കാടാമ്പുഴഭഗവതിയെ തൊഴാത്തവര്കാണില്ല. ഗുരുവായൂര്‍ തീര്‍ത്ഥാടകര്‍ മലപ്പുറം ജില്ലയിലെ ഈ ക്ഷേത്രത്തിലും ദര്‍ശനം നടത്തിവരുന്നുണ്ട്. മഹാഭാരത കഥയുമായി ബന്ധപ്പെട്ടതാണ് ഇതിന്റെ ഐതീഹ്യം. മഹാദേവനെ ഭജിച്ചുകൊണ്ട് കൊടുംവനത്തില്‍ മദ്ധ്യമപാണ്ഡവന്‍ അര്ജ്ജുനന് കഠിനമായി തപംചെയ്തുവരവെ ശ്രീ പാര്‍വതീ ദേവിയുടെ നിര്‍ബന്ധത്താല്‍ ശ്രീമഹാദേവന് വരംനല്കുവാന് പുറപ്പെട്ടു.
ദേവിയും ഭഗവാനൊന്നിച്ചു യാത്രയായി. വേണ്ടെന്ന് ഭഗവാന് പറഞ്ഞെങ്കിലും അര്‍ജുനനെ വരംനല്കി അനുഗ്രഹിക്കുവാന്‍ ദേവിക്കും മോഹമുദിച്ചു. വെറുതെ ഓടിച്ചെന്ന് വരം നല്കിയാല് പോരെന്ന് ഭഗവാന് തീര്ച്ചായാക്കി. കാട്ടാളവേഷത്തില്‍ ഭഗവാന് പുറപ്പെട്ടപ്പോള്‍ ഭഗവതി കാട്ടാളത്തിയുമായി.
പാണ്ഡവവിരോധിയായ ദുഃര്യോധനന് മൂകാസുരനെ പന്നിയുടെ വേഷത്തില്‍ കാട്ടിലേയ്ക്കയച്ചു. അവനാകട്ടേ അര്‍ജുനനെ വധിക്കാന്‍ ശ്രമിച്ചു. തപസ്സില്‍ നിന്നുണര്‍ന്ന അര്ജ്ജുനന് കാട്ടുപന്നിയെ വധിക്കുകയായിരുന്നു. ആസമയം അവിടെയെത്തിയ കാട്ടാളന് ചത്ത പന്നിയെ കൊണ്ടുപോകുവാന്‍ ശ്രമിച്ചു. അര്ജ്ജുനന് സമ്മതിച്ചില്ല. ‘ഇതിനെ താന്‍ അമ്പെയ്തുകൊന്നതാണ.് അതിനെ വേറെ ആരും കൊണ്ടു പോകേണ്ടെന്ന് വാദിച്ചു. തുടര്‍ന്ന് കാട്ടാളനും അര്‍ജ്ജുനനും തമ്മില്‍ കടുത്ത യുദ്ധം തുടങ്ങി.
യുദ്ധം തടയാന്‍ ചെന്ന പാര്‍വതീ ദേവി എന്ന കാട്ടാളത്തിയെ അര്ജ്ജുനന് അക്ഷേപിച്ചു. അതിനെതുടര്‍ന്ന് നിന്റെ കൈവശമുള്ള ബാണങ്ങള്‍ പൂക്കളാവട്ടേ എന്നു ശപിച്ചു. അര്‍ജ്ജുനന്റെ അമ്പ് പൂക്കളായി കാട്ടാളന്റെ പാദത്തില്‍ പതിച്ചു. കാട്ടു പൂക്കളില്‍ ഒന്നെടുത്ത് പ്രാര്‍ത്ഥനാ പൂര്‍വ്വം മഹാദേവന് അര്‍ച്ചിച്ചു. അതു കാട്ടളന്റെ പാദാരവിന്ദങ്ങളിലാണ് ചെന്നു വീണത്. തനിക്കുമുന്നില്‍ എത്തിയിരിക്കുന്ന കാട്ടാളന് താന്‍ ഭജിക്കുന്ന ഭഗവാനാണെന്ന് മനസ്സിലാക്കി സാഷ്ടാംഗം നമിച്ചു. ഇതില്‍ സന്തോഷിച്ചാണ് പാശുപതാസ്ത്രം അര്ജ്ജുനന് ലഭിച്ചത്.
ഈവേഷത്തിനാല്തന്നെ സഞ്ചരിക്കവെ പാര്‍വതീദേവിയ്ക്ക് കഠിനമായ ദാഹം അനുഭവപ്പെട്ടു. ശിവന് അപ്പോള്‍ത്തന്നെ അമ്പെയ്ത് ഭൂമിയില്‍നിന്ന് ഗംഗാജലത്തെ പ്രവഹിപ്പിച്ചു. ഈദേശത്തോട് മമതതോന്നി തന്റെ ചൈതന്യത്തെ ഭൂമിയിലേയ്ക്ക് പകര്‍ന്നു. യുഗങ്ങള്‍ക്കു ശേഷം ശങ്കരാചാര്യസ്വാമികളാണ് ഇവിടുത്തെ ചൈതന്യത്തെ തിരിച്ചറിഞ്ഞത്. അദ്ദേഹം പ്രതിഷ്ഠചെയ്തതാണ് കാടാമ്പുഴക്ഷേത്രം. കൊടിമരവും മേല്‍ക്കൂരയും ഇല്ലാത്ത ക്ഷേത്രം. വനദുര്‍ഗ്ഗയാണ് സങ്കല്‍പ്പം.
നരസിംഹവും, സുദര്‍ശനവും ഇവിടെ പ്രതിഷ്ഠിക്കപ്പെട്ടിട്ടുണ്ട്.
ഈ ക്ഷേത്രത്തിനു സമീപമാണ് കാട്ടാള രൂപത്തില്‍ ഭഗവാനെ പ്രതിഷ്ഠിപ്പിക്കപ്പെട്ട മാടമ്പിയാര്‍കാവ്. ഇവിടെ നിത്യേന പൂജയില്ല, മാസത്തില്‍ ഒരിയിക്കല്. ആദ്യത്തെ ശനിയാഴ്ച യാണ് പൂജ. കന്നുകാലികളുടെ ആരോഗ്യത്തിന് വഴിപാടുകള്‍ ചെയ്യും പാലും നെയ്യുമാണ് പ്രധാന നിവേദ്യം.
പൂമൂടലാണ് കാടാമ്പുഴയിലെ പ്രധാനം. വൃശ്ചികത്തിലെ കാര്‍ത്തികയ്ക്കാണ് പ്രസിദ്ധമായ പൂമുടല്‍. മുട്ടറക്കലും പ്രധാന വഴിപാടാണ്. ശ്രീലകത്തിന്റെ പടിയിലാലാണ് നാളികേരമുടച്ച് മുട്ടറുക്കല്‍ നടത്തുക. ജീവിതകത്തിലെ എല്ലാദുരിതവും അകന്നുപോകുമെന്നാണ് വിശ്വാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: