Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ആഭ്യന്തര മന്ത്രി തിരിഞ്ഞു നോക്കിയില്ല എഎസ്‌ഐയുടെ വീടാക്രമണം; തുടരന്വേഷണം പോലീസ് അട്ടിമറിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2016, 08:10 pm IST
in Alappuzha

ആലപ്പുഴ: എഎസ്‌ഐയുടെ വീട്ടില്‍ കയറി ബൈക്കും കാറും കത്തിച്ച കേസില്‍ തുടരന്വേഷണം രാഷ്‌ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചു. കോണ്‍ഗ്രസ്, മുസഌംലീഗ് നേതാക്കളാണ് അന്വേഷണം ഒതുക്കി തീര്‍ക്കാന്‍ പോലീസിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നത്.

നിലവില്‍ പിടിയിലായ പ്രതികളില്‍ അന്വേഷണം അവസാനിപ്പിക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി അന്വേഷണം നടത്താന്‍ പോലും പോലീസ് തയ്യാറാകുന്നില്ല. കൂടാതെ വീടിന് തീയിട്ട് എഎസ്‌ഐയും കുടുബത്തെയും കൊലപ്പെടുത്തുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് വ്യക്തമായിട്ടും ഇവര്‍ക്കെതിരെ കൊലപാതകശ്രമത്തിനുള്ള കുറ്റം പോലും ചുമത്താന്‍ തയ്യാറായില്ല.

പ്രതികളെ ചോദ്യം ചെയ്താല്‍ പല ഉന്നതരും കുടങ്ങുമെന്ന് വ്യക്തമായ സാഹചര്യത്തിലാണ് അന്വേഷണം ആസൂത്രിതമായി അട്ടിമറിക്കുന്നത്. ആഭ്യന്തര മന്ത്രിയുടെ മണ്ഡലത്തില്‍ പോലീസ് ഉദ്യോഗസ്ഥന്റെ വീടിന് നേരെ അക്രമം നടന്ന് ആഴ്ചകള്‍ പിന്നിട്ടിട്ടും ആദ്ദേഹം തിരിഞ്ഞു നോക്കാത്തതിലും ദുരൂഹതയുണ്ട്. ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ചിലും എസ്പിയുടെ പ്രത്യേക അന്വേഷണ സംഘത്തിലും സംസ്ഥാന ആന്റി നാര്‍ക്കോട്ടിക് സെല്‍ അംഗമായും പ്രവര്‍ത്തിക്കുന്ന എഎസ്‌ഐ അലി അക്ബറിന്റെ തൃക്കുന്നപ്പുഴ പല്ലന ചക്കാലവടക്കേതില്‍ വീട്ടില്‍ കയറി കഴിഞ്ഞ മൂന്നിന് രാത്രിയാണ് കാറും ബൈക്കും കത്തിച്ചത്.

സംഭവത്തില്‍ നിരോധിത പുകയില ഉല്‍പന്നങ്ങളുടെ കച്ചവടക്കാരായ പുറക്കാട് പഴങ്ങാടി മുറിയില്‍ മാളിയേക്കല്‍ സത്താര്‍ (37), നിരോധിത പുകയില ഉല്‍പന്നങ്ങളുടെ മൊത്തക്കച്ചവടക്കാരനായ കരുവാറ്റ വടക്കും മുറിയില്‍ റഹ്മത്ത് മന്‍സിലില്‍ മുഹമ്മദ് റിഫാജ് (36), കരുവാറ്റ പത്തിശ്ശേരി ഷാബു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 23 ന് പുറക്കാട് പഴയങ്ങാടിയിലെ സത്താറിന്റെ കടയിലും വീട്ടിലും നാര്‍ക്കോട്ടിക് സ്‌ക്വാഡ് റെയ്ഡ് നടത്തി രണ്ടു ലക്ഷം രൂപയുടെ ഹാന്‍സ് ഉല്‍പന്നങ്ങള്‍ പിടികൂടിയിരുന്നു.

സ്‌ക്വാഡിന് നേതൃത്വം നല്‍കിയത് എഎസ്‌ഐ അലി അക്ബര്‍ ആയിരുന്നു. ഇതിലുള്ള വിരോധമാണ് വീടുകയറി കാറും ബൈക്കും കത്തിക്കുന്നതിലേക്ക് എത്തിച്ചത്. വര്‍ഷങ്ങളായി ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ വില്‍പ്പന നടത്തുന്നതിന് നേതൃത്വം നല്‍കുന്ന മൊത്തക്കച്ചവടക്കാരനാണ് റിഫാജ്. പച്ചക്കറി കൊണ്ടു വരുന്ന വാഹനങ്ങളിലാണ് തമിഴ്‌നാട്ടില്‍ നിന്നും നിരോധിത പുകിയല ഉല്‍പന്നങ്ങളായ ഹാന്‍സ്, പാന്‍പരാഗ് തുടങ്ങിയവ എത്തിക്കുന്നത്.

ഒന്നാം പ്രതി സത്താറും മൂന്നാം പ്രതി ഷാബുവും ആണ് ഇവ പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ കച്ചവടക്കാര്‍ക്ക് എത്തിച്ചു നല്‍കുന്നത്. ലഹരി മാഫിയകളായി ഭരണകക്ഷി നേതാക്കള്‍ക്കുള്ള ഉന്നത ബന്ധമാണ് പോലീസ് ഉദ്യോഗസ്ഥന് പോലും നീതി ലഭിക്കാന്‍ തടസ്സമാകുന്നത്. ഈ സാഹചര്യത്തില്‍ ലഹരി മാഫിയകള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ നിഷ്പക്ഷരായ പോലീസ് ഉദ്യോഗസ്ഥര്‍ ഭയക്കുന്ന സ്ഥിതിവിശേഷമാണുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ഹരിത സാങ്കേതിക വിദ്യയുടെ റെയില്‍വേ വിജയഗാഥ

Article

രാമായണം: ദേശഭാഷകളെയും ദേശീയതയെയും സമ്പന്നമാക്കിയ ഇതിഹാസം

Kerala

ഫുട്‌ബോൾ ലോകകപ്പ് ഫൈനൽ: കുട്ടികൾക്ക് അവധി നൽകി കോഴിക്കോട്ടെ ഭവൻസ് സ്‌കൂളുകളും കൊച്ചിയിലെ ഗ്രിഗേറിയൻ പബ്ലിക് സ്കൂളും

Kerala

നിതി ആയോഗ് നിക്ഷേപ സൗഹൃദ സൂചിക; കേരളം പിന്നില്‍

India

ഭാരത് ടെക്സ് 2026: ടെക്സ്റ്റൈല്‍ മേഖലയില്‍ 14,300 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനം; വിവിധ സംസ്ഥാനങ്ങള്‍ ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചു

പുതിയ വാര്‍ത്തകള്‍

വിശാല്‍ അനുസ്മരണം ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജില്‍ സംസ്ഥാന സെക്രട്ടറി അഡ്വ. യദുകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

വിശാല്‍കേസ് അട്ടിമറിച്ചത് മതതീവ്രവാദത്തിന്റെ ഭരണകൂട ഒത്താശയുടെ നേര്‍ക്കാഴ്ച: എബിവിപി

നമോ ഗ്രീനില്‍ 2600 പേര്‍ക്ക് യാത്ര ചെയ്യാം; ടിക്കറ്റ് നിരക്ക് അഞ്ച് മുതല്‍ 25 രൂപ വരെ

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം: പിണറായി വിരട്ടി; വിശ്വം പത്തിമടക്കി

പിഎം റാഹത്ത് പദ്ധതി കേരളത്തിലും തുടങ്ങി;വാഹനാപകടത്തില്‍പ്പെടുന്നവര്‍ക്ക് 1.5 ലക്ഷം വരെ ചികിത്സാ സഹായം

പവര്‍കട്ട് നീട്ടാന്‍ നീക്കം; സംസ്ഥാനം ഗുരുതര വൈദ്യുതി പ്രതിസന്ധിയില്‍, കെഎസ്ഇബിയുടെ കൃത്യമായ ആസൂത്രണമില്ലായ്‌മ

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍

ചിത്രരാമായണം- 2

നമാമി രാമം-2: കാലംകടന്നുള്ള കാഴ്ചകള്‍

രാമ സ്പര്‍ശം-2: വാക്കിന്റെ വില

സാവരിയയുടെ വീട്ടില്‍ എത്തിയ ശശികല ടീച്ചര്‍ (നടുവില്‍) സാവരിയയുടെ ഇളയച്ഛന്‍ (വലത്ത്)

സാവരിയയുടെ കൊലപാതകം::പ്രതി സദറുള്‍ അനത്തിന്റെ മാതാപിതാക്കളെ കൂടി കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ശശികല ടീച്ചര്‍

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.