Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

അഭിമാനത്തിന്റെ അരനൂറ്റാണ്ടുമായി ന്യൂറോ സര്‍ജറി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2016, 10:44 pm IST
inThiruvananthapuram

തിരുവനന്തപുരം: മികച്ച ചികിത്സയിലൂടെ അത്യാസന്നരായ നിരവധി രോഗികളെ ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവന്ന പാരമ്പര്യമുള്ള മെഡിക്കല്‍ കോളേജ് ന്യൂറോ സര്‍ജറി വിഭാഗം അഭിമാനത്തിന്റെ 50 വര്‍ഷം പിന്നിടുകയാണ്. പാശ്ചാത്യ രാജ്യങ്ങളില്‍ ലഭിക്കുന്ന ഉന്നതനിലവാരമുള്ള ചികിത്സയാണ് ഇവിടത്തെ ന്യൂറോ സര്‍ജറി വിഭാഗത്തിലും ലഭ്യമാകുന്നത്. നൂതനമായ ചികിത്സാ സംവിധാനങ്ങളോടെ തലച്ചോറിന്റേയും നട്ടെല്ലിന്റേയും സുഷുമ്നാ നാഡിയുടേയും ക്ഷതങ്ങളും ട്യൂമറുകളും ഇവിടെ ചികിത്സിക്കുന്നു. ഏകദേശം 1250 ന്യൂറോ ശസ്ത്രക്രിയകളാണ് ഒരു വര്‍ഷം ഇവിടെ ചെയ്യുന്നത്.

രോഗ നിര്‍ണ്ണയത്തിനായി ഇക്കാലത്ത് ലഭ്യമായ ഉപകരണങ്ങളോ സിടി സ്‌കാനോ എംആര്‍ഐ സ്‌കാനോ മറ്റ് ആധുനിക സംവിധാനങ്ങളോ ഇല്ലാതിരുന്ന കാലത്താണ് കേരളത്തിലാദ്യമായി 1966ല്‍ തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജില്‍ ന്യൂറോ സര്‍ജറി വിഭാഗം ആരംഭിച്ചത്. ഭാരതത്തിലെ ആദ്യത്തെ ന്യൂറോ സര്‍ജറി ബിരുദധാരിയും മലയാളിയുമായ ഡോ. ജേക്കബ് ചാണ്ടിയുടെ കീഴില്‍ വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നു ന്യൂറോ സര്‍ജറി അഭ്യസിച്ച ഡോ. സാംബശിവനാണ് ഇവിടെ സ്വതന്ത്രമായ ന്യൂറോ സര്‍ജറി വിഭാഗം തുടങ്ങിയത്.

പുതിയ സാങ്കേതിക വിദ്യകള്‍ ഇല്ലാത്ത ആ കാലത്ത് രോഗികളെ പരിശോധിച്ച് മാത്രം രോഗ നിര്‍ണ്ണയം നടത്തുകയും ശസ്ത്രക്രിയ ചെയ്ത് സുഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇവിടത്തെ ചികിത്സയുടെ യശസ് വര്‍ധിച്ചപ്പോള്‍ അന്യൂറിസം പോലുള്ള ശസ്ത്രക്രിയകള്‍ കാണാനായി പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുപോലും ന്യൂറോ സര്‍ജന്മാര്‍ മെഡിക്കല്‍ കോളേജില്‍ എത്തിയിരുന്നു.

ഇന്ന് അസൂയാവഹമായ നിലയിലാണ് ന്യൂറോ സര്‍ജറി വിഭാഗത്തിന്റെ വളര്‍ച്ച. അന്ന് ഒരു മുറിയില്‍ മൂന്ന് കിടക്കകള്‍ മാത്രമായി തുടങ്ങിയ ന്യൂറോസര്‍ജറി വിഭാഗത്തിന് ഇന്ന് ഏകദേശം 50 വാര്‍ഡ് കിടക്കകളും 16 തീവ്രപരിചരണ കിടക്കകളുമുണ്ട്. സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കില്‍ രണ്ട് യൂണിറ്റുകളായാണ് ഇപ്പോള്‍ ഇത് പ്രവര്‍ത്തിക്കുന്നത്. പത്ത് എംസിഎച്ച് യോഗ്യത നേടിയ അധ്യാപകരുടെ കീഴില്‍ 18 പിജി വിദ്യാര്‍ത്ഥികള്‍ ഇവിടെ പരിശീലനം നടത്തുന്നു. ദേശീയ തലത്തില്‍ നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ ഒരു വര്‍ഷം ആറു പേര്‍ക്കാണ് പ്രവേശനം ലഭിക്കുന്നത്. മൂന്ന് വര്‍ഷത്തെ കഠിനമായ പരിശീലനത്തിലൂടെ ഇവര്‍ പ്രാപ്തരായ ന്യൂറോ സര്‍ജന്മാരാകുന്നു. ഇതുവരെ ഏകദേശം 71 ന്യൂറോ സര്‍ജന്മാരെ രാജ്യത്തിന് സംഭാവന ചെയ്യാന്‍ ഈ വിഭാഗത്തിന് കഴിഞ്ഞിട്ടുണ്ട്. ഇവിടെനിന്നു ബിരുദം നേടിയ ന്യൂറോ സര്‍ജന്മാര്‍ ലോകത്തിന്റെ നാനാഭാഗങ്ങളിലെ പ്രശസ്ത ആശുപത്രികളില്‍ ജോലി ചെയ്യുന്നു.

ദേശീയ തലത്തില്‍ നടത്തുന്ന ഡിഎന്‍ബി ന്യൂറോ സര്‍ജറി പരീക്ഷയ്‌ക്ക് അംഗീകരിക്കപ്പെട്ട സെന്ററാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ്. ഡോ. അനില്‍ കുമാര്‍ പീതാംബരനും ഡോ ബി.പി. രാജ്മോഹനുമാണ് ഇപ്പോഴത്തെ യൂണിറ്റ് മേധാവികള്‍.

മസ്തിഷ്‌കത്തിലെയും സുഷുമ്നാ നാഡിയിലെയും ക്ഷതങ്ങളും ട്യൂമറുകളും പൂര്‍ണ്ണമായും ചികിത്സിച്ച് ഭേദമാക്കുവാന്‍ അന്നും ഇന്നും ഒരു പോലെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എങ്കിലും മെഡിക്കല്‍ കോളേജിലെ അതികായകന്മായ ഡോക്ടര്‍മാരുടെ പ്രാഗത്ഭ്യം കൊണ്ട് ജീവിതം തിരിച്ച് കിട്ടിയവര്‍ അനേകായിരങ്ങളാണ്. ആ ഒരു അഭിമാനത്തിലാണ് ന്യൂറോ സര്‍ജറി വിഭാഗം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; ഇന്ന് ബെംഗളൂരുവില്‍ നിന്നും സേലം, കോഴിക്കോട് വഴി മംഗളൂരുവിലേക്ക് സ്പെഷ്യൽ ട്രെയിന്‍

Kerala

ഗുരുവായൂരില്‍ കല്യാണമേളം; ഇന്ന് ആറ് മണ്ഡപങ്ങളിലായി 437 വിവാഹങ്ങള്‍

Kerala

വൈവിധ്യതയുമായി രാഖി വിപണി സജീവം; പരമ്പരാഗത ഫാഷന്‍ രാഖികള്‍ക്ക് പ്രിയമേറുന്നു

Kerala

ഓണക്കിറ്റ് വിതരണം; റേഷൻ കടകള്‍ ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും

Kerala

ഡോക്ടര്‍മാരും ഫാര്‍മസിസ്റ്റുകളും ഇല്ല… സര്‍ക്കാര്‍ ആശുപത്രികള്‍ പ്രതിസന്ധിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഭാരത വനിതാ ഡബിള്‍സ് കോര്‍ട്ടിലെ തീപ്പൊരിയും ശാന്തതയും

ഗണേശോത്സവ ആഘോഷങ്ങൾക്കിടെ 22 അടി ഉയരമുള്ള വിഗ്രഹം തകർന്നുവീണു: 2 പേർക്ക് ദാരുണാന്ത്യം, 5 പേർക്ക് പരിക്ക്

സംസ്ഥാനത്ത് റെക്കോഡ് വേഗത്തില്‍ കുതിച്ച് സ്വര്‍ണവില

മെസ്സി തട്ടിപ്പ്: രണ്ടു സ്ഥാപനങ്ങളിൽ നിന്ന് 206 കോടിയിലേറെ പണം സ്പോൺസറുടെ അക്കൗണ്ടിലെത്തി, കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്ന് ജിഎസ്ടി വകുപ്പ്

പ്രശസ്തിയും ആദരവും പതിന്മടങ്ങ് വർദ്ധിക്കും, ബിസിനസ്സ് തീരുമാനങ്ങളും വ്യക്തിത്വ വികാസവും: സമ്പൂർണ്ണ രാശിഫലം (23 ഓഗസ്റ്റ് 2026)

ഓര്‍മകളില്‍ കോഹ്‌ലിയുടെ ബ്രേക്ക് ത്രൂ; ഗില്‍ ആന്‍ഡ് കമ്പനി ഇന്ന് കൊളംബോയില്‍

സിംഗപ്പൂരിലേക്ക് പുറപ്പെട്ട ചരക്ക് കപ്പല്‍ ഒഡീഷ്യ തീരത്ത് മുങ്ങി; കപ്പലില്‍ 24 ജീവനക്കാര്‍, രക്ഷാപ്രവർത്തനം തുടരുന്നു

ഡബ്ല്യുടിഒ വ്യാപാര നയ അവലോകനം; ലോകം ശ്രദ്ധിച്ചത് ഭാരതത്തെ

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

ചെറുകിട സംരംഭങ്ങളിലൂടെ ശാക്തീകരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.