Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മത്സ്യത്തൊഴിലാളികള്‍ ദേശീയപാത ഉപരോധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2016, 09:11 pm IST
in Alappuzha

ആലപ്പുഴ: മത്സ്യബന്ധനത്തിനിടെ കടലില്‍ കാണാതായ മത്സ്യത്തൊഴിലാളിയെ കണ്ടുകിട്ടാഞ്ഞതിനെ തുടര്‍ന്നു മത്സ്യത്തൊഴിലാളികള്‍ ദേശീയപാത ഉപരോധിച്ചു. ദേശീയപാതയില്‍ തുമ്പോളിയില്‍ ഇന്നലെ വൈകിട്ട് നാലരയോടെ ആരംഭിച്ച ഉപരോധം രണ്ടുമണിക്കൂറോളം നീണ്ടുനിന്നു.

തുടര്‍ന്ന് കൊച്ചിയില്‍നിന്നും നേവിയുടെ ഹെലികോപ്റ്റര്‍ എത്തി കടലില്‍ തിരച്ചില്‍ പുനരാരംഭിച്ചതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്. ഉപരോധത്തെ തുടര്‍ന്നു ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു. കഴിഞ്ഞ 22നു ഉച്ചയ്‌ക്കു 12.30ഓടെയാണ് കടലില്‍ മത്സ്യബന്ധനത്തിനിടെ മാരാരിക്കുളം തെക്ക് ഓമനപ്പുഴ പുത്തന്‍പറമ്പില്‍ ആന്റണി(ആന്റോ-46)യെ കാണാതായത്. തുടര്‍ന്നു മത്സ്യത്തൊഴിലാളികളുടെ 25 വള്ളങ്ങളോളം തെരച്ചില്‍നടത്തിയെങ്കിലും കണ്ടുകിട്ടിയില്ല. അറിയിച്ചതനുസരിച്ചു ഫിഷറീസിന്റെ നാലു മത്സ്യത്തൊഴിലാളികളുമായി എത്തിയ ബോട്ടും തെരച്ചില്‍നടത്തി.

പിന്നീട് വൈകുന്നേരം 5.30ഓടെ നേവിയുടെ മുങ്ങല്‍വിദഗ്ധര്‍ എത്തിയെങ്കിലും ആഴക്കൂടുതല്‍ ഉള്ളതിനാല്‍ മുങ്ങിനോക്കുന്നതു പ്രായോഗികമല്ലെന്നു കണ്ടു തിരികെ പോകുകയായിരുന്നു. എന്നാല്‍ രാത്രി വൈകിയും ഇന്നലെ രാവിലെ മുതലും മത്സ്യത്തൊഴിലാളികളുടെ ബോട്ടുകള്‍ തെരച്ചില്‍ നടത്തുകയായിരുന്നു.

രക്ഷാപ്രവര്‍ത്തനം വിലയിരുത്താന്‍ എത്തിയ സ്ഥലം എംഎല്‍എ കൂടിയായ മന്ത്രി തോമസ് ഐസക് ഇന്നലെ രാവിലെ വീണ്ടും നേവിയുടെ ഹെലികോപ്ടര്‍ എത്തുമെന്നു അറിയിച്ചെങ്കിലും വൈകുന്നേരമായിട്ടും എത്താഞ്ഞതിനെ തുടര്‍ന്നു കാണാതായ ആന്റണിയുടെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്നു ദേശീയപാത ഉപരോധിക്കുകയായിരുന്നു.

കടലില്‍പോകുന്ന മത്സ്യത്തൊഴിലാളിയ്‌ക്കു വേണ്ടത്ര സുരക്ഷ ഒരുക്കാന്‍ അധികൃതര്‍ തയാറാകുന്നില്ലെന്ന് ഇവര്‍ ആരോപിക്കുന്നു. കോസ്റ്റല്‍ ഗാര്‍ഡിന്റെ ആകെയുള്ള മൂന്നുബോട്ടുകളില്‍ ഒന്ന് കത്തിപ്പോയെന്നും രണ്ടെണ്ണം കേടുപാടുകള്‍സംഭവിച്ചു മാറ്റിയിട്ടിരിക്കുകയുമാണെന്നും ഉപരോധത്തിനു നേതൃത്വം നല്കിയ ഓമനപ്പുഴ മുന്‍ഗ്രാമപഞ്ചായത്തംഗം ജാക്‌സണ്‍ ആരോപിക്കുന്നു.

ഇത് ഉടനെയുള്ള തെരച്ചിലിനെയും ബാധിച്ചു. കഴിഞ്ഞ മൂന്നുദിവസമായി കടലില്‍ രാവുംപകലു തെരച്ചില്‍നടത്തുന്നത് മത്സ്യത്തൊഴിലാളികളാണെന്നും ഒരു വള്ളത്തിനു പതിനായിരക്കണക്കിനു രൂപ ഇന്ധനച്ചെലവ് ഉള്ളതായും അദ്ദേഹം പറഞ്ഞു.

ഉപരോധം തുടങ്ങുന്നതിനു മിനിറ്റുകള്‍ക്കുമുമ്പുതന്നെ ഡിവൈഎസ്പി ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്ത് എത്തിയിരുന്നു. തുടര്‍ന്നു എഡിഎം, തഹസീല്‍ദാര്‍, ആര്‍ഡിഒ തുടങ്ങിയ ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി മത്സ്യത്തൊഴിലാളികളുമായി ചര്‍ച്ച നടത്തി. ഒടുവില്‍ നേവിയുടെ ഹെലികോപ്ടര്‍ തുമ്പോളി തീരദേശത്തു എത്തി തെരച്ചില്‍ പുനരാരംഭിച്ചതോടെയാണ് മത്സ്യത്തൊഴിലാളികള്‍ ഉപരോധം അവസാനിച്ചത്. രാത്രി വൈകിയും നേവിയുടെ ഹെലികോപ്ടര്‍ തെരച്ചില്‍ നടത്തുകയാണ്. കടലില്‍ നല്ല കാറ്റുള്ളതു തെരച്ചിലിനെ ബാധിക്കുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഷ്‌ട്ര സേവികാ സമിതി പ്രതിനിധിസഭയ്‌ക്ക് തുടക്കം

Cricket

ഭാരതം-സിംബാബ്‌വെ ട്വന്റി20: ഇന്ന് രണ്ടാം അങ്കം ജയിച്ചാല്‍ പരമ്പര

Football

ഡ്യൂറന്റ് കപ്പ് ഫുട്‌ബോളിന് ഇന്ന് കിക്കോഫ്

Football

ഒട്ടാമെന്‍ഡി അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചു

മോദിയെ പൂട്ടാന്‍ സോണിയ ഉപയോഗിച്ച ഫോര്‍ഡ് ഫൗണ്ടേഷന്‍റെ ഫണ്ട് വാങ്ങിയിരുന്ന എന്‍ജിഒക്കാരി തീസ്ത സെതല്‍വാദ് (ഇടത്ത്)
India

ഫോര്‍ഡ് ഫൗണ്ടേഷന്‍ നെഹ്രു മുതല്‍ സോണിയാഗന്ധി വരെ…പക്ഷെ മോദിയെത്തിയപ്പോള്‍ കളി മാറി

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥികളുടെ കരുത്തും ഭാരതത്തിന്റെ ഭാവിയും

ഭാഗ്യക്കുറിയെ സംരക്ഷിക്കണം; വ്യാജനെ ഇല്ലാതാക്കണം

ആത്മയോഗിനിയമ്മയെന്ന ആര്‍ഷതേജസ്

പ്രധാനമന്ത്രി മോദിയുടെ വസതിക്ക് മുന്‍പില്‍ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന പൊലീസ്

ഇനി പൊലീസിനെയും സൈന്യത്തെയും വിഭജിക്കാന്‍ ശ്രമം…രാഹുല്‍ ഗാന്ധിയുടെ വാക്കുകളില്‍ ചിലത് ഒളിഞ്ഞിരിപ്പുണ്ട്

ഭരതനും ശത്രുഘ്‌നനും അയോദ്ധ്യയിലെത്തുന്നു

ചിത്രരാമായണം-8: ദശരഥന്റെ മരണം

നമാമി രാമം-8: വീര്യവും വിനയവും നേര്‍ക്കുനേര്‍

‘ഇന്നലത്തെ വീഡിയോ കണ്ട് നിർദേശങ്ങൾ നൽകിയതിന് നന്ദി’ ; രണ്ടാം ദിവസവും രാത്രി പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം;

പൊലീസ് മുഖം തിരിച്ചറിയുന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് തിരിച്ചറിഞ്ഞ ക്രിമിനലുകളില്‍ ചിലര്‍...ഇത്തരം 400 പേരെ സിജെപി സമരമുഖത്ത് ഉണ്ട്

ജന്തര്‍ മന്തറില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ 400 ക്രിമിനലുകള്‍ വിലസുന്നതായി കണ്ടെത്തിയെന്ന് പൊലീസ്;. ഇവരുടെ മുഖം സോഫ്റ്റ്വെയറില്‍ തിരിച്ചറിഞ്ഞു

‘വിദേശ വിശ്വസ്തതയുള്ള രാഷ്‌ട്രീയക്കാരെ’ പ്രതിക്കൂട്ടില്‍ നിര്‍ത്തി ബിസിഐ,’ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളെ കരുവാക്കുന്നു’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.