Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സിപിഎം കേന്ദ്രങ്ങളില്‍ കളളവോട്ടും ബൂത്ത് കയ്യേറ്റവും; പലയിടങ്ങളിലും ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 17, 2016, 12:29 am IST
in Kannur

കണ്ണൂര്‍/പാനൂര്‍: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സിപിഎം സംഘം ബൂത്ത് കയ്യേറുകയും ഏജന്റുമാരെ അടിച്ചോടിക്കുകയും കളളവോട്ട് ചെയ്യുകയും ചെയ്തു. കൂത്തുപറമ്പ് പയ്യന്നൂര്‍, കല്ല്യാശ്ശേരി, തലശ്ശേരി മണ്ഡലങ്ങളിലെ ചില ബൂത്തുകളാണ് സിപിഎം സംഘം കയ്യേറി കളളവോട്ട് ചെയ്യുകയും യുഡിഎഫ് ബൂത്ത് ഏജന്റുമാരെ അക്രമിക്കുകയും ചെയ്തത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് സിപിഎം വ്യാപകമായ ഓപ്പണ്‍ വോട്ടുകളും ജില്ലയുടെ പല ഭാഗത്തും ചെയ്തു.

കൂത്തുപറമ്പ് മണ്ഡലത്തിലാണ് സിപിഎം സംഘം വ്യാപകമായി കളളവോട്ട് ചെയ്തത്. പാട്യം, മൊകേരി, കോട്ടയം പഞ്ചായത്തുകളിലും കൂത്തുപറമ്പ് നഗരസഭയിലുമാണ് വ്യാപകമായി എല്‍ഡിഎഫ് കളളവോട്ടു നടത്തിയതെന്ന് ബിജെപിയും യുഡിഎഫും ആരോപിച്ചു. പലയിടങ്ങളിലും യുഡിഎഫ് ബൂത്ത് ഏജന്റുമാരെ ബൂത്തില്‍ നിന്നും അടിച്ചോടിച്ച സംഭവമുണ്ടായി. മുതിയങ്ങ, കൂറ്റേരിപൊയില്‍, പാറാല്‍ ബൂത്തുകളില്‍ നിന്നും യുഡിഎഫ് ഏജന്റുമാരെ ഇന്നലെ രാവിലെ തന്നെ’ഭീഷണിപ്പെടുത്തി തിരിച്ചയച്ചു. ബിജെപി പ്രവര്‍ത്തകര്‍ ബൂത്തില്‍് ശക്തമായി നിലയുറപ്പിച്ചതോടെ ഭീഷണിയും അസഭ്യവര്‍ഷവുമായി സിപിഎം ക്രിമിനല്‍സംഘങ്ങള്‍ പലയിടത്തും രംഗത്തെത്തി. എന്നാല്‍ ബിജെപി പ്രവര്‍ത്തകരുടെ ചെറുത്തു നില്‍പ്പിനെ തുടര്‍ന്ന് പലയിടങ്ങളിലും കളളവോട്ട് ചെയ്യാനുളള സിപിഎം ശ്രമം വിഫലമായി. മുതിയങ്ങ ശങ്കരവിലാസം യുപിസ്‌ക്കൂളിലെ 45,46 ബൂത്തുകളിലാണ് കളളവോട്ട് നടത്തിയത്. ബിജെപി പ്രവര്‍ത്തകര്‍ ഇതിനെ ചോദ്യം ചെയ്തതോടെ നേരിയ സംഘര്‍ഷാവസ്ഥയായി. ഒരാളെ പോലീസ് പിടികൂടിയെങ്കിലും കൂടുതല്‍ സിപിഎം പ്രവര്‍ത്തകര്‍ എത്തി മോചിപ്പിച്ചു. 48-ാം ബൂത്തായ കൂറ്റേരിപൊയിലില്‍ കളളവോട്ടിനു ശ്രമിച്ച സിപിഎം പ്രവര്‍ത്തകനെ പിടികൂടിയെങ്കിലും ഉദ്യോഗസ്ഥര്‍ വിട്ടയക്കുകയായിരുന്നു. ഇവിടങ്ങളില്‍ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ സിപിഎമ്മിനു സഹായം ചെയ്തതായി ബിജെപി ബൂത്ത് ഏജന്റുമാര്‍ പറഞ്ഞു. കൂരാറ എല്‍പി സ്‌ക്കൂളിലെ 93ാം ബൂത്തില്‍ ജെഡിയു ജില്ലാട്രഷറര്‍ കെ.കുമാരനെ ഒരുസംഘം സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി. തടയാന്‍ ചെന്ന പോലീസുകാര്‍ക്കെതിരെ കയ്യേറ്റവും നടന്നു. ഈസ്റ്റ്‌മൊകേരി യുപിസ്‌ക്കൂളില്‍ കളളവോട്ടിനു ശ്രമിച്ച സിപിഎം പ്രവര്‍ത്തകന്‍ പോലീസിനെ വെട്ടിച്ചു രക്ഷപ്പെട്ടു. കഴുങ്ങുംവെളളി ഭാഗങ്ങളില്‍ യുഡിഎഫ് പ്രവര്‍ത്തകരെ വോട്ടുചെയ്യാന്‍ അനുവദിക്കാതെ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. പുല്ലൂക്കര വിഷ്ണുവിലാസം യുപിസ്‌ക്കൂളിലും കളളവോട്ടിന് ശ്രമമുണ്ടായി. മണ്ഡലത്തിലെ 13ബൂത്തുകളില്‍ റീപോളിംഗ് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്‍കുമെന്ന് യുഡിഎഫ് നേതൃത്വം അറിയിച്ചു.

കൂത്തുപറമ്പ് പാറാല്‍ സൗത്ത് യുപി സ്‌ക്കൂളിലെ 15-ാം നമ്പര്‍ ബൂത്തില്‍ യുഡിഎഫ് ബൂത്ത്ഏജന്റുമാരെ സിപിഎം സംഘം തല്ലിയോടിച്ചു. ബൂത്ത്ഏജന്റുമാരായ നെല്ലാശേരി അഖില്‍(21), നെല്ലാശേരി സതീഷ്(33)എന്നിവരെയാണ് ബൂത്തില്‍ നിന്നും അടിച്ചോടിച്ചത്.കളളവോട്ട് ചെയ്യുന്നതിനെ ചോദ്യം ചെയ്തതാണ് അക്രമത്തില്‍ കലാശിച്ചത്. പരിക്കേറ്റവരെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിപിഎം പ്രവര്‍ത്തകരായ പൂക്കോട് സിജില്‍, ബൈജിത്ത്, അഫ്‌നാസ് എന്നിവരുടെ നേതൃത്വത്തിലുളള എട്ടംഗസംഘമാണ് മര്‍ദ്ദിച്ചതെന്ന് പരിക്കേറ്റവര്‍ പറഞ്ഞു.

കൂത്തുപറമ്പ് മണ്ഡലത്തിലെ ഈസ്റ്റ് കതിരൂര്‍ യുപി സ്‌ക്കൂളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ.ശൈലജയുടെ നേതൃത്വത്തില്‍ ബിഎസ്എഫ് സേനാംഗങ്ങളെ ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു.

തലശ്ശേരി മീത്തലെ ചെമ്പാട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ അബ്ദുളളക്കുട്ടിക്കെതിരെ കയ്യേറ്റ ശ്രമം നടന്നു. സിപിഎം സംഘമാണ് കയ്യേറ്റത്തിനു പിന്നില്‍. തളിപ്പറമ്പ് മണ്ഡലത്തിലെ 64-ാം നമ്പര്‍ ബൂത്തില്‍ സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോ എടുക്കുന്നത് പോളിംഗ് ഓഫീസര്‍ തടഞ്ഞു. മാധ്യമ പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ച ഐഡന്റിറ്റി കാര്‍ഡ് കാണിച്ചെങ്കിലും പോളിംഗ് ഉദ്യോഗസ്ഥന്‍ തടയുകയായിരുന്നു. തളിപ്പറമ്പ് അക്കിപ്പറമ്പ് യുപി സ്‌ക്കൂളിലായിരുന്നു സംഭവം.

പയ്യന്നൂര്‍ മണ്ഡലത്തില്‍ വിവിധ ബൂത്തുകളില്‍ സിപിഎം നേതൃത്വത്തില്‍ വ്യാപകമായ രീതിയില്‍ കള്ളവോട്ടും ബൂത്തുപിടുത്തവും നടന്നു. പെരിങ്ങോം-വയക്കര പഞ്ചയത്തിലെ കവിടിശ്ശേരി നമ്പര്‍ 29, 30 ബൂത്തുകളില്‍ സിപിഎം ഇതര ബൂത്ത് ഏജന്റുമാരെ ഇരിക്കാന്‍ അനുവദിച്ചില്ല. രാമന്തളി പഞ്ചായത്തിന്റെ വിവിധ മേഖലകളിലും വ്യാപകമായ രീതിയില്‍ കള്ളവോട്ട് നടന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശത്തെ മറികടന്ന് ജില്ലയിലെ പല മണ്ഡലങ്ങളിലും വ്യാപകമായ രീതിയില്‍ നിബന്ധനകള്‍ ലംഘിച്ച് സിപിഎമ്മുകാരുടെ നേതൃത്വത്തില്‍ ഓപ്പണ്‍ വോട്ടിങ്ങും നടന്നു.

കുറ്റിയാട്ടൂര്‍ പഞ്ചായത്തിലെ പഴശ്ശി എല്‍പി സ്‌കൂളിലെ 158, 159 നമ്പര്‍ ബൂത്തിന് സമീപംവെച്ച് ബിജെപി-യുവമോര്‍ച്ച നേതാവും കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുമായിരുന്ന കെ.പി.രാഹുലിനെ ഒരുസംഘം അക്രമിച്ചു പരിക്കേല്‍പ്പിച്ചു. പരിക്കേറ്റ രാഹുലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിജെപി കുറ്റിയാട്ടൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രതിഷേധിച്ചു. പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് സോമശേഖരന്‍, ടി.സി.മോഹനന്‍, എന്‍.വി.കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

കണ്ണൂര്‍ മണ്ഡലത്തിലെ എടച്ചൊവ്വയിലെ തുഞ്ചത്താചാര്യ സ്‌കൂളിലെ ബൂത്തില്‍ ബൂത്ത് ഏജന്റുമാരായ പ്രവര്‍ത്തിച്ച നാല് ബിജെപി പ്രവര്‍ത്തകരെ തെരഞ്ഞെടുപ്പ് അവസാനിക്കാന്‍ 10 മിനുട്ട് മാത്രം ബാക്കിയുള്ളപ്പോള്‍ മുപ്പതോളം വരുന്ന സിപിഎം സംഘം മാരകായുധങ്ങളുമായി അക്രമിച്ചു. ബിജെപി പ്രവര്‍ത്തകരായ വി.പി.ജിതിന്‍(26), ലിബിജിത്ത്(20), അതുല്‍(22), പ്രദീഷ്(22) എന്നിവരെയാണ് സിപിഎം നേതാവും കണ്ണൂര്‍ കോര്‍പ്പറേഷന്‍ കാപ്പിച്ചേരി ഡിവിഷന്‍ കൗണ്‍സിലറുമായ കെ.പ്രമോദ്, സിപിഎമ്മുകാരായ ശെല്‍വന്‍ എന്ന ബൈജു, ജെയ്‌സണ്‍, ജ്യോതിസ്, കിരണ്‍, ജഗത്ത് എന്ന വിജേഷ്, നാഫില്‍, സൗരവ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘം അക്രമിച്ചത്. അക്രമത്തില്‍ തലക്ക് സാരമായി പരിക്കേറ്റ ജിതിന്‍ ഉള്‍പ്പെടെയുള്ളവരെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബൂത്ത് ഏജന്റുമാരായി മാറിമാറി പ്രവര്‍ത്തിച്ച നാലുപേരും സിപിഎം കള്ളവോട്ട് ചെയ്യാന്‍ നടത്തിയ ശ്രമത്തെ ശക്തമായി എതിര്‍ത്തിരുന്നു. ഇതിന്റെ പ്രതികാരമായാണ് അക്രമമെന്ന് കരുതുന്നു. സംഭവസ്ഥലത്ത് ബിജെപി നേതാക്കളായ എ.ദാമോദരന്‍, കെ.കെ.വിനോദ് കുമാര്‍, കെ.വി.ജയരാജന്‍ മാസ്റ്റര്‍, കണ്ണൂര്‍ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ.ജി.ബാബു തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

Entertainment

മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്;സീമ ജി നായർ

New Release

കമൽ ഹാസൻ സ്വകാര്യ ചാർട്ടറുകളും ആഡംബര യാത്രകളും ഉപേക്ഷിക്കുന്നു

Kerala

ചൊല്ലിയത് ദേശീയ വികാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഭാഗങ്ങൾ; സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതരത്തെ വിമർശിച്ച് സിപിഐ

Kerala

പിണറായി വിജയൻ അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റിന്റെ സമരകവാടം തുറന്നു; നോർത്ത് ഗേറ്റ് തുറന്നത് പത്ത് വർഷങ്ങൾക്ക് ശേഷം

പുതിയ വാര്‍ത്തകള്‍

എൽ.ടി.ടി.ഇ മേധാവി പ്രഭാകരന് ആദരമർപ്പിച്ച് വിജയ്; ലങ്കൻ തമിഴർക്കായി നിലകൊള്ളുമെന്ന് പ്രഖ്യാപനം

13-ാം നമ്പറിനെ ഇത്രയ്‌ക്ക് ഭയമോ? മന്ത്രിസഭയില്‍ ആര്‍ക്കും ഈ കാര്‍ വേണ്ട; പേടി മാറാതെ യുഡി എഫ് മന്ത്രിമാർ

ചന്ദ്രദാസ് കേശവപിള്ള

ചന്ദ്രദാസിന്റെ ഇടപെടലിനു ഫലം; സംസ്ഥാനത്ത് വയോജന വകുപ്പായി, പുതിയ സര്‍ക്കാരിന്റെ ആദ്യ പ്രഖ്യാപനത്തില്‍ ഇടംപിടിച്ചു

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

എച്ച്എല്‍എല്ലിന്റെ സ്മരണിക നാണയം കേന്ദ്ര സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ പ്രകാശനം ചെയ്യുന്നു. എച്ച്എല്‍എല്‍ സിഎംഡി ഡോ. അനിത തമ്പി, ഡയറക്ടര്‍മാരായ പി. രമേഷ്, എന്‍. അജിത്, ബെന്നി ജോസഫ് തുടങ്ങിയവര്‍ സമീപം

എച്ച്എല്‍എല്‍ വജ്രജൂബിലി; 60 രൂപയുടെ സ്മരണിക നാണയം പുറത്തിറക്കി

കൃഷിവൈഭവ് മേളയിലെ മാവേലിക്കര ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ സ്റ്റാളില്‍ ചെയര്‍മാന്‍ ഗോപന്‍ ചെന്നിത്തല

ഓണാട്ടുകര എള്ളിന്റെ പെരുമയുമായി കൃഷിവൈഭവ് മേള

ചാത്തന്നൂരിലെ തോല്‍വി; പാളിച്ചകള്‍ അക്കമിട്ട് നിരത്തി സിപിഐ സഖാക്കള്‍, ആര്‍എസ്എസിന്റെ കഠിനാധ്വാനം കാണാതെ പോയി

ഗുരുവായൂര്‍ ദര്‍ശനം; പ്രത്യേക ക്യൂവിന്റെ പ്രായപരിധി എഴുപതാക്കിയതില്‍ പ്രതിഷേധം

അപ്രഖ്യാപിത ഉപമുഖ്യമന്ത്രിയോ? ചെന്നിത്തലയെ പാടെ തഴഞ്ഞു; രണ്ടാമന്‍ കുഞ്ഞാലിക്കുട്ടി

മനുഷ്യ ജീവന് ഭീഷണിയാകുന്ന നായകളെ കൊലപ്പെടുത്താം; നിയമങ്ങൾ നടപ്പാക്കുന്നതിൽ അധികൃതർക്ക് അനാസ്ഥ: സുപ്രീംകോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.