Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചിന്തിക്കാതെ വരുന്ന നഷ്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2016, 07:39 pm IST
in Samskriti

നമ്മള്‍ ഒരാള്‍ക്കൂട്ടത്തില്‍ നില്ക്കുമ്പോള്‍ എവിടെ നിന്നോ ഒരു കല്ല് നമ്മുടെ ദേഹത്തു വീണു എന്നുകരുതുക. ആ കല്ലുവീണ് നമ്മുടെ ദേഹം മുറിഞ്ഞു. കല്ലെടുത്തെറിഞ്ഞ ആളെ കണ്ടുപിടിക്കാന്‍ പോകുന്നതിനു മുന്‍പ് ആ മുറിവു കഴുകി മരുന്നു വെക്കാന്‍ നമ്മള്‍ നമ്മള്‍ തയ്യാറാകണം. അല്ലെങ്കിലോ? തിരക്കിനിടയിലൂടെ ഓടി ആളെ കണ്ടുപിടിക്കുന്നതിനിടയില്‍, ആ മുറിവില്‍ പൊടിയും മറ്റും കയറി അതുണങ്ങാന്‍ കാലതാമസം വരും.

അഥവാ, ആളെ കണ്ടുപിടിച്ച് ശകാരം കഴിയുമ്പോഴേക്കും അറിയുക, വേറെയാരെങ്കിലും എറിഞ്ഞതോ അതല്ലെങ്കില്‍ കൈപ്പിഴമൂലം വന്ന് വീണതോ ആണ് ആ കല്ലെന്ന്. ഇത്രയൊക്കെ കഷ്ടപ്പെട്ട് ആളെ കണ്ടെത്തി അടികൊടുത്താലും നമ്മുടെ മുറിവിന്റെ വേദന കുടുന്നതല്ലാതെ കുറയുന്നില്ല. ദേഷ്യം നമ്മുടെ മനസ്സിന്റെ വ്രണം പോലെയാണ്. ആദ്യം അതുണക്കാനാണ് നോക്കേണ്ടത്. അതിനാല്‍ ഈ സമയം മനസ്സില്‍ വരുന്ന ചിന്തകളെ സാക്ഷീ ഭാവത്തില്‍ നോക്കിക്കാണാന്‍ ശ്രമിക്കണം. ചിന്തകളുടെ പിന്നാലെ പോയാല്‍ അവ വാക്കായും പ്രവൃത്തിയായും പിളരും. നമ്മെ കുഴപ്പത്തില്‍ ചാടിക്കുകയും ചെയ്യും.

കോപത്തിനു പാത്രമാകുന്നവനേക്കാള്‍ ദോഷം സംഭവിക്കുന്നതു കോപിക്കുന്നവനുതന്നെയാണ്.

ഒരു ബസ്സിലെ കണ്ടക്ടറുടെ കഥ അമ്മയ്‌ക്ക് ഓര്‍മ വരുന്നു. സ്ഥിരമായി നിര്‍ത്തുന്ന സ്‌റ്റോപ്പില്‍ നിന്നും ഒരു ദിവസം ഒരു പുതിയ യാത്രക്കാരന്‍ ബസ്സില്‍ കയറി. ഏഴടി ഉയരവും അതിനുതക്ക വണ്ണവുമുള്ള അയാള്‍ ബസ്സില്‍ കയറി ഒരു സീറ്റില്‍ ഇരുപ്പ് ഉറപ്പിച്ചു. സാധാരണപോലെ ചെന്ന് കണ്ടക്ടര്‍ ടിക്കറ്റു നീട്ടി. അപ്പോള്‍ അയാള്‍ പറഞ്ഞു;’കേശവന്‍കുട്ടിക്കു ടിക്കറ്റാവശ്യമില്ല.’

മറുപടി കേട്ട് കണ്ടക്ടര്‍ അയാളെ ഒന്നുനോക്കി ആജാനുബാഹു, ഒത്ത വണ്ണം, അതിനുതക്ക ഉയരം. എല്ലിച്ച പ്രകൃതക്കാനായ കണ്ടക്ടര്‍ക്ക് ഒന്നു കൂടി ടിക്കറ്റ് ചോദിക്കാന്‍ പേടിയായി. കണ്ടിട്ട് ഒരു ഗുണ്ടാതലവന്റെ മട്ടുമുണ്ട്. കണ്ടക്ടര്‍ ഒന്നും പറയാതെ തിരികെ വന്നു തന്റെ സീറ്റിലിരിക്കുന്നു. അടുത്ത ദിവസവും ഇതു തന്നെ സംഭവിച്ചു.

കഴിഞ്ഞ ദിവസത്തെ സ്‌റ്റോപ്പില്‍ നിന്നുതന്നെ ബസ്സില്‍ കയറി. കണ്ടക്ടര്‍ ടിക്കറ്റ് ചോദിച്ചപ്പോള്‍’കേശവന്‍ കുട്ടിക്ക് ടിക്കറ്റാവശ്യമില്ല’ എന്ന പഴയ മറുപടി തന്നെ. കണ്ടക്ടര്‍ക്ക് ഉള്ളില്‍ ദേഷ്യം തിളച്ചുപൊന്തി. ഇവനെ മാര്യാദ പഠിപ്പിക്കണം. ഇതു മാത്രമായി ചിന്ത. മനസ്സിന്റെ സ്വസ്ഥത മുഴുവന്‍ നഷ്ടമായി എല്ലാദിവസങ്ങളിലും അയാള്‍ ബസ്സില്‍ കയറും. കണ്ടക്ടറുടെ ടെന്‍ഷന്‍ ഒപ്പം വര്‍ദ്ധിക്കും. കുറെ ദിവസം വളരെ പാടുപെട്ട്, സ്വയം നിയന്ത്രിച്ച് അയാളെ ബസ്സില്‍ കയറ്റി. പിന്നീട് ഒട്ടും നിയന്ത്രിക്കാന്‍ പറ്റില്ലെന്ന അവസ്ഥയായി. അയാളുടെ ആരോഗ്യം കാണുമ്പേള്‍ ഒന്നും പറയാന്‍ പറ്റാതെയുമായി. മനസ്സിന്റെ സ്വസ്തത നഷ്ടപ്പെട്ടതു കാരണം വീട്ടില്‍ ചെന്നാല്‍ ഭാര്യയോട് മിണ്ടില്ല. കുട്ടികളോട് സംസാരമില്ല. അയാളെ ഒരു പാഠം പഠിപ്പിക്കണമെന്ന ചിന്ത അധികമായപ്പോള്‍ കുറെ നാളുകള്‍ക്ക് അവധിയെടുത്തു.

നല്ലൊരു കരാട്ടെ മാസ്റ്ററെ കണ്ടുപിടിച്ചു കരാട്ടെ പഠിപ്പിക്കുന്നതിനോടൊപ്പം മറ്റു ചില അഭ്യാസമുറകളുകൂടി പഠിപ്പിച്ചു. ഇനി ആ തടിയനോട് ഒരു കൈ നോക്കാം എന്ന വിശ്വാസത്തില്‍ വീണ്ടും ജോലിയില്‍ പ്രവേശിച്ചു. അന്നും തടിയന്‍ ബസ്സില്‍ കയറി ഒട്ടും താമസിക്കാതെ, അഭ്യാസച്ചുവടുകളോടെ കണ്ടക്ടര്‍ ടിക്കറ്റ് നീട്ടി. അയാള്‍ പഴയ മറുപടിതന്നെ പറഞ്ഞു:’കേശവന്‍ കുട്ടിക്ക് ടിക്കറ്റാവശ്യമില്ല.’

കണ്ടക്ടര്‍ നിയന്ത്രണം വിട്ട് അലറി:’സാധ്യമല്ല. നിങ്ങള്‍ ടിക്കറ്റ് എടുത്തേ പറ്റൂ. നിങ്ങള്‍ ടിക്കറ്റ് എടുക്കാതെ വണ്ടി ഇവിടെ നിന്നു വിടുന്ന പ്രശ്‌നമില്ല. മര്യാദയ്‌ക്ക് ടിക്കറ്റെടുക്കൂ…’

ക്ഷമിക്കൂ, കേശവന്‍ കുട്ടിക്ക് ടിക്കറ്റാവശ്യമില്ല’ ഇതു പറഞ്ഞുകൊണ്ട് അയാള്‍ ഷര്‍ട്ടിന്റെ പാക്കറ്റില്‍ നിന്ന് ഒരു കാര്‍ഡ് എടുത്തു കാണിച്ചു കൊണ്ടു പറഞ്ഞു:

‘ഇത് എന്റെ പാസ്സാണ്.’

ട്രാന്‍സ്‌പോര്‍ട്ട് വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ പാസ്സായിരുന്നു അത്. ടിക്കറ്റെടുക്കാതെ യാത്രചെയ്യാന്‍ അധികാരമുള്ള ഉന്നതഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. ഇവിടെ ആരാണ് മോശക്കാരനായത്? ആ കണ്ടക്ടര്‍ എത്ര ദിവസം ലീവെടുത്തു? നഷ്ടം വരുത്തി? ടെന്‍ഷന്‍ അനുഭവിച്ചു? കരാട്ടെയും മറ്റ് അഭ്യാസമുറകളും പഠിക്കുന്നതിന് എത്ര പണം ചെലവാക്കി? വീട്ടിലെ ശാന്തി നഷ്ടമായി. ഇതൊക്കെക്കൊണ്ട് എന്തെങ്കിലും നേട്ടമുണ്ടായോ അതുമില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തിരഞ്ഞെടുപ്പിൽ തോറ്റു ; മനംനൊന്ത് ചെന്നൈയിലെ മുൻ ഡിഎംകെ കൗൺസിലർ ജീവനൊടുക്കി

Kerala

വൻ തകർച്ച! ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണവില

India

പാക് തീവ്രവാദ സംഘടനയുമായി ബന്ധം: യു.പി സ്വദേശി ബെംഗളൂരുവില്‍ അറസ്റ്റില്‍

India

പഹൽഗാം ഭീകരാക്രമണം: കൊല്ലപ്പെട്ട ഭീകരരുടെ മൊബൈലിൽ വലിയ തെളിവ്! ആക്രമണ പദ്ധതി തയ്യാറാക്കിയത് വെറും ഒരാഴ്ച മുൻപ്; ആയുധങ്ങൾ പാകിസ്താനിൽ നിന്ന് ഡ്രോൺ വഴി

കൊച്ചി തുറമുഖ ശില്‍പി സര്‍ റോബര്‍ട്ട് ബ്രിസ്റ്റോയുടെ ബില്യാര്‍ഡ്‌സ്് ബോര്‍ഡ് നവീകരിച്ച ശേഷം
Kerala

ബ്രിസ്റ്റോയുടെ ബില്യാര്‍ഡ്‌സ് പ്ലേ ബോര്‍ഡിന് കൊച്ചിയില്‍ പുനര്‍ജനി

പുതിയ വാര്‍ത്തകള്‍

പോണ്ടിച്ചേരി ഇന്ത്യന്‍ കോഫി ഹൗസ് സര്‍വീസ് സൊസെറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബിഎംഎസ് ഭാരതീയ കോഫീ വര്‍ക്കേഴ്‌സ് സംഘ് പ്രതിനിധികള്‍

പോണ്ടിച്ചേരിയില്‍ ബിഎംഎസിന് ചരിത്ര വിജയം

വെള്ളാപ്പള്ളി നടേശന് എറണാകുളം ടൗണ്‍ഹാളില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ പദ്മഭൂഷണ്‍ പുരസ്‌കാരം
ഉയര്‍ത്തിക്കാട്ടുന്നു

പദ്മഭൂഷണ്‍, സമുദായത്തിന് കിട്ടിയ അംഗീകാരം: വെള്ളാപ്പള്ളി

madaya nirodana samithi

തുടക്കം എല്‍ഡിഎഫ്, നടപ്പിലാക്കി യുഡിഎഫ്; മദ്യക്കമ്പനികള്‍ക്ക് വേണ്ടിയുള്ള ഇടത് – വലത് ഒത്തുകളി പുറത്ത്

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തിയ ആയിരാമത്തെ ചരക്ക് കപ്പല്‍ എംഎസ്‌സിയുടെ മദര്‍ഷിപ്പായ ലൂസിയാന

വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം; ചരക്കുകപ്പലുകളുടെ എണ്ണം 1000 പൂര്‍ത്തിയാക്കി എംഎസ്‌സി ലൂസിയാന

മാസപ്പടിക്കേസ്: ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച പാളയം സന്തോഷ് വിദേശത്തേക്ക് കടന്നെന്ന് സൂചന

കെ എസ് ആർ ടിസി സൗജന്യ യാത്രയ്‌ക്കിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂട് പായസം വീണതിൽ അന്വേഷണം

കോഴിക്കോട് സ്കൂളിൽ വാട്ടർ ബോട്ടിലിൽ വാറ്റ് ചാരായം കൊണ്ടുവന്ന പത്താം ക്ലാസുകാരൻ പിടിയിൽ, സുഹൃത്ത് വെച്ചതാണെന്ന് മൊഴി

ദ്വാരപാലക പാളികള്‍ സ്വര്‍ണം പൂശിയത് ഇല്ലാത്ത പൊട്ടല്‍ ഉണ്ടെന്ന് കാട്ടി

ടൈംസ് ഹയര്‍ എഡ്യൂക്കേഷന്റെ ചീഫ് ഗ്ലോബല്‍ അഫയേഴ്സ് ഓഫീസറും സിഒഒയുമായ ഫില്‍ ബാറ്റിയും ജനറല്‍ മാനേജരും സീനിയര്‍ റീജിയണല്‍ ഡയറക്ടറുമായ റിതിന്‍ മല്‍ഹോത്രയും ചേര്‍ന്ന് അമൃത വിശ്വവിദ്യാപീഠം പ്രോ വൈസ് ചാന്‍സലര്‍ ഡോ. മനീഷാ വിനോദിനി രമേശ്, അമൃത സ്‌കൂള്‍ ഓഫ് ബിസിനസ് ഡീന്‍ ഡോ. രഘു രാമന്‍ എന്നിവര്‍ക്ക് 2026ലെ ടൈംസ് ഹയര്‍ എഡ്യൂക്കേഷന്‍ സസ്‌റ്റൈനബിലിറ്റി ഇംപാക്ട് റേറ്റിങ്സ് അംഗീകാരം സമ്മാനിക്കുന്നു

ലോക സര്‍വകലാശാല റാങ്കിങ്ങില്‍ ചരിത്ര നേട്ടവുമായി അമൃത സര്‍വകലാശാല

1.പാര്‍ത്ഥിപ് പഠിച്ച കാര്‍മല്‍ സ്‌കൂളില്‍ മൃതദേഹം എത്തിച്ചപ്പോള്‍ വിതുമ്പുന്ന സഹപാഠികള്‍, 2. ബിജെപി നിയമസഭാകക്ഷി നേതാവ് ബി.ബി. ഗോപകുമാര്‍ പാര്‍ത്ഥിപിന്റെ ഭവനത്തിലെത്തി ബന്ധുക്കളെ ആശ്വസിപ്പിക്കുന്നു

കണ്ണീരണിഞ്ഞ് കടലാവിള സ്‌കൂള്‍ മുക്കോണിമുക്കിലെ അപകടം; പാര്‍ത്ഥിപിന് സഹപാഠികള്‍ വിടയേകി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.