ഡബ്ലിന്‍: നിക്ഷേപ തട്ടിപ്പു കേസില്‍ അയര്‍ലണ്ടിലെ മുതിര്‍ന്ന ബാങ്ക് ഉദ്യോഗസ്ഥരെ ജയില്‍ ശിക്ഷയ്‌ക്കു വിധിച്ചു. മൂന്നു മുതിര്‍ന്ന ഉദ്യോഗസ്ഥർക്കാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഐറിഷ് ലൈഫ് ആന്‍ഡ് പെര്‍മനെന്റ് മുന്‍ ചീഫ് എക്‌സിക്യുട്ടീവ് ഡെനിസ് കാസെ, ആംഗ്ലോ ഐറിഷ് ബാങ്ക് മുന്‍ ഫിനാന്‍സ് ഡയറക്ടര്‍ വില്ലി മക്കറ്റീര്‍, കാപ്പിറ്റല്‍ മാര്‍ക്കറ്റ്‌സ് മുന്‍ തലവന്‍ ജോണ്‍ ബോവ് എന്നിവര്‍ക്കാണു ശിക്ഷ ലഭിച്ചത്.
2008ല്‍ ഉടലെടുത്ത ബാങ്കിംഗ് പ്രതിസന്ധിക്കു കാരണം ഇവരാണെന്ന് കോടതി കണ്ടെത്തിയതിനെ തുടർന്നാണ് ശിക്ഷാനടപടി. നിക്ഷേപകരെ കബളിപ്പിച്ചും തെറ്റിദ്ധരിപ്പിച്ചും 720 കോടി യൂറോ തട്ടിയതായാണ് കേസ്. രണ്ടു മുതല്‍ മൂന്നര വര്‍ഷം വരെയാണ് തടവ് വിധിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: