Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

കാട്ടാനപ്പേടിയില്‍ കണ്ണടയ്‌ക്കാനാകാതെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2016, 11:06 am IST
inPalakkad

പാലക്കാട്: ആനപ്പേടിയില്‍ കണ്ണടയ്‌ക്കാന്‍ പോലും കഴിയാതെ ആയിരങ്ങളുടെ ജീവിതം. മണ്ണാര്‍ക്കാട്, പാലക്കാട് താലൂക്കുകളിലെ നൂറുകണക്കിന് കുടുംബങ്ങളാണ് ജീവല്‍ബീതിയോടെ കഴിയുന്നത്. കൃഷിയുടെ നാശം ഒരുവശത്ത് കണ്ണീരിനിടയാക്കുമ്പോള്‍, ആനയുടെ കാല്‍ക്കീഴില്‍ ഞെരിഞ്ഞ് ജീവനൊടുങ്ങുമോ എന്ന ഭയവും അവരെ പിടികൂടുന്നു.

മണ്ണാര്‍ക്കാട് താലൂക്കില്‍, അട്ടപ്പാടി, കല്ലടിക്കോട് മലയോരം, തിരുവിഴാംകുന്ന് എന്നിവിടങ്ങളിലാണ് കാട്ടാനയുടെ വിളയാട്ടം. മലമ്പുഴ, കെട്ടേക്കാട്, കഞ്ചിക്കോട് എന്നിവിടങ്ങളിലും ആനകള്‍ രാപ്പകലില്ലാതെ വന്നിറങ്ങുന്നു. അട്ടപ്പാടിചുരത്തിന്റെ താഴ്‌വര കഴിഞ്ഞ കുറേമാസമായി കാട്ടാനപ്പേടിയിലാണ്. തത്തേങ്ങലത്ത് കാട്ടനകളെ തുരത്താന്‍ വയനാട്ടില്‍നിന്ന് പരിശീലനംലഭിച്ച നാലംഗസംഘവും റബ്ബര്‍ ബുള്ളറ്റുമായി മൂന്ന് പോലീസുകാരുമുള്‍പ്പെടെ മുപ്പതോളം ജീവനക്കാരെത്തുകയുണ്ടായി. ആനക്കൂട്ടത്തെ തുരത്തുന്നതിനിടെ നിലമ്പൂര്‍ ദ്രുതകര്‍മസേനയില്‍ നിന്നെത്തിയ സംഘത്തിലെ സീനിയര്‍ ഫോറസ്റ്റ് ഓഫീസര്‍ നിലമ്പൂര്‍ വടക്കത്ത് വീട്ടില്‍ വി. രാജേഷിന്റെ കൈയൊടിഞ്ഞു. തത്തേങ്ങലത്ത് കാട്ടാനക്കൂട്ടത്തെ ഓടിക്കുന്നതിനിടെ വയനാട് ആര്‍.ആര്‍.ടി.യിലെ കണ്ണനും പരിക്കേറ്റു. ആനമൂളിയില്‍ ജൂലായ് ഏഴിന് കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ ആനമൂളി തലച്ചിറ ശോഭന കൊല്ലപ്പെട്ടിരുന്നു.ഏറ്റവുമൊടുവില്‍ തെങ്കര മേലാമുറിയില്‍ കാട്ടാനയെക്കണ്ട് ഓടുന്നതിനിടെ വീണ് മേലാമുറിയിലെ കാഞ്ഞിരപ്പാറയില്‍ ബിജുവിന്റെ കാലൊടിഞ്ഞു.കഴിഞ്ഞദിവസം തത്തേങ്ങലം കരിമന്‍കുന്നില്‍ എച്ചന്മാരെ കൃഷ്ണന്റെ വീടിനോടുചേര്‍ന്ന കാവല്‍പ്പുര കാട്ടാനക്കൂട്ടം തകര്‍ത്തു.

ഈവര്‍ഷം ആന കൊലപ്പെടുത്തിയ മൂന്നുപേര്‍ക്ക് അഞ്ചുലക്ഷം രൂപവീതം ദുരിതാശ്വാസ ധനസഹായം വിതരണം ചെയ്തുകഴിഞ്ഞു. കഴിഞ്ഞവര്‍ഷം ഇത് 10 ലക്ഷമായിരുന്നു. അഞ്ചുവര്‍ഷത്തിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ആശ്രിതര്‍ക്ക് 67ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. പ്രദേശത്ത് 138 ലക്ഷം രൂപയുടെ വിളനാശം സംഭവിച്ചതായാണ് കണക്കുകള്‍. ഈ വര്‍ഷമിത് 18 ലക്ഷവും കഴിഞ്ഞവര്‍ഷമിത് 21.5 ലക്ഷവുമാണ്. 26 പേര്‍ക്കാണ് പരിക്കുപറ്റിയിട്ടുള്ളത്. 56 വളര്‍ത്തുമൃഗങ്ങള്‍ കൊല്ലപ്പെട്ടു.

വര്‍ഷമായി കാട്ടാനശല്യംമൂലം പൊറുതിമുട്ടുകയാണ് മലമ്പുഴ, കഞ്ചിക്കോട്, കൊട്ടേക്കാട്, വേനോലി മേഖലകളിലെ കര്‍ഷകര്‍. കഞ്ചിക്കോട് പയറ്റുകാട്, വലിയേരി, മലമ്പുഴ പന്നിമട, ആറങ്ങോട്ടുകുളമ്പ്, കൊട്ടേക്കാട്, പടലിക്കാട്, വേനോലി, അരുമുടി മേഖലകളിലാണ് കാട്ടാനശല്യം രൂക്ഷമായിരിക്കുന്നത്. കാട്ടാനകളുടെ വരവോടെ ഈവര്‍ഷംമാത്രം 250 ഏക്കറിലധികം കൃഷി നശിച്ചു. കൊട്ടേക്കാട് മേഖലയിലെ 25 ഏക്കര്‍ സ്ഥലത്തെ കൃഷിയാണ് നശിച്ചത്.

ആനകള്‍ വിട്ടൊഴിയാതെ നില്‍ക്കുന്ന മലമ്പുഴയിലെ കൃഷിയിടങ്ങളുടെ സ്ഥിതിയും ഇതുതന്നെ. ദിനംപ്രതി 10 ടണ്‍ പച്ചക്കറിയെങ്കിലും മലമ്പുഴയില്‍നിന്ന് കയറ്റിപ്പോകുന്നുണ്ട്. ഇവിടെയും കാട്ടാനശല്യംമൂലം കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. മൂന്നുവര്‍ഷങ്ങളിലായി ഏകദേശം 100 ഏക്കറോളം കൃഷിഭൂമിയില്‍നിന്ന് കൃഷി അപ്രത്യക്ഷമായിക്കഴിഞ്ഞു. തരിശുകിടന്ന കൃഷിഭൂമികള്‍ പാട്ടത്തിനെടുത്ത് നിരവധി യുവ കര്‍ഷകര്‍ ഇവിടെ കൃഷിയിറക്കുന്നുണ്ട്. 10ഉം 15ഉം വര്‍ഷങ്ങളായി തരിശുകിടന്ന കൃഷിഭൂമികളാണ് പലതും. എന്നാല്‍, കൃഷി പാടേ ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് കര്‍ഷകര്‍. വനംവകുപ്പ് വനാതിര്‍ത്തികളില്‍ സ്ഥാപിച്ച സൗരോര്‍ജവേലികളും പലേടത്തും തകര്‍ന്നുകിടക്കയാണ്. ആനകള്‍ ജനവാസമേഖലകള്‍ വിട്ടൊഴിയാതെ വന്നതോടെ വനാതിര്‍ത്തികളിലുള്ള സൗരോര്‍ജവേലികള്‍ മാറ്റിസ്ഥാപിക്കയാണ് ഇപ്പോള്‍ വനംവകുപ്പ്.

വാളയാര്‍മുതല്‍ കഞ്ചിക്കോടുവരെ 49 കിലോമീറ്ററാണ് ഇപ്പോള്‍ സൗരോര്‍ജവേലി സ്ഥാപിക്കുന്നത്. എന്നാല്‍ ഇതും അപര്യാപ്തമാകുമെന്നാണ് വിലയിരുത്തല്‍. കഞ്ചിക്കോട് മേഖലയില്‍ റെയില്‍വേ ട്രാക്കില്‍ ആനകള്‍ അപകടത്തില്‍പ്പെടുന്നതും വര്‍ധിച്ചിരിക്കുകയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൗദിയില്‍ പന്നിയിറച്ചി വിളമ്പുന്ന ഹോട്ടല്‍ തുടങ്ങും; ഇത് വ്യാജ പ്രചരണം, പരാതി നല്‍കി വേടന്‍

Kerala

പോലീസുകാർക്ക് അലവൻസ് ഇരട്ടിയാക്കി സർക്കാർ; ആനുകൂല്യം ഓണക്കാലത്ത് ഡ്യൂട്ടി ചെയ്യുന്നവർക്ക് മാത്രം

Kerala

പുലികളി കലാവൈകൃതമെന്ന് വി കെ ശ്രീരാമൻ; മാപ്പ് പറയണമെന്ന് പുലികളി സംഘങ്ങൾ

Kerala

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

Kerala

അതിരൂക്ഷമായി വിലക്കയറ്റം; പപ്പടവും പഴവുമില്ലാതെ എന്തോണം…

പുതിയ വാര്‍ത്തകള്‍

കേന്ദ്ര പൊതുമേഖലാ ബാങ്കുകളില്‍ കസ്റ്റമര്‍ സര്‍വ്വീസ് അസോസിയേറ്റ്‌സ്: ഒഴിവുകള്‍

അശരണരായ ബാലികമാര്‍ക്കായി ജീവിതം നീക്കിവെച്ച ജാനകിയമ്മ ടീച്ചര്‍ ജന്മശതാബ്ദി പുണ്യത്തില്‍

സ്തനാര്‍ബുദത്തിനെതിരായ പുതിയ സംയുക്തം, കുസാറ്റിന് പേറ്റന്റ്

രാജ്മാര്‍ഗ് യാത്ര മൊബൈല്‍ ആപ്പ് വഴി121 ടോള്‍ പ്ലാസകളിലേക്ക് കൂടി ഡിജിറ്റല്‍ ഫാസ്ടാഗ് ‘ലോക്കല്‍ പാസ്’ സൗകര്യം

കശ്മീരിലേക്ക് 10,000 ഭീകരരെ ഹാഫിസ് സയീദ് അയച്ചെന്ന് വെളിപ്പെടുത്തല്‍

ഓണക്കോടിക്ക് ഏത് മൂഡ്? കൈത്തറി മൂഡ്; ഓണവിപണിയില്‍ തരംഗമായി കേരളത്തിന്റെ തനതു കൈത്തറി വസ്ത്രങ്ങള്‍

ഇസ്ലാമാബാദിലെ നടപടിക്ക് പിന്നാലെ ഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മിഷന് പുറത്തെ അനധികൃത നിർമാണങ്ങൾ നീക്കം ചെയ്തു

വിസിമാര്‍ക്കെതിരായ സമരാഭാസങ്ങള്‍ കേരളത്തിന് അപമാനം: തപസ്യ

പിണറായി വിജയൻ വൈദ്യുതി മന്ത്രിയായിരുന്ന കാലം മുതൽ അഴിമതിപ്പണം വെളുപ്പിച്ചു; ഇതിന് ഉപയോഗിച്ചത് മകളുടെ കമ്പനികളെ: ഷോൺ ജോർജ്

സാധനയും പ്രകൃതിയുടെ പരീക്ഷണങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.