Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സഹകരണ സമരാഭാസത്തിനെതിരെ താമരക്കുടിയിലെ നിക്ഷേപകര്‍ രംഗത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2016, 11:25 am IST
inKollam

സ്വന്തം ലേഖകന്‍

കൊട്ടാരക്കര: സഹകരണമേഖലയെ രക്ഷിക്കാനല്ല സിപിഎം സമരമെന്ന് താമരക്കുടി സര്‍വീസ് സഹകരണ ബാങ്കിലെ നിക്ഷേപകര്‍. സിപിഎം നേതാക്കളുടെ നേതൃത്വത്തില്‍ വെട്ടിച്ച തങ്ങളുടെ നിക്ഷേപം തിരികെ നല്‍കാന്‍ മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും ഇവിടെ നടപടിയായിട്ടില്ല.സര്‍ക്കാര്‍ പറഞ്ഞതുകേട്ട് പണം നിക്ഷേപിച്ച തങ്ങളോട് എന്ത് ഉറപ്പിലാണ് പ്രാഥമിക സഹകരണസംഘത്തില്‍ പണം നിക്ഷേപിച്ചതെന്ന് ചോദിച്ച വകൂപ്പ് മന്ത്രിയും ജില്ലാസഹകരണ ബാങ്ക് പ്രസിഡന്റുമാണ് ഇവിടെയുള്ളത്. ഇപ്പോഴത്തെ സമരം നിക്ഷേപകര്‍ക്കോ സഹകരണപ്രസ്ഥാനത്തിനോ വേണ്ടിയല്ല, സ്വന്തക്കാരെ രക്ഷിക്കാനാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു.

നാല് പതിറ്റാണ്ടിന്റെ പാരമ്പര്യമുളള താമരക്കുടി ബാങ്ക് ഭരണസമിതി അംഗങ്ങളും ജീവനക്കാരും ചേര്‍ന്ന് നടത്തിയ തട്ടിപ്പുകള്‍ മൂലം ഇപ്പോള്‍ രജിസ്ട്രാര്‍ ഭരണത്തിലാണ്. 2013 ഒക്ടോബറില്‍ നിക്ഷേപകര്‍ ബാങ്ക് ഉപരോധിക്കുന്ന സ്ഥിതിവരെ ഉണ്ടായിരുന്നു. ഇതിന് ശേഷമാണ് നിക്ഷേപകയായ വൃദ്ധയെ ബാങ്കിന് സമീപമുളള കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതും. ജില്ലയിലെ നല്ല സഹകരണബാങ്കുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന ഇവിടെ സാമ്പത്തിക ക്രമക്കേടുകള്‍ തുടങ്ങുന്നത് 2003 മുതലാണെന്നാണ് പരിശോധനകളില്‍ കണ്ടെത്തിയത്. 2012-13 വര്‍ഷത്തെ ഓഡിറ്റ് പ്രകാരം പതിമൂന്നു കോടിയോളം രൂപയുടെ ക്രമക്കേടുകളാണ് ബാങ്കില്‍ നടന്നിട്ടുള്ളത്. എട്ടുകോടിയോളം രൂപയുടെ നിക്ഷേപശോഷണം സംഭവിച്ച ബാങ്കില്‍ അഞ്ചുകോടിയോളം രൂപ തിരിച്ചടവ് കുടിശികയുമുള്ളതായി ഓഡിറ്റില്‍ കണ്ടെത്തിയിരുന്നു.

ബാങ്കിലെ നിക്ഷേപകരിലേറെയും സാധാരണക്കാരാണ്. ജീവിതത്തിലെ വിവിധ ആവശ്യങ്ങള്‍ക്കായി സമ്പാദിച്ച തുകയാണ് നാട്ടിന്‍പുറത്തെ ബാങ്കില്‍ നിക്ഷേപിച്ചത്. യഥാസമയം പണം ലഭിക്കാത്തതു മൂലം ചികിത്സയും ശസ്ത്രക്രിയകളുംപെണ്‍മക്കളുടെ വിവാഹങ്ങളും മുടങ്ങിയവരേറെയാണ്. 13770 അംഗങ്ങളുളള ബാങ്കില്‍ 300 നിക്ഷേപകര്‍ തന്നെയുണ്ട്. നല്ല സാമ്പത്തിക ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്നതിനാല്‍ മൈലത്തും പള്ളിക്കലിലുമായി രണ്ട് ബ്രാഞ്ചുകളും പ്രവര്‍ത്തനം തുടങ്ങിയതാണ്. എന്നാല്‍ എല്‍ഡിഎഫ്’ഭരണ സമിതിയും ബാങ്ക് ജീവനക്കാരും ഒത്തൊരുമിച്ച് ക്രമക്കേടുകള്‍ നടത്താന്‍ തുടങ്ങിയതോടെ ബാങ്കിന്റെ ശനിദശ തുടങ്ങുകയായിരുന്നു. സിപിഎമ്മിനുളളിലെ വിഭാഗീയത മറനീക്കി വന്നതോടെയാണ് സാമ്പത്തിക ക്രമക്കേടുകള്‍ വെളിയില്‍ വന്നത്.

ബാങ്ക് പ്രസിഡന്റായിരുന്ന സിപിഎം മുന്‍ ഏരിയാ കമ്മിറ്റി അംഗവും മുന്‍ ജില്ലാ പഞ്ചായത്തംഗവുമായിരുന്ന ആര്‍. മോഹന്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു ഭരണസമിതി. ബിനാമി പേരുകളില്‍ പലിശ രഹിത വായ്‌പകള്‍ നല്‍കിയും ഗോള്‍ഡ് കവറിംഗ് ആഭരണങ്ങള്‍ വച്ച് സ്വര്‍ണ്ണ പണയ വായ്‌പകളെടുത്തും സ്ഥിരനിക്ഷേപം വ്യാജമായി കാട്ടി പലിശയും വായ്‌പയും എടുത്തുമൊക്കെയായിരുന്നു തട്ടിപ്പുകള്‍ തുടങ്ങിയത്. സെക്രട്ടറി എം.ജി. വിജയകുമാറുമായി ചേര്‍ന്നാണ് ഭരണസമിതിയിലെ ഓരോ അംഗവും തട്ടിപ്പ് നടത്തിയത്. മറ്റ് ജീവനക്കാരും ഇതിന് കൂട്ടുനിന്നു. തട്ടിപ്പുകള്‍ പുറത്ത് വന്നതോടെ പാര്‍ട്ടി ഇടപെട്ട് മോഹന്‍കുമാറിനെ പ്രസിഡന്റ് സ്ഥാനത്തു നിന്നും രാജിവയ്‌പിച്ചു. തുടര്‍ന്ന് സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായ ഉണ്ണിക്കൃഷ്ണപിള്ളയെ പ്രസിഡന്റായി തെരഞ്ഞെടുത്തു. ക്രമക്കേടുകളുമായി ബന്ധപ്പെട്ട് സെക്രട്ടറി എം.ജി വിജയകുമാറിനെ സസ്‌പെന്‍ഡ് ചെയ്യുകയുമുണ്ടായി.

എന്നാല്‍ 2009-10 വര്‍ഷത്തെ ആഡിറ്റ് റിപ്പോര്‍ട്ട് പ്രകാരം 1, 2753488 രൂപ തിരിച്ചടക്കാന്‍ വിജയകുമാറിന് നോട്ടീസ് നല്‍കിയെങ്കിലും ഇയാളില്‍ നിന്നും 1465224 രൂപ മാത്രം ഈടാക്കി സസ്‌പെന്‍ഷന്‍ പിന്‍വലിക്കുകയാണ് ഭരണസമിതി ചെയ്തത്. ഇതില്‍ നിന്ന് ഭരണസമിതിക്കും പണാപഹരണത്തില്‍ പങ്കുളളതായി കണ്ടെത്തുന്നുവെന്ന് അന്വേഷണം നടത്തിയ കൊട്ടാരക്കര യൂണിറ്റ് ഇന്‍സ്പക്ടര്‍ ബി. മധു റിപ്പോര്‍ട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് സഹകരണ നിയമപ്രകാരമുളള കേസ് രജിസ്റ്റര്‍ ചെയ്യുകയും ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തി. അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിന് ശേഷം 2013 സെപ്തംബര്‍ 26ന് പുതിയ ഭരണ സമിതി അധികാരമേറ്റെങ്കിലും തട്ടിപ്പുകള്‍ ബോധ്യപ്പെട്ട പ്രസിഡന്റ് മുട്ടമ്പലം മോഹനന്‍ സ്ഥാനത്തു നിന്നും അധികം വൈകാതെ രാജിവച്ചു.

മൂന്നര കോടി രൂപ കാര്‍ഷിക കടാശ്വാസമായി ലഭിച്ചിട്ടുളള ബാങ്കിന് 4.07 കോടി രൂപ നഷ്ടം ഉണ്ടായത് ബാങ്ക് പ്രവര്‍ത്തനത്തില്‍ വന്ന അഴിമതിയും ക്രമക്കേടും കെടുകാര്യസ്ഥതയും മൂലമാണെന്ന് കൊട്ടാരക്കര അസിസ്റ്റന്റ് രജിസ്ട്രാര്‍ 3.11. 2011 ല്‍ ജില്ലാ രജിസ്ട്രാര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നതുമാണ്. നിലവില്‍ 13.5 കോടി രൂപയാണ് ഇവിടെ പലതരത്തിലുളള നിക്ഷേപമായുളളത്. സ്ഥിര നിക്ഷേപ ഇനത്തില്‍ത്തന്നെ 9,68, 89000 രൂപ മാത്രമുണ്ട്. എന്നാല്‍ ആറ് കോടി രൂപ വായ്‌പാ ഇനത്തിലും 97 ലക്ഷം രൂപ ചിട്ടി ഇനത്തിലും കുടിശ്ശിക ഉണ്ടെന്നതൊഴിച്ചാല്‍ ബാക്കി തുക എവിടെയെന്നതിന് ഇപ്പോഴും വ്യക്തയില്ല. നിക്ഷേപകര്‍ പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ ബാങ്കധികൃതര്‍ കൈമലര്‍ത്താന്‍ തുടങ്ങിയതോടെ പ്രതിഷേധങ്ങള്‍ക്കും ഇടയാക്കി. മുന്‍ സെക്രട്ടറിയെ പോലീസ് അറസ്റ്റ് ചെയ്തു.

മുന്‍ പ്രസിഡന്റ് മോഹന്‍കുമാര്‍ അടക്കം 14 ഭരണ സമിതി അംഗങ്ങളും കുറ്റക്കാരാണെന്നാണ് അന്വേഷണത്തില്‍ വ്യക്തമായിട്ടുളളത്. മോഹന്‍കുമാറിനെ രണ്ടാം പ്രതിയാക്കിയും മറ്റുള്ളവരെ തുടര്‍ന്നുളള പ്രതി ചേര്‍ത്തുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇവരുടെ അറസ്റ്റ് കൊടിക്കുന്നില്‍ സുരേഷ് ഇടപെട്ട് തടഞ്ഞതായി ആരോപണമുയര്‍ന്നു. ചിലര്‍ പണമൊടുക്കി കേസില്‍ നിന്ന് ഒഴിവായി. ഇപ്പോഴും കേസ് സംബന്ധിച്ച് അന്വേഷണം നടക്കുന്നതല്ലാതെ നിക്ഷേപകരുടെ പണം മടക്കി കിട്ടാന്‍ നടപടി എടുത്തിട്ടില്ല. സുപ്രീംകോടതിമുതലുള്ള കോടതികളില്‍ കേസ് നല്‍കി കാത്തിരിക്കുകയാണ് അവര്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

Kerala

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

Astrology

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു
Varadyam

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

Varadyam

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

മൂവാറ്റുപുഴ ജില്ല പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി

‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍

വായന: സ്മൃതിപഥങ്ങളില്‍ നിറയുന്നത്

ഞങ്ങൾ നടത്തുന്നത് ത്യാഗനിർഭരമായ സമരങ്ങൾ ; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാർ

കൂടുതല്‍ മോഡിഫിക്കേഷനൊന്നും വേണ്ട; നിയമലംഘനത്തിന് 5000 രൂപ പിഴ ഈടാക്കാൻ ഹൈക്കോടതി ഉത്തരവ്

ഐ പി ബിനുവിന് ഓണാഘോഷത്തിന് വസ്ത്രം വാങ്ങി നൽകിയത് പൊലീസുകാർ തന്നെ : ആഘോഷം ഇൻസ്പെക്ടർ ആർ.പ്രശാന്തിന്റെ അറിവോടെ

ഇവിടെ കഴിയണോ? വന്ദേമാതരം പാടണം: സുവേന്ദു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.