കളമശേരി: എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിനി ഷംന തസ്ലീം ചികിത്സയ്ക്കിടെ മരണമടഞ്ഞ കേസില്‍ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നു. ഇന്നലെ വൈകീട്ട് 3ന് എറണാകുളത്താണ് യോഗം ചേര്‍ന്നത്. യോഗത്തിന്റെ റിപ്പോര്‍ട്ട് വരും ദിവസങ്ങളില്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്‍കുമെന്ന് ഡിഎംഒ അറിയിച്ചു.
യോഗത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്നാണ് യോഗം ചേരാന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഡോക്ടര്‍മാര്‍ സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇന്നലെ യോഗം ചേര്‍ന്നത്. ഷംനയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ആരംഭിച്ച പോലീസ് അന്വേഷണത്തിന്റെ ഭാഗമായാണ് മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്നത്.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എന്‍.കെ. കുട്ടപ്പന് കണ്‍വീനറായുള്ള സമിതിയില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം മേധാവി ഡോ.ശ്രീദേവി, ഒരുഗവ.പ്ലീഡര്‍ എന്നിവരാണ് പ്രധാന അംഗങ്ങള്‍. റിപ്പോര്‍ട്ടുകളുടെ പഠനത്തിനായി ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ പാനലും തയ്യാറായിട്ടുണ്ട്.
പോസ്റ്റ് മാര്‍ട്ടം ലാബ് റിപ്പോര്‍ട്ടുകള്‍ വിലയിരുത്താനാണ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചത്. അതേ സമയം ഷംന മരിച്ച സമയത്തെക്കുറിച്ച് കൃത്യമായ സമയം ഇതുവരെയും വ്യക്തമായിട്ടില്ല. ജൂലൈ മാസം 18 നാണ് കണ്ണൂര്‍ ശിവപുരം ഐഷാ മന്‍സിലില്‍ അബൂട്ടിയുടെ മകളും എറണാകുളം ഗവ. മെഡിക്കല്‍ കോളേജിലെ എംബിബിഎസ് വിദ്യാര്‍ത്ഥിയുമായ ഷംന തസ്നിം മരിച്ചത്.
പനി ബാധിച്ചതിനെ തുടര്‍ന്ന് മരുന്ന് കഴിച്ച ഷംനയ്ക്ക് രോഗം മൂര്ഛിച്ചപ്പോല് നല്കിയ കുത്തിവയ്പ്പിനെ തുടര്‍ന്ന് അവശനിലയിലാവുകയായിരുന്നു. കുത്തിവയ്പ്പ് നല്‍കിയത് ഹൃദയാഘാതത്തില്‍ കലാശിച്ചതെന്നാണ് പരാതിയില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: