രാമബാണങ്ങളേറ്റ് ശരീരവും മനസും മുറിഞ്ഞ് രാവണൻ ഒരു സാധാരണക്കാരന്റെ വിലാപം അനരണ്യനും വേദവതിയും എന്നെ ശപിച്ചത് ഫലിക്കുകയാണ്. അവരുടെ പരമ്പരയാണ് രാമനും സീതയും. അതീവ ജാഗ്രതയോടെ വേണം ലങ്കയിൽ കഴിയുവാൻ. തന്റെ മേൽ രാമബാണമേൽക്കാത്തവരാണീ വീമ്പടിക്കുന്നവർ എന്ന് വിഭീഷണൻ പറഞ്ഞത് ഇപ്പോൾ ബോധ്യമായി. രാവണൻ കുംഭകർണ്ണനെ ഉണർത്താൻ ആജ്ഞാപിക്കുന്നു.
തമോഗുണം, രജോഗുണം, സത്വഗുണം എന്നിവയാണ് കർമ്മബന്ധങ്ങൾ ഉണ്ടാക്കുന്നത്. കുംഭകർണ്ണൻ തമോഗുണ സംസ്‌കാരങ്ങളാണ്.
ഒരു ഗുഹയിൽ കിടന്നുറങ്ങുന്ന കുംഭകർണ്ണന്റെ കുർക്കംവലിമൂലം ഭൂമികുലുങ്ങുകയാണ്. ബഹളം വച്ചിട്ടും ഒട്ടകം കുതിര മുതലായവയെകൊണ്ട് കെട്ടിവലിപ്പിച്ചിട്ടും മേലുകേറി പലവിധത്തിൽ കടിച്ചിട്ടുമൊന്നും കുംഭകർണ്ണ നിദ്രക്ക് ഇളക്കം തട്ടിയില്ല അവസാനം മേൽ ആനകളെ ഓടിക്കുകയും പീരങ്കി(ശതഘ്‌നി)കൊണ്ട്‌വന്ന് വെടിപൊട്ടിക്കുകയും ചെയ്താണ്.
ഉണർത്തുന്നത്. ഉണർന്നയുടനെ നിരവധി പന്നി, പോത്ത് എന്നിവയെ തിന്നുകയും നിരവധി കുടം മദ്യംകുടിക്കുകയും ചെയ്ത് രാക്ഷസ പ്രമുഖരെ എന്ത് ആപത്താണ് വന്നിരിക്കുന്നത്? എന്തിനാണ് എന്നെ ഉണർത്തിയത് എന്ന് ചോദിക്കുമ്പോൾ അവർ വിവരം എല്ലാം പറഞ്ഞു. എന്നാൽ ഉടൻ രാമനെ കൊന്ന് വരാമെന്നായി കുംഭകർണ്ണൻ. മഹോദരൻ പറഞ്ഞതനുസരിച്ച് രാവണനെ കാണാൻ പോയി. രാവണൻ ആലിംഗനം ചെയ്ത് സ്വീകരിച്ചു. കുംഭകർണ്ണൻ വിവരങ്ങൾ കേട്ട് പൊട്ടിച്ചിരിച്ചു. സ്തുതിപാഠകരെ മന്ത്രിമാരാക്കിയാൽ ഇതും ഇതിലപ്പുറവും നടക്കും. ശാസ്ത്രജ്ഞാനമുള്ളവരും സത്യം ഭയമില്ലാതെ പറയുന്നവരുമാകണം മന്ത്രിമാർ.
വിഭീഷണൻ സത്യം പറഞ്ഞതിന് ആട്ടിപ്പായിച്ചില്ലേ? രാവണനോട് ഇത്രയും പറഞ്ഞപ്പോൾ നിന്റെ ഉപദേശമെല്ലാം പിന്നെ ഒരിക്കൽ കേൾക്കാം. ചെന്ന് രാമനെ കൊല്ല് അല്ലെങ്കിൽ കിടന്നുറങ്ങ്. എന്ന് രാവണൻ പറഞ്ഞു. ഉടനെ ഞാൻ ഹിതകരമായത് പറയണമല്ലോ ഇതാ ഞാൻ ആ മനുഷ്യനെയും വാനരരെയും തിന്നിട്ട് വരാം. എന്ന് പറഞ്ഞ് പുറപ്പെട്ടു. കുംഭകർണ്ണനെ കണ്ട വാനരസേന നാലുപാടും ചിതറിയോടി. ശ്രീരാമനോട് വിഭീഷണൻ ഇത് ചേട്ടൻ കുംഭകർണ്ണൻ. ബ്രഹ്മമാവ് ഇതിലും വലിയൊരു ജീവിയെ സൃഷ്ടിച്ചിട്ടില്ല എന്ന് പറഞ്ഞ് കൊടുത്തു.
കൂടെ നിരവധി മൃഗങ്ങളിലേറെ രക്ഷസന്മാർ അകമ്പടിക്കുണ്ട്. എത്രകരുത്തനായാലും കാര്യങ്ങൾ ഒറ്റക്ക് നേരിടാനാവില്ല എന്ന് പറഞ്ഞ് രാവണനാണ് അവരെ കൂടെ അയച്ചത്. സേതു ലക്ഷ്യമാക്കി പാഞ്ഞ വാനര സൈന്യത്തെ ഒരു വിധം അംഗദനും വാനസേനാപതി തടഞ്ഞ് നിർത്തി. അവരെല്ലാവരും ചേർന്ന് നടത്തിയ സംയുക്ത ചെറുത്തുനിൽപ്പിനെ കുസാതെ നിശാചര വീരർ കപി സംഹാരം നടത്തി. അംഗദൻ, ഹനുമാൻ, സുഗ്രീവൻ എന്നിവർ ബോധംകെട്ട് വീണു. സുഗ്രീവനെയും എടുത്ത് രാക്ഷസൻ രാവണസന്നിധിയിലേയേക്ക് നടന്നു. വാനര സൈന്യം ചേതന അറ്റ് നോക്കി നിന്നു. രാക്ഷസ സ്ത്രീകൾ കുംഭകർണ്ണന്റെ മേൽ പുഷ്പ വൃഷ്ടിനടത്തി.
ബോധം തെളിഞ്ഞ സുഗ്രീവൻ കുംഭകർണ്ണന്റെ കണ്ണും കാതും മൂക്കും കടിച്ച് പറിച്ച് വാനിലേക്ക് ചാടി. രാമ സമക്ഷം കൈകൂപ്പിനിന്നു. തന്റെ നാട്ടുകാരുടെ മുന്നിൽ ഈ വിധം അപമാനിതനായ കുംഭകർണ്ണൻ വമ്പിച്ച രോഷത്തോടെ യുദ്ധത്തിന് തിരിച്ചെത്തി. രാമൻ മാത്രമേ തനിക്ക് എതിരാളിയുള്ളു എന്ന് പറഞ്ഞ് ലക്ഷ്മണനെ അവഗണിച്ച് രാമന്റെ മുന്നിലെത്തി രാമബാണമേറ്റ് കോപാന്ധനായി തീർന്ന അയാൾ തന്റെയെന്നോ എതിരാളിയെന്നോ നോക്കാതെ എല്ലാവരെയും കൊല്ലാൻ തുടങ്ങി. തന്റെ മറ്റുബാണങ്ങൾക്കൊന്നും കുംഭകർണ്ണനെ കൊല്ലാനാവില്ലെന്ന് പണ്ട് ശ്രീരാമൻ ഐന്ദ്രാസ്ത്രം കൊണ്ട് കുംഭകർണ്ണന്റെ തലയറുത്തു.
ഇതെന്ത് കഷ്ടകാലം രാമനെന്താ മഹാവിഷ്ണുവാണോ എന്നെല്ലാം രാവണൻ വിലപിക്കുന്നത് കണ്ട് ത്രിശിരസ് അതികായൻ നരാന്തകൻ ദേവാന്തകൻ മുതലായവർ ഒന്നിച്ച് ആക്രമണം നയിച്ചു. വാനര പ്രമുഖർ അവരോട് എറ്റുമുട്ടി നരാന്തകനെ അംഗദൻ കൊന്നത് കണ്ട് ദേവന്മാരും ശ്രീരാമനും ആനന്ദമായി. മഹോദരനെ നീലൻ കൊന്നു ദേവാന്തകനെ ഹനുമാനും, ത്രിശിരസിന്റെ കഥകൾ ഒരു മൂർച്ചയേറിയ വാളുകൊണ്ട് ഹനുമാൻ വെട്ടിക്കളഞ്ഞു. രക്ഷസ സൈന്യത്തെ വാനര സൈന്യം കൊന്ന് തള്ളി.
പേരുപോലെതന്നെ വലുതായിരുന്നു അധികായന്റെ അകാരം. സിംഹത്തെ കണ്ട മാനുകളെപ്പോലെ വാനര വീരർ ചിതറിയോടി. രാവണപുത്രനെ കണ്ടപ്പോൾ എന്നാൽ തന്നോടു പൊരുതാത്ത ആരുടേയും മേൽ അയാൾ അസ്ത്രം പ്രയോഗിച്ചില്ല. ലക്ഷ്മണൻ വെല്ലുവിളി ഏറ്റെടുത്ത് ബാണയുദ്ധം തുടങ്ങി. ലക്ഷ്മണൻ മുറിവേറ്റു ചോരയൊലിപ്പിച്ചു നിന്നപ്പോഴും അതികായന് ഒരമ്പുംഏറ്റില്ല. ഇതിന്റെ രഹസ്യം വായുദേവൻ പറഞ്ഞ് കൊടുത്തു. ഇത് ബ്രഹ്മാവ് നൽകിയ കവചം മൂലമാണ്. ഉടനെ ലക്ഷ്മണൻ ബ്രഹ്മാസ്ത്രമെയ്ത് അതികായനെ സംഹരിച്ചു. അതികായന്റെ മരണത്തോടെ രക്ഷസർ ഭീതരായി.
രാവണപുത്രൻ ഇന്ദ്രജിത്ത് തന്നെ പടക്കളത്തിൽ വന്നു വാനരസൈന്യം സംയുക്തമായി ചെറുത്തു. രാമലക്ഷ്മണന്മാർ പോലും അമ്പുകൊണ്ട് രക്താഭിഷേകം ചെയ്തപോലെയായി. രാക്ഷസപുത്രൻ മറഞ്ഞ് നിന്ന് ദിവ്യാസ്ത്രങ്ങളും ബ്രഹ്മാസ്ത്രങ്ങളും പ്രയോഗിച്ചു. എല്ലാവരും മരിച്ച് വീണു. ലക്ഷ്മണൻ ആദ്യം വീണു. പിന്നെ രാമനും, വിഭീഷണൻ ദൂരെയായതിനാൽ രാക്ഷസരാജൻ ജാംബവാന്റെ അടുത്ത് ചെന്നു. ഗംഗാജലംകൊണ്ട് കണ്ണുകഴുകി.
ജാംബവാൻ മരിച്ചിരുന്നില്ല. എണീറ്റിരുന്ന് എവിടെ ഹനുമാൻ എന്നും തിരക്കി. രാമൻ ലക്ഷ്മണൻ സുഗ്രീവൻ അംഗദൻ എന്നിവരേക്കാൾഇഷ്ടം ഹനുമാനോടാണ്. എന്നും വിഭീഷണൻ ചോദിച്ചപ്പോൾ ഹനുമാനുണ്ടെങ്കിൽ എല്ലാവരും ജീവിക്കും എന്ന് ജാംബവാൻ മറുപടി കൊടുത്തു. ഹനുമാൻ വന്ന് നമസ്‌ക്കരിച്ചപ്പോൾ പുലരാൻ കാലത്തേക്ക് നീ ഹിമാലയത്തിലെ കൈലാസത്തിന്റെ താഴ്‌വരയിൽ മൃതസഞ്ജിവനി അടക്കം നാലുമരുന്നുകൾ കൊണ്ടുവന്നാലിവർ ഉയർത്തെണീക്കും. എന്നും ജാംബവാൻ പറഞ്ഞു. നിനക്കിത് താമരയില സൂചികൊണ്ട് ഛേദിക്കുന്ന അത്രലാഘവത്തോടെ ചെയ്യാനാകും. ഉണ്ണി വേഗം പോയിവാ ജാംബവാൻ ധൃതിവച്ചു.
ഇന്നത്തെ സുഭാഷിതം
അവാപ്നുയാമ: കീർത്തിംവാ നിഹത്വാ ശത്രുമാഹവേ
നിഹതാ വീരലോകസ്യ ഭോക്ഷ്യാമോ വസുവാനരാ:
ഹേ വാനരന്മാരേ യുദ്ധത്തിൽ ശത്രുവിനെകൊന്നാൽ നമുക്ക് ഉത്തമകീർത്തി ലഭിക്കും. നാം കൊല്ലപ്പെട്ടാൽ വീരലോകത്തെ ഉത്തമ ഭോഗങ്ങൾ ആസ്വദിക്കാം. (അംഗദൻ)
തുടരും
















