Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

മാവോയിസ്റ്റുകള്‍ നിലമ്പൂരില്‍ താവളമുറപ്പിച്ചത് ആദിവാസികളോടുള്ള സര്‍ക്കാരിന്റെ അവഗണന മുതലെടുത്ത്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2016, 12:38 pm IST
in Malappuram

മലപ്പുറം: മാറിമാറി കേരളം ഭരിച്ച ഇടതുവലത് മുന്നണികള്‍ വനാതിര്‍ത്തികളിലുള്ള ആദിവാസികളെ വേണ്ടവിധത്തില്‍ പരിഗണിച്ചിരുന്നെങ്കില്‍ മാവോയിസ്റ്റുകള്‍ നിലമ്പൂര്‍ കാടുകളില്‍ തമ്പടിക്കില്ലായിരുന്നു. ചെറുതായെങ്കിലും ആദിവാസികളുടെ സഹായം മാവോയിസ്റ്റുകള്‍ ലഭിച്ചിരുന്നുയെന്നാണ് ലഭിക്കുന്ന വിവരം. കാട്ടുനായ്‌ക്കരെന്ന വിഭാഗം അവശേഷിക്കുന്ന ഏക സ്ഥലമാണ് നിലമ്പൂര്‍. ഉള്‍ക്കാടുകളില്‍ താമസിക്കുന്ന ഇവരെ സര്‍ക്കാര്‍ ശ്രദ്ധിക്കാറേയില്ല. ഇവരുടെ ക്ഷേമത്തിനായി പദ്ധതികള്‍ പ്രഖ്യാപിക്കുമെങ്കിലും അതിലും മുതലെടുപ്പ് നടത്തുന്നത് രാഷ്‌ട്രീയ നേതാക്കളായിരുന്നു. കാട്ടുനായ്‌ക്ക യുവതിയെ മരകൂപ്പ് മുതലാളി ലൈംഗീകമായി പീഡിപ്പിക്കുകയും സുഹൃത്തുക്കള്‍ക്ക് കാഴ്ചവെക്കുകയും ചെയ്ത സംഭവങ്ങളുണ്ടായി. ഇത്തരത്തില്‍ നിരന്തരം ചൂഷണത്തിന് വിധേയരായവര്‍ക്കിടയിലേക്കാണ് മാവോയിസ്റ്റുകള്‍ പെട്ടെന്ന് ഇറങ്ങി ചെന്നത്.

2010 ജൂലൈ എട്ടിന് നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിറുത്തിയിട്ട ഗുഡ്സ് ട്രെയിനിന്റെ പ്രഷര്‍ വാല്‍വുകള്‍ തകര്‍ത്ത സംഭവത്തോടെയാണ് മാവോയിസ്റ്റ് സംഘം കേരളത്തില്‍ എത്തിയത്. കര്‍ണാടക, തമിഴ്നാട്, കേരളം എന്നീ മൂന്ന് സംസ്ഥാനങ്ങളുടെ അതിര്‍ത്തിയായതും മാവോയിസ്റ്റ് സംഘങ്ങള്‍ ഇവിടം താവളമാക്കാന്‍ കാരണമായി. വിസ്താരമേറിയ വനമേഖലകള്‍ മാവോയിസ്റ്റുകള്‍ ഏറെ സുരക്ഷിതമായാണ് കണക്കാക്കുന്നത്. ഉള്‍വനങ്ങളിലെത്തിയുളള മാവോയിസ്റ്റ് വേട്ട പോലീസിനും വനംവകുപ്പിനും ഏറെ പ്രയാസമേറിയതാണ്. വയനാട്, കണ്ണൂര്‍ മേഖലയില്‍ മാവോയിസ്റ്റ് സാന്നിദ്ധ്യം തുടക്കത്തില്‍ ഉണ്ടായിരുന്നെങ്കിലും സുരക്ഷിത മേഖല എന്ന നിലയ്‌ക്കാണ് നിലമ്പൂര്‍ കാടുകള്‍ ഇവര്‍ തിരഞ്ഞെടുത്തത്. വനത്തോട് ചേര്‍ന്ന് ധാരാളം ആദിവാസി കോളനികള്‍ ഉള്ളത് ഇവര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായി. ഭക്ഷണത്തിനായി ഇവര്‍ മിക്കവാറും ആശ്രയിച്ചിരുന്നത് കോളനികളെയായിരുന്നു. കാലാകാലങ്ങളായി അവഗണന പേറുന്ന ആദിവാസികളുമായി മാവോയിസ്റ്റുകള്‍ പെട്ടെന്ന് തന്നെ അടുപ്പത്തിലായി. തങ്ങളുടെ ആശയങ്ങള്‍ പ്രചരിപ്പിച്ചു തുടങ്ങിയതും ആദിവാസികളുടെ ഇടയിലായിരുന്നു. രണ്ട് സ്ത്രീകള്‍ അടക്കം ഏഴുപേരായിരുന്നു ആദ്യം സംഘത്തിലുണ്ടായിരുന്നത്. പിന്നീട് കൂടുതല്‍ ആളുകള്‍ എത്തിയതായാണ് വിലയിരുത്തുന്നത്. വ്യാഴാഴ്ച പൊലീസുമായുണ്ടായ വെടിവയ്‌പ്പില്‍ 11 അംഗ സംഘമുണ്ടെന്നാണ് പൊലീസ് സ്ഥിരീകരണം. മറ്റു സംഘങ്ങളും ഉണ്ടോ എന്ന ആശങ്കയും പൊലീസിനുണ്ട്. തമിഴ്, തെലുങ്ക് , കന്നട ഭാഷകളില്‍ ആയിരുന്നു കൂടുതലും ആശയവിനിമയം നടത്തിയിരുന്നത്.

മരുത മഞ്ചക്കോടുള്ള ഖദീജ എന്ന സ്ത്രീ ഒറ്റയ്‌ക്ക് താമസിക്കുന്ന വീട്ടില്‍ മാവോയിസ്റ്റുകള്‍ എത്തുകയും വെള്ളം വാങ്ങി കുടിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് മരുത പ്രദേശത്ത് പൊലീസ് തെരച്ചില്‍ നടത്തിയെങ്കിലും മാവോയിസ്റ്റ് സാന്നിദ്ധ്യം കണ്ടെത്താനായില്ല. പിന്നീട് പോത്ത്കല്ല് പഞ്ചായത്തിലെ സംസ്ഥാന അതിര്‍ത്തിയായ മുണ്ടേരി അപ്പന്‍കാപ്പ് കോളനിയില്‍ മാവോയിസ്റ്റുകള്‍ നിത്യസാന്നിദ്ധ്യമായി. എങ്കിലും പൊലീസും വനംവകുപ്പും ചേര്‍ന്ന് നിരവധി തവണ തെരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. സാക്ഷിമൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം മാവോയിസ്റ്റ് സാന്നിദ്ധ്യം ഉറപ്പിക്കാനാവില്ലെന്ന നിലപാടായിരുന്നു പൊലീസ് കൈക്കൊണ്ടത്. 2013 മാര്‍ച്ചില്‍ എടക്കര മുണ്ട പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ പുലര്‍ച്ചെ ഒന്നരയോടെ ചികിത്സ തേടിയെത്തിയ നാലംഗ സംഘം മാവോയിസ്റ്റുകളാണെന്ന് സംശയിച്ചിരുന്നു. പൊലീസ് കാണിച്ച ചിത്രത്തിലെ യുവതി കര്‍ണ്ണാടകയിലെ കോമള എന്ന മാവോയിസ്റ്റാണെന്ന് തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ രാത്രിയായതിനാല്‍ അവ്യക്തത നിലനില്‍ക്കുന്നുവെന്ന് പറഞ്ഞ് പൊലീസ് വേണ്ടത്ര വിശ്വാസത്തിലെടുത്തില്ല.

2015ല്‍ പൂക്കോട്ടുംപാടം പാട്ടക്കരിമ്പ് കോളനി, ടി.കെ. കോളനി എന്നിവിടങ്ങളില്‍ എത്തിയ മാവോയിസ്റ്റുകളുമായി പൊലീസ് നേരിട്ട് ഏറ്റുമുട്ടി. ഇതോടെ മാവോയിസ്റ്റ് സാന്നിദ്ധ്യം സ്ഥിരീകരിച്ച പൊലീസ് തെരച്ചില്‍ ശക്തമാക്കി. 50 വയസ്സിന് താഴെയുള്ള മുഴുവന്‍ പൊലീസുകാര്‍ക്കും മാവോയിസ്റ്റുകളെ നേരിടാനുള്ള പരിശീലനം നല്‍കി. പലപ്പോഴും കോളനികളില്‍ മാവോയിസ്റ്റുകള്‍ എത്തുന്ന സമയത്ത് പോലീസ് അവിടെ എത്തിയിരുന്നു. നേരിട്ടുള്ള ഏറ്റുമുട്ടല്‍ ഉണ്ടായാല്‍ ആദിവാസികളെ മനുഷ്യമറയാക്കുമോ എന്ന ആശങ്കയാണ് പലപ്പോഴും പോാലീസിനെ ഏറ്റുമുട്ടലില്‍ നിന്നും പിന്തിരിപ്പിച്ചിരുന്നത്. രണ്ട് മാസം മുമ്പ് കരുളായി മുണ്ടക്കടവില്‍ മാവോയിസ്റ്റുകള്‍ പോലീസിന് നേരെ വെടിയുതിര്‍ക്കുകയും കരുവാരകുണ്ട് പൊലീസ് സ്റ്റേഷനിലെ പൊലീസ് ജീപ്പിന് വെടിയേല്‍ക്കുകയും ചെയ്തിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഷ്‌ട്ര സേവികാ സമിതി പ്രതിനിധിസഭയ്‌ക്ക് തുടക്കം

Cricket

ഭാരതം-സിംബാബ്‌വെ ട്വന്റി20: ഇന്ന് രണ്ടാം അങ്കം ജയിച്ചാല്‍ പരമ്പര

Football

ഡ്യൂറന്റ് കപ്പ് ഫുട്‌ബോളിന് ഇന്ന് കിക്കോഫ്

Football

ഒട്ടാമെന്‍ഡി അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചു

മോദിയെ പൂട്ടാന്‍ സോണിയ ഉപയോഗിച്ച ഫോര്‍ഡ് ഫൗണ്ടേഷന്‍റെ ഫണ്ട് വാങ്ങിയിരുന്ന എന്‍ജിഒക്കാരി തീസ്ത സെതല്‍വാദ് (ഇടത്ത്)
India

ഫോര്‍ഡ് ഫൗണ്ടേഷന്‍ നെഹ്രു മുതല്‍ സോണിയാഗന്ധി വരെ…പക്ഷെ മോദിയെത്തിയപ്പോള്‍ കളി മാറി

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥികളുടെ കരുത്തും ഭാരതത്തിന്റെ ഭാവിയും

ഭാഗ്യക്കുറിയെ സംരക്ഷിക്കണം; വ്യാജനെ ഇല്ലാതാക്കണം

ആത്മയോഗിനിയമ്മയെന്ന ആര്‍ഷതേജസ്

പ്രധാനമന്ത്രി മോദിയുടെ വസതിക്ക് മുന്‍പില്‍ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന പൊലീസ്

ഇനി പൊലീസിനെയും സൈന്യത്തെയും വിഭജിക്കാന്‍ ശ്രമം…രാഹുല്‍ ഗാന്ധിയുടെ വാക്കുകളില്‍ ചിലത് ഒളിഞ്ഞിരിപ്പുണ്ട്

ഭരതനും ശത്രുഘ്‌നനും അയോദ്ധ്യയിലെത്തുന്നു

ചിത്രരാമായണം-8: ദശരഥന്റെ മരണം

നമാമി രാമം-8: വീര്യവും വിനയവും നേര്‍ക്കുനേര്‍

‘ഇന്നലത്തെ വീഡിയോ കണ്ട് നിർദേശങ്ങൾ നൽകിയതിന് നന്ദി’ ; രണ്ടാം ദിവസവും രാത്രി പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം;

പൊലീസ് മുഖം തിരിച്ചറിയുന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് തിരിച്ചറിഞ്ഞ ക്രിമിനലുകളില്‍ ചിലര്‍...ഇത്തരം 400 പേരെ സിജെപി സമരമുഖത്ത് ഉണ്ട്

ജന്തര്‍ മന്തറില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ 400 ക്രിമിനലുകള്‍ വിലസുന്നതായി കണ്ടെത്തിയെന്ന് പൊലീസ്;. ഇവരുടെ മുഖം സോഫ്റ്റ്വെയറില്‍ തിരിച്ചറിഞ്ഞു

‘വിദേശ വിശ്വസ്തതയുള്ള രാഷ്‌ട്രീയക്കാരെ’ പ്രതിക്കൂട്ടില്‍ നിര്‍ത്തി ബിസിഐ,’ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളെ കരുവാക്കുന്നു’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.