Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

വേനല്‍ ചൂടില്‍ വെന്തുരുകി കാഞ്ഞങ്ങാട് നഗരം വികസനത്തിന്റെ പേരില്‍ തണല്‍ മരങ്ങള്‍ മുറിച്ചുമാറ്റി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2016, 10:16 am IST
in Kasargod

കാഞ്ഞങ്ങാട്: നഗരവികസനത്തിന്റെ പേരില്‍ തണല്‍ മരങ്ങള്‍ മുറിച്ചു മാറ്റപ്പെട്ട കാഞ്ഞങ്ങാട് നഗരമിപ്പോള്‍ വേനല്‍ ചൂടിന്റെ കാഠിന്യത്താല്‍ വെന്തുരുകാന്‍ തുടങ്ങി. നഗരത്തില്‍ അതിഞ്ഞാല്‍ മുതല്‍ പുതിയകോട്ട വരെ റോഡിന്റെ ഇരുഭാഗങ്ങളിലും വര്‍ഷങ്ങളായി യാത്രക്കാര്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും ഓട്ടോ തൊഴിലാളികള്‍ക്കും വഴിയോരവിപണനക്കാര്‍ക്കും തണലേകി നിന്നിരുന്ന വന്‍ മരങ്ങളാണ് ടൗണ്‍ വികസനത്തിനായി ആഴ്ചകള്‍ക്ക് മുമ്പ് മുറിച്ച് മാറ്റിയത്. മരങ്ങള്‍ കടപുഴകിയതോടെ വേനല്‍ ചൂടില്‍ കത്തിയമരുന്ന നഗരമായി കാഞ്ഞങ്ങാട് മാറി. കെഎസ്ടിപി റോഡ് വികസനത്തെ തുടര്‍ന്നാണ് മരങ്ങള്‍ അധികൃതമായും അനധികൃതമായും വെട്ടിമാറ്റപ്പെട്ടത്. ഇതിന്റെ പിന്നില്‍ പ്രത്യേക മാഫിയ തന്നെ പ്രവര്‍ത്തിച്ചതായുള്ള സൂചനകളാണ് പറത്തുവന്നുകൊണ്ടിരിക്കുന്നത്. അധികാരുകളുടെ പിന്തുണകൂടി അനധികൃത മരം മുറിക്കലിന് ലഭിച്ചു.

നഗരത്തിലെ റോഡ് വികസനത്തിന് യഥാര്‍ത്ഥത്തില്‍ 28 മരങ്ങള്‍ മാത്രമേ മുറിക്കാന്‍ വനംവകുപ്പ് അനുവാദം നല്‍കിയിരുന്നുള്ളവെന്നാണ് വിവരാവകാശ രേഖ പറയുന്നത്. എന്നാല്‍ അതി ദയനീയമായി മുറിച്ച് മാറ്റപ്പെട്ടത് 747 മരങ്ങള്‍. നഗരത്തില്‍ 13 മീറ്റര്‍ വീതി മാത്രമാണ് പ്രോജക്ട് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഇതിന് പുറത്തുള്ള മരങ്ങളും മുറിച്ചുമാറ്റിയവയില്‍പ്പെടും. കാഞ്ഞങ്ങാട് ജീവന്‍ ബാബു സബ്കളക്ടറായിരുന്ന സമയത്ത് കെഎസ്ടിപി റോഡ് സംബന്ധിച്ച് വിളിച്ച് ചേര്‍ത്ത യോഗത്തില്‍ കാഞ്ഞങ്ങാട് നഗരത്തില്‍ നാലുവരിപാതയും സര്‍വീസ് പാതയും നിര്‍മാണം നടത്തുമെന്ന് പറഞ്ഞിരുന്നു. ഇതിന്റെ ആദ്യപടിയെന്നോണം നഗരത്തിലെ പാവപ്പെട്ട വഴിയോര കച്ചവടക്കാരെ കെട്ടുകെട്ടിച്ചു. നാലുവരിപാത വികസനം എന്ന തരത്തില്‍ ജനങ്ങളെ വിശ്വസിപ്പിച്ചാണ് അനധികൃത മരം കയ്യേറ്റം നടന്നിട്ടുള്ളത്.

മരം മുറിക്കുന്നതിനെ എതിര്‍ക്കാതിരുന്നത് ഇതുകൊണ്ടാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകരും പറയുന്നു. വികസന വിരോധികളെന്ന് മുദ്രകുത്താതിരിക്കാനാണ് മരം മുറിക്കല്‍ അന്ന് തടയാതിരുന്നതെന്നാണ് ഇവര്‍ പറയുന്നത്. മരംമുറിക്കലിനോട് സര്‍വാത്മനാ സഹകരിച്ച നഗരത്തിലെ ജനങ്ങളോട് വിശ്വാസ വഞ്ചനയാണ് നഗരസഭ അധികൃതരും വനംവകുപ്പും കാണിച്ചതെന്നു ആരോപണമുണ്ട്. അനധികൃതമായി മരംമുറിച്ചു മാറ്റപ്പെട്ടെങ്കിലും അതിനെതിരെ യാതൊരു നടപടിയും വനംവകുപ്പും സ്വീകരിച്ചിട്ടില്ല.

മരങ്ങളുടെ തണലില്‍ ചെറുകിട വ്യാപാരം ചെയ്തിരുന്നവര്‍ക്ക് ഇന്ന് അന്നം മുട്ടിയിരിക്കുന്നു. റോഡ് വികസനം പറഞ്ഞ് മരങ്ങള്‍ ധൃതിയില്‍ മുറിച്ചുമാറ്റപ്പെട്ട നഗരത്തില്‍, ക്രമക്കേട് ആരോപിച്ച് റോഡ് നിര്‍മാണവും നിലച്ചു. ഉച്ചയായാല്‍ യാത്രക്കാര്‍ക്ക് തണലേകാന്‍ ഒരു മരംപോലും ഇന്ന് നഗരത്തില്‍ അവശേഷിക്കുന്നില്ല. വികസനം കൊതിച്ച് പ്രകൃതിയെ ഇല്ലാതാക്കുന്നത് കണ്ട് വേദനയുണ്ടെങ്കിലും പ്രതികരിക്കാതിരുന്ന ജനം ഇന്ന് വഞ്ചിതരായിരിക്കുകയാണ്. അധികൃതര്‍ക്ക് ആത്മസംതൃപ്തിയും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.