Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മുന്നണികള്‍ കുളംതോണ്ടിയ എറണാകുളത്തെ വികസനത്തിലേയ്‌ക്ക് നയിക്കാന്‍ ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2016, 10:03 pm IST
in Ernakulam

കൊച്ചി: മോദി സര്‍ക്കാര്‍ നല്‍കിയ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ ഒഴിച്ച് വികസനം അന്യം നില്‍ക്കുന്ന എറണാകുളം മണ്ഡലത്തില്‍ ഇത്തവണ പോരാട്ടം ശക്തമാണ്. യുവനേതാവ് എന്ന ബാനറില്‍ ജയിച്ച് കയറുകയും പിന്നീട് മണ്ഡല വികസനത്തിനായി ഒന്നും ചെയ്യാതെ വികസനം കുളം തോണ്ടിയതിനെതിരെയുള്ള വിധിയെഴുത്തിന് തയ്യാറെടുക്കുകയാണ് എറണാകുളത്തെ വോട്ടര്‍മാര്‍. ശക്തമായ ത്രികോണ മത്സരത്തിന് വേദിയായ എറണാകുളത്ത് ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ എന്‍.കെ. മോഹന്‍ദാസിനെ കളത്തിലിറക്കി പുതിയയൊരു വികസന ചരിത്രം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ. പത്താമത്തെ വയസില്‍ രാഷ്‌ട്രീയസ്വയംസേവകസംഘത്തില്‍ ബാലസ്വയംസേവകനായി പ്രവര്‍ത്തനം ആരംഭിച്ച എന്‍.കെ. മോഹന്‍ദാസ് ബാലശിക്ഷക്, മുഖ്യശിക്ഷക്, മണ്ഡല്‍ കാര്യവാഹ്, ഒന്നരവര്‍ഷക്കാലം കാലടി താലൂക്ക് വിസ്താരക് എന്നീ ചുമതലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

അടിയന്തരാവസ്ഥക്കെതിരെ സമരം ചെയ്തതിന് അറസ്റ്റ് വരിച്ചു. ഇതിന് ശേഷം 1977 ല്‍ ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ ്രപവര്‍ത്തനത്തിന് നിയോഗിക്കപ്പെട്ട അദ്ദേഹം തൊഴിലാളി മേഖലയെ ശക്തിപ്പെടുത്തുന്നതില്‍ മികവുറ്റ പ്രവര്‍ത്തനമാണ് നടത്തിയത്. മേഖലാ സെക്രട്ടറി, ജില്ലാ സെക്രട്ടറി, സംസ്ഥാന ട്രഷറര്‍, സംസ്ഥാന സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ ഉത്തരവാദിത്വങ്ങള്‍ വഹിച്ചു. കൂടാതെ നിരവധി യൂണിയനുകളുടെ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ഇന്‍സെക്ടിസൈഡ്‌സില്‍ ജോലിചെയ്തു. 2008 നവംബറില്‍ വിരമിച്ചതിനുശേഷം ബിഎംഎസിന്റെ മുഴുവന്‍സമയ പ്രവര്‍ത്തകനായി മാറി. തുടര്‍ന്ന് ഭാരതീയ ജനതാപാര്‍ട്ടിയുടെ ജില്ലാ അധ്യക്ഷനായി. ഏലൂര്‍ ദേശീയ വായനശാലയുടെ പ്രസിഡന്റ്, ഏലൂര്‍ മേജര്‍ നാറാണത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഉപദേശകസമിതി രക്ഷാധികാരി, സേവാഭാരതി അമൃതശക്തി വിദ്യാര്‍ത്ഥിനി സദനം രക്ഷാധികാരി, ശ്രീ മാതാ അമൃതാനന്ദമയി ഏലൂര്‍ ഭജനസമിതി കാര്യദര്‍ശി എന്നീ ചുമതലകള്‍ വഹിക്കുന്നു. സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ മോഹന്‍ദാസ് മണ്ഡലത്തില്‍ നിറഞ്ഞ് കഴിഞ്ഞു.

സിറ്റിംഗ് എംഎല്‍എ ഹൈബി ഈഡന്‍ തന്നെയാണ് ഇത്തവണ യുഡിഎഫ് സ്ഥാനാര്‍ത്ഥി. കഴിഞ്ഞ തവണ എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിച്ച സെബാസ്റ്റ്യന്‍ പോളിനെ തൃക്കാക്കരയിലേക്ക് തട്ടി അഡ്വ. അനില്‍കമാറിനെയാണ് എല്‍ഡിഎഫ് മത്സരിപ്പിക്കുന്നത്. ഇതിനോടകം ശക്തമായ പ്രചരണവുമായി മോഹന്‍ദാസ് മുന്നണി സ്ഥാനാര്‍ത്ഥികളെ പിന്നിലാക്കി മുന്നോട്ട് പോകുകയാണ്. മണ്ഡലത്തിലെ ജനകീയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തി കാട്ടി വോട്ടര്‍മാര്‍ക്കിടയിലേക്ക് ഇറങ്ങി ചെല്ലുന്ന ബിജെപി സ്ഥാനാര്‍ത്ഥിക്ക് നല്ല സ്വീകാര്യതയാണ് ലഭിക്കുന്നത്. 1956ല്‍ ഉദയം ചെയ്ത മണ്ഡലത്തെ മുന്നണികള്‍ വികസന കാര്യത്തില്‍ കയ്യൊഴിയുകയാണ് ചെയ്തത്. മണ്ഡലത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ കോണ്‍ഗ്രസിനെ കയ്യയച്ച് സഹായിച്ച മണ്ഡലമാണിത്. എന്നാല്‍ വികസനം എത്തിക്കുന്നതില്‍ സമ്പൂര്‍ണ്ണ പരാജയമായിരുന്നു. 1987 ല്‍ സ്വതന്ത്രനായി വിജയിച്ച എം.കെ. സാനു, 1998ലെ ഉപതെരഞ്ഞടുപ്പില്‍ ഇടതു സ്വതന്ത്രനായി വിജയിച്ച ഡോ.സെബാസ്റ്റിയന്‍ പോളും ഒഴിച്ചാല്‍ ബാക്കിയെല്ലാം വിജയിച്ചത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാണ്. അവസാനം നടന്ന തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ഹൈബി ഈഡനായിരുന്നു വിജയം. തൊട്ടടുത്ത എതിര്‍സ്ഥാനാര്‍ത്ഥി ഇടതുപക്ഷത്തെ ഡോ.സെബാസ്റ്റിയന്‍ പോളിനെ വന്‍ ഭൂരിപക്ഷത്തില്‍ തറപറ്റിച്ചാണ് ഹൈബി തന്റെ കന്നി വിജയം നേടിയത്. ഹൈബി ഈഡന് 59,119 വോട്ട് ലഭിച്ചപ്പോള്‍ സെബാസ്റ്റ്യന്‍ പോളിന് 27,482 വോട്ടാണ് ലഭിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സി.ജി. രാജഗോപാല്‍ 6,362 വോട്ട് നേടിയിരുന്നു. എന്നാല്‍ പുതിയ സാഹചര്യങ്ങള്‍ കോണ്‍ഗ്രസിന് ആശ്വാസകരമല്ല. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ തുടര്‍ച്ചയെന്നോണം തദ്ദേശ തെരഞ്ഞെടുപ്പിലും ബിജെപി നടത്തിയ മുന്നേറ്റം മുന്നണികളെ അസ്വസ്ഥരാക്കുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ 6000 ത്തിലെറേ വോട്ടുകള്‍ നേടിയ ബിജെപി തദ്ദേശ തെരഞ്ഞെടുപ്പില്‍ കരസ്ഥമാക്കിയത് പതിനേഴായിരത്തോളം വോട്ടുകളാണ്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധകൃഷ്ണന്‍ 14000 ത്തോളം വോട്ടും നേടിയിരുന്നു. അത് കൊണ്ട് തന്നെ വരാന്‍ പോകുന്ന തെരഞ്ഞെടുപ്പ് എറണാകുളത്തെ സംബന്ധിച്ച് ശക്തമാകുമെന്ന് ഉറപ്പായി. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ എംഎല്‍എ നടത്തിയ ഗുരുതരമായ വീഴ്‌ച്ച തന്നെയാണ് ഇത്തവണത്തെ എറ്റവും വലിയ പ്രചരണ വിഷയം. കുടിവെള്ള വിതരണവും ചര്‍ച്ചയാണ്. കൊച്ചിയുടെ തീരാശാപമായ കൊതുകു വിഷയവും പ്രചരണ വിഷയമായി ഉയര്‍ന്നു കഴിഞ്ഞു. പ്രചരണം രംഗം ചൂടേറുന്നതോടെ കേന്ദ്ര-സംസ്ഥാന നേതാക്കളെ രംഗത്ത് ഇറക്കി മണ്ഡലം പിടിച്ചെടുക്കുയെന്ന ലക്ഷ്യത്തോടെയാണ് ബിജെപി മുന്നോട്ടുപോകുന്നത്. കോര്‍പ്പറേഷനിലെ 23 ഡിവിഷനുകളും ചേരാനെല്ലൂര്‍ ഡിവിഷനും ഉള്‍പ്പെടുന്നതാണ് മണ്ഡലം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രൂപയ്‌ക്ക് പകരം ഡോളര്‍ നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ കവര്‍ച്ചക്കാരുടെ കാര്‍ അന്വേഷണസംഘം കണ്ടെത്തി

India

മഹാരാഷ്‌ട്രയിലെ പർഭാനിയിൽ ഹനുമാൻ ക്ഷേത്രത്തിലെ ഹാൾ തകർന്നുവീണ് 7 പേർ മരിച്ചു: 30 ഭക്തർക്ക് പരിക്ക്

Kerala

തെന്മല അഭയ കേന്ദ്രത്തില്‍ വയോധികമാര്‍ പീഡിപ്പിക്കപ്പെട്ടതില്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഹൈക്കോടതി

India

 ഇന്ത്യ ധർമ്മശാലയല്ല  ; ആകെ ഒരു ശിവസേനയേയുള്ളൂ , അത് ഷിൻഡെയുടെ നേതൃത്വത്തിലുള്ളതാണ് ; താക്കറെക്കെതിരെ  അമിത് ഷാ

Kerala

കെ ബി ഗണേഷ് കുമാറിനെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്നും പുറത്താക്കിയത് ആഘോഷിച്ച് പത്തനാപുരം താലൂക്ക് എന്‍എസ്എസ് യൂണിയന്‍ ഭാരവാഹികള്‍

പുതിയ വാര്‍ത്തകള്‍

ഹോട്ടലുകളില്‍ പരിശോധന, വീഴ്ചകള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്, വന്ധീകരിക്കുന്ന നായകളെ തുറന്നു വിടില്ല: മേയര്‍ വിവി രാജേഷ്

വെടിയേറ്റ് മരിച്ച എം പിയുടെ നെഞ്ചിൽ ചവിട്ടി നിന്ന് ആഹ്ലാദപ്രകടനം : 25 വർഷം പൊലീസിനെ  ഭയപ്പെടുത്തിയ നക്സൽ കമാൻഡർ , ശകുന്തള മഹ്തോ കീഴടങ്ങി

സൗന്ദര്യം കൂട്ടാൻ ബ്യൂട്ടി പാർലറുകളിലും സലൂണുകളിലും കുത്തിവെയ്‌പ്പ് നിരോധിച്ചു

പത്ത് രൂപ പള്ളിക്കോ മദ്രസയ്‌ക്കോ തരാത്തവർ ഫ്ലക്സിനായി പണം ചെലവഴിക്കുന്നു; ഫുട്ബോളിലും മതഭ്രാന്തുമായി സമസ്ത

തമിഴ്നാട്ടിൽ മദ്യവിപണി ആഗോള കമ്പനികൾക്ക് തുറന്നു കൊടുക്കുന്നു; അന്താരാഷ്‌ട്ര ലേബലുകൾ ഉൾപ്പെടെയുള്ള മദ്യം ലഭ്യമാക്കും

ഇന്ത്യ-ജപ്പാൻ ഉച്ചകോടി അസമിൽ നടക്കും: തെക്കുകിഴക്കൻ ഏഷ്യയിലേക്കുള്ള വ്യാവസായിക, ലോജിസ്റ്റിക്സ് കവാടമാക്കി സംസ്ഥാനത്തെ മാറ്റാനുള്ള പദ്ധതി

രാഹുൽ ഗാന്ധി യഥാർത്ഥ നേതാവല്ല, മറിച്ച് ഒരു ‘റീൽസ് ലീഡർ’ ആയി മാറിയെന്ന് ബിജെപി : പ്രതിപക്ഷ നേതാവിനെ സ്വന്തം പാർട്ടി പോലും വകവയ്‌ക്കുന്നില്ല

“ഇന്ത്യ ജലത്തെക്കുറിച്ചുള്ള നിലപാട് മാറ്റിയില്ലെങ്കിൽ, ഞങ്ങൾ യുദ്ധത്തിലേക്ക് പോകും,” : ഭീഷണി സ്വരവുമായി പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ് ആസിഫ്

ഇന്ത്യ, ചൈന, ഇറാൻ രാജ്യങ്ങളുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ ജൂൺ 23 ന് ദൽഹിയിൽ കൂടിക്കാഴ്ച നടത്തും : ഭീകരവാദം ഉൾപ്പെടെ പ്രധാന വിഷയങ്ങൾ ചർച്ചയാകും

ബ്രഹ്മപുത്ര നദിയിൽ ചൈന നിർമ്മിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് ; അരുണാചൽ പ്രദേശിൽ കുറിക്ക് കൊള്ളുന്ന പദ്ധതി തയ്യാറാക്കി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.