ന്യൂദല്‍ഹി: പാക്കിസ്ഥാന് ചാര സംഘടന(ഐഎസ്ഐ) ശ്രീലങ്കന്‍ മുസ്ലീങ്ങളെ ഭീകരരാക്കി മാറ്റുന്നെന്ന് റിപ്പോര്‍ട്ട്. ശ്രീലങ്കന്‍ മാധ്യമം തന്നെയാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.
ഭാരതത്തെ ലക്ഷ്യവയ്ക്കുകയും ഭീകരവാദ പ്രവര്‍ത്തനങ്ങളെ പ്രചരിപ്പിക്കുകയുമാണ് ഐഎസ്ഐ ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. ശ്രീലങ്കന്‍ മുസ്ലീങ്ങളെ ഉപയോഗിച്ച് ഭാരതത്തെ ലക്ഷ്യം വയ്ക്കുന്നതിന് ഭീകര സംഘടനകളെ ഐഎസ്ഐ കൂട്ടുപിടിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
ലഷ്ക്കര്‍-ഇ-തൊയ്ബയേയും പോഷക സംഘടനയായ ഇഡറ ഖിദ്മത്ത്-ഇ-ഖല്ക്ക് (ഐകെകെ) ഭീകര സംഘടനയേയുമാണ് ഐഎസ്ഐ കൂടെ കൂട്ടിയിരിക്കുന്നത്. സുനാമി വന്‍നാശമുണ്ടാക്കിയ 2004ലാണ് ശ്രീലങ്കയില്‍ ഇതിന് മുമ്പ് ലഷ്ക്കറും-ഐകെകെയും ഒരുമിച്ച് പ്രവര്‍ത്തിച്ചതായി കണ്ടെത്തിയത്. അന്ന് മാലദ്വീപിലും ശ്രീലങ്കയിലുമായി ഇരു സംഘടനകളിലേയും പരിശീലനം ലഭിച്ചവര്‍ സന്ദര്‍ശനം നടത്തുകയും ഇവിടേയ്ക്ക് ജിഹാദികളെ റിക്രൂട്ട് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
റിപ്പോര്‍ട്ടുകളനുസരിച്ച് നിരവധി യുവാക്കള്‍ ഇവിടെ നിന്ന് പാക്കിസ്ഥാനിലേയ്ക്ക് പോകുകയും ലഷ്ക്കര്‍ പോലുള്ള സംഘടനകളില്‍ ചേരുകയും ചെയ്തിട്ടുണ്ട്. എല്ലാ വശങ്ങളിലൂടെയും ഭാരതത്തെ വളയുകയെന്നതാണ് ഐഎസ്ഐ ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്നും ശ്രീലങ്കന്‍ മാധ്യമം പറയുന്നു.
മൗലാന ഉമര്‍ മദനിയുടെ പ്രവര്‍ത്തനങ്ങളെ മറനീക്കുന്നതും തുറന്നു കാട്ടുന്നതുമാണ് ശ്രീലങ്കന്‍ മാധ്യമത്തിന്റെ റിപ്പോര്‍ട്ട്. ശ്രീലങ്കയിലെ സ്ഥിരം സന്ദര്‍ശകനാണ് മദനിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കിഴക്കന്‍ ശ്രീലങ്കയിലെ മുസ്ലീം വിഭാഗങ്ങളുടെ ഒരു ശൃംഖല രൂപികരിക്കുന്നതിന് മദനി ജെയുഡി തലവന്‍ ഹഫീസ് സെയ്ദിനേയും അബ്ദുള്‍ റഹ്മാന് മാക്കിയേയും കൂടെ കൂടെ സന്ദര്‍ശിച്ചിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: