Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പുത്രകാമേഷ്ടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 2, 2016, 07:05 pm IST
in Samskriti

പണ്ട് കോസലരാജ്യത്ത് ദേവദത്തന്‍ എന്നൊരു ബ്രാഹ്മണന്‍ ഉണ്ടായിരുന്നു. അനപത്യത്താല്‍ ദുഃഖിതനായിരുന്ന അദ്ദേഹം പുത്രലാഭത്തിനായി യജ്ഞം ചെയ്തു. അദ്ദേഹം തമസാ നദിയുടെ കരയില്‍ യജ്ഞശാലയൊരുക്കി ബ്രാഹ്മണരെ വരുത്തി യജ്ഞം ചെയ്തു. പുത്രകാമേഷ്ടിയില്‍ വിദഗ്ധരായ മഹാന്മാരാണ് കര്‍മ്മം ചെയ്തത്. സുഹോത്രനെ ബ്രഹ്മാവായും, യാജ്ഞവല്‍ക്യനെ അധ്വര്യുവായും ബ്രഹസ്പതിയെ ഹോതാവായും പൈലനെ പസ്‌തോതാവായും ഗോഭിലനെ ഉദ്ഗാതാവായും മറ്റു മുനിമാരെ സദസ്യരായും കല്‍പ്പിച്ചു. എല്ലാവരെയും അദ്ദേഹം ദക്ഷിണയും സമ്മാനങ്ങളും നല്‍കി ആദരിച്ചു.

സാമവേദം സ്വരശുദ്ധിയോടെ ചൊല്ലുന്നതിനിടയില്‍ ഗോഭിലന് ശ്വാസതടസ്സം വന്നതിനാല്‍ ക്ഷണനേരത്തെയ്‌ക്ക് ആലാപനത്തില്‍ സ്വരഭംഗം വന്നു. അത് കേട്ട ദേവദത്തന്‍ ക്രുദ്ധനായി ഗോഭിലനോടു കയര്‍ത്തു. ‘പുത്രകാമേഷ്ടിക്കിടയിലെ വേദാലാപനത്തില്‍ സ്വരം തെറ്റിച്ച താനൊരു മൂര്‍ഖന്‍ തന്നെ!’ ഉടനെ ഗോഭിലനും തിരികെ ക്ഷോഭത്തോടെ ബ്രാഹ്മണനെ ശപിച്ചു. ‘അങ്ങിനെയാണോ, എങ്കില്‍ ഈ യാഗം മൂലം തനിക്കുണ്ടാകുന്ന പുത്രന്‍ മൂര്‍ഖനായിപ്പോകട്ടെ. ശ്വാസമെടുക്കാന്‍ എനിക്ക് ഒരല്‍പം തടസ്സം വന്നു.

അതിന് ഇത്രയ്‌ക്ക് ക്രോധം പാടുണ്ടോ?’ ഇതുകേട്ടപ്പോള്‍ ദേവദത്തന്‍ ഒന്ന് തണുത്തു. അദ്ദേഹം ദുഖത്തോടെ പറഞ്ഞു: മഹാത്മാവേ, എന്നെപ്പോലെ തെറ്റൊന്നും ചെയ്യാത്തവനില്‍ അങ്ങ് ഇങ്ങനെ കഠിനമായ ശാപം ചൊരിയുന്നത് കഷ്ടമാണ്. പുത്രനില്ലാത്ത ദുഖത്തോടൊപ്പം ഇനിയിപ്പോള്‍ ഈ ശാപദുഃഖം കൂടിയായി! മൂര്‍ഖനായ ഒരു പുത്രന്‍ ഉണ്ടാവുന്നതിനേക്കാള്‍ നല്ലത് അപുത്രതയാണ്! മൂര്‍ഖനായ ബ്രാഹ്മണന്‍ എല്ലായിടത്തും അപമാനിക്കപ്പെടും. ദാനപൂജാദികള്‍ക്ക് അവനര്‍ഹതയുണ്ടാവുകയില്ല.

വേദജ്ഞാനമില്ലാത്ത ബ്രാഹ്മണന്‍ ഏതു ദേശത്താണെങ്കിലും ഒരു ശൂദ്രനെപ്പോലെ കരം കൊടുത്ത് ജീവിക്കേണ്ടിവരും. ദേവപ്രീതിക്കായുള്ള കര്‍മ്മങ്ങളില്‍ ഒന്നിലും അങ്ങനെയുള്ള വിപ്രനെ ആരും കൂട്ടില്ല. ഈ ബ്രാഹ്മണനെ രാജാവ് ശൂദ്രനായി കരുതുന്നതിനാല്‍ അവന്‍ നിലമുഴുത് ജീവിതായോധനത്തിനുള്ളത് നേടണം. ശ്രാദ്ധത്തിനൊന്നും അവനെ ആരും കൂട്ടിക്കൊണ്ട്്‌പോകില്ല. ശ്രാദ്ധത്തിനും മറ്റും കൂടിയാല്‍ത്തന്നെ അവന് ആരെങ്കിലും ഭക്ഷണം കൊടുത്തേക്കാം എന്നല്ലാതെ യാതൊരു മാന്യതയും അവനു കിട്ടില്ല. മൂഢവിപ്രനെ ബഹുമാനിച്ചാല്‍ രണ്ടാള്‍ക്കും നരകഫലമാണ് കിട്ടുക. മൂര്‍ഖരെ വന്ദിക്കുന്ന സ്ഥലവും അവിടത്തെ രാജാവും നിന്ദ്യരത്രേ.

മൂര്‍ഖപണ്ഡിത ഭേദം വിദ്വാന്മാര്‍ക്കറിയാം. ദാനം, മാനം, പരിഗ്രഹം എന്നിവയാല്‍ ഗര്‍വിഷ്ഠരായ ആളുകള്‍ ഉള്ളിടത്ത് പണ്ഡിതന്‍ പോവുകയില്ല. അസത്തുക്കളുടെ ധനം അസത്തുക്കള്‍ക്ക് മാത്രമേ ഉപകരിക്കൂ. നിറയെ കായ്ച്ച വേപ്പ്മരത്തിലെ കായ്‌കള്‍ കാക്കയ്‌ക്ക് മാത്രമേ പ്രയോജനപ്പെടൂ. വേദജ്ഞര്‍ അന്നമുണ്ട് സംപ്രീതരായി വേദം ജപിക്കുമ്പോള്‍ വിണ്ണിലിരുന്നു പിതൃക്കള്‍ സന്തോഷിക്കും.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെന്നറിയാവുന്ന അങ്ങ് ഇത്തരം ഒരു ശാപം നല്‍കാന്‍ എന്താണ് കാര്യം? അങ്ങയുടെ ശാപത്തിനൊരു പ്രതിവിധി തരുകയില്ലേ? നിന്റെ മുന്നിലിതാ ഞാന്‍ ദീനനായി നില്‍ക്കുന്നു. ഞാന്‍ അങ്ങയുടെ കാലു പിടിക്കാം. ദയവായി എന്നെ ഇതില്‍ നിന്നും കരകയറ്റണം.’

ദേവദത്തന്‍ തന്റെ കാല്‍ക്കല്‍ വീണപ്പോള്‍ ഗോഭിലനും ശാന്തനായി. മഹാന്മാരുടെ കോപം ക്ഷണത്തില്‍ തണുക്കുമല്ലോ. ജലം തീകൊണ്ടോ വെയില്‍ കാഞ്ഞോ എളുപ്പം ചൂടാവും; എന്നാലത് വേഗത്തില്‍ തണുക്കുകയും ചെയ്യും. ‘മൂര്‍ഖനായി ജനിക്കുന്ന നിന്റെ പുത്രന്‍ പിന്നീട് വിദ്വാനായിത്തീരും. പേടിക്കേണ്ടï.’ ഇതുകേട്ട് തുഷ്ടനായ ദേവദത്തന്‍ യാഗം ഭംഗിയായി അവസാനിപ്പിച്ചു.

ബ്രാഹ്മണരെ സമ്മാനം നല്‍കി ബഹുമാനിച്ച് പറഞ്ഞയച്ചു. കുറച്ചു കാലം കഴിയേ ബ്രാഹ്മണ പത്‌നി, സുദതി ഗര്‍ഭിണിയായി. ദേവദത്തന്‍ പുംസവനം, സീമന്തം തുടങ്ങിയ സംസ്‌കാരങ്ങള്‍ യഥാവിധി ചെയ്തു. യജ്ഞം സഫലമായതില്‍ അദ്ദേഹം സന്തുഷ്ടനായിരുന്നു. രോഹിണി നക്ഷത്രത്തിലെ ഒരു ശുഭമുഹൂര്‍ത്തത്തിലായിരുന്നു പുത്രന്റെ ജനനം. പുത്രന് ഉതത്ഥ്യന്‍ എന്ന് പേരിട്ടു. എട്ടാം വയസ്സില്‍ അവനെ ഉപനയിച്ചു. ബ്രഹ്മചാരിയായ കുഞ്ഞിനു വേദം ഓതിക്കൊടുത്തുവെങ്കിലും അവനത് ഉച്ചരിക്കാന്‍ ആയില്ല.

പലരീതിയില്‍ നോക്കിയിട്ടും പുത്രന് വേദം വഴങ്ങുന്നില്ല. പന്ത്രണ്ട്‌വയസ്സായിട്ടും സന്ധ്യാവന്ദനം പോലും തെറ്റുകൂടാതെ വേണ്ടതു പോലെ ചെയ്യാന്‍ അവനു കഴിയുന്നില്ല. ബ്രാഹ്മണകുമാരന്‍ ഒരു മഠയനാണ് എന്ന വാര്‍ത്ത എല്ലാടവും പരന്നു. പിതാക്കന്മാര്‍ പോലും ആ ‘മുഠാളനെ’ പേരുകള്‍ വിളിച്ചു കളിയാക്കി.

എല്ലാവരും കളിയാക്കിയും വെറുത്തും സഹികെട്ട കുമാരന്‍ കാട്ടിലേയ്‌ക്ക് പുറപ്പെട്ടു. ‘അന്ധനായാലും മുടന്തനായാലും വേണ്ടില്ല. ഇങ്ങനെ പൊട്ടനായിപ്പോയല്ലോ ഇവന്‍’ എന്ന് എല്ലാവരും പറയുന്നത് കേട്ട് സഹിയാതെയാണ് അവന്‍ നാട് വിട്ടത്.

ഗംഗാതീരത്ത് ചെറിയൊരു കുടിലുകെട്ടി അവന്‍ ഫലമൂലങ്ങള്‍ തിന്നു ജീവിച്ചു. ‘ഞാന്‍ അസത്യം പറയുകയില്ല’ എന്നൊരു തീരുമാനം അവനുണ്ടായിരുന്നു. അങ്ങനെയൊരു നിഷ്ഠയോടെ ആ കുടിലില്‍ അവന്‍ ബ്രഹ്മചാരിയായി ജീവിച്ചു വന്നു.’

തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

India

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

Kerala

പയ്യന്നൂരിലെ പെരികമന ജ്യോതിഷാലയത്തില്‍ കഞ്ചാവ് കൊണ്ടുവന്ന് വെച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് ജ്യോത്സ്യന്‍ ശ്രീനാഥ് നമ്പൂതിരി

Kerala

മയക്കുമരുന്നു മുക്തഭാരതം: വെള്ളിയാഴ്ച ഉന്നതതല യോഗം, അമിത് ഷാ നയിക്കും

India

ബംഗാളില്‍ ഹിന്ദുത്വ ഉദിച്ചുയരുന്നു;ബംഗാളിലെ സ്കൂളുകളില്‍ ഉച്ചഭക്ഷണം നല്‍കാനുള്ള ചുമതല ഹരേകൃഷ്ണ പ്രസ്ഥാനത്തെ ഏല്‍പിച്ച് മുഖ്യമന്ത്രി സുവേന്ദു അധികാരി

പുതിയ വാര്‍ത്തകള്‍

എഐ വികസിക്കട്ടെ, നീതിനിര്‍വഹണം അടിസ്ഥാനപരമായി ഒരു മാനുഷിക ശ്രമമായി തുടരണം: ജസ്റ്റിസ് സൂര്യകാന്ത്

വീണ വിജയനെ പൂട്ടാന്‍ ഇഡി; എസ്എഫ്‌ഐഒ കുറ്റപത്രത്തിലെ 134 നിര്‍ണ്ണായക രേഖകള്‍ ഇഡിക്ക് കൈമാറി; തിങ്കളാഴ്ച രണ്ടാംഘട്ട ചോദ്യം ചെയ്യല്‍

ജി.സുകുമാരൻ നായർ

എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയെ വിമര്‍ശിക്കണമെങ്കില്‍ ജന്‍മ നക്ഷത്ര ഫണ്ട് നല്‍കണം, കരയോഗാംഗമാകണം!

കേരളത്തിൽ മദ്രസപഠനത്തിന് ബംഗ്ലാദേശികളും ; കരുനാഗപ്പള്ളി മദ്രസയിൽ നിന്ന് എടിഎസ് കണ്ടെത്തിയത് അമർഖാനെ ; സഹായം നൽകിയത് തീവ്ര ഇസ്ലാമിസ്റ്റുകൾ

മഹുവ മൊയ്ത്രയും എന്‍ഡിഎയിലേക്കോ? ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി തനിക്ക് വൈകാരിക ബന്ധമുണ്ടെന്ന പ്രസ്താവനയുമായി മഹുവ

ബിജെപിയ്‌ക്ക് ‘അമ്മ’യില്‍ സ്ഥാനാര്‍ത്ഥികളെ കൊടുക്കാന്‍ ശ്വേതാമേനോന്‍ കമ്മീഷന്‍ വാങ്ങിയെന്ന ആരോപണമുണ്ടായപ്പോഴാണ് ശ്വേത രാജിവെച്ചത്- ലക്ഷ്മിപ്രിയ

ബീമാപള്ളി കൗൺസിലറുടെ സത്യപ്രതിജ്ഞ അള്ളാഹുവിന്റെ നാമത്തിൽ ; അതിനെ സിപിഎമ്മിന് എതിർക്കണ്ടേ ?

നൂറുകണക്കിന് ഹിന്ദുക്ഷേത്രക്കുളങ്ങള്‍ പൊതുക്കുളങ്ങളായി മാറി, ഈ ചതിയില്‍ പെടല്ലേയെന്ന് സ്വാമി ചിദാനന്ദ പുരി

ക്രൂരമായി മർദ്ദിച്ചു , ഗർഭാശയം നീക്കം ചെയ്തു : ലൗ ജിഹാദ് സംഘി പ്രചരണമെന്ന് മുദ്രകുത്തിയ ആം ആദ്മിയുടെ വനിതാ നേതാവ് മരിച്ചതിന് പിന്നിലും ലൗ ജിഹാദ്

ഉർവശി- നവ്യ നായർ- ധ്യാൻ ശ്രീനിവാസൻ ടീം ഒന്നിക്കുന്ന ഹൊറർ ചിത്രം “വിസിറ്റർ”; ടൈറ്റിൽ പോസ്റ്റർ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.