ജോര്‍ദാന്‍: ഐഎസ് ഭീകരര്‍ ഭയപ്പെടുന്ന ലോകത്തെ ഏക രാജ്യം ഇസ്രയേലാണെന്ന് ഭീകരഗ്രൂപ്പുകള്‍ക്ക് ഇവിടെ പ്രവേശിക്കാനെ സാധിച്ചിട്ടില്ലെന്നും പാശ്ചാത്യ പത്രപ്രവര്‍ത്തകന്‍. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്കൊപ്പം പത്തുദിവസം ചെലവഴിച്ച ശേഷമുള്ള തന്റെ കണ്ടെത്തലുകളാണ് ഈയിടെ പ്രസിദ്ധീകരിച്ച പുസ്തകത്തിലൂടെ ജോര്‍ജന്‍ ടോഡന്‍ഹോഫെര്‍ വിവരിക്കുന്നത്.
ഐഎസിന്റെ ആദ്യഘട്ടത്തിലെ പദ്ധതിയില്‍ ഇസ്രയേല്‍ ഉണ്ടായിരുന്നില്ലെന്നും ജൂവിഷ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ജര്‍മ്മന്‍ പത്രപ്രവര്‍ത്തകന്‍ പറഞ്ഞു.
ഇസ്രയേല്‍ സൈന്യം അതിശക്തമാണെന്ന് ഐഎസിനറിയാം. ഗറില്ലാ യുദ്ധതന്ത്രങ്ങളറിയാത്ത അമേരിക്ക, ബ്രിട്ടന്‍ സൈന്യത്തെ പരാജയപ്പെടുത്താനാവുമെന്ന വിശ്വാസം ഭീകരര്‍ക്കുണ്ട്. എന്നാല്‍ ഭീകര്‍ക്കെതിരെയുള്ള പോരാട്ടത്തിലും ഗറില്ലായുദ്ധത്തിലും അതിശക്തമാണ് ഇസ്രയേല്‍ സൈന്യമെന്നും ഐഎസിനറിയാം. യഥാര്‍ത്ഥ അപകടം ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്‌സസാണെന്ന് (ഐഡിഎഫ്) ഐസീസിന് ലഭിച്ച ഉപദേശവും.
ഐഎസിന്റെ പ്രചാരണ വീഡിയോകള്‍ക്കെതിരെ ലോകമാകെയുള്ള ജൂതന്മാരില്‍ നിന്നും വന്‍എതിര്‍പ്പാണ് നേരിടേണ്ടി വന്നത്. ഗാസയിലും ഇസ്രയേല്‍ ആധിപത്യത്തിലുള്ള പാലസ്തീനിലും ഐഎസ് അനകൂല ഗ്രൂപ്പുകളുടെ ഭീകരാക്രമണങ്ങള്‍ ഉണ്ടാവില്ലെന്നാണ് വിശ്വസിക്കപ്പെടുന്നത്.
ഇറാഖിലെ ഐഎസിന്റെ ശക്തികേന്ദ്രമായ മൊസൂളില്‍ നേതാക്കളെ കാണുവാനുള്ള അവസരം നല്‍കിയിരുന്നതായി ടോഡന്‍ഹോഫെര്‍ പറഞ്ഞു. അതേസമയം, അല്‍ക്വയ്ദ അനുമതി നല്‍കിയിരുന്നില്ല. ഏറ്റവും നിഷ്ഠുരരായ ഭീകരഗ്രൂപ്പായിട്ടാണ് ഐഎസിനെ കാണക്കാക്കുന്നത്. എന്നാല്‍ അവരെ സന്ദര്‍ശിക്കാനായതായും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ സഖ്യകക്ഷികള്‍ സിറിയയില്‍ നടത്തുന്ന ആക്രമണങ്ങളില്‍ ഇസ്രയേല്‍ പങ്കെടുക്കുന്നില്ല. എന്നാല്‍ ഇന്റലിജന്‍സ് വിവരങ്ങള്‍ കൈമാറുന്നതായും കണക്കാക്കപ്പെടുന്നു.
















