അമൃതസര്‍: പത്താന്‍കോട് വ്യോമസേനാത്താവളത്തിലുണ്ടായ ഭീകരാക്രമണം അന്വേഷിക്കുന്ന പാക് സംഘം പത്താന്കോട്ടെത്തി. അഞ്ചംഗ സംയുക്ത അന്വേഷണ സംഘം, താവളത്തിന്റെ പിന്‍ഭാഗത്ത് പ്രത്യേകം തയ്യാറാക്കിയ ഗേറ്റ് വഴിയാണ് അകത്തു കടന്നത്. പാക് ഭീകരസംഘടനകള്‍ നടത്തിയ ആക്രമണം അന്വേഷിക്കാന്‍ പാക് അന്വേഷണ സംഘം ഭാരതത്തില്‍ എത്തുന്നത് ചരിത്രത്തില്‍ ഇതാദ്യമാണ്.
പാക് സംഘം അന്വേഷണത്തിന് എത്തുന്നതിനെതിരെ കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിക്കാരും പ്രതിഷേധം നടത്തുന്നതിനിടെയാണ് സംഘം വിമാനത്താവളത്തില്‍ കടന്നത്. ഏഴ് സൈനികര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തില്‍ പാക് ഭീകരര്‍ക്കുള്ള പങ്ക് അന്വേഷിക്കാനാണ് സംഘം എത്തിയിരിക്കുന്നത്. താവളത്തില്‍ എല്ലായിടത്തും സംഘത്തിന് പ്രവേശനമില്ല.
നുഴഞ്ഞുകയറിയ ഭാഗങ്ങളും , അതിര്‍ത്തി മുതല്‍ വിമാനത്താവളം വരെ ഭീകരര്‍ സഞ്ചരിച്ച വഴികളും ഭാരതം അന്വേഷണ സംഘത്തിന് കാട്ടിക്കൊടുക്കും.എസ്പി സല്‍വിന്ദര്‍ സിംഗ്, വജ്രവ്യാപാരി രജേഷ് വര്‍മ്മ, സല്വിന്ദറിന്റെ പാചകകക്കാരന് തുടങ്ങിയവര്‍ അടക്കം ചില സാക്ഷികളുമായി സംസാരിക്കാന്‍ സംഘത്തിന് അവസരം നല്‍കിയേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: