പയ്യന്നൂര്‍: ഗള്‍ഫുകാരന്റെ വീട്ടില്‍ കവര്‍ച്ച നടത്താനുള്ള ശ്രമത്തിനിടെ നിരീക്ഷണ ക്യാമറ കുടുക്കിയ തൃക്കരിപ്പൂരിലെ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി വയലോടിയിലെ സി.രാഘവന് വര്‍ഷങ്ങള്‍ക്ക് മുമ്പേ മോഷണം നടത്തിവന്നിരുന്നതായി പോലീസിന് തെളിവ് ലഭിച്ചു. 2007 ജനുവരിയില്‍ തൃക്കരിപ്പൂര്‍ മട്ടമ്മലിലെ നങ്ങാരത്ത് ഇസ്മായിലിന്റെ വീട് കുത്തിത്തുറന്ന് 18 പവന്റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത് രാഘവനാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടെ നിന്നും മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ പയ്യന്നൂരിലെ വിവിധ ജ്വല്ലറികളില്‍ വില്‍പ്പന നടത്തിയെന്നും ഇയാള്‍ ചോദ്യം ചെയ്യലില്‍ പോലീസിന് മൊഴി നല്കി. ഇതില്‍ അഞ്ചര പവന് സ്വര്‍ണാഭരണം പോലീസ് പിടിച്ചെടുത്തു. വിദേശത്ത് ജോലി ചെയ്യുന്ന തൃക്കരിപ്പൂര്‍ പൂവളപ്പിലെ യുനൂസിന്റെ വീട്ടില്‍ മോഷണത്തിനെത്തിയപ്പോളാണ് ഇയാള്‍ നിരീക്ഷണ ക്യാമറയില്‍ കുടുങ്ങിയത്. അറസ്റ്റിലായ ഇയാളെ കഴിഞ്ഞ ദിവസം പയ്യന്നൂര്‍ സിഐ ധനഞ്ജയ ബാബുവിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്യുകയും വിവിധ ജ്വല്ലറികളിലെത്തിച്ച് തെളിവെടുക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: