Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ക്ലാസ്സ് മുറികളെ ചൊല്ലി തര്‍ക്കം: അധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മില്‍ ഉന്തുംതള്ളും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2016, 08:30 pm IST
in Kasargod

കാസര്‍കോട്: ചന്ദ്രഗിരി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പുതുതായി ഉദ്ഘാടനെ ചെയ്ത ഒരു കെട്ടിടത്തിലെ ക്ലാസ്സ് മുറികള്‍ വിട്ട് കൊടുക്കുന്നത് സംബന്ധിച്ച് ഹൈസ്‌കൂള്‍ അധ്യാപകരും ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികളും തമ്മില്‍ ഉന്തും തളളുമുണ്ടായി. സമരം നടത്തിയ ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്ററേയും അധ്യാപകനേയും കയ്യേറ്റം ചെയ്തുവെന്നാണ് ആരോപണം. പരിക്കേറ്റ ഹെഡ്മാസ്റ്റര്‍ വി ഇബ്രാഹിം (45), അധ്യാപികന്‍ പി ടി സണ്ണി (50) എന്നിവര്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.

അധ്യാപകരുടെ മര്‍ദനമേറ്റ രണ്ട് വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലക്കുന്ന് സ്വദേശികളും പ്ലസ്ടു വിദ്യാര്‍ത്ഥികളുമായ മുഹമ്മദ് അഷ്‌റഫ്(17), റാഷിദ്(17) എന്നിവരെയാണ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഇബ്രാഹീമും അധ്യാപകനായ സണ്ണിയും ചേര്‍ന്ന് സ്‌കൂള്‍ കെട്ടിടത്തിന്റെ പുതിയ ബ്ലോക്കില്‍ ഫ്‌ളെക്‌സ് സ്ഥാപിച്ചതിന്റെ പേരില്‍ മര്‍ദിച്ചുവെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. അധ്യാപകന്‍ സണ്ണി ചൂരല്‍ കൊണ്ടടിച്ചതായി വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടു. വിദ്യാര്‍ത്ഥികളെ നേരിടാന്‍ സംഭവ സ്ഥലത്ത് അധ്യാപകന്‍ ചൂരലുമായി നില്‍ക്കുന്ന ഫോട്ടോ രക്ഷിതാക്കള്‍ പുറത്ത് വിടുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇതേ ആവശ്യം ഉന്നയിച്ച് ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ പഠിപ്പ് മുടക്കി സമരം നടത്തിയിരുന്നു. കെട്ടിടം വിട്ടു നല്‍കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കം പരിഹരിക്കാന്‍ കഴിയാത്തതിനാല്‍ ഇന്നലെയും കുട്ടികള്‍ പഠിപ്പ് മുടക്ക് സമരം നടത്തുകയായിരുന്നു. പഠിപ്പ് മുടക്കിയ വിദ്യാര്‍ത്ഥികള്‍ ഹെഡ്മാസ്റ്ററേയും അധ്യാപകനേയും കയ്യേറ്റം ചെയ്തുവെന്നാണ് പരാതി. ഉദ്ഘാടനം കഴിഞ്ഞ മൂന്ന് നിലയുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയും രണ്ടാമത്തെ നിലയും കെട്ടിട പരിമിതിയുള്ള ഹൈസ്‌കൂളിന് ആവശ്യമുണ്ടെന്നും മറ്റു ചെറിയ ബ്ലോക്കും മുകളിലത്തെ നിലയും ഹയര്‍സെക്കണ്ടറിക്ക് അനുവദിക്കാമെന്നായിരുന്നു ഹെഡ്മാസ്റ്ററും മറ്റും അറിയിച്ചത്. അതേസമയം മൂന്ന് നിലയുള്ള കെട്ടിടത്തിന്റെ താഴത്തെ നില ഹയര്‍സെക്കണ്ടറി വിഭാഗത്തിന് വേണമെന്നായിരുന്നു വിദ്യാര്‍ത്ഥികളുടെയും ഹയര്‍സെക്കണ്ടറി അധ്യാപകരുടേയും നിലപാട്.

ഹൈസ്‌കൂളിന് രണ്ട് വര്‍ഷംമുമ്പ് സ്മാര്‍ട്ട് ക്ലാസ് റൂം അനുവദിക്കുന്നതിനുള്ള ഉപകരണങ്ങളും മറ്റും ജില്ലാ പഞ്ചായത്ത് അനുവദിച്ചിരുന്നു. അതുകൊണ്ടു തന്നെ ഫിഷറീസ് വകുപ്പ് ജില്ലാ പഞ്ചായത്തിന് കെട്ടിടം കൈമാറിയപ്പോള്‍ കെട്ടിടങ്ങളുടെ താക്കോല്‍ ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്ററെയാണ് ഏല്‍പിച്ചിരുന്നത്. ഹയര്‍സെക്കണ്ടറി വിഭാഗവും ഹൈസ്‌കൂള്‍ വിഭാഗവും കെട്ടിടത്തിന് അവകാശവാദം ഉന്നയിച്ചതോടെയാണ് ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ കെട്ടിടം വിട്ടു കിട്ടാനായി സമരരംഗത്തിറങ്ങിയത്. ഹൈസ്‌കൂളിന് ചെറിയ കെട്ടിടം നല്‍കാമെന്നായിരുന്നു ഹയര്‍സെക്കണ്ടറി വിഭാഗത്തിന്റെ നിലപാട്. കംപ്യൂട്ടര്‍ ലാബ്, സ്റ്റാഫ് റൂം എന്നിവയ്‌ക്ക് മൂന്ന് നിലയുള്ള കെട്ടിടത്തിന്റെ താഴത്തെ നില അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥികള്‍ സമരം തുടങ്ങിയത്. വിദ്യാര്‍ത്ഥികളെ സമരത്തിലേക്ക് തള്ളിവിട്ടത് ഹയര്‍സെക്കണ്ടറി അധികൃതരും പിടിഎ കമ്മറ്റിയിലെ ചില ഭാരവാഹികളുമാണെന്ന് ഹൈസ്‌കൂള്‍ വിഭാഗം അധികൃതര്‍ ആരോപിക്കുന്നു. പിന്നീട് ഇക്കാര്യത്തില്‍ സമവായം ഉണ്ടാക്കാന്‍ ശ്രമിച്ചുവെങ്കിലും ഹയര്‍സെക്കണ്ടറി അധികൃതരുടെ ഒത്തുതീര്‍ത്ത് ഫോര്‍മുലയ്‌ക്ക് വിദ്യാര്‍ത്ഥികള്‍ വഴങ്ങാതിരുന്നതോടെയാണ് വിദ്യാര്‍ത്ഥികള്‍ അധ്യാപകനെ കയ്യേറ്റം ചെയ്തത്. കയ്യേറ്റം ചെയ്ത സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഹെഡ്മാസ്റ്റര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അതേസമയം ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്ററേയും അധ്യാപകരേയും തങ്ങള്‍ കയ്യേറ്റം ചെയ്തിട്ടില്ലെന്നും കെട്ടിടത്തില്‍ കെട്ടിയ ഫഌക്‌സ് കീറി നശിപ്പിച്ചപ്പോള്‍ അധ്യാപകരെ മാറ്റുകയാണ് ചെയ്തതെന്നുമാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. ജില്ലാ പഞ്ചായത്ത് കെട്ടിടം കൈമാറുമ്പോള്‍ രണ്ട് ക്ലാസ്സ് മുറികള്‍ ഹൈസ്‌കൂള്‍ വിഭാഗത്തിനും ഏഴ് ക്ലാസ്സ് മുറികള്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തിനും നല്‍കണമെന്നാണ് പറഞ്ഞിരുന്നത്. സമരം നടക്കുന്നതറിഞ്ഞ് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്‌കൂളിലെത്തിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മതം മാറിയാല്‍ സംവരണം നഷ്ടമാകുക തന്നെ ചെയ്യും: സുപ്രീംകോടതി

Article

ജനസംഖ്യാ അസന്തുലിതാവസ്ഥ രാഷ്‌ട്രത്തിന് ഭീഷണി: രാഷ്‌ട്രസേവികാ സമിതി

Main Article

ദേശീയ വിദ്യാഭ്യാസ നയം 2020: നേട്ടങ്ങളും വെല്ലുവിളികളും

Editorial

ലേശം ‘ഉളുപ്പു’ണ്ടെങ്കില്‍!

സിജെപി നേതാക്കള്‍ ദല്‍ഹിയിലെ സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ വന്‍ വിജയാഹ്ളാദപാര്‍ട്ടി. സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ ആടിപ്പാടുന്നത് വീഡിയോയില്‍ കാണാം.
India

ധര്‍മ്മേന്ദ്രപ്രധാനെ പുറത്താക്കിയ ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൃത്തവും അട്ടഹാസവും;സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങിയ പാറ്റകളുടെ തനിനിറം ഇതാണ്…

പുതിയ വാര്‍ത്തകള്‍

പഞ്ചാബില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കെജ്രിവാള്‍, ആറ് എണ്ണം ചോര്‍ന്നുവെന്ന് ഹര്‍സിമ്രത് കൗര്‍

നിറപുത്തരിക്കുള്ള കതിർ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ മേയര്‍ നല്‍കും

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.