Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പയ്യന്നൂരിന്റെ മണ്ണില്‍ ഇക്കുറി പോരാട്ടം കനക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2016, 10:56 pm IST
in Kannur

കണ്ണൂര്‍: എന്നും ഇടതുപക്ഷത്തോടൊപ്പം നിന്നിട്ടുളള പയ്യന്നൂരില്‍ ഇക്കുറി സ്ഥിതിഗതികള്‍ പ്രവചനാതീതമാണ്. കാരണം മറ്റൊന്നുമല്ല, സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം തൊട്ട് എല്‍ഡിഎഫിലെ പ്രബല കക്ഷിയായ സിപിഎമ്മില്‍ ഉയര്‍ന്ന മുറുമുറുപ്പുകളാണ് മണ്ഡലത്തില്‍ ആദ്യഘട്ടം തൊട്ടേ പ്രധാനചര്‍ച്ച. സിറ്റിംഗ് എംഎല്‍എയെ മാറ്റണമെന്നും പകരം പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി സ്ഥാനാര്‍ത്ഥിയാക്കണമെന്നും ഏരിയാ കമ്മിറ്റിതന്നെ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ സിപിഎം സംസ്ഥാന-ജില്ലാ സെക്രട്ടറിയേറ്റുകള്‍ സിറ്റിംഗ് എംഎല്‍എ സിഐടിയു നേതാവു കൂടിയായ സി.കൃഷ്ണനു പിന്നില്‍ ഉറച്ചു നില്‍ക്കുകയും അദ്ദേഹത്തെ തന്നെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയുമായിരുന്നു. ഇത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ഏതുതരത്തില്‍ ബാധിക്കുമെന്ന ആശങ്ക പാര്‍ട്ടി നേതൃത്വത്തിനകത്ത് ഇപ്പോഴും നിലനില്‍ക്കുകയാണ്. യുഡിഎഫിലാവട്ടെ കോണ്‍ഗ്രസിനു വേണ്ടി നീക്കിവെച്ച മണ്ഡലത്തില്‍ പരാജയം ഉറപ്പാണെന്നതിനാല്‍ മത്സരിക്കാന്‍ പോലും ആളെക്കിട്ടാത്ത അവസ്ഥയാണ്. അതുകൊണ്ടുതന്നെ ഇതുവരെ യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടു പോലുമില്ല. അതേസമയം ഇടത്-വലത് മുന്നണികള്‍ക്ക് ശക്തമായ വെല്ലുവിളിയുയര്‍ത്തിക്കൊണ്ട് മഹിളാമോര്‍ച്ച കണ്ണൂര്‍ ജില്ലാ പ്രസിഡണ്ടായ ആനിയമ്മ രാജേന്ദ്രനേയാണ് ബിജെപി പയ്യന്നൂര്‍ മണ്ഡലത്തില്‍ പോരാട്ടത്തിനിറക്കിയിരിക്കുന്നത്. മികച്ച പ്രാസംഗിക കൂടിയായ ടീച്ചര്‍ വര്‍ഷങ്ങളായി ബിജെപിയുടേയും മഹിളാമോര്‍ച്ചയുടേയും വിവിധ ഭാരവാഹിത്വങ്ങള്‍ വഹിച്ചിട്ടുളളതിനാല്‍ തന്നെ കണ്ണൂരുകാര്‍ക്ക് സുപരിചതയാണ്. ടീച്ചറുടെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ പയ്യന്നൂരില്‍ ഇക്കുറി ബിജെപിയുടെ ശക്തമായ സാന്നിധ്യം തെളിയിക്കാന്‍ സാധിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപി നേതൃത്വം. കരുവഞ്ചാല്‍ ലിറ്റില്‍ ഫഌവര്‍ സ്‌ക്കൂള്‍ മലയാളം അധ്യാപികയാണ്. ബിജെപി മുന്‍ ഇരിക്കൂര്‍ നിയോജക മണ്ഡലം പ്രസിഡണ്ടും ജില്ലാ സെക്രട്ടറിയുമായിരുന്ന കെ.ആര്‍.രാജേന്ദ്രനാണ് ഭര്‍ത്താവ്. അമൃത, എംസിജെ വിദ്യാര്‍ത്ഥിയായ അജ്ഞലി, അതുല്യ എന്നിവര്‍ മക്കളാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരിക്കൂറില്‍ നിന്നും ബിജെപിക്കു വേണ്ടി ജനവിധി തേടിയിരുന്നു.

പയ്യന്നൂര്‍ മണ്ഡലത്തില്‍ വികസന പിന്നാക്കാവസ്ഥയുണ്ടെന്നും നിലവിലെ എംഎല്‍എ യാണ് അതിനു കാരണക്കാരനെന്നും സിപിഎം കീഴ്‌ക്കമ്മറ്റികള്‍ തന്നെ ആരോപണമുന്നയിച്ചത് കണ്ണൂരിലെ സിപിഎം നേതൃത്വത്തെ ആദ്യഘട്ടത്തില്‍ത്തന്നെ വെട്ടിലാക്കിയിരുന്നു. സംസ്ഥാനത്തു തന്നെ സിപിഎമ്മിന്റെ ഏറ്റവും ശക്തമായ കോട്ടകളിലൊന്നെന്ന് പാര്‍ട്ടി അവകാശപ്പെടുന്ന പയ്യന്നൂരില്‍ രാഷ്‌ട്രീയ എതിരാളികള്‍ പോലും പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് നടന്നത്.

എന്നാല്‍ തികഞ്ഞ പരാജയമായ സി.കൃഷ്ണനെ ഇനിയും അംഗീകരിക്കാനാകില്ലെന്നായിരുന്നു മണ്ഡലത്തിലെ പാര്‍ട്ടി കീഴ്കമ്മറ്റികളുടെ നിലപാട്. സംസ്ഥാന കമ്മറ്റി സ്ഥാനാര്‍ഥിയായി നിര്‍ദേശിച്ച സി.കൃഷ്ണനെ മാറ്റണമെന്ന് സിപിഎം മണ്ഡലം കമ്മറ്റിയില്‍ ഭൂരിഭാഗവും ആവശ്യമുന്നയിച്ചു.കഴിഞ്ഞ തവണ എല്‍ഡിഎഫിന് മുപ്പത്തിരണ്ടായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം നേടിക്കൊടുത്ത മണ്ഡലത്തിലാണ് ഈ സ്ഥിതിയുണ്ടായത്. പയ്യന്നൂര്‍ ഏരിയാസെക്രട്ടറി ടി.ഐ.മധുസൂധനന്റെ പേരാണ് കൃഷ്ണനു പകരം മണ്ഡലത്തില്‍ ഉയര്‍ന്നത്. ചര്‍ച്ചകള്‍ പരിധിവിട്ട സാഹചര്യത്തില്‍ മധുസൂദനനെ പരിഗണിക്കാതെ മൂന്നാമതൊരാള്‍ പയ്യന്നൂരില്‍ സിപിഎം സ്ഥാനാര്‍ഥിയായേക്കുമെന്ന ഘട്ടം പോലും വന്നിരുന്നു.

സിപിഎമ്മിനകത്തെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട വിവാദങ്ങളും ദേശീയ-സംസ്ഥാന തലത്തില്‍ പാര്‍ട്ടിക്കുണ്ടായി കൊണ്ടിരിക്കുന്ന മുന്നേറ്റവും സിപിഎമ്മില്‍ നിന്നും കഴിഞ്ഞ കുറേനാളുകളായി മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പാര്‍ട്ടിയിലേക്കുളള ഒഴുക്കും വോട്ടാക്കി മാറ്റാനാകുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി. പയ്യന്നൂര്‍ നഗരസഭയും എരമം-കുറ്റൂര്‍, കാങ്കോല്‍-ആലപ്പടമ്പ്, കരിവെള്ളൂര്‍-പെരളം, പെരിങ്ങോം-വയക്കര, ചെറുപുഴ, രാമന്തളി പഞ്ചായത്തുകളും ചേര്‍ന്നതാണ് പയ്യന്നൂര്‍ മണ്ഡലം. ഇതില്‍ ചെറുപുഴ പഞ്ചായത്ത് മാത്രമാണ് യുഡിഎഫ് ഭരിക്കുന്നത്. കോണ്‍ഗ്രസിലെ ബ്രിജേഷ് കുമാറാണ് കഴിഞ്ഞ തവണ സി.കൃഷ്ണനെ നേരിട്ടത്. ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച രമേശന്‍ മാസ്റ്റര്‍ക്ക് 5019 വോട്ടുകളായിരുന്നു ലഭിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ വാര്‍ഡുകളിലും മത്സരിക്കാതിരുന്നിട്ടും ബിജെപിക്ക് മണ്ഡലത്തില്‍ 10,500 വോട്ടുകള്‍ ലഭിച്ചിരുന്നു. സ്ഥാനാര്‍ഥി വിവാദത്തിന്റെ പശ്ചാത്തലത്തില്‍ സിപിഎം മണ്ഡലത്തില്‍ തെരഞ്ഞെടുപ്പുരംഗത്ത് കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. സംസ്ഥാനത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പട്ടിക കഴിഞ്ഞ ദിവസം പുറത്തുവന്നെങ്കിലും പയ്യന്നൂരിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ബിജെപിയാവട്ടെ കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ക്രമാതീതമായി വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന വോട്ട് പുതിയ സാഹചര്യത്തില്‍ വര്‍ദ്ധിപ്പിക്കാനും മണ്ഡലത്തില്‍ ഉജ്ജ്വല മുന്നേറ്റം നടത്താനും സാധിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ട്വിഷ ശർമ്മ: വീണ്ടും പോസ്റ്റമോർട്ടം നടത്താനുള്ള അപേക്ഷ കോടതി തള്ളി

Kannur

ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കടന്നുകളഞ്ഞ സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ പിടിയിലായി

Bollywood

ഹിന്ദു ആചാരപ്രകാരം പൂജ നടത്തി ഷാരൂഖ് ഖാൻ ; കൈകൾ കൂപ്പി തൊട്ടടുത്തിരുന്ന് ഭാര്യ ഗൗരിയും മക്കളായ ആര്യൻ ഖാനും സുഹാന ഖാനും

India

ഇന്ത്യയെയും, മോദിയെയും അപമാനിക്കാൻ ശ്രമിച്ച ജേർണലിസ്റ്റ് ഹെല്ലെ ലിങ് രാഹുലിനെ അഭിമുഖം ചെയ്യാൻ ഒരുങ്ങുന്നു ; അറിയേണ്ടത് മോദിയെ കുറിച്ച്

Kerala

ട്രെയിലുകളിലെ തീപ്പിടിത്തങ്ങൾ അട്ടിമറികളോ? റെയിൽവേ കാര്യമായി സംശയിക്കുന്നു, അന്വേഷണങ്ങൾ ശക്തമാക്കി, കരുതൽ വേണമെന്ന്

പുതിയ വാര്‍ത്തകള്‍

മുസ്ലിം ലിഗ് ഉള്ളതിനാലാണ് കേരളത്തില്‍ ഇസ്ലാമിക തീവ്രവാദം വളരാത്തതെന്ന് സതീശന്‍; അപ്പോള്‍ പോപ്പുലര്‍ഫ്രണ്ട് എന്നിവയോ?:: അഡ്വ. ജയസൂര്യൻ

കശുവണ്ടി കോര്‍പറേഷന്‍ അഴിമതി: അപ്പീല്‍ നല്‍കി വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ്

വന്ദേമാതരത്തിൽ ആശങ്കയുള്ളവരാണ് അന്ന് പുതിയ രാജ്യമുണ്ടാക്കി പോയത് ; കൂടുതൽ ആശങ്കയുണ്ടെങ്കിൽ മുഹമ്മദ് റിയാസും അത് തന്നെ ചെയ്താൽ മതി : ടി പി സെൻ കുമാർ

പാചകവാതക ഉപഭോക്താക്കളെ ഒരു വിതരണ ഏജന്‍സിയില്‍ നിന്ന് മറ്റൊന്നിലേക്ക് മാറ്റാന്‍ എണ്ണക്കമ്പനികള്‍ക്ക് അധികാരമുണ്ട് : ഹൈക്കോടതി

മോദി-മെലോണി കൂട്ടുകെട്ടിന്റെ ‘മെലഡി’ ഹിറ്റോട് ഹിറ്റ് ; പാർലെ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഓഹരികൾ സർവകാല റെക്കോഡിൽ

സൂര്യ തേജസ്സോടെ ഇന്ത്യൻ സൈന്യത്തിന് കരുത്തേകാനായി സൂര്യാസ്ത്രം എത്തി : ലോംഗ്-റേഞ്ച് റോക്കറ്റ് സിസ്റ്റത്തിന്റെ പരീക്ഷണങ്ങൾ വിജയകരം

മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസില്‍ വിചാരണ ആഗസ്റ്റ് ഒന്നിന് തുടങ്ങും

യുഎല്‍ പിജിഎം മിസൈല്‍ (ഇടത്ത്) ആളില്ലാ ആകാശവിമാനത്തില്‍ നിന്നും ബുധനാഴ്ച മിസൈല്‍ വിട്ട് പരീക്ഷണം നടത്തുന്നു (വലത്ത്)

ഭൂമിയിലെ ടാങ്കുകളെ തകർക്കും, വായുവിലെ യുദ്ധവിമാനങ്ങളെ നേരിടും, അപൂര്‍വ്വ മിസൈലായ യുഎല്‍പിജിഎം-വി3 പരീക്ഷിച്ച് ഇന്ത്യ

ഖൈബർ പഖ്തൂൺഖ്വയിൽ സായുധ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടൽ : 14 തീവ്രവാദികൾ കൊല്ലപ്പെട്ടു

മമത ഉണ്ടെന്ന ധൈര്യത്തിൽ കയ്യേറിയത് കേന്ദ്രസർക്കാർ ഭൂമി ; തൃണമൂൽ ഓഫീസ് ബുൾഡോസർ കൊണ്ട് ഇടിച്ച് തകർത്തു ; പക തീർക്കുകയാണല്ലേയെന്ന് തൃണമൂൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.