Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

എല്ലാ കര്‍മ്മങ്ങളും ആത്മാവില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 5, 2016, 07:41 pm IST
in Samskriti

നമുക്കുചുറ്റും നാം കാണുകയും അനുഭവിക്കുകയും ചെയ്യുന്ന പ്രകൃതി കര്‍മ്മ നിരതമാണ.് പ്രകൃതിയിലെ ഓരോ അണുവും കര്‍മ്മനിരതമാണ്. കാറ്റുവീശുന്നു, വൃക്ഷലതാദികള്‍ വളര്‍ന്നുകൊണ്ടിരിക്കുന്നു, പക്ഷികള്‍ പറക്കുന്നു ഇങ്ങനെയെല്ലാം. പ്രകൃതിയാകെ കര്‍മ്മത്താല്‍ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. അതിനാല്‍തന്നെ നമ്മളും കര്‍മ്മം ചെയ്തുകൊണ്ടിരിക്കുന്നു. നാം ചിന്തിക്കുന്നത് നമ്മുടെ താല്പര്യത്തിനനുസരിച്ചല്ല.

കടിഞ്ഞാണില്ലാത്ത കുതിര പോകുന്നതുപോലെ ചിന്ത പോകുന്നത് എന്തുകൊണ്ടാണെന്നറിയില്ല. പ്രകൃതി എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ പ്രകര്‍ഷേണയുള്ള കൃതിയെന്നാണ്. കൃതി എന്നാല്‍ കര്‍മ്മം. അതുകൊണ്ട്തന്നെ കര്‍മ്മമില്ലാതെ പ്രകൃതിയില്ല. എന്നാല്‍ ഈകാര്യങ്ങളൊന്നും അറിയാതെ യാണ് മനുഷ്യന്‍ ജിവിക്കുന്നത്. അവന്‍ പകൃതിയുടെ ഭാഗമാണെന്നുള്ള കാര്യം വിസ്മരിക്കുന്നു. തന്നില്‍ പകൃതി അര്‍പ്പിച്ച ഇച്ഛാശക്തിയും ക്രിയാശക്തിയും ജ്ഞാന ശക്തിയും തന്റെ തെന്ന്ധരിക്കുന്നു. ഇതുകാരണം അവനില്‍ കര്‍തൃത്വബോധം ഉടലെടുക്കുന്നു. ഞാനെന്ന സത്തയെ അറിയുമ്പോള്‍, കര്‍മ്മത്തക്കുറിച്ചുള്ള അവന്റെ ധാരണതന്നെ മാറുന്നു. ഈ അറിവ് ഉണ്ടാകുവാന്‍ വേണ്ടി ഋഷിമാര്‍ നമുക്ക് അറിവു പകര്‍ന്നു തന്നിട്ടുണ്ട്. ഈ അറിവുനേടുമ്പോള്‍ കര്‍മ്മം കര്‍മ്മയോഗമായി മാറുന്നു.

നമുക്ക് നമ്മളിലേക്ക് തിരിയാം. കൈ, കാല്‍ തുടങ്ങിയ കര്‍മ്മേന്ദ്രിയങ്ങള്‍ നമുക്കുണ്ട്. മനസ്സ്, വാക്ക്, തുടങ്ങിയ ജ്ഞാനേന്ദ്രിയങ്ങളും. ഇവയെല്ലാം പ്രവര്‍ത്തന നിരതമാണ്. എന്നാലിവയ്‌ക്ക് പ്രവര്‍ത്തിക്കാനുള്ള കഴിവ് നമ്മളവയ്‌ക്ക് നല്‍കിയതല്ല. അതിന്റെ ധാതാവ് പ്രകൃതിയാണ്. ഈ അറിവുനേടാത്തതുകൊണ്ടാണ് കര്‍മ്മം നമ്മുടേതെന്ന് നാം അവകാശപ്പെടുന്നത്. ഈ അറിവുനേടാതെ പോയതുകൊണ്ടാണ് കര്‍മ്മത്തില്‍ പാപ പുണ്യങ്ങള്‍ കടന്നു കൂടിയതും.

പ്രകൃതിയുടെ ഗുണങ്ങള്‍ക്കനുസരിച്ച് കര്‍മ്മം നടന്നുകൊണ്ടിക്കുന്നു. ഇതറിയാത്ത വിമൂഢാത്മാവാണ്, താനാണ് കര്‍ത്താവെന്നു ധരിക്കുന്നന്ന് ഭഗവദ് ഗീതയില്‍ പറയുന്നത്. കടലില്‍ തിരമാലകള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. അതിന് ചലിക്കുവാനുള്ള കഴിവുണ്ട്. കടല്‍ ജലമാണ് യഥാര്‍ത്ഥത്തില്‍ ചലിക്കുന്നത്. തിരമാലകളല്ല. ഇതുമനസ്സിലാക്കാതെ തിരമാല കളാണ് ചലിക്കുന്നത് എന്ന് പറയുന്നത് സത്യത്തിന് വിരുദ്ധമാണ്.

തിരയിളകുന്നതിനുള്ളശക്തി കടലിലുള്ളതുപോലെ, ആത്മാവില്‍ ഭൂതജാലങ്ങളെ പ്രഭവിപ്പിക്കാനുള്ളശക്തി ഉണ്ടായിരുക്കുന്നു.

ഈ ശക്തിയെങ്ങനെ ആത്മാവില്‍ അടങ്ങിയിരിക്കന്നുവെന്ന് മനുഷ്യമേധക്ക് വിശദീകരിക്കുവാനുള്ളകഴിവില്ല. അതുകൊണ്ട് ഋഷിമാര്‍ ആശക്തിയെ മായയെന്നുവിളിക്കുന്നു. ഈ ശക്തിവിശേഷത്തില്‍ നാം ഉള്‍പ്പെടെയുള്ള ഭൂതജാലങ്ങള്‍ ഉണ്ടായി. ഇതിനെ പകൃതി എന്നുവിളിക്കന്നു. ഈ ഭാവങ്ങളെല്ലാം ഉണ്ടായെങ്കിലും ആത്മാവ് അസംഗനും സ്വയംപ്രകാശനുമ ാണ്. മായയാലാണ് കര്‍മ്മം നടക്കുന്നതെങ്കിലും മായക്ക്കര്‍മ്മം ചെയ്യുവാനുള്ളശക്തിയില്ല. ആ ശക്തികുടികൊള്ളുന്നത്അത്മാവിലാണ്, നാം ഉറങ്ങിക്കിടക്കുമ്പോള്‍ സ്വപ്‌നം കാണന്നു.

സ്വപ്‌നം കാണുന്നത് നമ്മടെ കണ്ണുകളാലല്ല. നമ്മടെ ഉള്ളിലുള്ള മറ്റേതോ കരണങ്ങളാലാണ്. എന്നാലും സ്വപ്‌നത്തില്‍ നാം കര്‍മ്മം ചെയ്തുകൊണ്ടിരിക്കുന്നതായി നാം ധരിക്കുന്നു. ഉണരുന്നത്‌വരെ അത് സത്യമായിതന്നെ ധരിക്കുകയും ചെയ്യുന്നു. സ്വപ്‌നാവസ്തയിലുള്ള ആത്മാവിനെ തൈജാസാത്മാവെന്ന വേദാന്തശാസ്ത്രം പറയുന്നു. തൈജസാത്മാവ് സ്വപപ്‌നലോകം സ്വയംസൃഷ്ടിച്ച് അതില്‍ രസിക്കുകയാണ്. അതുപോലെ ആത്മാവ് ഭൂതജാലങ്ങളെ സ്വയം തന്നില്‍തന്ന സൃഷ്ടിച്ച് അവയെ കര്‍മ്മനിരതമാക്കി അതില്‍ത്തന്നെ രസിക്കുന്നു. തന്റെ സ്വരൂപവും സ്വഭാവവും നേരിട്ടറിയുന്നതിനുവേണ്ടി ആത്മാവുതന്നെയാണ് ഇതൊക്കെചെയ്യുന്നതെന്ന് ഗുരു ആത്മോപദേശത്തിലെ 33ാം ശ്ലോകത്തില്‍ പറയുന്നു.

ഭൂതജാലങ്ങളെയെല്ലാം ആത്മാവില്‍, ആത്മാവിനാല്‍ സൃഷിടിക്കപ്പെടുമ്പോള്‍ കര്‍മ്മവും, ആത്മാവില്‍ തന്നെയാണ് നടക്കുന്നത്. ദര്‍ശനമാലയിലെ കര്‍മ്മദര്‍ശനത്തിലെ ഒന്നാമത്തെശ്ലോകത്തില്‍ ഇതുവ്യത്ക്തമാക്കുന്നുണ്ട്.

നമുക്ക്കര്‍മ്മം ചെയ്യുന്നതിന് കര്‍മ്മേന്ദ്രിയങ്ങളാവശ്യമാണ്, ഇച്ഛാശക്തിയും വേണം. കര്‍മ്മേന്ദ്രിയങ്ങളും ജ്ഞാനേന്ദ്രിയങ്ങളും ആത്മാവില്‍നിന്നാണ് വെളിപ്പെടുന്നത്. കരണങ്ങളും ഇന്ദ്രിയങ്ങളുംശരീരവും ഇന്ദ്രിയഗോചരമായിത്തീര്‍ന്ന

എണ്ണിയാലൊടുങ്ങാത്ത പ്രപഞ്ചവിഷയങ്ങളും ആത്മസൂര്യന്റെ ദിവ്യരൂപമാണെന്ന് ഗുരു ആത്മോപദേശ ശതകത്തിന്റെ തുടക്കത്തില്‍തന്നെ പറയുന്നുണ്ട്. നാം ഒരുകര്‍മ്മം ചെയ്യുന്നതിന്റെ തുടക്കം നമ്മുടെ ചിന്തയില്‍നിന്നാണ്. അതിന്റെ തുടര്‍ച്ചയാണ് പ്രവൃത്തി. ഈ ചിന്തയും പ്രവൃത്തിയും എവിടെനിന്നുണ്ടായി എന്ന് സൂക്ഷ്മമായിചിന്തിക്കുമ്പോള്‍ ഇതുരണ്ടും ആത്മ സൂര്യനില്‍നിന്നാണ് ഉണ്ടായതെന്ന് മനസ്സിലാക്കുവാന്‍കഴിയും. ഇങ്ങനെ മനനത്തിലൂടെ നാമറിയുന്ന എല്ലാകര്‍മ്മങ്ങളുടേയും കര്‍ത്താവ് ആത്മാവാണെന്ന്. ഇതൊരു മഹേന്ദ്രജാലമായിതോന്നുമെങ്കിലും ഇതില്‍ അത്ഭുതപ്പെടേണ്ടതില്ല.

ഇവിടെ ഉള്ളതായികാണുന്ന പ്രപഞ്ചം ആദിയില്‍ ആത്മാവുമാത്രമായിരുന്നു. ആത്മാവ് സങ്കല്‍പ്പത്തോടെ നോക്കിയപ്പോള്‍ ഈ പ്രപഞ്ചം തന്നില്‍തന്നെ ഉണ്ടായി. അങ്ങനെ ആത്മാവില്‍നിന്ന് ആത്മാവുതന്നെ സൃഷ്ടി തുടങ്ങി.ലോകങ്ങളേയും ലോകപാലകരേയും അവന്‍തന്നെ സൃഷ്ടിച്ചും. ഇതു തുടര്‍യായി നടന്നുകൊണ്ടിക്കുന്നു, ഇപ്പോഴും ഇത് തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഒരുനദിയിലഒഴുക്കുപോലെ ഈ ഒഴുക്കിന്റെ ഭാഗമാണ് നമ്മളും നമ്മളിലെ കര്‍മ്മവും ഇച്ഛാസ്വാതന്ത്രവും. സച്ചിതാനന്ദമായ ആത്മാവല്ലാതെ മറ്റൊരു സത്യവുമില്ല. സത്യത്തില്‍ നിരന്തരം കാര്യങ്ങള്‍ ഉണ്ടായി മറിയുന്നു. ഇതിനെയാണ് കര്‍മ്മം എന്നറിയേണ്ടത്.

ഈ അറിവുണ്ടാകുമ്പോള്‍ എല്ലാകര്‍മ്മവും നടക്കുന്നത് ആത്മാവിലാണെബോധം നമ്മളിലുണ്ടാവും.കര്‍മ്മങ്ങള്‍ക്ക് കര്‍ത്താവുണ്ടെങ്കില്‍ അത് ആത്മാവുമാത്രമാണ്. ആആത്മാവിനെ കരര്‍മ്മനിരതമാകുന്നതിനെയാണ്പ്രകൃതി എന്നുവിളിക്കുന്നത്. ആത്മാവിനെ കര്‍മ്മനിരതമാക്കുന്നത് മായമൂലമാണ്. മായമൂലം ആത്മാവില്‍തന്നെ സൃഷ്ടിയുംസൃഷ്ടിജാലവും സൃഷ്ടിക്കുള്ളസമാഗ്രിയും ഉണ്ടായി.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്രമന്ത്രി മാണ്ഡവ്യ സൈക്കിൾ ചവിട്ടി, മേയറും കൂടി; വികസിത ആരോഗ്യ രാഷ്‌ട്രത്തിലേക്ക്…

Kerala

എട്ടു വയസുകാരിയായ ദളിത് ബാലികയെ പീഡിപ്പിച്ച ലീഗ് നേതാവ് പിടിയിൽ; ഷിഹാബുദീൻ കുട്ടിയെ വീട്ടിലെത്തിച്ചത് വസ്ത്രം തരാമെന്ന് പറഞ്ഞ്

Kerala

ഇടതു ഭരണത്തിൽ സ്പിരിറ്റ് മോഷണവും; സർക്കാർ കൂട്ടുനിന്നു, ഖജനാവിന് നഷ്ടം 51 കോടി

Kerala

വീര്യം കുറഞ്ഞ മദ്യത്തിന് കുറഞ്ഞ നികുതി; യുവതലമുറയെ ലഹരിക്ക് അടിമപ്പെടുത്താനുള്ള ശ്രമം: വി.മുരളീധരൻ എംഎൽഎ

Kerala

മദ്യനയം തിരുത്തിയില്ലെങ്കില്‍ ശക്തമായ സമരം; വി.ഡി സതീശന്‍ യുഡിഎഫിനെ യു ടേണ്‍ ഡെമോക്രാറ്റിക് ഫ്രണ്ടാക്കി മാറ്റി: കെ.സുരേന്ദ്രന്‍

പുതിയ വാര്‍ത്തകള്‍

കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും വന്‍ ബാധ്യത; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും കോടികൾ വക മാറ്റി: സിഎജി റിപ്പോർട്ട്

അമേരിക്കൻ സ്വാതന്ത്ര്യത്തിൻറെ 250 വർഷങ്ങൾ ചെന്നൈയിൽ ആഘോഷിച്ച് ഇന്ത്യയിലെ യു.എസ്. അംബാസഡർ സെർജിയോ ഗോർ

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: ആ 32 പേരുടെ മരണത്തിന് കാരണം ആരാണ്; ഉദ്യോഗസ്ഥരോ പിണറായി സർക്കാരോ

വോട്ട് കോൺഗ്രസിന് നൽകൂവെന്ന് പറഞ്ഞ കുടുംബം : തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും വാക്ക് പാലിക്കാനെത്തി എൻ ഡിഎ സ്ഥാനാർത്ഥിയായിരുന്ന ആതിര ഡി നായർ

30 മില്യൺ കാഴ്ചക്കാരുമായി അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ

ലഖ്‌നൗ കോച്ചിംഗ് സെന്ററിലെ തീപ്പിടിത്തം: അലിഗഞ്ചിലെ കെട്ടിടം പൊളിച്ചുമാറ്റാൻ ഉത്തരവിട്ട് എൽഡിഎ

കണ്ണീരും കഠിനവേദനയും കരുത്താക്കി നേടിയ വിജയം; അന്നാമരിയ ജന്മഭൂമി മികവ് പുരസ്‌കാരം ഏറ്റുവാങ്ങി

ഇന്ന് ആ സ്വപ്നം പൂർത്തീകരിച്ചു; വൈഭവ് സൂര്യവംശിക്ക് ഇന്ത്യൻ ടീമിന്റെ ഔദ്യോഗിക ജഴ്‌സി കൈമാറി

പാഞ്ചജന്യം ഭാരതത്തിന്റെ ഗ്ലോബൽ ശ്രീരാമസാഗരം ഫെസ്റ്റിവത്തിന് സംഘാടക സമിതിയായി

കൊട്ടാരക്കര ടിപ്പർ അപകടം : കര്‍ശന നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി സി പി ജോണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.