Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കൂത്തുപറമ്പ് വിധിയെഴുതും; രാഷ്‌ട്രീയ അസഹിഷ്ണുതക്കെതിരെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2016, 09:37 pm IST
in Kannur

പാനൂര്‍: അക്രമത്തിനും രാഷ്‌ട്രീയ അസഹിഷ്ണുതക്കുമെതിരെ വിധിയെഴുതാന്‍ കാതോര്‍ത്ത് കൂത്തുപറമ്പ് മണ്ഡലത്തിലെ ജനങ്ങള്‍. ഇതുകൊണ്ടുതന്നെ ഏറെ പ്രതീക്ഷയോടെയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി. സദാനന്ദന്‍മാസ്റ്റര്‍. 2011ല്‍ ബിജെപി സ്ഥാനാര്‍ത്ഥിക്കു ലഭിച്ച വോട്ട് 11,835. 2014ലെ ലോക്‌സഭയില്‍ 14,450. തദ്ദേശതിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ നിന്നും ബിജെപിയുടെ അക്കൗണ്ടില്‍ വന്നവോട്ട് 20,835. നിലവില്‍ മണ്ഡലത്തിലെ പ്രബലശക്തിയായ ബിഡിജെഎസുമായി ചേര്‍ന്ന് എന്‍ഡിഎ മുന്നണിയായി തിരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങുമ്പോള്‍ വിജയത്തില്‍ കുറഞ്ഞൊന്നും ചിന്തിക്കാന്‍ നേതൃത്വം തയ്യാറല്ല.

അക്രമത്തിലൂടെ ഭീതിപരത്തി പാര്‍ട്ടിഗ്രാമങ്ങള്‍ സൃഷ്ടിക്കപ്പെട്ട കണ്ണൂരിലെ പ്രധാനമണ്ഡലങ്ങളിലൊന്നാണ് കൂത്തുപറമ്പ്. അധ്യാപകനെ ക്ലാസുമുറിയിലിട്ട് വെട്ടിക്കൊന്നതും ഇവിടെ. 1994ല്‍ കൂത്തുപറമ്പ് ടൗണില്‍ ആര്‍എസ്എസ് നേതാവ് പി.മോഹനനെ വെട്ടിത്തുണ്ടമാക്കി രാഷ്‌ട്രീയ അധീശത്വം സ്ഥാപിച്ചവര്‍ ഈ മണ്ണില്‍ സ്വന്തം പാര്‍ട്ടിയില്‍പ്പെട്ട അഞ്ചുയുവാക്കളെ ബലിനല്‍കുകയും ചെയ്തു. മാര്‍ക്‌സിസ്റ്റ് ഭീകരതയുടെ കാളിയഫണങ്ങള്‍ നൃത്തമാടിയ ദിനരാത്രങ്ങള്‍ ഒരു തലമുറയെ വഴിപിഴപ്പിച്ചതിന്റെ പരിണിതഫലമാണ് പാനൂര്‍, കൂത്തുപറമ്പ് സര്‍ക്കിള്‍ പരിധിയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ക്രിമിനല്‍ കേസുകള്‍. അഭ്യസ്തവിദ്യരായി തൊഴില്‍നേടി കുടുംബം പുലര്‍ത്തേണ്ടവര്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഇരുട്ടുമുറിയില്‍ വിധിയെപ്പഴിച്ചു കഴിയുന്നു. ബോംബുകള്‍ പൊട്ടി ജീവഹാനി സംഭവിച്ചവരും അംഗഭംഗം വന്നവരും നാളെയുടെ പ്രതീക്ഷകളായിരുന്നു. ഇതിലൂടെ മദ്യത്തിനും മറ്റ് ലഹരികള്‍ക്കും അടിപ്പെട്ടവരും അനവധി.

രാഷ്‌ട്രീയ പാശ്ചാത്തലമുണ്ടെങ്കില്‍ ജീവിതസഖിയെപ്പോലും ലഭിക്കാന്‍ പ്രയാസമെന്ന് യുവാക്കള്‍ രാഷ്‌ട്രീയഭേദമന്യേ പറയുന്നു.കൂത്തുപറമ്പിലെ പി.മോഹനന്‍, അരിയില്‍ ഷുക്കൂര്‍, കതിരൂര്‍ മനോജ് വധം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയായ സിപിഎം ജില്ലാസെക്രട്ടറി പി.ജയരാജന്‍ ഉള്‍പ്പെടുന്ന ഏരിയാകമ്മറ്റി പ്രവര്‍ത്തിക്കുന്ന പ്രദേശമെന്ന പ്രത്യേകതയും കൂത്തുപറമ്പിനുണ്ട്. ഇവിടെയാണ് സിപിഎം ക്രൂരതയുടെ കോടാലിക്കരങ്ങള്‍ അരിഞ്ഞെടുത്ത ഇരുകാലുകളുമില്ലാതെ അക്രമത്തിനെതിരെ വോട്ടുചോദിച്ച് സി.സദാനന്ദന്‍മാസ്റ്ററെന്ന മാതൃകാ അദ്ധ്യാപകന്‍ വോട്ടര്‍മാരെ കാണുന്നത്.

1994 ജനുവരി 25നാണ് ആര്‍എസ്എസ് ജില്ലാസഹകാര്യവാഹക് ആയിരുന്ന സി.സദാനന്ദന്‍ മാസ്റ്ററെ മട്ടന്നൂര്‍ ഉരുവച്ചാലില്‍ വെച്ച് സിപിഎം സംഘം അക്രമിച്ചത്. കാലുകള്‍ മുറിച്ചെടുത്ത് ദൂരെയെറിഞ്ഞവര്‍ക്ക് മുന്നിലൂടെ ഇന്ന്് സ്വതസിദ്ധമായ പുഞ്ചിരിയില്‍ സദാനന്ദന്‍മാസ്റ്റര്‍ നടക്കുകയാണ്. വേദന കടിച്ചമര്‍ത്തി പൊയ്‌ക്കാലുമായി നാടിന്റെ ശാന്തിക്കു വോട്ടഭ്യര്‍ത്ഥിച്ച്. ജയിക്കുമെന്ന ശുഭപ്രതീക്ഷ തന്നെയാണ് ഇദ്ദേഹത്തെ മുന്നോട്ടു നയിക്കുന്നത്. കൂത്തുപറമ്പില്‍ വിപ്ലവം വരുമെന്നു പറയുമ്പോള്‍, സംശയലേശമന്യേ സദാനന്ദന്‍ മാസ്റ്റര്‍ പറയും, വരും കാവിവിപ്ലവം. സോഷ്യലിസ്റ്റുകാരും പിന്നീട് കമ്യൂണിസ്റ്റ് മാടമ്പികളും ഒരു ജനതയെ കാല്‍കീഴിലാക്കി അടിച്ചമര്‍ത്തിയ ഇന്നലെകളില്‍ നിന്നും നേരിന്റെ ശാന്തിമന്ത്രവുമായി സമാധാനവും, വികസനവുമുയര്‍ത്തി പിടിച്ച് എന്‍ഡിഎ സ്ഥാനാര്‍ത്ഥി പര്യടനം തുടരുകയാണ്. ഇരുമുന്നണികളും,പടലപിണക്കങ്ങളും ഗ്രൂപ്പുപോരുമായി കളിക്കുമ്പോള്‍ കളംനിറഞ്ഞ് വിജയകാഹളം മുഴക്കി നേരിന്റെ സഹയാത്രികന്‍ യാത്രയിലാണ്. വിശ്രമമില്ലാതെ വോട്ടര്‍മാരെ കാണാന്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.