോഭാകരാന്‍ ധര്‍മ്മാന്‍

അലങ്കാരാന്‍ പ്രചക്ഷതേ”

എന്ന് അലങ്കാരത്തെ ‘കാവ്യദര്‍ശ’ത്തില്‍ ആചാര്യദണ്ഡി നിര്‍വചിക്കുന്നു. കാവ്യലാവണ്യത്തിന്റെ ധര്‍മ്മം തന്നെയാണ് അലങ്കാരമെന്ന മീമാംസക വചനം ശ്രദ്ധേയമാണ്.

”വൈചിത്ര്യമലങ്കാരഃ” എന്നും ”കവി പ്രതിഭോത്ഥിതഃ വിച്ഛതി വിശേഷ അലങ്കാരഃ” എന്നും അലങ്കാരത്തെ സവിശേഷ രീതിയില്‍ കുന്തകന്‍ രേഖപ്പെടുത്തുന്നു. അലംകൃതമായതിനു മാത്രമേ കാവ്യത്വമവകാശപ്പെടാനാകൂ എന്ന കുന്തകമതം വ്യാഖ്യാതാക്കളുടെ അംഗീകാരം നേടുകയുണ്ടായി. ‘കാവ്യം ഗ്രാഹ്യമലങ്കാരാത്,’ ‘സൗന്ദര്യമലങ്കാരഃ’ എന്നീ നിര്‍വചനങ്ങളിലൂടെ കാവ്യതത്ത്വമായ അലങ്കാരത്തെ വാമനന്‍ മൂല്യനിര്‍ണയം ചെയ്യുന്നു. ‘കാവ്യാലങ്കാര സൂത്രവൃത്തി’യില്‍ ഇത് വായിക്കാം.

ലാവണ്യത്തിന്റെ അപൂര്‍വരുചിയാണ് അലങ്കാര ചര്‍ച്ചയില്‍ പ്രകടമാവുക. ഈ ‘സൗന്ദര്യധര്‍മ’ സങ്കല്‍പത്തെ ആധുനിക വിമര്‍ശകര്‍ മറന്നുകളഞ്ഞെന്ന് നിരൂപക മതമുണ്ട്. അപ്പയ്യദീക്ഷിതരുടെ വിചിത്രമായ അലങ്കാര സമീപനം ‘ചിത്രമീമാംസ’യില്‍ കാണുന്നു. ഉപമ മാത്രമേ ഒരേ ഒരലങ്കാരമായുള്ളൂ. ഇതിന്റെ വൈചിത്ര്യഭേദങ്ങളാണ് മറ്റെല്ലാ അലങ്കാരങ്ങളും.

കാവ്യബിംബത്തെക്കുറിച്ചുള്ള നൂതനവീക്ഷണങ്ങള്‍ ഒരര്‍ത്ഥത്തില്‍ അലങ്കാര ചര്‍ച്ചയുടെ ഭാഗം തന്നെയാണ്. അലങ്കരണധര്‍മ്മം മാത്രമേ കാവ്യബിംബങ്ങള്‍ പലപ്പോഴും നിര്‍വഹിക്കാറുള്ളൂവെങ്കിലും അലങ്കാരങ്ങളേറെയും കാവ്യബിംബങ്ങളായി രൂപപ്പെടാറുണ്ട്.

അലങ്കാര വിധിയും ശാസ്ത്രവും പഴഞ്ചനെന്ന് കരുതുന്നവര്‍ക്കുള്ള മറുപടി കൂടിയാണിത്.

ടി.എസ്. എലിയറ്റിന്റെയും പിന്നീട് ഐ.എ. റിച്ചാര്‍ഡ്‌സിന്റെയും ആധുനിക കാവ്യവീക്ഷണങ്ങള്‍ അലങ്കാര സിദ്ധാന്തത്തിനപ്പുറം സ്വകീയമായ കാവ്യമീമാംസാ തത്ത്വങ്ങള്‍ അവതരിപ്പിക്കുകയുണ്ടായി. ആധുനികോത്തര സാഹിത്യവിമര്‍ശനത്തില്‍ ഏറെയും ധൈഷണിക ചിന്തകളായി പിന്നീട് മൂല്യനിര്‍ണയം ചെയ്യപ്പെടുകയായിരുന്നു. അല്‍ത്തൂസര്‍, ഴാക് ലക്കാന്‍, ഫ്രോയിഡ് തുടങ്ങിയവരുടെ നവസിദ്ധാന്തങ്ങള്‍ സാഹിതീയ പാഠങ്ങളെയും അസാഹിതീയ പാഠങ്ങളെയും നവചരിത്രവാദപരമായ ദര്‍ശനമേഖലയില്‍ എത്തിക്കുന്നു. അവിടെയൊന്നും അലങ്കാരാദി സാഹിത്യമീമാംസാ വിചിന്തനങ്ങള്‍ അപ്രസക്തമാകുന്നില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

Badminton

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

India

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)
India

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

India

സിനിമ അനിസ്ലാമികമെന്ന് ഫത്വ ഇറക്കിയവർ കണ്ണ് തുറന്ന് കാണട്ടെ : കശ്മീരിന്റെ ചരിത്രത്തിലെ ആദ്യ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് നാളെ തുടക്കം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആരോ കമന്റിട്ടതിനാണ് കേസെടുത്തത് ; അപര്‍ണ കുറുപ്പിന്റെ പരാതിയില്‍ ബാസിലിനെതിരായ പൊലീസ് നടപടിയ്‌ക്കെതിരെ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍

മുന്‍ സംയുക്തസേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്) പാകിസ്ഥാന്‍ ജനറല്‍ അസിം മുനീര്‍ (വലത്ത്)

ഇന്ത്യയുടെ സുരക്ഷയ്‌ക്കുള്ള പ്രധാന ആശങ്ക പാകിസ്ഥാൻ തന്നെയെന്ന് മുൻ സംയുക്തസേനാമേധാവി അനിൽ ചൗഹാന്റെ താക്കീത്

സംസ്ഥാനത്ത് താപനില വര്‍ദ്ധിക്കുന്നു,ജാഗ്രത നിര്‍ദ്ദേശം

ദല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 3 ആയി

ചൈനയ്‌ക്കെതിരെ ജപ്പാ‍ന്‍ യുദ്ധത്തിനൊരുങ്ങുകയാണ്…ഇക്കുറി പ്രതിരോധത്തിന് ആവശ്യപ്പെട്ടത് 5500 കോടി ഡോളര്‍

‘ഹനുമാൻ അൻഷ് ‘ ഷൂട്ടിംഗ് ആരംഭിച്ചതോടെ നിരവധി പ്രശ്നങ്ങൾ ; പഴങ്ങൾ മാത്രം കഴിച്ച് ധ്യാനമാരംഭിച്ച് സംവിധായകൻ : ഈ വിജയം ബഗളാമുഖിയുടെ അത്ഭുതം

വാഹനങ്ങളുടെ നിര 2 കിലോമീറ്റര്‍ നീണ്ടു: ടോള്‍ ബൂത്ത് യാത്രക്കാര്‍ക്ക് തുറന്നു നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

കോടിക്കണക്കിന് ചൈനീസ് ആയുധങ്ങൾ ഉണ്ടായിരുന്നിട്ടും നാവികസേന നിസ്സഹായമാണ്; ചെങ്കടലിൽ മൂന്ന് പാക് നാവികരുടെ മരണം പൊള്ളയായ അവകാശവാദങ്ങൾ തുറന്നുകാട്ടുന്നു

സഹാറൻപുരിലെ പൊളിച്ച പള്ളിക്കുള്ളിൽ കണ്ട 20 അടി ആഴമുള്ള കിണർ എഎസ്‌ഐ പരിശോധിക്കും

ദൽഹിയിൽ ഒക്‌ടോ 25ന് ജീവൻ സമ്മാൻ യാഗം; ലക്ഷ്യം സാംസ്‌കാര-മുല്യ-പൈതൃക സംരക്ഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.