കണ്ണൂര്‍: നരേന്ദ്രമോഡി സര്‍ക്കാര്‍ തൊഴില്‍ രഹിതര്‍ക്കായി നടപ്പാക്കിയ മുദ്രാ ബാങ്ക് പദ്ദതിയെ അട്ടിമറിക്കാനുള്ള ഇടതു വലതു മുന്നണികളുടെ ശ്രമങ്ങള്‍ക്കെതിരെ ഭാരതിയ ജനതാ പാര്‍ട്ടി കണ്ണൂര്‍് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സിന്‍ഡിക്കേറ്റ് ബാങ്ക് കണ്ണൂര്‍ ശാഖക്ക് മുമ്പില്‍ ധര്‍ണ്ണാ സമരം നടത്തി. ബിജെപി കണ്ണൂര്‍് ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.
കേന്ദ്ര സര്‍ക്കാരിന്റെ ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങളെ ഇടതു വലതു രാഷ്ട്രീയാഭിമുഖ്യമുള്ള ആജ്ഞാനുവര്‍ത്തികളായ ഉദേ്യാഗസ്ഥരുടെ ഒത്താശയോടെ അട്ടിമറിക്കാനുള്ള ശ്രമങ്ങളെ എന്ത് വിലകൊടുത്തും ചെറുത്തു തോല്‍പ്പിക്കുമെന്നും, ഇവരുടെ തനിനിറം പൊതുജന മധ്യത്തില്‍ തുറന്നു കാട്ടുമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.. ബാങ്ക് ജീവനക്കാര്‍ രാഷ്ട്രീയ പ്രവര്‍ത്തകരെ പോലെ പെരുമാറേണ്ടത് പാര്‍ട്ടി ഓഫീസുകളിലാണെന്നും മറിച്ച് ബാങ്കിനുള്ളിലല്ലെന്നും ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പിലാക്കിയ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും ബാങ്ക് ജീവനക്കാരുടെ സംഘടനയും കൂടിയുള്ള അച്ചുതണ്ട് രൂപപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഭാരതത്തിലെ യുവാക്കളുടെയും യുവസംരംഭകരുടെയും ഉന്നമനത്തിനുവേണ്ടി കൊണ്ടുവന്ന മുദ്രയോജന പദ്ധതിക്ക് ഒരുലക്ഷത്തി ഇരുപതിനായിരം കോടി രൂപ ഷെഡ്യൂള്‍ ബാങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ നിക്ഷേപിച്ചിട്ടുണ്ട്. ബാങ്കുകളെ മുദ്രാവായ്പയുമായി ബന്ധപ്പെട്ട സംരഭകര്‍ സമീപിക്കുമ്പോള്‍ ഇല്ലാത്ത മാനദണ്ഡങ്ങള്‍ സൂചിപ്പിച്ച് വായ്പ നിഷേധിക്കുകയാണ് ചില ബാങ്ക് ജീവനക്കാര്‍ ചെയ്യുന്നത്.
പത്ത് ലക്ഷം രൂപവരെയുള്ള വായ്പക്ക് യാതൊരു മാനദണ്ഡങ്ങളും ആവശ്യമില്ലെന്നിരിക്കെ മുദ്രായോജന മാര്‍ഗ്ഗ രേഖ മാനദണ്ഡങ്ങള്‍ തിരസ്കരിച്ചുകൊണ്ട് വായ്പ നിഷേധിക്കുന്ന നടപടി തിരുത്തി അര്‍ഹതപെട്ടവര്‍ക്ക് വായ്പ നല്‍കാനും അനര്‍ഹര്‍ക്ക് വായ്പക്കാര്ഹരല്ലെന്ന് രേഖാമൂലം അറിയിക്കാനും ബാങ്ക് അധികൃതര്‍ തയ്യാറാവണമെന്നും സത്യപ്രകാശ് ആവശ്യപ്പെട്ടു.
അജയകുമാര്‍ മീനോത്ത് മുദ്രാ ബാങ്ക് പദ്ധതിയെപ്പറ്റി വിശദീകരിച്ചു. ചടങ്ങില്‍ ബിജെപി കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡണ്ട് കെ.രാധാകൃഷണന് അദ്ധ്യക്ഷത വഹിച്ചു. ബിജെപി ദേശീയ സമിതി അംഗം പി.കെ.വേലായുധന്, കോഴിക്കോട് മേഖല വൈസ് പ്രസിഡണ്ട് എ.പി.ഗംഗാധരന്, ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.വിനോദ്കുമാര്‍, എ.ഒ.രാമചന്ദ്രന്, എം.കെ.വിനോദ്, ഭാഗ്യശീലന്‍ ചാലാട്, കെ.പ്രശോഭ്, ശശിധരന്, കെ.ഗിരിധരന്, ടി.സോമന് എന്നിവര്‍ തുടങ്ങിയവര്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: