ന്യൂയോര്‍ക്ക്: പത്താന്‍കോട്ടെ ഭീകരാക്രമണത്തില്‍ പാക്കിസ്ഥാനുള്ള പങ്ക് വെളിവാക്കുന്ന രേഖകള്‍ അമേരിക്ക ഭാരതത്തിന് കൈമാറി. ജെയ്‌ഷെ മുഹമ്മദ് ഭീകരന്‍ കാഷിഫ് ജാനും ആക്രമണം നടത്തിയ നാലു ഭീകരരും തമ്മില്‍ നടത്തിയ സംഭാഷണങ്ങള്‍, ചാറ്റുകള്‍, സന്ദേശങ്ങള്‍ എന്നിവ അടങ്ങിയ ആയിരം പേജിലേറെയുള്ള രേഖകളാണ് അമേരിക്ക ദേശീയ അന്വേഷണ ഏജന്‍സിക്ക് നല്‍കിയത്. പത്താന്‍കോട്ടെ ആക്രമണത്തിന്റെ സൂക്ഷ്മമായ കാര്യങ്ങള്‍ പോലും പാക്കിസ്ഥാനാണ് കൈകാര്യം ചെയ്തതെന്ന് വെളിവാക്കുന്നതാണ് രേഖകള്‍.
ഭീകരര്‍ക്ക് പാക്കിസ്ഥാനില്‍ ഇരുന്ന് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും അവര്‍ക്ക് വേണ്ട സഹായങ്ങള്‍ എത്തിക്കുകയും ചെയ്തിരുന്ന കാഷിഫ് ജാനും നസീര്‍ ഹുസൈന്‍ (പഞ്ചാബ്) അബുബക്കര്‍ (ഗുജ്‌രണ്‍വാല) ഉമര്‍ ഫറൂഖ്, അബ്ദുള്‍ ഖയാം(സിന്ധ്) എന്നിവരും നിരന്തരം ബന്ധപ്പെട്ടിരുന്നതായും ഇതില്‍ നിന്ന് വ്യക്തം.
വാട്ട്‌സാപ്പ്, ഫേസ്ബുക്ക് എന്നിവയിലെല്ലാം ഇവര്‍ ബന്ധപ്പെട്ടിരുന്നു. പഞ്ചാബ് എസ്പി സല്‍വിന്ദര്‍ സിങ്ങിനെ തട്ടിക്കൊണ്ടുപോയശേഷം ഇവര്‍ തമ്മിലുള്ള ആശയവിനിമയം കൂടുതല്‍ ശക്തമായി. പാക്കിസ്ഥാനിലുള്ള മുല്ല ദാദുള്ളയുമായും ഇവര്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഇവരുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റുകളില്‍ ജിഹാദിയുമായി ബന്ധപ്പെട്ട വിവരങ്ങളും വീഡിയോകളും കമന്റുകളും ഉണ്ട്.
ജെയ്ഷിന്റെ സാമ്പത്തികകാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന അല്‍ റഹ്മത്ത് ട്രസ്റ്റിലുള്ളവരുമായും ഇവര്‍ നിരന്തരം ബന്ധപ്പെട്ടിരുന്നു. ഭാരതത്തിന്റെ നിലപാടുകളെ കൂടുതല്‍ ബലപ്പെടുത്തുന്നതാണ് അമേരിക്ക നല്‍കിയ രേഖകള്‍.
















