Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബേസ് മൂവ്‌മെന്റിന്റെ നീക്കം മദനി വിഷയത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2016, 09:19 pm IST
in India

ബെംഗളൂരു: അബ്ദുള്‍ നാസര്‍ മദനിക്കും ഭീകരവാദക്കേസുകളില്‍ പിടിയിലാകുന്ന മുസ്ലീം യുവാക്കള്‍ക്കും വേണ്ടിയാണ് ബേസ് മൂവ്‌മെന്റ് കോടതി വളപ്പുകളില്‍ സ്‌ഫോടനം നടത്തിയതെന്ന് സൂചന. ഇവര്‍ക്കെല്ലാം നീതി നിഷേധിച്ചെന്ന് വരുത്തിത്തീര്‍ത്ത് സമുദായത്തില്‍ രോഷമുണ്ടാക്കുകയും കോടതികളില്‍ ഭയം സൃഷ്ടിക്കുകയുമായിരുന്നു പ്രതികളുടെ ലക്ഷ്യം. എന്‍ഐഎയുടെ ചോദ്യം ചെയ്യലില്‍ ലഭിച്ച വിവരമാണിത്.

മലപ്പുറം, കൊല്ലം കളക്‌ട്രേറ്റ് വളപ്പുകളിലും നെല്ലൂര്‍, മൈസൂര്‍, ചിറ്റൂര്‍ കോടതി വളപ്പുകളിലുമാണ് ശക്തി കുറഞ്ഞ സ്‌ഫോടനങ്ങള്‍ നടന്നത്. ഇവയുമായി ബന്ധപ്പെട്ട് അഞ്ചു പേരെയാണ് എന്‍ഐഎ ഇതിനകം അറസ്റ്റു ചെയ്തിട്ടുള്ളത്. മുന്‍പ് അല്‍ഉമ്മയില്‍ പ്രവര്‍ത്തിച്ചവരാണ് ഇപ്പോള്‍ ബേസ് മൂവ്‌മെന്റ് രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നത്. കോടതി വളപ്പുകളായിരുന്ന ഇവരുടെ പ്രധാനലക്ഷ്യങ്ങള്‍.

മുസ്ലീം യുവാക്കള്‍, അബ്ദുള്‍ നാസര്‍ മദനി എന്നിവരോട് കോടതികള്‍ അനീതി കാട്ടിയെന്ന സന്ദേശം കോടതികള്‍ക്ക് നല്‍കുകയാണ് ഇവരുടെ ഉദ്ദേശം. ഭയപ്പെടുത്തുക മാത്രമായിരുന്നു തത്ക്കാലം ലക്ഷ്യം. തങ്ങള്‍ക്ക് വലിയ നാശം വിതക്കാന്‍ കഴിയുമെന്ന് കാട്ടിക്കൊടുക്കാനും ഇവര്‍ ശക്തികുറഞ്ഞ സ്‌ഫോടനങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നു. പിടിയിലായ അഞ്ചു പേരും മധുര സ്വദേശികളാണ്. കാലങ്ങളായി പരസ്പരം നല്ല പരിചയവുമുണ്ട്.

അല്‍ഖ്വയ്ദ ആശയങ്ങളില്‍ ആകൃഷ്ടരായി ഭീകരപ്രവര്‍ത്തകരായി മാറിയതാണ് ഇവര്‍. പിടിയിലായവരില്‍ അബ്ബാസ് അലി ദാറുള്‍ ഉലം എന്ന ലൈബ്രറി നടത്തുകയാണ്. പെയിന്റിങ്ങാണ് ജോലി. ഷംസുദ്ദീന് ബോംബു നിര്‍മ്മാണത്തില്‍ പരിശീലനം ലഭിച്ചിട്ടുമുണ്ട്.

ഇമാം അലിയെന്ന കുപ്രസിദ്ധ ഭീകരന്റെ അല്‍ഉമ്മയില്‍ പെട്ടവരാണ് പിടിയിലായവരില്‍ പലരും. അബ്ബാസ് അലി(27) സുലൈമാന്‍ മൊഹമ്മദ് അബ്ദുള്ള(ദാവൂദ് 23) സംസം കരീം രാജ, മൊഹമ്മദ് അയൂബ് അലി(25) ഷംസുദ്ദീന്‍ എന്നിവരാണ് പിടിയിലായത്.

2015ല്‍ അഞ്ചു പേരെയും സംഘടിപ്പിച്ച് അബ്ബാസാണ് ബേസ് മൂവ്‌മെന്റ് തുടങ്ങിയത്. പ്രതിജ്ഞ ചൊല്ലിയാണ് അഞ്ചു പേരും അംഗങ്ങളായത്. ആദ്യം ജയില്‍ അധികൃതര്‍ക്ക് തങ്ങളുടെ സഹോദരങ്ങള്‍ ജയിലില്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ വിവരിച്ച് കത്തയച്ചാണ് തുടക്കം.

അബ്ബാസും ഷംസുദ്ദീനുമാണ് ബോംബുകളുണ്ടാക്കിയത്. കരീമിന്റെ പ്രസിലാണ് പോസ്റ്ററുകളും മറ്റും അച്ചടിച്ചത്.ഷംസുദ്ദീനും അബ്ബാസും തന്നെയാണ് പണപ്പിരിവ് നടത്തിയതും. അനുഭാവികളില്‍ നിന്ന് മാത്രമല്ല വ്യാപാരികളെയും മറ്റും ഭീഷണിപ്പെടുത്തിയും അവര്‍ പണമുണ്ടാക്കി.

മലപ്പുറം കളക്ടറേറ്റില്‍ സ്‌ഫോടനം നടത്തിയതിനു ശേഷവും കേരളത്തില്‍ സ്‌ഫോടനം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നു. അബ്ദുള്ള ചെന്നൈ കേന്ദ്രമാക്കിയാണ് പ്രവര്‍ത്തിച്ചിരുന്നത്. രാജ ബികോം ബിരുദധാരിയാണ്. ബ്രോയിലര്‍ ചിക്കന്‍ കട നടത്തുകയാണ്.

ചിറ്റൂര്‍ മുതല്‍ മലപ്പുറം വരെയുള്ള അഞ്ചിടങ്ങളിലും സ്‌ഫോടനം നടത്താന്‍ ഓള്‍ തന്നെയാണ് ബോംബുകള്‍ നിര്‍മ്മിച്ചിരുന്നത്.

ബോംബ് നിര്‍മ്മാണത്തില്‍ വിദഗ്ധ പരിശീലനം നേടിയ ഷംസുദ്ദീനാകും ഇവ ഉണ്ടാക്കിയത്.

അബ്ബാസ് അലിയും ബോംബുണ്ടാക്കാന്‍ പഠിച്ചിട്ടുണ്ട്. സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട് അഞ്ചു പേരെ എന്‍ഐഎ അറസ്റ്റു ചെയ്തത് അവരെ മൂന്നു മാസം നിരന്തരം നിരീക്ഷിച്ച ശേഷം. നീതിന്യായ വ്യവസ്ഥയോട് ഇവര്‍ക്ക് രോഷമുണ്ടായിരുന്നു.

നിരോധിക്കപ്പെട്ട അല്‍ഉമ്മയുടെ ഇപ്പോഴത്തെ നേതാവ് ബിലാല്‍ മാലിക്കുമായും ഇവര്‍ക്ക് ബന്ധമുണ്ട്. ഇവര്‍ സ്‌ഫോടക വസ്തുക്കള്‍ വാങ്ങി ശേഖരിച്ചിരുന്നില്ല. സമയത്തിന് അവ തരപ്പെടുത്തുകയായിരുന്നു രീതി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

മൂന്നമനാര്? ലോകകപ്പ് ലൂസേഴ്‌സ് ഫൈനില്‍ ഫ്രാന്‍സ്-ഇംഗ്ലണ്ട് പോരാട്ടം, നാളെ പുലര്‍ച്ചെ 2.30ന്

Kerala

ഡെങ്കുവും പകര്‍ച്ചപ്പനിയും പടരുന്നു; ആരോഗ്യവകുപ്പ്  നിസംഗതയില്‍

Kerala

അംഗീകാരമില്ലാത്ത കോഴ്‌സുകളില്‍ പ്രവേശനം; വിദ്യാര്‍ത്ഥികള്‍ ജാഗ്രത പാലിക്കണമെന്ന് വിസി

നാവിക സേനയ്ക്കുവേണ്ടി കൊച്ചി കപ്പല്‍ശാല നിര്‍മിക്കുന്ന അന്തര്‍വാഹിനി പ്രതിരോധ കപ്പലുകളിലൊന്ന് ഇന്നലെ കൊച്ചിയില്‍ നീറ്റിലിറക്കുന്നു
Kerala

കേന്ദ്രത്തിന്റെ കപ്പല്‍ശാല പദ്ധതി ഇങ്ങനെ; കേരളത്തിന് അനുയോജ്യമല്ല

US

ഇറാൻ യുദ്ധത്തിനൊപ്പം പ്രകൃതിക്ഷോഭവും! കാട്ടുതീയും പ്രളയവും ഒരുമിച്ച് അമേരിക്കയിൽ കനത്ത നാശം വിതയ്‌ക്കുന്നു

പുതിയ വാര്‍ത്തകള്‍

ഫിഫ ലോകകപ്പ് 2026: ഫൈനലിന് വിസിലൂതാന്‍ വിന്‍സിച്ച്

ലോകകപ്പ് കിരീടം കൈമാറുന്നത് ട്രംപ്; വിജയിക്ക് ലഭിക്കുന്നത് 500 കോടി

ഫിഫ ലോകകപ്പ് 2026: ടിക്കറ്റെടുക്കാനുണ്ടേ….

നദിയ കൊമനേച്ചി പെര്‍ഫക്ട് 10: ഒളിമ്പിക്‌സ് ജിംനാസ്റ്റിക്‌സില്‍ ലോകം ഞെട്ടിയ പ്രകടനത്തിന് 50വയസ്

ജന്തർ മന്തറിൽ നിരാഹാര സമരം നടത്തുന്ന സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത്  ആശുപത്രിയിലേക്ക് നീക്കി പൊലീസ്

കായികരംഗത്തെ ഉത്തേജക മരുന്ന് ഉപയോഗം; ദേശീയ ആന്റി ഡോപ്പിങ് ആക്ട് ഭേദഗതി പ്രാബല്യത്തില്‍

ഓണത്തിരക്ക്; മൈസൂരുവില്‍നിന്ന് ബെംഗളൂരു വഴി കണ്ണൂരിലേക്ക് രണ്ടു സ്‌പെഷ്യല്‍ ട്രെയിനുകള്‍ കൂടി അനുവദിച്ചു

ജനം ടിവി ദല്‍ഹി റീജണല്‍ ഓഫീസ് എംഡി എസ്. രാജശേഖരന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്നു. എ. ജയകുമാര്‍, അനൂപ് ആന്റണി, ജി. സുരേഷ് കുമാര്‍, ഡോ. കെ.ജി. സുരേഷ്, എം.കെ.ജി. പിള്ള, എം.ഡി. ജയപ്രകാശ്, ബാബു പണിക്കര്‍ തുടങ്ങിയവര്‍ സമീപം

ജനം ടിവി ദല്‍ഹി റീജണല്‍ ഓഫീസ് തുറന്നു

എഫ്സിആര്‍എ ഭേദഗതി സര്‍ക്കാരിന്റെ ഉത്തരവാദിത്തം; ഭരണഘടനാ വിരുദ്ധത ഉണ്ടെങ്കില്‍ എതിര്‍ക്കേണ്ടത് പ്രതിപക്ഷം: സിബിസിഐ

ഉപ്പിനങ്ങാടിയിൽ വൻ കള്ളനോട്ട് വേട്ട; മലയാളി അടക്കം ഏഴ് പേർ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.