Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യുദ്ധമുഖരിതമായ ലങ്ക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2016, 07:49 pm IST
in Samskriti

വരുണദേവൻ സർവ്വാലങ്കാരവിഭൂഷിതനായി രാമനെ വന്നു വണങ്ങി. സർവ്വത്ര സുഗന്ധം പരന്നു. അങ്ങയെ തിരിച്ചറിയാനോ അങ്ങയുടെ ശക്തി മനസിലാക്കാനോ സാധിക്കാത്തതിന് ക്ഷമിക്കുക. സ്വതവേ ജഢമായ പഞ്ചതത്വങ്ങൾക്ക് മഹത്തുക്കളെയെങ്ങിനെയറിയാനാകും? മറുകര കടക്കാൻ വിശ്വകർമ്മ പുത്രനായ നളനെക്കൊണ്ട് ചിറകെട്ടിക്കുക. ഞാനെല്ലാവിധത്തിലും സഹകരിക്കാം” എന്നു പറഞ്ഞ വരുണനോട് ഈ അസ്ത്രം ഇനി ലക്ഷ്യം കണ്ടേ മടങ്ങൂ, ഇതെങ്ങോയട്ടയക്കണം എന്ന് ചോദിച്ചു.

ദ്രുമകുല്യ (ചിത്രദ്രുമം) എന്ന ദ്വീപിലുള്ളവർ എന്റെ ജലം വറ്റിക്കുന്ന ദുഷ്ടരാണ്. അവരെ സംരക്ഷിക്കാൻ ബാണം അങ്ങോട്ടയക്കൂ. രാമൻ തൊടുത്ത ബാണം കർത്തവ്യം നിർവ്വഹിച്ച് അതിവേഗം മടങ്ങിയെത്തി. ഉടനെ രാമൻ ചിറകെട്ടാൻ ആജ്ഞ നൽകി. വമ്പിച്ച ഉത്സാഹത്തോടെ മലകൾ പൊട്ടിച്ച് യന്ത്രങ്ങളിൽ കയറ്റി സമുദ്രത്തിൽ കെട്ടിയ കയറിനുള്ളിൽ ഇട്ട് കടൽ നികത്തി. ഈ സേതുബന്ധനം തുടങ്ങിയപ്പോൾ ശ്രീരാമൻ പരമശിവനെ പ്രീതിപ്പെടുത്താൻ ഒരു പ്രതിഷ്ഠ നടത്തി. രാമേശ്വരം എന്നു പേരായ ഈ തീർത്ഥം മുക്തിദായകമായിരിക്കുമെന്ന് ശ്രീരാമൻ വിളംബരം ചെയ്തു. അഞ്ചുനാൾ കൊണ്ട് ചിറ തീർത്തു.

വാനരസൈന്യം വൻ ഉത്സാഹത്തിമിർപ്പോടെ ദിഗന്തങ്ങൾ മുഴങ്ങുമാറുച്ചത്തിൽ അലറിക്കൊണ്ട് ശ്രീരാമൻ, ലക്ഷ്മണൻ, ഹനുമാൻ, വിഭീഷണൻ, സുഗ്രീവൻ എന്നിവരുടെ നേതൃത്വത്തിൽ അക്കരെ കടന്നു. ലക്ഷ്മണനോട് ശ്രീരാമൻ സൈന്യത്തെ വിന്യസിക്കാൻ പറഞ്ഞു. പിന്നെ ചാരനായ ശുകനോട് രാവണനോട് വിവരങ്ങളെല്ലാം പറയാൻ പറഞ്ഞ് അയാളെ വിട്ടയച്ചു.

ശുകൻ രാവണനടുത്തുചെന്ന് അതുവരെയുണ്ടായതെല്ലാം പറഞ്ഞു. മുഖ്യരായ വാനരവീരരെ പരാജയപ്പെടുത്തി. ഇനിയും സന്ധിചെയ്താൽ ലങ്കയും വാനരരും രക്ഷപ്പെടുമെന്നുപദേശിച്ചു. ഉപദേശിക്കാൻ ഭൃത്യനായനീയാര് എന്ന് ശാസിച്ച് രാവണൻ ശുകനെ അയച്ചു. പിന്നെ ശുകൻ, സാരണൻ എന്നിവരെ വീണ്ടുമയച്ചു. വിഭീഷണനെവരെ തിരിച്ചറിഞ്ഞു. സൈന്യമെല്ലാം കണ്ട്‌കൊള്ളൂ. എന്നിട്ട് നാളെ ഞാൻ ലങ്ക ചുട്ടുപൊടിക്കും എന്ന് രാവണനോട് പറയാൻ പറഞ്ഞ് അവരെ തിരിച്ചയച്ചു.

അവരും രാവണന് വാനരപ്രമുഖരെയും രാമലക്ഷ്മണവിഭീഷണന്മാരെയും പരിചയപ്പെടുത്തി. പിന്നെ രാമനോട് സന്ധിയാണ് നല്ലതെന്ന് പറഞ്ഞു. ഒരുകൂട്ടം വാനരരെക്കൂട്ടി ഒരുവൻ വന്നാൽ രാവണൻ ഭയക്കുമെന്നോ എന്നു പറഞ്ഞ് ശുകസാരണന്മാരെവഴക്കുപറഞ്ഞു. വാസ്തവത്തിൽ രാവണൻ ഭയന്നുതുടങ്ങിയിരുന്നു. ശത്രുവിന് പ്രിയമായതും രാജാവിന് അപ്രിയമായതും പറയുന്ന നിങ്ങളെപ്പോലുള്ള അമാത്യന്മാർ ഉണ്ടായിട്ടും ഞാനിതേവരെ ജീവിച്ചതുതന്നെ അത്ഭുതമാണെന്ന് രാവണൻ അഭിപ്രായപ്പെട്ടു.

ഇതിനിടെ രാവണമാതാവ് കൈകസിയുടെ പിതാവ് മാല്യവാൻ വന്നുചേർന്നു. ”സീതയിവിടെ വന്നതിൽപ്പിന്നെ ധാരാളം ദുർന്നിമിത്തങ്ങൾ കാണുന്നു. അങ്ങ് ദയവുചെയ്ത് സീതയുടെ മോഹം ഉപേക്ഷിക്കണം. സർപ്പം ഗരുഡനോട് വെറുക്കുക മുതലായ അപശകുനങ്ങൾ എത്രയോ കാണായിവരുന്നു. ഇങ്ങനെയെല്ലാം പറഞ്ഞപ്പോൾ രാവണൻ ”വൃദ്ധനായതിനാൽ ഞാൻ വിട്ടയക്കുന്നു.

രാമൻ പറഞ്ഞിട്ടാണോ ഇങ്ങോട്ടുവന്നത്? കുറച്ചു കുരങ്ങന്മാരെ ഒന്നിച്ചു കൂട്ടുന്നവർ മിടുക്കൻതന്നെ. അതിനു ഞാനവരെ ഭയക്കണോ? സമുദ്രത്തിൽ ഒരു ചിറകെട്ടിയതിന് സീതയെ ഞാനെന്തിന് കൈവിടണം” എന്നെല്ലാം പറഞ്ഞപ്പോൾ മാല്യവാൻ പിൻവാങ്ങി.

ഇതിനിടെ രാമന്റെ മായാശിരസും വില്ലും ഉണ്ടാക്കി കൊണ്ടുവരാൻ വിദ്യുത്മാലനോട് പറഞ്ഞിട്ട് സീതയോട് വാനരസൈന്യം ചത്തൊടുങ്ങി. വിഭീഷണനും രാമനും കൊല്ലപ്പെട്ടു. ലക്ഷ്മണൻ ഓടിപ്പോയി. രാമന്റെ തലയും വില്ലും കണ്ടോളൂ. ഇനി രാമ രാമ എന്നും പറഞ്ഞിരിക്കാതെ എന്റെ കൂടെ സുഖമായി കഴിയൂ എന്നിങ്ങനെ പറഞ്ഞു. സീതയോ ഞാൻ കാരണം രാമനും കൊല്ലപ്പെട്ടു ഞാനിനിയെന്തിനു ജീവിക്കണം എന്നു കരഞ്ഞ് അവശയായി.

ഇതിനിടെ പ്രഹസ്തൻ വിളിക്കുന്നു എന്നു പറഞ്ഞപ്പോൾ രാവണൻ അവിടെനിന്ന് പോയി. മായാശിരസ്സും വില്ലും കാണാതായി. സരമ എന്ന സഖി ഇതെല്ലാം ചതിയാണെന്നു സീതയെ പറഞ്ഞു ബോധ്യപ്പെടുത്തി. ആശ്വസിച്ച സീത വിവരങ്ങളറിഞ്ഞുവരാൻ സരമയോടു പറഞ്ഞു. ഇതിനിടെ പടയെ ഒന്നിച്ചുകൂട്ടുന്ന പെരുമ്പറകൾ മുഴങ്ങി. സരമ തിരിച്ചുവന്ന് രാവണന്റെ പടയൊരുക്കങ്ങളെപ്പറ്റിയും സീതയെ ഒരു കാരണവശാലും വിടില്ലെന്ന തീരുമാനവും വന്നുപറഞ്ഞു.

രാവണന്റെ പരാജയത്തിന്റെ വലിയൊരു കാരണം എവിടെനിന്നോ ശത്രുസൈന്യം വന്നുചേർന്നിട്ടാണ് രാവണൻ പടയൊരുക്കം ആരംഭിക്കുന്നത് എന്നതാണ്.

ഇന്നത്തെ സുഭാഷിതം

ത്വങ്മാംസമേദോസ്ഥി മൂത്രമലങ്ങളാൽ

സമ്മേളിത മതി ദുർഗന്ധമെത്രയും

ഞാനെന്ന ഭാവമതിങ്കലുണ്ടായ്‌വരും

ജ്ഞാനമില്ലാത്ത ജനങ്ങൾക്കതോർക്ക നീ.

തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എല്‍. പദ്മകുമാര്‍ ശ്രദ്ധാഞ്ജലി പരിപാടിയില്‍ ആര്‍എസ്എസ് ക്ഷേത്രീയ കാര്യകാര്യ സദസ്യന്‍ പി.ആര്‍. ശശിധരന്‍ അനുസ്മരണ പ്രഭാഷണം നടത്തുന്നു
Kerala

എല്‍. പദ്മകുമാര്‍ വീരവ്രതത്തോടെ പ്രവര്‍ത്തിച്ച കാര്യകര്‍ത്താവ്: പി.ആര്‍. ശശിധരന്‍

Kerala

ബജറ്റിലുള്ളത് കേന്ദ്രപദ്ധതികളുടെ റീ ബ്രാന്റിങ് മാത്രം; സാമ്പത്തികം എങ്ങനെ കണ്ടെത്തുമെന്ന് വ്യക്തതയില്ല: ബി.ബി.ഗോപകുമാര്‍

വിഎസ്, പി. നാരായണന്‍, ജസ്റ്റിസ് കെ.ടി. തോമസ്
(പദ്മവിഭൂഷണ്‍); മമ്മൂട്ടി, വെള്ളാപ്പള്ളി (പദ്മഭൂഷണ്‍), ഡോ എ.ഇ. മുത്തുനായകം, കലാമണ്ഡലം വിമല മേനോന്‍,
കൊല്ലകയില്‍ ദേവകി അമ്മ (പദ്മശ്രീ)
Kerala

പി. നാരായണനും ജസ്റ്റിസ് കെ.ടി. തോമസിനും ഇന്ന് പദ്മവിഭൂഷണ്‍ സമ്മാനിക്കും

India

അയോദ്ധ്യ ഫണ്ട് മോഷണ ആരോപണം; പ്രധാനമന്ത്രി റിപ്പോര്‍ട്ട് തേടി, പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala

വീര്യം കുറഞ്ഞ മദ്യം; യുഡിഎഫ് തര്‍ക്കത്തിന് വീര്യമേറുന്നു

പുതിയ വാര്‍ത്തകള്‍

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പരിശീലനത്തില്‍

പിഴവ് തീര്‍ക്കാന്‍ പോര്‍ച്ചുഗല്‍, മുന്നേറാന്‍ ഇംഗ്ലണ്ട്

ഇറാന്‍ – യുഎസ് അന്തിമകരാര്‍ 60 ദിവസത്തിനകം; റോഡ് മാപ്പിന് അംഗീകാരം

മാളികമുകളേറിയ മന്നന്റെ തോളില്‍ മാറാപ്പുകേറ്റുന്ന ദുര്യോഗങ്ങള്‍

വൈശേഷിക ദര്‍ശനം

കവിത: തിരുവാതിര തിരി

ബെയ്‌റന്‍വന്ദ്

ഫിഫ ലോകകപ്പ് 2026: ബെയ്‌റന്‍വന്ദ് അഥവാ പേര്‍ഷ്യയുടെ മതില്‍

ബെല്‍ജിയത്തിനെതിരായ മത്സരത്തില്‍ ഇറാന്‍ ഗോളി ബെയ്‌റന്‍വന്ദിന്റെ സേവ്‌

തുടരുന്നു ഗോള്‍ കീപ്പര്‍ ഷോ; ബെല്‍ജിയത്തിന് സമനില കുരുക്ക്

ഹെലിയോ വരേലയെ അഭിനന്ദിക്കുന്ന സഹതാരങ്ങള്‍

‘വെര്‍ദേ’യല്ല കേപ്;ഉറുഗ്വെയെയും സമനിലയില്‍ തളച്ച് കേപ് വെര്‍ദെ

വിത്ത് ലൗ ഫ്രം ടീം ഇറാന്‍

ഫിഫ ലോകകപ്പ് 2026: ഈജിപ്ത് ജയം സലാ സ്‌പെഷ്യല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.