വഡോദര : ഗുജറാത്തിലെ രാജ്കോട്ടിൽ ആം ആദ്മി പാർട്ടി വനിതാ നേതാവ് മരിച്ചതിന് കാരണം ലൗജിഹാദെന്ന് റിപ്പോർട്ട്. 23 കാരിയായ നന്ദിനിയാണ് സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ചത് . ജെറ്റ്പൂർ-നവാഗഡ് മുനിസിപ്പാലിറ്റിയിലെ മുൻ സ്ഥാനാർത്ഥിയായ നന്ദിനിയെ രാജ്കോട്ടിലെ ഗൊണ്ടൽ ചൗക്ഡിക്ക് സമീപമുള്ള ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
എന്നാൽ നന്ദിനിയുടെ മരണം ആത്മഹത്യ അല്ലെന്നും ആസൂത്രിതമായ കൊലപാതകമാണെന്നും നന്ദിനിയുടെ ലിവ്-ഇൻ പങ്കാളിയായ അസ്ലം ഹുസൈൻ സാമയാണ് ഇതിന് ഉത്തരവാദിയെന്നും നന്ദിനിയുടെ കുടുംബം ആരോപിക്കുന്നു. മരിക്കുന്നതിന് തലേദിവസം, ജംഗ്ലേശ്വർ പ്രദേശത്തുള്ള അസ്ലമിന്റെ അമ്മായിയുടെ വീട്ടിൽ നന്ദിനി എത്തിയിരുന്നു. അവിടെ വച്ച് നന്ദിനിയ്‌ക്ക് ക്രൂരമായി മർദ്ദനമേറ്റിരുന്നുവെന്നും മാതാപിതാക്കൾ പറയുന്നു. ഈ സംഭവം ഇളയസഹോദരിയെ നന്ദിനി വിളിച്ച് അറിയിച്ചിരുന്നു.
അതിന് പിന്നാലെ “ പപ്പാ, ഞാൻ ജീവിത പോരാട്ടത്തിൽ തോറ്റു” എന്നെഴുതിയ പോസ്റ്റ് നന്ദിനി സോഷ്യൽ മീഡിയയിൽ പങ്ക് വച്ചു . തുടർന്ന് നന്ദിനിയെ തേടി വീട്ടുകാർ അന്വേഷണം ആരംഭിച്ചു. വാവ്ഡി റോഡിലെ അഗം റെസിഡൻസിയിലുള്ള നന്ദിനിയുടെ ഫ്ലാറ്റിൽ ബന്ധുക്കൾ എത്തിയപ്പോൾ വാതിൽ അകത്തു നിന്ന് പൂട്ടിയിരിക്കുകയായിരുന്നു. അവർ വാതിൽ പൊളിച്ചു അകത്തു കടന്നപ്പോൾ നന്ദിനിയുടെ മൃതദേഹം തൂങ്ങിയ നിലയിൽ കണ്ടെത്തി.
നന്ദിനിയ്‌ക്ക് അടുപ്പമുണ്ടായിരുന്ന അസ്ലം മദ്യവിൽപ്പനക്കാരനും , വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. എന്നിട്ടും മെഡിക്കൽ റെപ്രസന്റേറ്റീവായി ജോലി ചെയ്തിരുന്ന നന്ദിനിയെ അസ്ലം ലൗജിഹാദിൽ കുടുക്കി ജുനാഗഡിലെ നിന്ന് രാജ്കോട്ടിലേക്ക് കൊണ്ടുവന്നു. എന്നാൽ അവിടെ എത്തിയപ്പോൾ, അസ്ലം യുവതിയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കാൻ തുടങ്ങി.മാത്രമല്ല യുവതിയുടെ ഗർഭാശയം നീക്കം ചെയ്യിപ്പിക്കുകയും ചെയ്തു.
അസ്ലമിന്റെ കുടുംബവും ഈ പീഡനത്തിൽ പങ്കാളികളായിരുന്നു. നന്ദിനിയുടെ നേരെ മുമ്പ് കത്തി ആക്രമണം നടത്ത സംഭവത്തിൽ അസ്ലമിന്റെ ഭാര്യ, അമ്മായിയമ്മ, അമ്മായിയപ്പൻ എന്നിവരുൾപ്പെടെ അഞ്ച് പേർക്കെതിരെ ജുനഗഡ് ‘സി’ ഡിവിഷൻ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. നിലവിൽ പൊലീസ് അസ്ലമിനായി അന്വേഷണം നടത്തുകയാണ്. ലൗ ജിഹാദ് ഇല്ലെന്നും ആർ എസ് എസിന്റെ പ്രചരണം മാത്രമാണിതെന്നും പറഞ്ഞ പാർട്ടിയാണ് ആം ആദ്മി. സ്വന്തം നേതാവ് തന്നെ ഇപ്പോൾ ലൗജിഹാദിൽ കുടുങ്ങി കൊല്ലപ്പെട്ടതോടെയെങ്കിലും പാർട്ടി നിലപാട് മാറ്റുമോയെന്ന ചോദ്യമാണിപ്പോൾ ഉയരുന്നത്
















