കൊയിലാണ്ടി: ഭാരതത്തിന്റെ തീരദേശവാസികള്‍ നാടിന്റെ കാവല്‍ ഭടന്മാരാണെന്നും അവിടുത്തെ അമ്മമാരുടെ കരുത്ത് തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാണെന്നും അഖില ഭാരതീയ സീമാ ജാഗരണ്‍ മഞ്ച് ദേശീയ സംയോജകന്‍ എ. ഗോപാലകൃഷ്ണന് അഭിപ്രായപ്പെട്ടു.
ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം സംഘടിപ്പിച്ച തീരദേശമഹിളാ സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇത്രയും കാലം കൊയിലാണ്ടിയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഒരു നിയമസഭാംഗവും തീരദേശ വാസികള്‍ക്കായി ഒന്നും ചെയ്തിട്ടില്ല. കടലിന്റെ മക്കളുടെ ശബ്ദം കേരളത്തിന്റെ നിയമസഭയിലെത്തിക്കാന്‍ ഈ തെരഞ്ഞെടുപ്പിലൂടെ നമുക്കാവണം.
അതിനായി മത്സ്യപ്രവര്ത്തകര്ക്കിടയില് നിന്നും രജിനേഷ് ബാബുവിനെ നിയമസഭയിലെത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപി മുതിര്‍ന്ന നേതാവ് അഹല്യാശങ്കര്‍ മഹിളാ സംഗമം ഉദ്ഘാടനം ചെയ്തു. കനക ചെറിയമങ്ങാട് അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ത്ഥി കെ. രജിനേഷ് ബാബു, ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി ശശി കമ്മട്ടേരി, മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി, പി.പി. ഉദയഘോഷ്, സെക്രട്ടറി പി.പി. സദാനന്ദന്, വായനാരി വിനോദ്, പി. പീതാംബരന്, ടി. ജയപാലന്, പി.പി. വ്യാസന് ,പി.ശ്യാംരാജ്, കെ.വി. സുരേഷ്, വി.കെ. ജയന് എന്നിവര്‍ സംസാരിച്ചു. നിഷ സ്വാഗതവും കാഞ്ചന നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: