മാരുതിയുടെ അടിയേറ്റ് ധൂമ്രാക്ഷന്റെ ഗദ ഒടിഞ്ഞുദൂരെ തെറിച്ചു. നിരായുധനായ അവന്റെ നേരെ മലയുടെ ഒരുവലിയ കഷണം അടര്ത്തിയെടുത്തെറിഞ്ഞു. അതോടെ ധൂമ്രാക്ഷന്റെ കഥ കഴിഞ്ഞു. യുദ്ധക്കളത്തില്‍ മരിച്ച രാക്ഷസന്മാരുടെ ഭാര്യമാരും ബന്ധുക്കളുമെത്തി രാവണനെ ശപിക്കാനും മാറത്തടിച്ചുകരയാനും തുടങ്ങി. നായും നരിയും കുറുക്കനും ഓരിയിട്ടുകൊണ്ട് ശവങ്ങള് കടിച്ചുവലിക്കുന്നു. കഴുകന്മാര് കൂട്ടമിട്ടാര്ക്കുന്നു. ഏതൊരു യുദ്ധക്കളവുംപോലെ ദയനീയരംഗങ്ങള്‍ ദൃശ്യമായിട്ടും രാവണനു വീര്യം വര്‍ദ്ധിച്ചതേയുള്ളൂ.
നാഗാസ്ത്രബന്ധനം തീര്‍ന്ന വാനരസൈന്യം പൂര്‍വ്വാധികം ശക്തിയോടെ സജ്ജരായി. അമിതവീര്യപരാക്രമങ്ങളോടെ ലങ്ക ആക്രമിക്കാന്‍ തുടങ്ങി. ”നാണമുണ്ടെങ്കില്‍ പുറത്തുവാ. ആണുങ്ങളെപ്പോലെ യുദ്ധം ചെയ്യ്” എന്നുവിളിച്ചു പറയുന്നതുകേട്ട് രാവണന് അതിശയിച്ചു. അതിനു മറുപടിയായി ധൂമ്രാക്ഷനെ വലിയൊരു സൈന്യത്തോടൊപ്പം വാനരന്മാരെ ആക്രമിച്ചു കൊല്ലാന്‍ വിട്ടു.
അതു ലബലവാനായ ധൂമ്രാക്ഷന് ആദ്യം മാരുതിയോടാണ് ഏറ്റുമുട്ടിയത്. ഹനുമാന് ഒരു ചെറിയ കുന്ന് അടര്‍ത്തിയെടുത്ത് അവന്റെ നേരെ എറിഞ്ഞു. അതു പാഞ്ഞുവരുന്നതുകണ്ട് ധൂമ്രാക്ഷന് രഥത്തില്‍ നിന്നു ചാടിമാറി. രഥം തവിടുപൊടിയായി ഒരു ഗദയുമെടുത്തുകൊണ്ട് ഹനുമാന്റെ നേരെ ചെന്നു. ഹനുമാനും ഗദായുദ്ധമാണിഷ്ടം.
അധികനേരം പിടിച്ചുനില്ക്കാന് ധൂമ്രാക്ഷനു കഴിഞ്ഞില്ല. മാരുതിയുടെ അടിയേറ്റ് ഗദ ഒടിഞ്ഞുദൂരെ തെറിച്ചു. നിരായുധനായ അവന്റെ നേരെ മലയുടെ ഒരുവലിയ കഷണം അടര്ത്തിയെടുത്തെറിഞ്ഞു. അതോടെ ധൂമ്രാക്ഷന്റെ കഥ കഴിഞ്ഞു. യുദ്ധക്കളത്തില്‍ മരിച്ച രാക്ഷസന്മാരുടെ ഭാര്യമാരും ബന്ധുക്കളുമെത്തി രാവണനെ ശപിക്കാനും മാറത്തടിച്ചുകരയാനും തുടങ്ങി. നായും നരിയും കുറുക്കനും ഓരിയിട്ടുകൊണ്ട് ശവങ്ങള് കടിച്ചുവലിക്കുന്നു. കഴുകന്മാര് കൂട്ടമിട്ടാര്ക്കുന്നു. ഏതൊരു യുദ്ധക്കളവുംപോലെ ദയനീയരംഗങ്ങള്‍ ദൃശ്യമായിട്ടും രാവണനു വീര്യം വര്‍ദ്ധിച്ചതേയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: