മൂവാറ്റുപുഴ: എറണാകുളം ഗവ: മെഡിക്കല്‍ കോളേജിലെ അനധികൃത നിയമന നടപടിക്കെതിരെ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി. പൊതുപ്രവര്‍ത്തകനായ ഗിരിഷ് ബാബുവാണ് ഹര്‍ജി നല്‍കിയത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ ഉള്‍പ്പെടെ ഏഴ്പേരെ പ്രതികളാക്കിയാണ് ഹര്‍ജി.
സര്‍ക്കാര്‍ ഏറ്റെടുത്ത കൊച്ചിന് സഹകരണ മെഡിക്കല്‍ കോളേജില്‍ 422പേര് സ്ഥിരം ജീവനക്കാരും 222കരാര്‍ ജീവനക്കാരും 193 ദിവസവേതനക്കാരും 2പേര് സര്‍ക്കാര്‍ ഡെപ്യൂട്ടേഷനിലെത്തിയതും 11ന് കണ്സല്ട്ടന്സ് ഉള്‍പ്പെടെ 851പേര് ജോലിയിലുണ്ടായിരുന്നു. കഴിഞ്ഞ ജനുവരി 27ന് സ്ഥിരപ്പെടുത്തിയിരുന്നു.
സ്ഥിരനിയമ നടപടികളിലൂടെ ഒഴിവുകള്‍ കഴിച്ചാല്‍ വരുന്ന വിവിധ തസ്തികളില്‍ 500ഓളം ഒഴിവുകളിലേക്ക് പിഎസ്സി വഴി നിയമനം നടത്തുമെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി 2015 മെയ് 30-ന് ഹര്‍ജിക്കാരന്റെ അപേക്ഷയില്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇതിനെ മറികടന്ന് കോളേജിലെ 340 അദ്ധ്യാപക-അനദ്ധ്യാപക തസ്തികളിലേക്ക് കഴിഞ്ഞ മാര്‍ച്ച് 4ന് പിന്സീറ്റിലൂടെ നിയമനം നടത്തിയെന്നും ഇതില്‍ കോഴ വാങ്ങിയെന്നും യോഗ്യത മാനദണ്ഡങ്ങളും സംവരണ മനദണ്ഡങ്ങളും അട്ടിമറിച്ചുവെന്ന് ഹര്ജിക്കാരന് ചൂണ്ടിക്കാട്ടി. വിശദമായ വാദം കേള്‍ക്കുന്നതിന് വിജിലന്‍സ് ജഡ്ജി പി.മാധവന് ഹര്‍ജി ഇന്നത്തേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: