Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഇന്ന് ലോക പരിസ്ഥിതിദിനം സംരക്ഷിക്കപ്പെടാതെ വേമ്പനാട് കായല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2016, 07:51 pm IST
inAlappuzha

ആലപ്പുഴ: ജൈവവൈവിധ്യത്തിന്റെ കലവറയായിരുന്ന വേമ്പനാട് കായലില്‍ മലിനീകരണ തോത് ഉയരുന്നു. വേമ്പനാട്ട് കായല്‍ത്തീരം മുഴുവന്‍ കൈയടക്കി റിസോര്‍ട്ടുകളും ഹോട്ടലുകളും നിര്‍മ്മിച്ചതോടെ തകര്‍ന്നത് കായലിന്റ ജൈവവൈവിധ്യമാണ്. കായല്‍ വിനോദ സഞ്ചാരത്തിന്റെ പേരില്‍ നൂറുകണക്കിന് മോട്ടോര്‍ ബോട്ടുകളും യന്ത്രവത്കൃത ഹൗസ് ബോട്ടുകളും ദിനംപ്രതി കായലിലേക്ക് വിഷം തള്ളുകയാണ്. മലിനീകരണ നിയന്ത്രണ നിയമം കാററില്‍ പറത്തിയാണ് മിക്ക ഹൗസ്‌ബോട്ടുകളുടെയും സഞ്ചാരം ഹൗസ്‌ബോട്ടുകളിലെ ശൗച സംവിധാനങ്ങളാണ് മലിനീകരണം വ്യാപകമാക്കുന്നത്.

ഇതോടൊപ്പം ബോട്ടുകളിലെ പാചകശാലകളില്‍നിന്നുള്ള അവശിഷ്ടങ്ങളും കായലിലേക്ക് വലിച്ചെറിയുന്നു. ടണ്‍ക്കണക്കിന് പ്ലാസ്‌ററിക് കുപ്പികളും മദ്യക്കുപ്പികളുമാണ് കായലില്‍ ഒഴുകി നടക്കുന്നത്. കേരളത്തനിമയില്‍ കെട്ടുവള്ളങ്ങളില്‍ നിര്‍മ്മിക്കുന്ന ഹൗസ്‌ബോട്ടുകള്‍ ശക്തികൂടിയ യമഹ എന്‍ജിന്‍ ഉപയോഗിച്ചാണ് പ്രവര്‍ത്തിപ്പിക്കുന്നത്. ഈ എന്‍ജിനുകളില്‍ നിന്നുള്ള ഓയിലും കായല്‍ ജലത്തില്‍ വന്‍തോതില്‍ പടരുന്നു. ഇത് മത്സ്യസമ്പത്തിനെ ദോഷകരമായി ബാധിക്കുന്നുവെന്ന് പഠനങ്ങള്‍ തെളിയിച്ചു. മലിനീകരണത്തോത് ഉയര്‍ന്നതോടെ മത്സ്യ സമ്പത്ത് നശിക്കുന്നു. നാടന്‍ മുഷി, കോല, വഴക്കൂരി, ആറ്റുവാള, ആരകന്‍, പന ആരകന്‍, വാഹവരാല്‍ തുടങ്ങിയവയാണ് വംശനാശ ഭീഷണി നേരിടുന്നത്. മത്സ്യങ്ങളുടെ പ്രജനന കേന്ദ്രങ്ങളായിരുന്ന പാടശേഖരങ്ങളില്‍ മഴക്കാലത്തും കൃഷി തുടരുന്നതും അമിത കീടനാശിനി പ്രയോഗവുമാണ് മത്സ്യസമ്പത്ത് കുറയാനുള്ള പ്രധാനകാരണമായി പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്. വിദേശരാജ്യങ്ങളിലടക്കം പ്രിയമേറിയ വലിഞ്ഞില്‍, കൂരല്‍, ആറ്റുകൊഞ്ച്, കാലന്‍ ചെമ്മീന്‍, പൂമീന്‍, കണമ്പ്, തിരുത, നഞ്ചുകരിമീന്‍ തുടങ്ങിയവയുടെ ലഭ്യത ജില്ലയില്‍ കുറഞ്ഞു. 1974ല്‍ 16,000 ടണ്‍ മത്സ്യം വേമ്പനാട് കായലില്‍ നിന്നുലഭിച്ചിരുന്നു. ഇപ്പോഴത് 8,000 ടണ്‍ ആയി കുറഞ്ഞെന്ന് കുമരകം കാര്‍ഷിക ഗവേഷണ കേന്ദ്രം നടത്തിയ പഠനത്തില്‍ വ്യക്തമായി. ജൈവമാലിന്യങ്ങളും രാസമാലിന്യങ്ങളുമാണ് വേമ്പനാട് കായലിന് കൂടുതല്‍ ഭീഷണി ഉയര്‍ത്തുന്നത്. ഹൗസ്‌ബോട്ടുകള്‍ പുറന്തള്ളുന്ന മാലിന്യങ്ങള്‍, പാടശേഖരങ്ങളില്‍ നിന്നു ഒഴുകിയെത്തുന്ന കീടനാശിനി കലര്‍ന്ന ജലം, വ്യവസായ സ്ഥാപനങ്ങളില്‍ നിന്നു പുറന്തള്ളുന്ന മാലിന്യങ്ങള്‍ എന്നിവയാണ് കായലിനെ മാലിന്യവാഹിനിയാക്കുന്നത്. 1500ലേറെ ഹൗസ്‌ബോട്ടുകളാണ് വേമ്പനാട്ടു കായല്‍ കേന്ദ്രീകരിച്ച് സര്‍വീസ് നടത്തുന്നത്. ജലഗതാഗത വകുപ്പിന്റെ യാത്രാ ബോട്ടുകളും മനുഷ്യ വിസര്‍ജ്യം അടക്കം കായലിലേക്ക് തള്ളുകയാണ്.

ഹൗസ്‌ബോട്ടുകളില്‍നിന്നുള്ള മാലിന്യം ശേഖരിച്ച് കായലില്‍ തള്ളാതെ സംസ്‌കരിക്കണമെന്നാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം ഇപ്പോഴും പൂര്‍ണമായി പാലിക്കപ്പെടുന്നില്ല. എലിപ്പനി ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ കുട്ടനാട്, ആലപ്പുഴ മേഖലകളില്‍ വര്‍ദ്ധിച്ചതും നിരവധിയാളുകള്‍ മരിക്കാനിടയാക്കിയതും മലിനീകരണത്തിന്റ പരിണിതഫലമാണ്. ജനവാസകേന്ദ്രങ്ങളിലൂടെയുള്ള ഇടത്തോടുകളെല്ലാം അഴുക്കുചാലുകളായി മാറി. മലിനീകരണം രൂക്ഷമായതോടെ കായലിലെ മത്സ്യസമ്പത്തിനും കാര്യമായ നാശം സംഭവിച്ചു. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ വിവിധ ഇനത്തില്‍പ്പെട്ട നിരവധി മത്സ്യങ്ങള്‍ ഇല്ലാതായെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. ഇനിയും ജലമലിനീകരണം രൂക്ഷമായാല്‍ അവശേഷിക്കുന്ന മത്സ്യങ്ങളുടെ നിലനില്‍പ്പുപോലും അപകടത്തിലാകുമെന്നാണ് മുന്നറിയിപ്പ്. മത്സ്യങ്ങളുടെ പ്രജനനത്തിന് സൗകര്യമൊരുക്കുന്നതാണ് കായലിന്റെ അടിത്തട്ടില്‍ വളരുന്ന കായല്‍പ്പൂവുപോലെയുള്ള ചെടികള്‍ എന്നാല്‍ ഇവയുടെ നാശം മത്സ്യങ്ങളുടെ നാശത്തിനും കാരണമായിരിക്കുന്നു. അടക്കംകൊല്ലി വല ഉപയോഗിച്ചുള്ള ബന്ധനംമൂലമാണ് കായല്‍പ്പൂവുപോലെയുള്ള ചെടികള്‍ നശിക്കുന്നത്. പഠനങ്ങളും, പ്രസംഗങ്ങളും നിരവധി നടന്നു കഴിഞ്ഞു. ഇനി വേണ്ടത് ക്രീയാത്മകമായ ഇടപെടലുകളാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍; വീടില്ലാത്തവരും പെരുവഴിയില്‍ തന്നെ

Kerala

കട്ടപ്പനയിൽ ബിവറേജസ് ഔട്ട്‌ലെറ്റ് പരിസരത്ത് ഷാഡോ പോലീസ് ചമഞ്ഞ് തട്ടിപ്പ്; രണ്ടുപേർ പിടിയിൽ

World

പ്രതികാര നടപടിയുമായി കാനഡ ; യുഎസിന്റെ 700 ഉത്പന്നങ്ങൾക്ക് 50% വരെ പകരത്തീരുവ ചുമത്തി

Kerala

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

India

പുനരുപയോഗ ഊര്‍ജ്ജ പദ്ധതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കാലാവധി നീട്ടി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചെക്ക് പോസ്റ്റുകളില്‍ പരിശോധന കാര്യക്ഷമമല്ല; കേരളത്തിലേക്ക് കോടികളുടെ കഞ്ചാവ് എത്തുന്നു

ഗോശാല വിഷ്ണു വാസുദേവൻ നമ്പൂതിരി ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന അധ്യക്ഷൻ

കേരളത്തിന് 160 കി.മീ വേഗതയില്‍ മൂന്നാംപാത: സര്‍വ്വേക്ക് അനുമതി

പാകിസ്ഥാന്‍ പഞ്ചസാര ഇറക്കുമതിക്ക് വിലക്ക്

ഒരുമയുടെയും സമൃദ്ധിയുടെയും ആത്മാവ് : മലയാളത്തിൽ ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഗ്രാന്‍ഡ് ചെസ് ടൂര്‍ ഫൈനലില്‍ പ്രഗ്‌നാനന്ദ; വിന്‍സെന്റ് കീമറെ തകര്‍ത്തു

യു.എസ്. മതസ്വാതന്ത്ര്യ കമ്മീഷൻ: സംഘത്തെയും റോയേയും വിലക്കുമ്പോൾ

സതീശന്‍ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍: വാഗ്ദാനങ്ങള്‍ പാലിച്ചില്ല; വാചകക്കസര്‍ത്ത് മാത്രം

പോര്‍വിളിയുമായി സിപിഐ; എല്‍ഡിഎഫ് ഉലയുന്നു

ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ കെജ്രിവാളും പിണറായിയും, സ്റ്റാലിനുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.