Sunday, June 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ജനഹൃദയങ്ങള്‍ കീഴടക്കാനാവാതെ കൗമാരമാമാങ്കം: നടകവേദി നിറഞ്ഞ് കാണികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2016, 09:34 pm IST
in Kasargod

കെ.കെ.പത്മനാഭന്‍

കാസര്‍കോട്: കാസര്‍കോട്ടെ ജനഹൃദയങ്ങള്‍ കീഴടക്കാന്‍ കൗമാര കലാ മാമാങ്കത്തിനാവുന്നില്ലെന്ന് തെളിയിക്കുന്നതായിരുന്നു ജില്ലാ കലോത്സവത്തിന്റെ ഇന്നലത്തെ വേദികള്‍. പ്രധാന വേദിയായ ചന്ദ്രഗിരിയില്‍ കേരള നടന മത്സരത്തില്‍ കാളിദാസ വിരചിതം നാടകം കാവ്യപ്രദാമയം സര്‍വ്വമംഗളമെന്ന് നന്ദിത ആടി തിമര്‍ക്കുമ്പോള്‍ സദസ്യരായി വിരളിലെണ്ണാവുന്നവര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. കാണികള്‍ കുറഞ്ഞതിനാല്‍ ഏറെ വേദനയോടെയാണ് ഈ കൊച്ചുകലാകാരി വേദിവിട്ടിറങ്ങിയത്. ഇത് തന്നയായിരുന്നു കലോത്സവത്തിന്റെ മറ്റ് വേദികളുടെയും അവസ്ഥ. കുട്ടികള്‍ വേദികള്‍ നിറഞ്ഞ് ആടുമ്പോഴും കാണാന്‍ മറ്റ് മത്സരാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളും മാത്രമെന്നത് സംഘടനാ മികവ് അവകാശപ്പെടുമ്പോഴും കലോത്സവത്തിലെ കല്ലുകടിയായി തുടരുകയാണ്. തുളുനാട്ടില്‍ കലയെയും സാഹിത്യത്തെയും അന്ത്യ നിമിഷങ്ങള്‍ വരെ വാനോളമുയര്‍ത്താന്‍ പരിശ്രമിച്ച ടി.ഉബൈദിന്റെ നാട്ടില്‍ നടക്കുന്ന കൗമാര കലാ മാമാങ്കത്തിനാണ് ഈ ഗതികേടെന്നത് കലാസ്വാദകരെ കുറച്ചൊന്നുമല്ല വേദനിപ്പിക്കുന്നത്.

മാപ്പിള കലാ അക്കാദമിയടക്കമുള്ള മാപ്പിള കലകള്‍ക്ക് വോരോട്ടമുള്ള നഗര ഹൃദയത്തില്‍ കോല്‍ക്കളിയും, മാപ്പിളപ്പാട്ടും മറ്റും അരങ്ങേറിയ വേദികളുടെ സ്ഥിതിയും ഒട്ടും വ്യത്യസ്തമായിരുന്നില്ല. കഴിഞ്ഞ് മത്സര ഇനങ്ങളില്‍ ഭൂരിഭാഗവും മത്സരവുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടവരെന്നതിലപ്പുറം മത്സരങ്ങള്‍ കാണാനെത്തിയവരെന്ന് പറയുന്നവര്‍ വിരളിലെണ്ണാവുന്നവര്‍ മാത്രമേയുള്ളു. കലയുടെ കാല്‍ചിലമ്പണിഞ്ഞ രാപകലുകള്‍ക്ക് നടനചാരുതയുടെ വിസ്മയം തീര്‍ത്ത് ഭരതനാട്യം പകര്‍ന്നാടിയ വേദിയില്‍ ലാസ്യ നടനത്തിന്റെ സമ്മോഹന മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച് മോഹിനിയാട്ടവും, കേരള നടനവുമാണ് വേദിയെ ധന്യമാക്കിയത്. പിഴക്കാത്ത ചുവടുകളും നിലക്കാത്ത രാഗതാളങ്ങളും സമന്വയിപ്പിച്ച് പ്രതിഭകളുടെ മിന്നലാട്ടം വേദികളില്‍ തുടരുകയാണ്. ഇശലുകളുടെ പെരുമഴയായി മാപ്പിളപ്പാട്ടും കേരളത്തനിമയുടെ ശീലുമായി കോല്‍ക്കളിയും ആസ്വാദകര്‍ക്ക് ആവേശമായി നാടകവും കഥാപ്രസംഗ മത്സരവുമാണ് പ്രധാനമായും വേദികള്‍ കൈയ്യടക്കിയത്. ചന്ദ്രിഗിരി ഉണര്‍ന്നത് ഹൈസ്‌കൂള്‍ വിഭാഗം വീണമത്സരത്തോടെയാണ്. തുടര്‍ന്ന് ഈ വേദിയില്‍ ഹൈസ്‌കൂള്‍ ഹയര്‍സെക്കണ്ടറി വിഭാഗം പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും കേരളനടനവും മോഹിനിയാട്ടവും അരങ്ങേറി.

കഴിഞ്ഞ ദിവസം പുലര്‍ച്ചയോടെയാണ് മത്സരങ്ങള്‍ അവസാനിച്ചത്. അത് ഇന്നലെയും തുടര്‍ന്നു. മത്സരാര്‍ത്ഥികളുടെ സാന്നിധ്യം കൊണ്ടും, വിഷയ വൈവിധ്യങ്ങള്‍ കൊണ്ടും കലാമേള മികച്ച നിലവാരം പുലര്‍ത്തുന്നു. ഇന്നലെ കാണികളെ കൊണ്ട് നിറഞ്ഞത് നാടക വേദിയായ ജിഎച്ച്എസ്എസ് ഓഡിറ്റോറിയത്തിലെ നേത്രാവതിയാണ്. ശരിക്കും നാടകത്തെ കാസര്‍കോടന്‍ ജനത നേഞ്ചേറ്റുന്ന കാഴ്ചയാണ് കണ്ടത്. നിറഞ്ഞ കൈയ്യടികളോടെയാണ് അവര്‍ നാടകത്തെ വരവേറ്റത്. ഉച്ച സൂര്യന്‍ കത്തിജ്വലിച്ച് നില്‍ക്കുമ്പോള്‍ തലയ്‌ക്ക് മുകളില്‍ വിരിച്ച തകര ഷീറ്റുകളിലൂടെ താഴോട്ടിറങ്ങുന്ന ധനുമാസ ചൂടിനെയും അവഗണിച്ച് അവര്‍ കുട്ടികളുടെ പ്രകടനത്തിന് മനം നിറഞ്ഞ പ്രേത്സാഹനവുമായി കൂട്ടിരുന്നു. പ്രമേയം കൊണ്ടും അവതരണ മികവ് കൊണ്ടും മികച്ച നിലവാരം പുലര്‍ത്തുന്നതായിരുന്നു യു.പി, ഹൈസ്‌കൂള്‍ നാടക മത്സരങ്ങള്‍. പത്രങ്ങളും മറ്റുമെടുത്ത് വീശി പ്രേക്ഷകര്‍ ക്ഷമയോടെ നാടകങ്ങള്‍ വീക്ഷിച്ചുവെന്നത് മത്സരാര്‍ത്ഥികള്‍ക്ക് ലഭിച്ച വലിയ അംഗീകാരമായി. അരങ്ങില്‍ അഭിനയിച്ച് തിമര്‍ക്കാന്‍ അത് അവര്‍ക്ക് വലിയൊരു പ്രേത്സാഹനമായി മാറി. കസേരകള്‍ നിറഞ്ഞതോടെ കാണികളില്‍ ഭൂരിഭാഗവും നിന്നാണ് നാടകം വീക്ഷിച്ചത്. അവസാന ദിവസമെങ്കിലും മുനിസിപ്പാലിറ്റി പരിധിയിലെ സ്‌കൂളുകള്‍ക്ക് അവധി നല്‍കി വേദികള്‍ നിറയ്‌ക്കാനാകുമോയെന്ന ആലോചനയിലാണ് അണിയറയില്‍ സംഘാടകരെന്ന് കലോത്സവ വേദിയില്‍ അടക്കം പറച്ചിലുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

അനുഭവം: മരണം ഒരു പ്രതീക്ഷയാണ്

Kerala

അ​ച്ചു ഉ​മ്മ​നെ​തി​രെ സൈബർ അധിക്ഷേപം; ഇടത് നേതാവിനെ പു​റ​ത്താ​ക്കി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ്

Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രസവത്തിനിടെ നവജാതശിശുവിന്റെ കയ്യൊടിഞ്ഞെന്ന പരാതി: ചികിത്സാ പിഴവില്ലെന്ന് ആശുപത്രി സൂപ്രണ്ട്

Kerala

ചിരിക്ക് പുതിയൊരു സ്ക്രിപ്റ്റ് എഴുതിയ അതുല്യ പ്രതിഭ : സുരേഷ് ഗോപി

Kerala

ലോട്ടറി ക്ഷേമനിധി തട്ടിപ്പ്: സംഗീത് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ഒപ്പിട്ട് പരിശീലിച്ചതിനും തെളിവ്

പുതിയ വാര്‍ത്തകള്‍

വ്യാജപ്രചാരണം നടത്തുന്നു , പ്രവർത്തന ശൈലി ശരിയല്ല ; കോൺഗ്രസിനെതിരെ സിപിഎമ്മും, ഹേമന്ത് സോറനും ; സംയുക്ത കക്ഷിയോഗം അടിച്ചു പിരിയുമോ ?

കഥ: അവസാനത്തെ പെണ്ണ്-2

സമയമാറ്റം കോടതി അംഗീകരിച്ചു, ആര്‍ടി ഓഫീസുകളില്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടുള്ള സേവനം ഉച്ചവരെ മാത്രം

പാലക്കാട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും മോഷ്ടിച്ച ബസ് കണ്ടെത്തി

ഗൃഹനാഥനെ കെട്ടിയിട്ട് മോഷണം; 45 പവൻ സ്വര്‍ണം കവര്‍ന്നു

പെട്രോളിനേക്കാള്‍ 20 രൂപ കുറവ്, ഇന്ത്യയിലെ ആദ്യത്തെ ഇ85 ഇന്ധന സ്റ്റേഷന്‍ ദല്‍ഹിയില്‍ തുറന്നു

പെട്രോള്‍ നിര്‍ത്തലാക്കുമോ?; E85 ഇന്ധനം പുറത്തിറക്കി കേന്ദ്രസർക്കാർ, ലിറ്ററിന് 20 രൂപയോളം കുറവ്

പൊതുഫണ്ടിൽനിന്ന് 661 കോടിരൂപയുടെ ദുരുപയോഗം; സിബിഐ അന്വേഷണം തുടങ്ങി, റെയ്ഡ് നടത്തി

‘നഷ്ടമായത് സഹോദരതുല്യനായ വ്യക്തിയെ’; സലിം കുമാറിന് അന്ത്യോപചാരമ‌ർപ്പിച്ച് മുഖ്യമന്ത്രി

നീറ്റ് പുനഃപരീക്ഷ: ചോദ്യപേപ്പറുകള്‍ വ്യോമസേന വിമാനങ്ങളില്‍ എത്തിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.