Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ആര്‍എസ്എസിനെതിരെ പോലീസ് -സിപിഎം നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2016, 09:21 pm IST
in Kannur

പാനൂര്‍: ടി.പി.ചന്ദ്രശേഖരന്‍ വധത്തിലെ വെളിപ്പെടുത്തല്‍ മാതൃക പിന്തുടര്‍ന്ന് ആര്‍എസ്എസിനെതിരെ പോലീസ്-സിപിഎം നീക്കം. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ചെമ്പ്രയിലെ സുബീഷിനെ ക്രൂരമായി മര്‍ദ്ദിച്ച് ജില്ലയില്‍ നടന്ന ചില കൊലപാതകക്കേസുകളില്‍ തുടരന്വേഷണം നടത്താനാണ് കരുനീക്കം. അന്വേഷണം പൂര്‍ത്തിയായി വിചാരണ ആരംഭിക്കാന്‍ പോകുന്ന കേസുകളിലാണ് ഡിവൈഎസ്പിമാരായ പ്രിന്‍സ് എബ്രഹാം, പി.സദാനന്ദന്‍ എന്നിവരെ ഉപയോഗിച്ച്് അട്ടിമറിക്കാന്‍ സിപിഎം നേതൃത്വം നീക്കം നടത്തിയത്. 2012 ല്‍ ടിപി.ചന്ദ്രശേഖരന്‍ വധത്തില്‍ പങ്കെടുത്ത കണ്ണൂരിലെ സിപിഎം പ്രവര്‍ത്തകരായ കൊടിസുനി, ടി.കെ.രജീഷ് എന്നിവര്‍ നടത്തിയ ക്രൂരകൃത്യങ്ങള്‍ അന്വേഷണസംഘം പുറത്തുവിട്ടിരുന്നു. യുവമോര്‍ച്ച സംസ്ഥാന വൈസ്പ്രസിഡണ്ട് കെടി.ജയകൃഷ്ണന്‍ മാസ്റ്റര്‍, കുന്നോത്ത്പറമ്പിലെ കെസി.രാജേഷ്, മുഴപ്പിലങ്ങാട് സൂരജ്, പാനൂരിലെ വിസി.വിനയന്‍ വധങ്ങളില്‍ പങ്കെടുത്തവരെക്കുറിച്ച് ഇവര്‍ കുറ്റസമ്മതം നടത്തിയിരുന്നു. ഇതില്‍ കെടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ വധം ടിപി.ചന്ദ്രശേഖരന്‍ വധമന്വേഷിച്ച പ്രത്യേക അന്വേഷണസംഘം തുടരന്വേഷണം പ്രാഥമികമായി നടത്തിയിരുന്നു. പിന്നീട്് അതു അട്ടിമറിക്കപ്പെട്ടു. ആ ഘട്ടത്തില്‍ സിപിഎം നേതൃത്വം ഏറെ പ്രതിരോധത്തിലായിരുന്നു. ഇതിനുശേഷം ആര്‍എസ്എസ് ജില്ലാനേതാവ് കതിരൂര്‍ മനോജ്, അരിയില്‍ ഷുക്കൂര്‍ വധങ്ങളിലും സിപിഎം കടുത്ത സമ്മര്‍ദ്ധം നേരിട്ടിരുന്നു. ജില്ലാസെക്രട്ടറി പി.ജയരാജനായിരുന്നു രണ്ടു കൊലപാതകങ്ങളും ആസൂത്രണം ചെയ്തതെന്ന്് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു കേസുകളില്‍ പി.ജയരാജനും മറ്റു നേതാക്കളും പ്രതികളായത്. അതില്‍ രാഷ്‌ട്രീയ ഇടപ്പെടലുകള്‍ ഒന്നുമുണ്ടായില്ല. സമാനമായ രീതിയില്‍ ആര്‍എസ്എസ് നേതാക്കളെയും പ്രവര്‍ത്തകരെയും കേസുകളില്‍ ഉള്‍പ്പെടുത്തി തന്റെ രാഷ്‌ട്രീയവൈരം തീര്‍ക്കാനാണ് പി.ജയരാജന്റെ പുറപ്പാട്. സിബിഐ അന്വേഷിച്ച്് കുറ്റപത്രം നല്‍കിയ ഫസല്‍ കേസിലാണ് പ്രഥമ പരിഗണന. ജില്ലാസെക്രട്ടറിയേറ്റ് അംഗവും ജില്ലാ പഞ്ചായത്ത് മെമ്പറുമായ കാരായി രാജന്‍, തിരുവങ്ങാട് ലോക്കല്‍സെക്രട്ടറിയും തലശേരി നഗരസഭാംഗവുമായ കാരായി ചന്ദ്രശേഖരന്‍ എന്നിവരെ ഫസല്‍വധക്കേസില്‍ നിന്നും രക്ഷിക്കാമെന്ന വ്യാമോഹമാണ് പി.ജയരാജന്‍ വെച്ചുപുലര്‍ത്തുന്നത്. അതിനു കൂട്ടുനില്‍ക്കാന്‍ രണ്ടു ഡിവൈഎസ്പിമാരെയും സിപിഎമ്മിനു ലഭിച്ചിട്ടുണ്ട്. വാളാങ്കിച്ചാലില്‍ കൊല്ലപ്പെട്ട സിപിഎം നേതാവ് മോഹനന്‍ കേസിലെ പ്രതികളെ സഹായിച്ചൂവെന്ന കുറ്റമാരോപിച്ചാണ് ചെമ്പ്രയിലെ സുബീഷിനെ ഡിവൈഎസ്പി പ്രിന്‍സ്എബ്രഹാം പിടികൂടുന്നത്. പിന്നീട് കേസുമായി ഒരുബന്ധവുമില്ലാത്ത കണ്ണൂര്‍ ഡിവൈഎസ്പി പി.സദാനന്ദന്‍ എത്തി സുബീഷിനെ ക്രൂരമായി മര്‍ദ്ദിച്ച് ഫസല്‍ വധത്തില്‍ പങ്കെടുത്തൂവെന്നും മറ്റു രണ്ടുകേസുകളിലും ഉള്‍പ്പെട്ടുവെന്നും പറയിപ്പിക്കുകയായിരുന്നു. മൂന്നാംമുറ പ്രയോഗിച്ച്് ഒരു യുവാവിനെക്കൊണ്ട് കാര്യങ്ങള്‍ നേടിയശേഷം സിപിഎം ഓഫീസിലും മാധ്യമങ്ങള്‍ക്കും ഫസല്‍ വധത്തിലെ നിര്‍ണ്ണായക വെളിപ്പെടുത്തല്‍ ലഭിച്ചൂവെന്ന്് അറിയിക്കുകയായിരുന്നു. സിബിഐ സംഘത്തിനു സുബീഷില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ പോലീസ് കൈമാറിയിട്ടുണ്ട്. എറണാകുളം സിബിഐ കോടതിയില്‍ വിചാരണ നടക്കുന്ന ഫസല്‍ കേസ് അട്ടിമറിക്കാനാണ് സിപിഎം നീക്കമെന്നും വിലയിരുത്തപ്പെടുന്നു. ജില്ലയില്‍ സിപിഎം നടത്തുന്ന കൊലപാതക രാഷ്‌ട്രീയത്തിനെതിരെ വന്‍ജനവികാരം ഉയര്‍ന്നതും ഇത്തരം നീക്കങ്ങള്‍ക്കു പിന്നിലുണ്ട്. കേസുകള്‍ തുടരന്വേഷിച്ച് ആര്‍എസ്എസിനെ പ്രതികൂട്ടിലാക്കി സമൂഹമധ്യത്തില്‍ മോശമായി ചിത്രീകരിക്കാനാണ് ശ്രമം. നവമാധ്യമങ്ങളിലൂടെ ആര്‍എസ്എസ് നേതാക്കളെ മോശമായി ചിത്രീകരിക്കുന്നുമുണ്ട്.

സിപിഎം ഗുണ്ടാവാഴ്ചയും അസഹിഷ്ണുതയും ഉയര്‍ത്തുന്ന ഭീതിയില്‍ കണ്ണൂര്‍ പതിറ്റാണ്ടുകളായി നീറികഴിയുന്നത്് ലോകം മുഴുവന്‍ ഇന്നു ചര്‍ച്ചയായി മാറിയിരിക്കുന്നു. ഇതിനെതിരെ മറ്റൊന്നും ചെയ്യാനാകാതെ ഭരണത്തണലില്‍ പോലീസിനെ വെച്ച്് കളളക്കേസുകള്‍ സൃഷ്ടിക്കാനുളള തരംതാണ നിലപാടാണ് സിപിഎം നേതൃത്വം ജില്ലയില്‍ നടത്തുന്നത്.ഇതിനെതിരെ നിയമപോരാട്ടങ്ങള്‍ക്ക് തയ്യാറാവുകയാണ് ആര്‍എസ്എസ് നേതൃത്വം. പ്രിന്‍സ്എബ്രഹാം, പി.സദാനന്ദന്‍ എന്നിവര്‍ക്കെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകും. ഫസല്‍ കേസ് വിചാരണ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ഇവര്‍ക്കെതിരെ സിബിഐക്കു പരാതി നല്‍കിയിട്ടുണ്ട്. ഇത്തരം ആസൂത്രണത്തിനു പിന്നില്‍ പോലീസ് ഉദ്യോഗസ്ഥരെ പ്രേരിപ്പിച്ച സിപിഎം നേതാക്കളെക്കുറിച്ചും വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണക്കുകള്‍ കള്ളം പറയില്ല…പാക്കിസ്ഥാനില്‍ 393 ആണെങ്കില്‍ ഭാരതത്തിന്‍റേത് 95 മാത്രമെന്ന് കുമ്മനം രാജശേഖരൻ

India

ബംഗാളില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് ബുധനാഴ്ച, ബിജെപി മമതയെ വീഴ്‌ത്തുമോ?

Kerala

വി ഡി സതീശനെ അനുകൂലിച്ച് കോഴിക്കോടും മലപ്പുറത്തും ഫ്ളക്സ്, ടൂര്‍ണമെന്റ് ജയിച്ചാല്‍ കപ്പ് വാങ്ങുന്നത് ക്യാപ്റ്റന്‍

Kerala

നിതിന്‍രാജിന്റെ മരണം: ഡോ.റാം ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി, നിതിന്‍ ഹണിട്രാപ്പ് കേസില്‍ പെട്ടിട്ടുണ്ടെന്നും ആരോപണം

India

‘ കേന്ദ്ര സേന അങ്ങ് പോകും , നിങ്ങൾ ഇവിടെ തന്നെ കാണും കുടുംബാംഗങ്ങളുടെ വിവരങ്ങൾ വരെ ഞങ്ങളുടെ കയ്യിലുണ്ട് ‘ ; പൊലീസുകാരെ ഭീഷണിപ്പെടുത്തി മമത

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് ലിമിറ്റഡിന്റെ പേരില്‍ തട്ടിപ്പ്: നഷ്ടമായത് 40 ലക്ഷം രൂപ

ത്രിപുരയിലെ ജനങ്ങൾ ആദ്യമായി ഇലക്ട്രോണിക്ക് ട്രാഫിക് സിഗ്നൽ കാണുന്നത് ബിജെപി അധികാരത്തിൽ വന്ന ശേഷം ; ബംഗാളും മാറും മെയ് 4 മുതൽ

ഏക സിവിൽനിയമം: മധ്യപ്രദേശിൽ സമിതി രൂപീകരിച്ചു

‘അയാൾ സിങ്കമെങ്കിൽ ഞാൻ പുഷ്പ’; തമിഴ്, തെലുങ്ക് സിനിമകൾക്ക് ബംഗാൾ തെരഞ്ഞെടുപ്പിൽ റോളുണ്ട്

സാദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ (ഇടത്ത്) ഒപെക് സംഘടനയുടെ മുദ്ര (നടുവില്‍) യുഎഇ ഭരണാധികാരി മുഹമ്മദ് ബിന്‍ സായെദ് അല്‍ നഹ്യാന്‍ (വലത്ത്)

ഗള്‍ഫില്‍ പൊട്ടിത്തെറി, സൗദി-യുഎഇ വിള്ളല്‍ വര്‍ധിക്കുന്നു; ഇന്ത്യയും പാകിസ്ഥാനും രണ്ട് തട്ടില്‍

എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ ഗ്രൂപ്പിൽനിന്ന് യുഎഇ പിൻമാറുന്നു; ദൂരവ്യാപകഫലം ഉണ്ടാകും

മലപ്പുറത്ത് കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; 5 പേര്‍ക്ക് പരിക്ക്

ഗുജറാത്തിലെ ബിജെപിക്ക് കൂറ്റൻ വിജയം; ആം ആദ്മി അവിടെയും പരുങ്ങുന്നു

പെട്രോൾ വില: ചില മാധ്യമങ്ങളുടെ ഒരു നുണകൂടി പൊളിയുന്നു; വിലകൂട്ടില്ലെന്ന് കേന്ദ്രസർക്കാർ

എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്‌മ ഒപെകില്‍ നിന്ന് യുഎഇ പിന്മാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.