Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വാസ്തുവും ജ്യോതിഷവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 2, 2016, 07:10 pm IST
in Samskriti

വാസ്തുതത്ത്വങ്ങള്‍ പാലിയ്‌ക്കാതെ നിര്‍മ്മിച്ച വീടുകളിലെ ദോഷങ്ങള്‍ക്ക് പരിഹാരം ആരായുന്നതിനും വാസ്തു തത്വങ്ങള്‍ അനുസരിച്ചുളള പുതിയ ഗൃഹനിര്‍മ്മാണത്തിന് നിര്‍ദ്ദേശങ്ങള്‍ തേടിയും, മുന്‍പ് നിര്‍മ്മിച്ചിരിക്കുന്ന ഗൃഹത്തോട് കൂടി മറ്റ് നിര്‍മ്മിതികള്‍ കൂട്ടിച്ചേര്‍ക്കേണ്ടി വരുമ്പോള്‍ വാസ്തു ദോഷം ഒഴിവാക്കി എടുക്കുന്നതിനുളള ഉപദേശം തേടുന്നതിനുമാണ് സാധാരണയായി ആളുകള്‍ എന്നെ സമീപിക്കാറുളളത്.

സാമ്പത്തിക പ്രതിസന്ധി, ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുളള കലഹം, രോഗാവസ്ഥ എന്നിവ ഉണ്ടാകുമ്പോള്‍ എന്റെ ഗൃഹത്തിന് എന്തെങ്കിലും ദോഷം ഉണ്ടോ എന്ന ആധികൊണ്ട് വീട് നിര്‍മ്മിച്ചിരിക്കുന്നതിലെ പൊരുത്തകേടുകള്‍ പരിശോധിക്കുന്നതിന് അവര്‍ എന്നെ അവരുടെ വീടുകളിലേയ്‌ക്ക് ക്ഷണിക്കാറുണ്ട്.

മുകളില്‍ പറഞ്ഞ ഏതു സാഹചര്യത്തിലാണെങ്കിലും വീടുകളില്‍ ചെല്ലുമ്പോള്‍ പറഞ്ഞു കേള്‍ക്കുന്ന ഒരു സ്ഥിരം പല്ലവി ആണ്. ‘ഞങ്ങള്‍ വേറെ ഒരാളെക്കൊണ്ട് നോക്കിപ്പിച്ചു. ആയതിന് പരിഹാരം ചെയ്തു. പക്ഷെ ഒരു മാറ്റവും കണ്ടില്ല’. അങ്ങനെ പറയുന്നവരോട് എനിക്ക് പറയുവാനുളള നിര്‍ദ്ദേശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.

നിര്‍ദ്ദേശങ്ങള്‍

ദോഷഫലങ്ങള്‍ അനുഭവിക്കുന്നത് വാസ്തുദോഷം കൊണ്ടാണോ? എന്ന് കൃത്യമായി മനസിലാക്കിയാവില്ല പരിഹാരം നിര്‍ദ്ദേശിച്ചത്. അപ്രകാരമാണ് സ്ഥപതി നിര്‍ദ്ദേശിച്ചത് എങ്കില്‍ കൂടി പറഞ്ഞ ദോഷ പരിഹാരങ്ങള്‍ കൃത്യമായി ഗൃഹനാഥന്‍ ചെയ്തിട്ടുണ്ടാവില്ല

എല്ലാവരും മനസിലാക്കേണ്ട ഒരു വസ്തുത കൂടെയുണ്ട്. മനുഷ്യന്റെ ജീവിത ഗതിയെ നിയന്ത്രിക്കുന്നത് അവന്റെ വാസസ്ഥലം മാത്രമല്ല, ഗ്രഹനില കൂടെ കണക്കിലെടുത്താണ്, ജനിച്ച സമയം സ്ഫുടം ചെയ്ത് ലഭിക്കുന്ന ലഗ്നം, ലഗ്നത്തിന്റെ വിവിധഭാവങ്ങളില്‍ നില്‍ക്കുന്ന ഗ്രഹങ്ങള്‍ എന്നിവരാണ്.

ഓരോ ഗ്രഹത്തിന്റെയും ഭാവം, ബലം, സ്ഥാനം, ഉച്ചനീചത്വങ്ങള്‍ എന്നിവ അനുസരിച്ച് ഒരുവന്റെ ജീവിതം മുന്‍പെ നിശ്ചയിക്കപ്പെട്ടിരിക്കുന്നു. വിധിയെ ചെറുക്കാനാവില്ല. എങ്കിലും പരിഹാരങ്ങള്‍ ചെയ്ത് ആഘാതത്തിന്റെ തീവ്രത കുറയ്‌ക്കാം. ഇപ്പോള്‍ മനസ്സിലാക്കാം ഒരു സ്ഥപതി ഒരു ജ്യോതിഷനും കൂടെ ആയിരിക്കണം. വീട് നിര്‍മ്മാണത്തിലെ പൊരുത്തക്കേടുകള്‍ നോക്കി കണ്ടെത്തി ദോഷപരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിന് മുന്‍പ് ആ വീട്ടില്‍ വസിക്കുന്നവരുടെ ഗ്രഹനില കൂടി പരിശോധിച്ച് ഗൃഹവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് കാരണം ജ്യോതിഷപരമാണോ എന്നുകൂടി മനസ്സിലാക്കേണ്ടതുണ്ട്.

പൂര്‍വ്വജ•കര്‍മ്മവാസനാഫലം അനുഭവിക്കുന്നവരാണ് വാസ്തു സംബന്ധിയും, ജ്യോതിഷപരമായ പ്രതേ്യകതയുളള ജീവിതാനുഭവത്തിലൂടെ കടന്നുപോകുന്നത്. ആ പ്രതേ്യകതകള്‍ അനുകൂലമോ, പ്രതികൂലമോ ആകാം. പ്രതികൂലഫലമുളവാക്കുന്ന ദോഷങ്ങള്‍ ഉളളവരാണ് ഒരു സ്ഥപതിയെ സമീപിക്കാന്‍ ഇടയാക്കുന്നത്. വിദഗ്ധനായ ഒരു വാസ്തു പണ്ഡിതന് ജ്യോതിഷശാസ്ത്രം, വാസ്തുശാസ്ത്രം എന്നിവയെ സംയോജിപ്പിച്ച് ഉത്തമപരിഹാരം നിര്‍ദ്ദേശിക്കാന്‍ സാധിക്കും.

ശാസ്ത്രഗ്രാഹിയായ ഒരു വാസ്തു വിദഗ്ധനെ കണ്ടെത്തിയാല്‍ മാത്രമെ മുകളില്‍ പരാമര്‍ശിച്ച പ്രകാരമുളള ദോഷപരിഹാരനിര്‍ദ്ദേശം ലഭിക്കുകയുളളൂ. ജ്യോതിഷപരവും , വാസ്തു അനുബന്ധിയും ആയ ദോഷങ്ങള്‍ കണ്ടറിഞ്ഞ് പരിഹാരം നിര്‍ദ്ദേശിക്കുന്ന വാസ്തു വിദഗ്ധന് ദക്ഷിണയും യാത്രാചെലവും കൊടുത്ത് പറഞ്ഞുവിട്ടാല്‍ നിങ്ങളുടെ ഉത്തരവാദിത്വം അവസാനിക്കുന്നില്ല. നിര്‍ദ്ദേശിക്കപ്പെട്ട പരിഹാരങ്ങള്‍ ഓരോന്നായി നടപ്പാക്കി ക്ഷമയോടെ വ്യതിയാനങ്ങള്‍ക്കായി കാത്തിരിക്കണം.

ദോഷപരിഹാരം നിര്‍ദ്ദേശിച്ച സ്ഥപതിയെ വീണ്ടും ബന്ധപ്പെട്ട് തങ്ങള്‍ പരിഹാരം ചെയ്ത രീതി ശരിയാണോ, ആ പരിഹാരങ്ങള്‍ കൊണ്ട് അന്ന് ദൃശ്യമായ ദോഷങ്ങള്‍ പരിഹരിക്കപ്പെട്ടോ എന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് ശുഭപ്രതീക്ഷ നിലനിര്‍ത്തേണ്ടതാണ്. ചപലമായ മനസ്സിനല്ല പ്രതീക്ഷാനിര്‍ഭരമായ നിഷ്‌കളങ്ക മനസ്സിന്റെ ഉടമയ്‌ക്ക് മാത്രമെ തന്റെ ജീവിതത്തില്‍ പോസിറ്റീവ് ആയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയൂ.

മാനസികം

1.രോഗാവസ്ഥ മാത്രം ചിന്തിച്ചുകൊണ്ടിരിക്കുന്ന ഒരു രോഗിയുടെ രോഗം മൂര്‍ച്ഛിക്കുകതന്നെ ചെയ്യും, മറിച്ച് തന്റെ രോഗം ഭേദമായ ശേഷമുളള കാര്യങ്ങള്‍ ചിന്തിച്ച് ശുഭപ്രതീക്ഷ കൈവിടാതെ മനസാന്നിദ്ധ്യം മുറുകെ പിടിക്കുന്ന രോഗി രോഗമുക്തി തേടി ആരോഗ്യവാനാകും.

2.സാമ്പത്തിക പ്രതിസന്ധികൊണ്ട് ബുദ്ധിമുട്ടുന്ന ഒരു വ്യക്തി നിഷ്‌കളങ്കമായി ചിന്തിക്കേണ്ടത് താന്‍ ബാദ്ധ്യതകളില്‍ നിന്ന് മുക്തനായി ധനികനായി ജീവിക്കുന്ന അവസ്ഥയെക്കുറിച്ചാണ്. ആ ചിന്ത മാത്രം മതി ഒരുവന് ധനികനാക്കാനുളള സാഹചര്യങ്ങള്‍ വന്നുചേരുവാന്‍.

ശാസ്ത്രം പഠിച്ച സ്ഥപതിക്ക് പരിഹാരം നിര്‍ദ്ദേശിക്കുവാന്‍ മാത്രമെ കഴിയൂ. ആ പരിഹാരങ്ങള്‍ ചെയ്ത് പ്രതീക്ഷാനിര്‍ഭരമായി ക്ഷമയോടും, നിഷ്‌കളങ്കതയോടും കര്‍മ്മം ചെയ്ത് ജീവിക്കുന്ന ഒരുവന് കാലം നല്ലതേ വരുത്തൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് 2 പേര്‍ക്ക് പാമ്പ് കടിയേറ്റു

Kerala

ഇതരസംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് കവര്‍ച്ച : പ്രതിയെ പശ്ചിമബംഗാളില്‍ നിന്നും പിടികൂടി

Kerala

ഭരണമാറ്റമുണ്ടാകുമെന്നുറപ്പിച്ചുള്ള കരാറോ?…ഊബറിന് അടുത്ത അഞ്ചു വര്‍ഷത്തേക്ക് പ്രവര്‍ത്തനാനുമതി നല്‍കി ഗണേഷ് കുമാര്‍

Kerala

ശുദ്ധി ചടങ്ങുകള്‍; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന നിയന്ത്രണം

Kerala

അച്ഛനെയും കൊലപ്പെടുത്തണമെന്ന് ക്രിസ്റ്റി പറഞ്ഞതായി അയല്‍വാസി, തന്നെ ഈ രീതിയില്‍ ആക്കിയത് വീട്ടുകാരെന്ന് പ്രതി

പുതിയ വാര്‍ത്തകള്‍

ഇറാന്‍ യുദ്ധം കത്തിനില്‍ക്കെ തിരക്കിട്ട് ദക്ഷിണകൊറിയന്‍ പ്രസിഡന്‍റ് മോദിയെ കാണാന്‍ വന്നതെന്തിന്?

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ശനിയാഴ്ച 2 പേര്‍ മരിച്ചെന്ന് സംശയം, സൂര്യാതപമേറ്റത് 8 പേര്‍ക്ക്

ഹിന്ദു സ്ത്രീകൾ അമ്പലങ്ങളിൽ പോകുന്നത് ഹിന്ദുത്വ ഗൂഢാലോചന ; ക്ഷേത്രങ്ങളിൽ അന്നദാനം നടത്താനൊക്കെ പണം എവിടെ നിന്ന് ; വിഷം ചീറ്റി വേണു ബാലകൃഷ്ണൻ

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതി പിടിയില്‍

നിതിന്‍രാജിനെ ജാതീയമായി അധിക്ഷേപിച്ചതിന് തെളിവില്ലെന്ന് കോടതി, വിധിയുടെ വിശദാംശങ്ങള്‍ പുറത്ത്

ഇന്ത്യന്‍ വ്യോമസേനയുടെ കരുത്തായി തേജസ് എംകെ2; ഇന്ത്യയുടെ ഈ യുദ്ധവിമാനത്തിന് യുഎസ്, റഷ്യൻ, ചൈനീസ് ജെറ്റുകളുമായി മത്സരിക്കാൻ പറ്റുമോ?

പുല്ലേപ്പടി പാലത്തിന് സമീപം വന്‍ തീപ്പിടിത്തം

4 ജില്ലകളില്‍ തിങ്കളാഴ്ച മുതല്‍ വേനല്‍ മഴ

സ്കൂൾ വിദ്യാർത്ഥിയെ കടന്ന് പിടിച്ചു , പീഡിപ്പിക്കാൻ ശ്രമം ; മുഹമ്മദ് അസീസിനെ പിടികൂടി തല്ലിച്ചതച്ച് നാട്ടുകാർ

പിരിച്ച പണം തിരിമറി നടത്തിയതിന് കോടതി ശിക്ഷിച്ചതിന് പിന്നാലെ മുങ്ങിയ കെഎസ്ഇബി കാഷ്യര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.