Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

‘വര്‍ഗീയ ഫാസിസ്റ്റാ’യ ഒരു ഹിന്ദുവിന്റെ ധര്‍മ്മസങ്കടങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2016, 10:00 pm IST
in Vicharam

 

നമ്മുടേത് ഒരു മതേതരരാജ്യമാണ്. എന്നാല്‍ ചിലരുടെയൊക്കെ മട്ടും മാതിരിയും കണ്ടാല്‍, ഇത് എന്നോ അവരുടെ മതരാഷ്‌ട്രമായിരിക്കുന്നു!

അപ്പോള്‍ മതസഹിഷ്ണുത, മതേതരത്വം തുടങ്ങിയ സംഗതികള്‍? മതനിരപേക്ഷത എന്ന വാക്കിന്റെ സത്ത? -അതൊക്കെ ഇവിടത്തെ ഹിന്ദുക്കള്‍ക്ക്!

എല്ലാ ജാതിമത വിഭാഗങ്ങളുടെയും പ്രതിനിധിയായി ഭരണഘടനയെത്തൊട്ട് അധികാരമേല്‍ക്കുന്ന ഒരു മന്ത്രി നിലവിളക്കു കൊളുത്തില്ല. അദ്ദേഹത്തിന്റെ മതവിശ്വാസമനുസരിച്ച് അത് ഹറാമാണത്രേ! ഗംഗ എന്നു പേരുള്ള മന്ത്രിവസതിയില്‍ അദ്ദേഹം താമസിക്കില്ല. ഗംഗ ഹിന്ദുനാമം. പേര് ഗ്രേസ് എന്നു മാറ്റിയാലേ അദ്ദേഹത്തിന്റെ മതേതരത്വം അര്‍ത്ഥവത്താകൂ. എന്നാല്‍ അറേബ്യന്‍ രാജ്യങ്ങളില്‍ നിന്നുവരുന്ന ഭരണാധിപന്മാര്‍ വളരെ സന്തോഷത്തോടെ ഇവിടെ നിലവിളക്കുകൊളുത്തി ഉദ്ഘാടന കര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നു. നമ്മുടെ സംസ്‌കാരത്തിന്റെ വെളിച്ചത്തെ അംഗീകരിക്കുന്നു. ഇവിടെയുള്ള മതേതരമന്ത്രിക്ക് അതു ഹറാം.

അതേ. മതപുരോഹിതന്മാരാവേണ്ട പലരും ഭരണപീഠങ്ങളില്‍ അവരോധിക്കപ്പെടുന്നതിന്റെ ദുരന്തം അനുഭവിക്കാന്‍ വിധിക്കപ്പെട്ടവരായിരിക്കുന്നു നമ്മള്‍!

നിര്‍ത്താതെ വിടുവായത്തവും മതേതരത്വവും പ്രസംഗിക്കുന്ന ഒരു ജനപ്രതിനിധി, ഒരിക്കല്‍ ടിവിയില്‍ പ്രത്യക്ഷപ്പെട്ടു പറയുന്നതുകേട്ടു. ‘ഞായറാഴ്ച എന്നൊരു ദിവസമുണ്ടെങ്കില്‍ പള്ളിയില്‍ പോയി കുമ്പസാരിക്കാതെ, കുര്‍ബാന കൂടാതെ, ഞാന്‍ പുറത്തിറങ്ങാറില്ല. പള്ളിയുടെയും പിതാവിന്റെയും പ്രിയപ്പെട്ട കുഞ്ഞാടാണു ഞാന്‍!

സ്വന്തം മകന്‍ ഒരു ഹിന്ദു പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ഇടയായപ്പോള്‍, മുഹൂര്‍ത്തത്തിനുമുമ്പ് അവളെ മതംമാറ്റിച്ച മതേതരനാണ് ഇദ്ദേഹം എന്നുകൂടി നാം അറിയണം.

അപ്പോള്‍, ഇവിടെ എന്താണു ‘മതേതരത്വം?’

അത് മന്ദബുദ്ധിയായ ഇവിടത്തെ ഹിന്ദുവിനു മാത്രം ചുമക്കാനുള്ള ഒരു വിഴുപ്പുഭാണ്ഡം! ഒരുകാലത്തും അവന് മതബോധം ഉണ്ടാകാതിരിക്കാനുള്ള മയക്കുമരുന്ന് മാറിമാറി വരുന്ന സര്‍ക്കാരുകള്‍ യഥേഷ്ടം കുത്തിവയ്‌ക്കുന്നുണ്ട്. അവനു സ്വബോധം വന്നാല്‍ കൊടിപിടിക്കാനും മുഷ്ടിചുരുട്ടാനും മുദ്രാവാക്യം വിളിക്കാനും ജാഥപോകാനും ആരെയാണു കിട്ടുക? സമരം ചെയ്യാനും പഠിപ്പുമുടക്കാനും ഇരുട്ടിന്റെ മറവില്‍ പതിയിരുന്ന് സ്വന്തം സഹോദരനായ മറ്റൊരു ഹിന്ദുവിനെ വെട്ടിയരിഞ്ഞു വീഴ്‌ത്താനും ആരെയാണു കിട്ടുക?

അതുകൊണ്ട് ഹിന്ദുക്കള്‍ എന്നും മതേതരന്മാരായി നിലനിന്നേ പറ്റൂ. അതാണ് രാഷ്‌ട്രീയക്കാരന്റെ ബുദ്ധിയും ആവശ്യവും. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധി നമ്മുടെ ഭരണഘടനയില്‍ അതുവരെയില്ലാത്ത ഈ സാധനം എഴുതിച്ചേര്‍ത്തതിന്റെ പിന്നിലെ ബുദ്ധി മറ്റെന്താണ്?

ഹിന്ദുവിന് പ്രാര്‍ത്ഥിച്ചുകൂടാ.

അമ്പലത്തില്‍ പൊയ്‌ക്കൂടാ. കുറിതൊട്ടുകൂടാ. ഗണപതിഹോമം പാടില്ല. കാടാമ്പുഴയില്‍ കടന്നുകൂടാ. ശബരിമലവേഷം ധരിച്ചുകൂടാ. ശരണം വിളിച്ചുകൂടാ. വിധിപ്രകാരമുള്ള ശവമടക്കുപോലും നടത്തിക്കൂടാ. അനന്തരക്രിയകള്‍ പാടില്ല. മറ്റുള്ളവര്‍ക്ക് എന്തുമാകാം. എവിടെയും പോകാം. യാത്രയയ്‌ക്കാനും പെട്ടി ചുമക്കാനും സുഖസൗകര്യങ്ങളൊരുക്കാനും ശുഭയാത്ര നേരാനും ഇതാ, അക്രീതദാസനായ രാഷ്‌ട്രീയക്കാരന്‍ തയ്യാര്‍!

എന്റെ ‘മതേതരത്വ’മേ! നീയിതു കാണുന്നില്ലേ?

‘സഞ്ചരിക്കുന്ന കൊടുങ്കാറ്റ്’ എന്നു വിശേഷിപ്പിക്കപ്പെട്ട ഭാരതാഭിമാനിയായ സ്വാമി വിവേകാനന്ദന് കന്യാകുമാരിയില്‍ ഒരു സ്മാരകമുണ്ടായപ്പോള്‍, അതിന്റെ നിര്‍മ്മാണച്ചെലവിനായി ഒരു രൂപപോലും സംഭാവനകൊടുക്കാത്ത ഒരേയൊരു സംസ്ഥാനമാണു കേരളം. ഒരേയൊരു മുഖ്യമന്ത്രിയാണ് അന്നത്തെ മുഖ്യമന്ത്രി!

അദ്ദേഹം പറഞ്ഞു-‘ഒരമ്പലം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം നശിച്ചു!’

‘ഒരു പള്ളി നശിച്ചാല്‍…’ എന്ന് അദ്ദേഹം പറഞ്ഞില്ല.

അതാണു രാഷ്‌ട്രീയക്കാരന്റെ ബുദ്ധി.

നമ്പൂതിരിമാരൊക്കെ പൂണൂനൂല്‍ പൊട്ടിച്ചെറിയണം എന്നും അദ്ദേഹം ആഹ്വാനം ചെയ്തു!

നല്ല കാര്യം!

പക്ഷേ, ക്രിസ്തീയപുരോഹിതന്മാരെല്ലാം ളോഹ ഊരിക്കളയണം എന്ന് അദ്ദേഹം പറഞ്ഞില്ല.

അതാണു രാഷ്‌ട്രീയക്കാരന്റെ ബുദ്ധി! മതസൂചകമായ വേഷവിധാനവും പര്‍ദ്ദയുമൊക്കെ ഉപേക്ഷിക്കണം എന്ന് അദ്ദേഹം പറഞ്ഞില്ല. അതാണു രാഷ്‌ട്രീയക്കാരന്റെ ബുദ്ധി!

മിച്ചഭൂമി എന്ന പേരില്‍ ഹിന്ദുക്കളുടെ മുഴുവന്‍ ഭൂമിയും പിടിച്ചെടുത്ത അദ്ദേഹം റബ്ബര്‍ ഭൂമികള്‍ പിടിച്ചെടുത്തില്ല! അതാണു രാഷ്‌ട്രീയക്കാരന്റെ ബുദ്ധി.

ശബരിമലയില്‍ പരീക്ഷിച്ചുനോക്കിയ കള്ളക്കുരിശുയുദ്ധം തോറ്റവരെ പ്രീണിപ്പിക്കാന്‍ അന്നത്തെ മുഖ്യമന്ത്രി നിലയ്‌ക്കലില്‍ പള്ളിക്ക് പതിച്ചുനല്‍കിയത് എത്ര ഏക്കര്‍? ഇത് ആരുടെ ഭൂമി?

പിറവം ഉപതെരഞ്ഞെടുപ്പു മുതല്‍ ഇങ്ങോട്ട് ഇക്കഴിഞ്ഞ ഭരണത്തില്‍ പള്ളികള്‍ക്കും അവരുടെ മതസ്ഥാപനങ്ങള്‍ക്കും പ്രീണനാര്‍ത്ഥം പതിച്ചുകൊടുത്ത ഭൂമി എത്രായിരം കോടിയുടേത്? ഇതാരുടെ ഭൂമി? അതാണ് മതേതരത്വം കളിക്കുന്ന രാഷ്‌ട്രീയക്കാരന്റെ ബുദ്ധി.

ബുദ്ധി എന്നും രാഷ്‌ട്രീയക്കാര്‍ക്കും ബുദ്ധിശൂന്യത വര്‍ഗ്ഗീയ ഫാസിസ്റ്റുകളായ നമുക്കും ആയിരുന്നു.

ഏതുകാലത്തെ ഭരണകൂടവും മത്സരബുദ്ധ്യാ മതപ്രീണനം നടത്തി സംഘടിത വോട്ടുബാങ്കുകളെ ഒപ്പംനിര്‍ത്തുന്ന തിരക്കില്‍ ഇവിടത്തെ ഹിന്ദുവിഭാഗം തടസ്സമാവരുത് എന്നു കരുതി അവരെ അഗാധമായ നരകത്തിന്റെ ആഴത്തിലേയ്‌ക്കു തള്ളിവിട്ടു.

-അവിടെക്കിടന്ന് ‘എന്നെ രക്ഷിക്കണേ’ ‘ഞങ്ങളെ രക്ഷിക്കണേ’ എന്നുറക്കെ നിലവിളിച്ച് കൈകാലിട്ടടിക്കുകയാണ് നമ്മള്‍! നമുക്കിപ്പോള്‍ മറ്റൊരു ഒാമനപ്പേരുകൂടിയുണ്ട്. ഇത്രയും കാലത്തെ ക്ഷമയ്‌ക്കും വിവരക്കേടിനും രാഷ്‌ട്രീയക്കാരന്‍ ചാര്‍ത്തിത്തന്ന ബിരുദം!

‘വര്‍ഗീയ ഫാസിസ്റ്റുകള്‍!’ ഈ വാക്ക് മറ്റേതെങ്കിലും മതവിഭാഗക്കാരെ ഉദ്ദേശിച്ചല്ല എന്നെങ്കിലും നിങ്ങള്‍ക്കു മനസ്സിലായോ?

ഇവിടെ സിംഹാസനങ്ങള്‍ നിലവിളിക്കുകയാണ്, യാതൊരര്‍ഹതയുമില്ലാത്ത മൃതദേഹങ്ങളെയാണല്ലോ തങ്ങള്‍ക്കു ചുമക്കേണ്ടിവരുന്നത് എന്നോര്‍ത്തിട്ട്. ഒരു ശരാശരി മതേതരഹിന്ദുവിന്റെ ധര്‍മ്മസങ്കടം കേള്‍ക്കാന്‍ ഇവിടെ ആരുണ്ട്?

എന്തായാലും നമുക്ക് ഇനിയും ഇപ്പറഞ്ഞ ബുദ്ധിരാഷ്‌ട്രീയക്കാരെത്തന്നെ ജയിപ്പിക്കാം, അല്ലേ? കാരണം ഇപ്പോഴുള്ള അടിമത്വത്തിന്റെ പരമാനന്ദത്തൊഴുത്തില്‍ നമ്മള്‍ അനുഭവിക്കുന്ന ഈ സ്വര്‍ഗ്ഗീയസുഖം കളഞ്ഞുകുളിക്കാമോ?

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമത കലാപത്തിനൊരുങ്ങുന്നോ? രാജിവെയ്‌ക്കില്ലെന്ന് വാശിപിടിച്ച് മമത, എന്തും നേരിടാന്‍ തയ്യാറായി സൈന്യം

India

കേരളത്തില്‍ വോട്ടു ചോരിയില്ല, ബംഗാളിലും അസമിലും വോട്ടുചോരി…രാഹുല്‍ ഗാന്ധിയുടെ നിലവിളി വീണ്ടും

ഭോജരാജന്‍
India

നാല് എംഎല്‍എമാര്‍ ഉണ്ടായിരുന്നിടത്ത് ബിജെപിയ്‌ക്ക് ഒരു എംഎല്‍എ മാത്രം, എങ്കിലും തമിഴ്നാട്ടില്‍ ഭോജരാജന്റെ ആ വിജയം ഉജ്ജ്വലം

India

മുഖ്യദ്രാവിഡപാര്‍ട്ടികളുടെ വോട്ടിംഗ് ശതമാനം കുത്തനെ ഇടിഞ്ഞപ്പോഴും തമിഴ്നാട്ടില്‍ ആശ്വാസമായി ബിജെപിയുടെ വോട്ടിംഗ് ശതമാനത്തില്‍ വര്‍ധന

Kerala

ആടിന്റെ തലയറുത്ത് കെട്ടിതൂക്കി മലപ്പുറത്ത് മുസ്ലിം ലീഗിന്റെ ആഹ്ലാദ പ്രകടനം

പുതിയ വാര്‍ത്തകള്‍

അസലാമുഅലൈക്കും ഞാന്‍ സിപിഎം സ്ഥാനാര്‍ത്ഥി….സിപിഎം ബംഗാളില്‍ അക്കൗണ്ട് തുറന്നത് ‘അസലാമുഅലൈക്കും’ പറഞ്ഞ്

ബുള്ളറ്റ് ട്രെയിൻ പാത: 22 ദിവസത്തിൽ നിർണ്ണായക മുന്നേറ്റം, നിർമ്മാണത്തിലെ പുതിയ ചരിത്രം

പാർട്ടികളോടൊപ്പം നിന്നിട്ട് കാര്യമില്ല, മുസ്ലിങ്ങൾ സ്വന്തം പാർട്ടി ഉണ്ടാക്കണം: അസദുദ്ദീൻ ഒവൈസി

ബംഗാളിലെ വിജയത്തിന് പ്രധാനമന്ത്രി മോദിക്ക് ആശംസ നേർന്ന് ട്രംപ്

രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല ബുധനാഴ്ച ദല്‍ഹിയിലേക്ക്

മമത 15 വര്‍ഷവും പിണറായി പത്ത് വര്‍ഷവും സ്റ്റാലിന്‍ 5 വര്‍ഷവും ഭരിച്ചപ്പോള്‍ ഭരണവിരുദ്ധവികാരം; ഗുജറാത്തില്‍ ബിജെപി 30വര്‍ഷം ഭരിച്ചിട്ടും ജയിക്കുന്നു

യുഡിഎഫ് തരംഗത്തിലും പിടിച്ചു നിന്നു: സാബു എം.ജേക്കബ്

ബെംഗളൂരുവില്‍ ഡോഗ് ഷെല്‍ട്ടര്‍ ഹോം ഉടമയുടെ മര്‍ദ്ദനത്തിന് ഇരയായ യുവതി മരിച്ചു, മരണം തൃശൂരില്‍ ചികിത്സയിലായിരിക്കെ

പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞ് വിജയ് ; കേന്ദ്ര സർക്കാരിന്റെ പിന്തുണ വേണമെന്ന് അഭ്യർത്ഥന

ചലച്ചിത്ര നിര്‍മ്മാതാവും നടന്‍ ജീവയുടെ പിതാവുമായ ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.