Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

എറണാകുളം മെഡിക്കല്‍ കോളേജ് വികസനത്തിനായി കേഴുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2016, 10:14 pm IST
in Ernakulam

കളമശേരി: ജില്ലയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പരാധീനതകള്‍ക്ക് നടുവില്‍. ജില്ലാ ആശുപത്രിയുടെ നിലവാരത്തിലുള്ള സേവനം പോലും ലഭിക്കുന്നില്ലെന്ന് രോഗികള്‍ പരാതിപ്പെടുന്നു. അടിസ്ഥാന സൗകര്യങ്ങളില്ലാതെ വീര്‍പ്പുമുട്ടുകയാണ് രണ്ട് വര്‍ഷം മുമ്പ് സഹകരണ വകുപ്പില്‍ നിന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത മെഡിക്കല്‍ കോളേജ്. കളമശേരിയിലെ എച്ച്എംടി ഭൂമിയില്‍ സ്ഥിതിചെയ്യുന്ന മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചേരണമെങ്കില്‍ യാത്രാക്ലേശം മുതല്‍ മരുന്ന് കിട്ടാനുള്ള പൊല്ലാപ്പ് വരെയും രോഗികള്‍ സഹിക്കണം. വിദഗ്‌ദ്ധ ഡോക്ടര്‍മാരുടെ അഭാവവും ആധുനിക പരിശോധന സംവിധാനങ്ങളുടെ കുറവും കാരണം തുടര്‍ ചികിത്സയ്‌ക്കായി സ്വകാര്യ ആശുപത്രിയിലേയ്‌ക്ക് രോഗികളെ പറഞ്ഞുവിടുകയാണ്. ദിനംപ്രതി ആയിരത്തോളം രോഗികളെയാണ് 140 ഡോക്ടര്‍മാര്‍ പരിശോധിക്കേണ്ടത്. മാനദണ്ഡങ്ങള്‍ അനുസരിച്ച് 202 ഡോക്ടര്‍മാരുടെ സേവനമാണ് എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ലഭിക്കേണ്ടത്. ഡോക്ടര്‍മാരുടെ, പ്രത്യേകിച്ച് വിദഗ്‌ദ്ധ ഡോക്ടര്‍മാരുടെ അഭാവം, നേഴ്‌സുമാരുടെ കുറവ്, വിവിധ തരം പരിശോധനാ സംവിധാനം ഇല്ലാത്തത്, സൗജന്യവും അല്ലാത്തതുമായ മരുന്നുകള്‍ കിട്ടാതെ വരുന്നത് എന്നിങ്ങനെ നിരവധി പ്രശ്‌നങ്ങളാണ് മെഡിക്കല്‍ കോളേജ് നേരിടുന്നത്. ഹൃദ്രോഗ വിഭാഗം പോലും ഇവിടെ പൂര്‍ണ്ണസജ്ജമല്ല.

ആഴ്ചയില്‍ വരുന്ന താത്ക്കാലിക ഡോക്ടറാണ് നിര്‍ദ്ധനരായ രോഗികളുടെ ഏക ആശ്രയം. കാത്ത് ലാബ് സംവിധാനമില്ലാത്തതിനാല്‍ ഹൃദയ സംബന്ധമായ പരിശോധനകളൊന്നും നടക്കുന്നില്ല.

കമ്മ്യൂണിറ്റി, അനാട്ടമി, ബയോ കെമിസ്ട്രി, ഫോറന്‍സിക് വിഭാഗങ്ങളില്‍ പ്രൊഫസര്‍ തസ്തികയും ഒഴിഞ്ഞുകിടക്കുകയാണ്. വാഹനാപകടങ്ങള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മേഖലയായിട്ടും അടിയന്തര ഘട്ടങ്ങളില്‍ ന്യൂറോ വിദഗ്‌ദ്ധന്റെ സേവനവും ലഭ്യമല്ല. അഞ്ച് ഓപ്പറേഷന്‍ മുറികള്‍, നാല് ഐസിയു എന്നിവയാണ് മെഡിക്കല്‍ കോളേജിലുള്ളത്. എന്നാല്‍ സീനിയര്‍ ഡോക്ടര്‍മാര്‍ ഇല്ലാത്തതിനെ തുടര്‍ന്ന് സര്‍ജറി നടക്കാത്തതിനാല്‍ ഓപ്പറേഷന്‍ തിയേറ്റര്‍ പ്രവര്‍ത്തിക്കുന്നത് അപൂര്‍വ്വമാണ്. ഐസിയുവില്‍ 44 രോഗികള്‍ക്കാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. സൗജന്യമായി മരുന്നു നല്‍കേണ്ട കാരുണ്യ ഫാര്‍മസിയില്‍ മരുന്ന് പലപ്പോഴും ലഭിക്കാറില്ല. സ്‌കാനിംഗ് യന്ത്രങ്ങള്‍ പലപ്പോഴും പ്രവര്‍ത്തിക്കുന്നില്ല, ഡയാലിസിസ് യൂണിറ്റില്‍ ആളില്ല, വാര്‍ഡുകള്‍ ചോര്‍ന്നൊലിക്കുന്നു, ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കുന്ന കാന്റീന്‍ ഇല്ല, പോലീസ് എയ്ഡ് പോസ്റ്റില്‍ വനിതാ പേലീസില്ല, സന്ധ്യ കഴിഞ്ഞാന്‍ ആശുപത്രിയിലേയ്‌ക്ക് ബസില്ല എന്നിങ്ങനെ ഇല്ലായ്‌മകള്‍ അനവധിയാണ്.

കൂടാതെ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും മറ്റു ജീവനക്കാര്‍ക്കും പ്രൊമോഷന്‍ സാധ്യത ഇല്ലാതാക്കി മറ്റ് മെഡിക്കല്‍ കോളേജില്‍ നിന്ന് ഡോക്ടര്‍മാരെ നിയമിക്കുന്നു, നഴ്‌സുമാര്‍ക്ക് ഹോസ്റ്റല്‍ സൗകര്യമില്ല, നഴ്‌സുമാരെ നിയമിക്കുന്നില്ല, ജീവനക്കാരുടെ വേതന വ്യവസ്ഥ പരിഷ്‌ക്കരിക്കുന്നില്ല, യൂണിഫോം അലവന്‍സ് ഇല്ല തുടങ്ങി ഒട്ടനവധി പ്രശ്‌നങ്ങളാണ് ജീവനക്കാരുടെ ഭാഗത്തുനിന്നുമുള്ളത്. നഴ്‌സിംഗ് ഹോസ്റ്റലിന്റെയും ക്വാര്‍ട്ടേഴ്‌സിന്റയും നിര്‍മ്മാണം കഴിഞ്ഞ മാസമാണ് പുനരാരംഭിച്ചത്. ഒപി ബ്ലോക്ക് നിര്‍മ്മിച്ചതിന്റെ പകുതി ഭാഗം നിര്‍ദിഷ്ട ക്യാന്‍സര്‍ കേന്ദ്രത്തിനായി ഏറ്റെടുത്തു. ബാക്കി ബ്ലോക്ക് നോക്കുകുത്തിയായി നില്‍ക്കുകയാണ്. ഡോക്ടര്‍മാരും ജീവനക്കാരും എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഇന്റഗ്രേഷന്‍ നടപടികള്‍ അനിശ്ചിതമായി വൈകുന്നതില്‍ ആശങ്കാകുലരാണ്.

എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുത്ത് രണ്ട് വര്‍ഷമാകാറായിട്ടും ജീവനക്കാരെ ആരോഗ്യവകുപ്പിലേക്ക് ലയിപ്പിക്കാനുള്ള നടപടികള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. 136 ഡോക്ടര്‍മാരുടെയും 195 ജീവനക്കാരുടെയും ഇന്റഗ്രേഷന്‍ ആണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇത് കൂടാതെ സ്ഥിര നിയമനം വേണമെന്ന് താത്ക്കാലിക ജീവനക്കാരും ആവശ്യപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഷ്‌ട്ര സേവികാ സമിതി പ്രതിനിധിസഭയ്‌ക്ക് തുടക്കം

Cricket

ഭാരതം-സിംബാബ്‌വെ ട്വന്റി20: ഇന്ന് രണ്ടാം അങ്കം ജയിച്ചാല്‍ പരമ്പര

Football

ഡ്യൂറന്റ് കപ്പ് ഫുട്‌ബോളിന് ഇന്ന് കിക്കോഫ്

Football

ഒട്ടാമെന്‍ഡി അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചു

മോദിയെ പൂട്ടാന്‍ സോണിയ ഉപയോഗിച്ച ഫോര്‍ഡ് ഫൗണ്ടേഷന്‍റെ ഫണ്ട് വാങ്ങിയിരുന്ന എന്‍ജിഒക്കാരി തീസ്ത സെതല്‍വാദ് (ഇടത്ത്)
India

ഫോര്‍ഡ് ഫൗണ്ടേഷന്‍ നെഹ്രു മുതല്‍ സോണിയാഗന്ധി വരെ…പക്ഷെ മോദിയെത്തിയപ്പോള്‍ കളി മാറി

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥികളുടെ കരുത്തും ഭാരതത്തിന്റെ ഭാവിയും

ഭാഗ്യക്കുറിയെ സംരക്ഷിക്കണം; വ്യാജനെ ഇല്ലാതാക്കണം

ആത്മയോഗിനിയമ്മയെന്ന ആര്‍ഷതേജസ്

പ്രധാനമന്ത്രി മോദിയുടെ വസതിക്ക് മുന്‍പില്‍ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന പൊലീസ്

ഇനി പൊലീസിനെയും സൈന്യത്തെയും വിഭജിക്കാന്‍ ശ്രമം…രാഹുല്‍ ഗാന്ധിയുടെ വാക്കുകളില്‍ ചിലത് ഒളിഞ്ഞിരിപ്പുണ്ട്

ഭരതനും ശത്രുഘ്‌നനും അയോദ്ധ്യയിലെത്തുന്നു

ചിത്രരാമായണം-8: ദശരഥന്റെ മരണം

നമാമി രാമം-8: വീര്യവും വിനയവും നേര്‍ക്കുനേര്‍

‘ഇന്നലത്തെ വീഡിയോ കണ്ട് നിർദേശങ്ങൾ നൽകിയതിന് നന്ദി’ ; രണ്ടാം ദിവസവും രാത്രി പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം;

പൊലീസ് മുഖം തിരിച്ചറിയുന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് തിരിച്ചറിഞ്ഞ ക്രിമിനലുകളില്‍ ചിലര്‍...ഇത്തരം 400 പേരെ സിജെപി സമരമുഖത്ത് ഉണ്ട്

ജന്തര്‍ മന്തറില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ 400 ക്രിമിനലുകള്‍ വിലസുന്നതായി കണ്ടെത്തിയെന്ന് പൊലീസ്;. ഇവരുടെ മുഖം സോഫ്റ്റ്വെയറില്‍ തിരിച്ചറിഞ്ഞു

‘വിദേശ വിശ്വസ്തതയുള്ള രാഷ്‌ട്രീയക്കാരെ’ പ്രതിക്കൂട്ടില്‍ നിര്‍ത്തി ബിസിഐ,’ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളെ കരുവാക്കുന്നു’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.