Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

മാര്‍ക്‌സിസ്റ്റ് ഭീകരത തുടരുന്നു: നീലേശ്വരത്ത് പാര്‍ട്ടി ഓഫീസ് എറിഞ്ഞ് തകര്‍ത്തു അക്രമം സര്‍വകക്ഷി യോഗ തീരുമാനങ്ങള്‍ ലംഘിച്ച്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2016, 06:30 pm IST
in Kasargod

കാഞ്ഞങ്ങാട്/നീലേശ്വരം: അജാനൂര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിപിഎം നടത്തിയ സംഹാരതാണ്ഡവം ജില്ലയില്‍ മുഴുവന്‍ വ്യാപിപ്പിക്കുന്നു. കഴിഞ്ഞ ദിവസം നീലേശ്വരം മേല്‍പാലത്തിന് സമീപമുള്ള ബിജെപി മുനിസിപ്പല്‍ കമ്മറ്റി ഓഫീസിന്റെ ജനാലകള്‍ സിപിഎം സംഘം എറിഞ്ഞ് തകര്‍ത്തു. സിപിഎമ്മിന്റെ കിരാത നടപടികള്‍ കോടതിയും ജനകീയ കോടതിയും തിരിച്ചറിഞ്ഞ് പാര്‍ട്ടിയുടെ നിലനില്‍പ്പ് തന്നെ അപകടത്തിലായതിനെ തുടര്‍ന്ന് വിറളിപൂണ്ട അണികള്‍ നടത്തുന്ന അക്രമങ്ങള്‍ വ്യാപിപ്പിക്കാനള്ള കരുനീക്കങ്ങളാണ് സിപഎം നടത്തുന്നത്. കഴിഞ്ഞ ദിവസം മാര്‍ക്കറ്റ് ജംഗ്ഷനില്‍ സംഘപരിവാര്‍ സംഘടനകളുടെ ചുമരെഴുത്തും കൊടിതോരണങ്ങളും നശിപ്പിക്കാനെത്തിയ സിപിഎം സംഘത്തെ യുവമോര്‍ച്ച പ്രവര്‍ത്തകരും ബിജെപി-ബിഎംഎസ് പ്രവര്‍ത്തകരും ചെറുത്തിരുന്നു. പിരിഞ്ഞുപോയ സിപിഎം അക്രമസംഘം രാത്രിയുടെ മറവില്‍ ബിഎംഎസ്, ബിജെപി പതാകകളും, ബസ്സ്റ്റാന്റില്‍ സ്ഥാപിച്ച വികസനമുദ്രാവാക്യങ്ങളെഴുതിയ ബോര്‍ഡുകളും പരക്കെ നശിപ്പിച്ചു. അക്രമികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സംഘപരിവാര്‍ സംഘടനാ നേതാക്കളായ ടി.രാധാകൃഷ്ണന്‍, കുഞ്ഞിരാമന്‍ വെങ്ങാട്ട്, സുകുമാരന്‍ തൈക്കടപ്പുറം, ടി.ടി.സാഗര്‍ എന്നിവര്‍ അധികൃതരോട് ആവശ്യപ്പെട്ടു.

അതേസമയം നീലേശ്വരത്ത് അക്രമം നടത്തിയത് കാഞ്ഞങ്ങാട് സര്‍വകക്ഷിയോഗ തീരുമാനങ്ങളെ അട്ടിമറിച്ചുകൊണ്ടാണെന്ന് ബിജെപി പറഞ്ഞു. അക്രമം അവസാനിപ്പിക്കാന്‍ സിപിഎം ഉള്‍പ്പെടയുള്ള രാഷ്‌ട്രീയ കക്ഷികള്‍ തീരുമാനമെടുത്തതിന് തൊട്ടുപിന്നാലെയാണ് നീലേശ്വരം ബിജെപി ഓഫീസിന് നേരം അക്രമമുണ്ടാത്. യോഗം കഴിഞ്ഞ് മിനിട്ടുകള്‍ക്കുള്ളില്‍ കാഞ്ഞങ്ങാട് ഇട്ടമ്മല്‍ പ്രദേശത്ത് ബസില്‍ കയറി സിപിഎം സംഘം ബിജെപിക്കാര്‍ക്കെതിരെ കൊലവിളി നടത്തിയിരുന്നു. നേരത്തെ കാലിച്ചാനടുക്കത്ത് നടന്ന അക്രമത്തെ തുടര്‍ന്ന് നടന്ന സമാധാന യോഗത്തിന് ശേഷവും തീരുമാനം ലംഘിച്ചത് സിപിഎം ആയിരുന്നു. അ്രകമത്തിന്റെ കണ്ണൂര്‍ മോഡലാണ് സിപിഎം ജില്ലയില്‍ നടപ്പിലാക്കുന്നതെന്നു ബിജെപി പറഞ്ഞു.

കാഞ്ഞങ്ങാട് കൊളവയലില്‍ സിപിഎം പ്രവര്‍ത്തകരുടെ വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ കൊളവയലിലെ കെ.ലക്ഷ്മണന്റെ നില മാറ്റമില്ലാതെ തുടരുകയാണ്. ഇതുവരെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്നും മാറ്റിയിട്ടില്ല. വടിവാള്‍ കൊണ്ടുള്ള വെട്ടേറ്റ് ഒമ്പതാം ക്ലാസുകാരനടക്കം നാല് പ്രവര്‍ത്തകരാണ് മംഗലാപുരത്ത് ചികിത്സയിലുളളത്. ചികിത്സയില്‍ കഴിയുന്നവരെ ആര്‍എസ്എസ് ജില്ലാ കര്യവാഹ് കെ.വി.ഉണ്ണികൃഷ്ണന്‍, ജില്ലാ പ്രചാരക് എ.കെ.ഷൈജു, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പി.രമേശേ്, എ.വേലായുധന്‍ എന്നിവര്‍ സന്ദര്‍ശിച്ചു.

നീലേശ്വരത്ത് ആര്‍എസ്എസ് റവന്യു ജില്ലാ ഘോഷ് സാംഘിക് നടന്ന ഞായറാഴ്ച വൈകുന്നേരം 5 മണിയോടെയാണ് വിവിധ ഭാഗങ്ങളിലായി സിപിഎം സംഘം ആക്രമം അഴിച്ചുവിട്ടത്. പ്രതിരോധിക്കാന്‍ സാധിക്കാത്ത വിധം ആസൂത്രിതമായിരുന്നു അക്രമം. അക്രമം നടക്കുന്ന വിവരം മറ്റുപ്രവര്‍ത്തകര്‍ക്ക് കൈമാറാന്‍ പറ്റാത്തവിധത്തിലായിരുന്നു. താലിബാന്‍ മോഡല്‍ അക്രമം അര്‍ധരാത്രിയോടെയാണ് അവസാനിച്ചത്. സിപിഎം അക്രമത്തില്‍ പ്രതിഷേധിച്ച് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയുടെ മുഖ്യവില്ലനായ രസതന്ത്ര പ്രൊഫസര്‍ സിബിഐ അറസ്റ്റില്‍

Kerala

പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ശശി തരൂര്‍

Kerala

മുഖ്യമന്ത്രിയുടെ യാത്രാസുരക്ഷ: ശൈലി മാറ്റം പ്രഖ്യാപിച്ച് വി ഡി സതീശന്‍

India

പഴയ പ്രമാണിത്തമൊന്നും ഇങ്ങോട്ട് വേണ്ട ; കോൺഗ്രസിന്റെ നിയന്ത്രണം നെഹ്രു കുടുംബത്തിൽ നിന്ന് നഷ്ടപ്പെടുന്നോ ?

Kerala

കോണ്‍ഗ്രസ് ഹൈക്കമാന്‍റിനെ ഇനി ആര്‍ക്കാണ് പേടി?;സതീശന്റെ മുഖ്യമന്ത്രിസ്ഥാനം…ഗാന്ധി കുടുംബത്തില്‍ ഒരാള്‍ മാത്രം ഹാപ്പിയാണ്

പുതിയ വാര്‍ത്തകള്‍

കെ സി വേണുഗോപാല്‍ തിരുവനന്തപുരത്തത്തി

രാമായണത്തിലെ നായകൻ, അയോധ്യയിൽ മൂന്ന് കോടിയുടെ ഭൂമി സ്വന്തമാക്കി രൺബീർ കപൂർ ; ഇത് തന്റെ പൈതൃകത്തിന്റെ ഭാഗമെന്നും രൺബീർ

ഓപ്പറേഷന്‍ നംഖോര്‍ : നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു

വാഹനവ്യൂഹം ഒഴിവാക്കി റോയൽ എൻഫീൽഡിൽ വിധാൻ ഭവനിലേക്ക് ഫഡ്നാവിസ്

കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തതുപോലെ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കാത്തതിനാല്‍ മഹിളാമോര്‍ച്ചാ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നു (വലത്ത്)

‘ജയിക്കുമെന്ന് ഉറപ്പില്ലാത്തോണ്ട് ഒരു ചാമ്പ് ചാമ്പിയതാ…സ്ത്രീകള്‍ക്ക് സൗജന്യ കെഎസ്ഡആര്‍ടിസി യാത്ര…എന്തായാലും കണ്ടക്ടര്‍ 39 രൂപ വാങ്ങി’

മന്ത്രിസഭാ രൂപീകരണം: ഘടകകക്ഷികളുമായി കോണ്‍ഗ്രസിന്റെ ഉഭയകക്ഷി ചര്‍ച്ച ശനിയാഴ്ച,സ്പീക്കര്‍ തിരഞ്ഞെടുപ്പ് 22ന്,ബജറ്റ് ജൂണ്‍ 5ന്

പൊലീസുകാര്‍ക്കെതിരെ കൊലവിളി : എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതിരുന്നവർ നിരാശരാകരുത് ; ഓരോ അനുഭവവും നമ്മെ കൂടുതൽ ശക്തരാക്കും ; കെ സി വേണുഗോപാൽ

നിയുക്ത മുഖ്യമന്ത്രി വിഡി സതീശനും മകള്‍ ഉണ്ണിമായയും ആറ്റുകാല്‍ പൊങ്കാലയിടുന്നതിനിടയില്‍

മകള്‍ ഉണ്ണിമായ ആറ്റുകാലില്‍ പൊങ്കാലയിട്ട് അച്ഛന് വേണ്ടി പ്രാര്‍ത്ഥിച്ചു, സതീശന്റെ മുഖ്യമന്ത്രിക്കസേരയ്‌ക്കുണ്ട് ഭക്തിയുടെ പുണ്യം

മുസ്ലിംലീഗ് മന്ത്രിമാരെ കുറിച്ച് ധാരണയായി,അഞ്ചാം മന്ത്രി സ്ഥാനത്തില്‍ പ്രതീക്ഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.