Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമകഥാസാഗരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2016, 07:38 pm IST
inSamskriti

ആദികാവ്യമായ രാമായണത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന് ലഭിച്ചിരിക്കുന്ന സാര്‍വത്രികമായ അംഗീകാരമാണ്. ഹിന്ദുമതവിശ്വാസികളെ സംബന്ധിച്ചിടത്തോളം ഒരു കാവ്യം എന്നതിലുപരി ജീവിതത്തിന് വഴികാട്ടിയായ വിശുദ്ധഗ്രന്ഥമാണ് രാമായണം. അമൂല്യമായ തത്വദര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ധര്‍മശാസ്ത്രഗ്രന്ഥമായും ഒരു കാലഘട്ടത്തിലെ സാമൂഹിക-സാംസ്‌കാരിക ചരിത്രമായും ഇതിഹാസകാവ്യമായും രാമായണം പരിലസിക്കുന്നു.

ഈശ്വരസാക്ഷാത്കാരം

ഓരോ ആത്മാവിലുമുള്ള ദൈവികതയെ കണ്ടെത്തലും അതിന്റെ ബഹിരാവിഷ്‌കരണവുമാണ് ജീവിതലക്ഷ്യം എന്നാണ് വിവേകാനന്ദ സ്വാമികള്‍ പറഞ്ഞിട്ടുള്ളത്. രാമായണകഥയുടെ കര്‍ത്താവായ വാല്മീകിയുടെ ജീവിതം തന്നെ അതിനുദാഹരണമാണ്. ബ്രാഹ്മണനായി ജനിച്ചെങ്കിലും ബ്രഹ്മകര്‍മങ്ങളെല്ലാം വെടിഞ്ഞ് വഴിപോക്കരെ കൊള്ളചെയ്തും മറ്റും നടന്നിരുന്നവനാണ് താനെന്ന് ആത്മകഥാപ്രസംഗത്തില്‍ അദ്ദേഹം ശ്രീരാമനെ കേള്‍പ്പിക്കുന്നുണ്ട്.

ആസുരഭാവങ്ങളും തമസ്സും നിറഞ്ഞ ആ മൂഢമനസ്സിനെ മുനിമാരുമായുള്ള സത്സംഗവും രാമനാമജപവുമാണ് മുനിപുംഗവനായും ആദികവിയായും ഭക്തോത്തംസമായ രാമായണ കര്‍ത്താവായും മാറ്റിയെടുത്തത്. സജ്ജനസംസര്‍ഗത്തിന്റെ വിലയും ഫലവും, ഭഗവത് നാമകീര്‍ത്തനത്തിന്റെ ശക്തിയും മാഹാത്മ്യവും, ജീവിതയാത്രയുടെ ലക്ഷ്യവും പ്രാധാന്യവും എല്ലാം വാല്മീകി മഹര്‍ഷിയുടെ കഥയില്‍ത്തന്നെ ബീജരൂപേണ വര്‍ത്തിക്കുന്നു. രത്‌നാകരനായിരുന്ന തസ്‌കരന്‍ വാല്മീകിയായി രാമായണംകൊണ്ട് ലോകത്തെ അനുഗ്രഹിച്ചു. മഹത്തായ ചരിതമാണ് രാമായണം വഴി ലഭ്യമാകുന്നത്.

ആസുരഭാവത്തിനടിമപ്പെട്ട് കട്ടും പിടിച്ചുപറിച്ചും സ്വന്തം മടിശീല വീര്‍പ്പിക്കാന്‍ മാത്രം ഉത്സുകരായി കുടുംബത്തെയും സമുദായത്തെയും അധോഗതിയിലേക്ക് വലിച്ചിഴക്കുന്നവര്‍ ഇന്നും നമുക്കിടയിലുണ്ട്. അതുകൊണ്ട് സ്ഥായിയായ സന്തോഷത്തിനും സുഖത്തിനും നാം അര്‍ഹരല്ലാതായിരിക്കുന്നു.

രാമകഥാശ്രവണം അത്യാവശ്യം

ആ അര്‍ഹത വീണ്ടുകിട്ടണമെങ്കില്‍ നല്ല കഥകളെ കേട്ട്, സ്വാര്‍ത്ഥതാല്‍പര്യങ്ങളെ കുറച്ചെങ്കിലും വെടിഞ്ഞ് ആത്മബോധത്തോടും ഈശ്വരാര്‍പ്പണഭാവത്തോടുംകൂടി സൃഷ്ടിയെ മുഴുവനും സ്‌നേഹിക്കാനും ആദരിക്കാനും സേവിക്കാനും നാം പഠിക്കണം. അതിനുള്ള പ്രചോദനം രാമായണ പാരായണത്തിലൂടെ നമുക്ക് ലഭ്യമാകണം. വാല്മീകി മഹര്‍ഷിയുടെ അനുഗ്രഹംകൊണ്ട് മനസ്സ് നമ്മുടെ ശുദ്ധസാത്വികമായ ജ്ഞാനത്താല്‍ പ്രകാശിതമായിത്തീരട്ടെ.

കൂജന്തം രാമരാമേതി, മധുരം

മധുരാക്ഷരം

ആരുഹ്യ കവിതാശാഖാം,

വന്ദേ വാല്മീകി കോകിലം.

ഇദം പവിത്രം പാപഘ്‌നം

പുണ്യം വേദൈ ശ്ചസമ്മിതം.

യഃ പഠേദ്രാമചരിതം സര്‍വ്വപാപൈ:

പ്രമുച്യതേ

ഏതദാഖ്യാനമായുഷ്യം പഠന്‍

രാമായണം നരഃ

സപുത്ര പൗത്ര സഗുണം

പ്രേത്യസ്വര്‍ഗേ മഹീയതേ.”

ഏതൊരു പ്രബന്ധവും കഥയും ചരിത്രവും ശരിയായി ഉള്‍ക്കൊള്ളണമെങ്കില്‍ അതിന്റെ പിന്നിലുള്ള പശ്ചാത്തലം എന്തെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. എന്നാല്‍ മാത്രമേ കഥയിലടങ്ങിയിരിക്കുന്ന സാരാംശത്തെ പൂര്‍ണമായി ആസ്വദിക്കാനും പ്രാവര്‍ത്തികമാക്കാനും കഴിയുകയുള്ളൂ. രാമായണകഥയ്‌ക്ക് വാല്മീകി മനോഹരമായ രൂപമാണ് കൊടുത്തത്. എന്തായിരിക്കും വാല്മീകിയുടെ മനസ്സിലെ വിചാരങ്ങളും വികാരങ്ങളും? എന്തൊരു പ്രചോദനത്താലാണ് ഇത്തരമൊരു ജ്ഞാനഭക്തി സുധാമൃതം അദ്ദേഹത്തില്‍നിന്ന് ഉത്ഭവിക്കാന്‍ ഇടയായത്. ലോകഹിതത്തിനെ ലക്ഷ്യമാക്കിക്കൊണ്ടുള്ള പ്രത്യേകം വല്ല ഉദ്ദേശ്യവുമുണ്ടോ അതിനു പിന്നില്‍?

സത്യവും ധര്‍മവും

ഭാരതീയ സംസ്‌കാരത്തിന്റെ ഊടും പാവുമായി നില്‍ക്കുന്നത് സത്യവും ധര്‍മവുമാണ്. പ്രപഞ്ചസൃഷ്ടിയുടെ ആധാരശിലയായ ഏകസത്യത്തെ മനസ്സിലാക്കി, അതിനെ പ്രാവര്‍ത്തികമായ രൂപത്തില്‍ ജീവിതരീതിയാക്കി എടുത്തുകാട്ടിയവര്‍ ഭാരതത്തിലെ ഋഷിവര്യന്മാരാണ്. വേദോപനിഷത്തുക്കളിലെ പ്രതിപാദ്യവിഷയം ഈ സത്യവും അതിന്റെ വ്യാപ്തിയും ആണല്ലോ. ജീവിതലക്ഷ്യമാക്കി അതിനെ ഉയര്‍ത്തിപ്പിടിച്ച്, സത്യാന്വേഷണമാണ് ജീവിതയാത്രയുടെ ഗതി നിര്‍ണയിക്കുന്നത് എന്നവര്‍ കാണിച്ചുതന്നു. അദ്ഭുതമായ ഈ അറിവിനെ ജീവിതരീതിയായി പകര്‍ത്തുന്ന പ്രക്രിയയാണ് ധര്‍മം.

ഇതത്ര എളുപ്പമുള്ള കാര്യമല്ല. ഇതു പരിപൂര്‍ണമായും സാധിച്ചവര്‍ ദൈവതുല്യരാണ്. അവരുടെ ശരീരവും മനസ്സും ബുദ്ധിയും സദാ അചഞ്ചലമായി ആ സത്യത്തില്‍ ഉറച്ചുനില്‍ക്കുന്നു. അങ്ങനെ നിന്നുകൊണ്ട് ലൗകികമായ ജീവിതം നയിക്കുന്നത് സാധ്യമാണോ? അപാകതകള്‍ വല്ലതും വന്നുപോയാല്‍ ലോകത്തിന് മുന്‍പില്‍ സമാരാധ്യനായ ആ വ്യക്തിക്ക് ചുവട് തെറ്റുമല്ലോ? താന്‍ മുറുകെപ്പിടിച്ചുകൊണ്ടിരിക്കുന്ന ആദര്‍ശത്തെ ജനസമക്ഷത്തില്‍ ജീവിതതുല്യമായി പ്രതിഷ്ഠിക്കാന്‍ ഒരുമ്പെടുന്ന വ്യക്തികള്‍ എത്ര വലിയ മഹാപുരുഷന്മാരായിരിക്കും. അവരുടെ കഥകേള്‍ക്കുന്നത് സജ്ജനങ്ങള്‍ക്ക് സന്തോഷവും ആത്മവിശ്വാസവും നല്‍കും. ഈ ലോകത്തില്‍ സത്യവാനായും ധര്‍മിഷ്ഠനായും ഇരുന്നുകൊണ്ട് ലോകഹിതത്തെ മാത്രം കണക്കിലെടുത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മഹാപുരുഷനെപ്പറ്റി മഹാവാക്യം എഴുതാനാണ് വാല്മീകി തയ്യാറെടുത്തത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)
India

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

India

സിനിമ അനിസ്ലാമികമെന്ന് ഫത്വ ഇറക്കിയവർ കണ്ണ് തുറന്ന് കാണട്ടെ : കശ്മീരിന്റെ ചരിത്രത്തിലെ ആദ്യ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് നാളെ തുടക്കം

Kerala

ആരോ കമന്റിട്ടതിനാണ് കേസെടുത്തത് ; അപര്‍ണ കുറുപ്പിന്റെ പരാതിയില്‍ ബാസിലിനെതിരായ പൊലീസ് നടപടിയ്‌ക്കെതിരെ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍

മുന്‍ സംയുക്തസേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്) പാകിസ്ഥാന്‍ ജനറല്‍ അസിം മുനീര്‍ (വലത്ത്)
India

ഇന്ത്യയുടെ സുരക്ഷയ്‌ക്കുള്ള പ്രധാന ആശങ്ക പാകിസ്ഥാൻ തന്നെയെന്ന് മുൻ സംയുക്തസേനാമേധാവി അനിൽ ചൗഹാന്റെ താക്കീത്

Kerala

സംസ്ഥാനത്ത് താപനില വര്‍ദ്ധിക്കുന്നു,ജാഗ്രത നിര്‍ദ്ദേശം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ദല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം 3 ആയി

ചൈനയ്‌ക്കെതിരെ ജപ്പാ‍ന്‍ യുദ്ധത്തിനൊരുങ്ങുകയാണ്…ഇക്കുറി പ്രതിരോധത്തിന് ആവശ്യപ്പെട്ടത് 5500 കോടി ഡോളര്‍

‘ഹനുമാൻ അൻഷ് ‘ ഷൂട്ടിംഗ് ആരംഭിച്ചതോടെ നിരവധി പ്രശ്നങ്ങൾ ; പഴങ്ങൾ മാത്രം കഴിച്ച് ധ്യാനമാരംഭിച്ച് സംവിധായകൻ : ഈ വിജയം ബഗളാമുഖിയുടെ അത്ഭുതം

വാഹനങ്ങളുടെ നിര 2 കിലോമീറ്റര്‍ നീണ്ടു: ടോള്‍ ബൂത്ത് യാത്രക്കാര്‍ക്ക് തുറന്നു നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

കോടിക്കണക്കിന് ചൈനീസ് ആയുധങ്ങൾ ഉണ്ടായിരുന്നിട്ടും നാവികസേന നിസ്സഹായമാണ്; ചെങ്കടലിൽ മൂന്ന് പാക് നാവികരുടെ മരണം പൊള്ളയായ അവകാശവാദങ്ങൾ തുറന്നുകാട്ടുന്നു

സഹാറൻപുരിലെ പൊളിച്ച പള്ളിക്കുള്ളിൽ കണ്ട 20 അടി ആഴമുള്ള കിണർ എഎസ്‌ഐ പരിശോധിക്കും

ദൽഹിയിൽ ഒക്‌ടോ 25ന് ജീവൻ സമ്മാൻ യാഗം; ലക്ഷ്യം സാംസ്‌കാര-മുല്യ-പൈതൃക സംരക്ഷണം

ദ ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ച മോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് (വലത്ത്) സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്)

സിജെപി നേതാവ് അഭിജിത് ദീപ്കെ അമേരിക്കയിലെ ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ്റ്റേഴ്സ് ബിരുദം നേടിയെന്ന വാദത്തില്‍ സംശയം കൂടുന്നു

റബർ ബോർഡിനെതിരായ പ്രചാരണം വസ്തുതാവിരുദ്ധം: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.