മൻമീത്
മെൽബൺ: ഓസ്ട്രേലിയയിൽ ഭാരത യുവാവിനെ ബസിനുള്ളിൽ തീ കൊളുത്തിക്കൊന്നയാൾ മാനസിക രോഗിയായിരുന്നു എന്ന് ഓസ്ട്രേലിയൻ ആരോഗ്യ മന്ത്രി. പ്രതിയായ അന്തോണി മാർക്ക് എഡ്വാർഡ്, ക്യൂൻസ്‌ലാൻഡിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയിരുന്ന വ്യക്തിയായിരുന്നെന്ന് ആരോഗ്യമന്ത്രി കാമറോൺ ഡിക് പറഞ്ഞു.
ഇയാൾ മാനസിക രോഗത്തിന് അടിമയാണോ എന്നത് സ്ഥിരീകരിക്കാൻ വിദഗ്‌ദ്ധ ഡോക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എട്ട് ആഴ്ചക്കു ശേഷം ഇത് അറിയാൻ സാധിക്കും, തുടർന്ന് ഇയാൾക്കെതിരെയുള്ള നടപടിക്രമങ്ങൾ ആരംഭിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്രിസ്ബെയ്ൻ നഗരത്തിൽ ഓടിക്കൊണ്ടിരുന്ന ബസിലെ ഭാരതീയനായ ഡ്രൈവർ മൻമീത് അലീഷറെ, മാർക്ക് എഡ്വാർഡ് തീ കൊളുത്തി കൊല്ലുകയായിരുന്നു. ‘മോൾട്ടോവ് കോക്ടെയിൽ’ എന്നറിയപ്പെടുന്ന ദ്രാവകമാണ് പ്രതി അലീഷറിന് നേരെ എറിഞ്ഞതെന്നാണ് കരുതപ്പെടുന്നത്.
















