പുണ്യ വൃക്ഷമായാണ് നമ്മള് പേരാലിനെ കണ്ടുവരുന്നത്. അരയാലും പേരാലും കാണാത്തഗ്രാമം നമുക്കിടയില്‍ കാണില്ല. ഇതിന്റെ കൊമ്പില്‍ യക്ഷ ഗന്ധര്‍വാദികള്‍ നിവസിക്കുന്നുണ്ടെന്നാണ് കാരണവന്മാരുടെ വിശ്വാസം. വേദാന്തതത്ത്വോപദേശിയായ ദക്ഷിണാമൂര്‍ത്തി പേരാല്‍ തണലിലിരുന്നാണ് ജ്ഞാനോപദേശം നല്‍കിയിരുന്നത്.
പേരാലിന്റെ ചുവട്ടിലിരുന്ന് ശ്രാദ്ധമൂട്ടിയാല്‍ അതിവിശേഷമാണെന്നാണ് വിശ്വസിച്ചുവരുന്നത്. ഭഗവാന് ശ്രീരാമചന്ദ്രന് പ്രയാഗിലുള്ള പേരാല്‍ ചുവട്ടില്‍ പിതൃ ശ്രാദ്ധം ഊട്ടിയെന്ന് രാമായണത്തില്‍ പറയുന്നുണ്ട്.
വീടിന്റെ പൂര്‍വഭാഗത്ത് പേരാല്‍ നില്‍ക്കുന്നത് ശുഭലക്ഷണമാണ്. പുംസവനം എന്ന കര്മ്മത്തിന് ഇതിന്റെ കൊമ്പ് നിര്‍ബന്ധമാണ്. ജനുവരി മാര്‍ച്ച് മാസത്തിലാണ് ഇതിന്റെ പൂക്കാലം. ഏറ്റവും നല്ല തണല്‍ മരത്തിലൊന്നൊണ് പേരാല്‍. ഇത് ഗ്രാമാതിര്ത്തിയിവല് വച്ചുപിടിപ്പിക്കണമെന്ന് മനുസ്മൃതിയില്‍ പറയുന്നു.
ജലദൗര്ലഭ്യമറിയാതിരിക്കാന് ജലാശയ കരയില്‍ പേരാല്‍ വച്ചുപിടിപ്പിച്ചാല്‍ നല്ലതുതന്നെയാണെന്ന് വരാഹമിഹിരന് ബ്രഹല് സംഹിതയില്‍ പറയുന്നു. ഇതിന്റെ തടി ദീര്‍ഘകാലം വെള്ളത്തില്‍ കിടന്നാലും കേടുവരില്ലെത്രേ. അതിനാല്‍ കിണറ്റില്‍ നെല്ലിപ്പലകയായി ഇത് ഉപയോഗിക്കുന്നു. അതിന്റെ തൊലി മരുന്നിന് എടുക്കുന്നുണ്ട്.
ഹോമാദികാര്യങ്ങള്ക്ക് പേരാല്‍മൊട്ട് അത്യാവശ്യമാണ്. തൊഴുത്തിരുന്നിരുന്നസ്ഥലത്ത് പേരാല്‍ മുളച്ചുവന്നാല്‍ അതിന്റെ കിഴക്കുനിന്നും വടക്കോട്ടേയ്ക്ക് പോയകൊമ്പില് നിന്ന് രണ്ടുമൊട്ട്, രണ്ട് ഉഴുന്ന്, രണ്ട് വെണ് കടുക് എന്നിവ തൈരില്‍ അരച്ച് പൂയം നക്ഷത്രത്തില്‍ കഴിച്ചാല്‍ വന്ധ്യയുള്ളവര്പോലും ആണ് കുഞ്ഞിനെ പ്രസവിക്കുമത്രേ എന്ന് ചക്രാദത്തില് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: