Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ചരിത്രത്തിന്റെ ഇടനാഴികളിലൂടെ ഒരു യാത്ര

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2015, 10:08 pm IST
inKottayam

കോട്ടയം: ചരിത്രത്തിന്റെ ഇടനാഴികളിലൂടെ യാത്രയൊരുക്കി പുരാവസ്തു പുരാരേഖാ വകുപ്പുകളുടെ പ്രദര്‍ശനം. സുവര്‍ണം 2015 സാംസ്‌കാരികോത്സവത്തോടനുബന്ധിച്ച് തിരുനക്കര മൈതാനത്താണ് കാലഘട്ടങ്ങളുടെ കഥയൊരുക്കിയ കാഴ്ചകള്‍ നിരന്നത്. പ്രദര്‍ശനം സന്ദര്‍ശകരുടെ മനസില്‍ അത്ഭുതത്തിന്റെയും ആകാംക്ഷയുടെയും വിളക്കുകള്‍ കൊളുത്തുന്നു. പുരാതന രേഖകള്‍, താളവാദ്യങ്ങള്‍, നൂറ്റാണ്ടുകള്‍ പഴക്കമുള്ള വിവിധ രാജ്യങ്ങളിലെ നാണയങ്ങള്‍, വേണാടിന്റെ തനത് നാണയം ലക്ഷ്മി വരാഹന്‍, മണിച്ചിത്രത്താഴ്, ഊരാക്കുടുക്ക് തുടങ്ങി നിരവധി ഇനങ്ങളാണ് കാലഘട്ടങ്ങള്‍ക്കിപ്പുറത്തേക്ക് ഇറങ്ങിവന്ന് സന്ദര്‍ശകരുമായി സംവദിക്കുന്നത്.

അന്‍പതിലധികം താള വാദ്യങ്ങളാണ് മേളയില്‍ ഇടംപിടിച്ചിരിക്കുന്നത്. തുടി, തമുക്ക്, കിടുപിടി, പഞ്ചമുഖവാദ്യം, സര്‍പ്പവംശി, ചീങ്കണ്ണിവീണ തുടങ്ങിയവ സന്ദര്‍ശകര്‍ക്ക് നവ്യാനുഭവമാണ്. 200 വര്‍ഷം പഴക്കമുള്ള ഇലത്താളം, സാരംഗി എന്നിവ ചരിത്രവിദ്യാര്‍ത്ഥികള്‍ക്കുമാത്രമല്ല സാധാരണക്കാരിലും താല്‍പര്യമുണര്‍ത്തുന്നു. വാദ്യോപകരണങ്ങളില്‍ അപൂര്‍വ്വമായ ചന്ദ്രവളയവും കൊക്കറയും പ്രദര്‍ശനത്തിനുണ്ട്.

പുരാവസ്തു വകുപ്പിന്റെ നാണയശേഖരമാണ് ഏവരെയും ആകര്‍ഷിക്കുന്നത്. ക്രിസ്തുവിന് രണ്ട് നൂറ്റാണ്ട് മുമ്പ് നിലനിന്നിരുന്ന പഞ്ച് മാര്‍ക്ക് നാണയങ്ങള്‍ മുതല്‍ 13-ാം നൂറ്റാണ്ടിലെ ലക്ഷ്മി വരാഹന്‍വരെ പ്രദര്‍ശിപ്പിക്കുന്നു. ശാസ്താംകോട്ട കായലില്‍നിന്നും ലഭിച്ച ചൈനീസ് നാണയങ്ങള്‍, ടിപ്പുസുല്‍ത്താന്റെ കാലഘട്ടത്തിലെ നാണയം, ഹൈദരാബാദ് നൈസാമിന്റെ ചാര്‍മിനാര്‍ നാണയം എന്നിവയും പ്രദര്‍ശനത്തിലെ ആകര്‍ഷണമാണ്.

ഗ്രന്ഥപ്പെട്ടി, രത്‌നപ്പെട്ടി, ആമാടപ്പെട്ടി, അത്ഭുതവിളക്ക്, തിരുവിതാംകൂര്‍ കമ്മട്ടം, അളവ് ഉപകരണങ്ങള്‍, കഠാര, കുന്തം, വാള്‍ തുടങ്ങിയവയെല്ലാം പുതുതലമുറക്ക് പരിചിതമല്ലാത്തതാണ്. നാടിന്റെ സംസ്‌കാരത്തിലേക്ക് ഒരു എത്തിനോട്ടംകൂടിയാണ് ഈ പ്രദര്‍ശനം.

പതിനാറ്, പതിനേഴ് നൂറ്റാണ്ടുകളില്‍ പാലക്കാട്ടെ മുസ്ലിം സ്ത്രീകള്‍ അണിഞ്ഞിരുന്ന ആഭരണങ്ങള്‍ പ്രദര്‍ശനത്തിന്റെ മാറ്റുകൂട്ടുന്നു. തമിഴ് ശൈലിയില്‍ നിര്‍മ്മിച്ചവയാണിവ. ബേക്കല്‍കോട്ടയില്‍നിന്നും കണ്ടെടുത്ത പീരങ്കിയുണ്ടകള്‍, കന്നുകാലികള്‍ക്ക് മരുന്നു നല്‍കാന്‍ ഉപയോഗിച്ചിരുന്ന ഒട്ടം, മടക്കികൊണ്ടുപോകാവുന്ന പെട്ടിച്ചിരവ, കുതിരക്കാരന്‍ വിളക്ക് എന്നിവയും മുന്‍കാലങ്ങളിലേക്ക് വെളിച്ചം വീശുന്ന ഉപകരണങ്ങളാണ്. ആരെയും അത്ഭുത സ്തംബ്ധരാക്കുന്നതാണ് ചിത്രവധക്കൂട്. കൊടിയകുറ്റം ചെയ്തവരെ ഇഞ്ചിഞ്ചായി കൊല്ലാനുള്ള പ്രാകൃത ഉപകരണം. ഇതിന്റെ പ്രവര്‍ത്തനം മനസ്സിലാക്കുന്ന സന്ദര്‍ശകര്‍ ചിത്രവധക്കൂട്ടിനു മുന്നില്‍ തരിച്ചുനില്‍ക്കും.

ഇതുകൂടാതെ പുരാരേഖാവകുപ്പ് നിരവധി രേഖകളും പ്രസംഗങ്ങളും കൈയ്യൊപ്പുകളും പ്രദര്‍ശിപ്പിക്കുന്നുണ്ട്. കോട്ടയത്തിന്റെ വളര്‍ച്ചയുടെ ഓരോഘട്ടവും ഇവിടെ മറനീക്കി പുറത്തുവരുന്നു. കോട്ടയത്തെ ടൗണ്‍ ആയി പ്രഖ്യാപിച്ചുകൊണ്ടുള്ള 1894 ആഗസ്റ്റ് 8ലെ രേഖ, കോട്ടയം പട്ടണത്തിലെ വീടുകള്‍ക്ക് കരം ഏര്‍പ്പെടുത്തിയത് സംബന്ധിച്ച്, നഗരത്തില്‍ ഒരു ലിക്വര്‍ ഷോപ്പ് തുടങ്ങുന്നതിന് അനുമതിസംബന്ധിച്ചുള്ള രേഖകള്‍ എന്നിവ പ്രദര്‍ശിപ്പിക്കപ്പെട്ടിട്ടുണ്ട്. പബ്ലിക് ടെലിഫോണ്‍ കോള്‍ ഓഫീസ്, തിരുനക്കര മൈതാനത്ത് പട്ടംതാണുപിള്ള നടത്തിയ പ്രസംഗം, മലയാള മനോരമ പത്രത്തിന്റെ അംഗീകാരം റദ്ദാക്കലും തുടര്‍നടപടികളും, തൃപ്പടിദാനം, തിരുവിതാംകൂറും ഡച്ചുകാരും തമ്മിലുള്ള സഖ്യ ഉടമ്പടി തുടങ്ങി ചരിത്രത്തിലെ നാഴികക്കല്ലുകളായ സംഭവങ്ങളുടെ രേഖകള്‍ ഇവിടെ കാണാം. നിരവധി രാജശാസനകളും ഇവിടെയുണ്ട്.

18ന് ആരംഭിച്ച പ്രദര്‍ശനം ഇന്ന് സമാപിക്കും. അമൂല്യമായ വസ്തുക്കളും രേഖകളും കണ്‍മുന്നില്‍ കാണാനുള്ള അസുലഭാവസരമാണ് കോട്ടയത്തിന് ലഭിച്ചത്. സുവര്‍ണ്ണം 2015 സാംസ്‌കാരികോത്സവത്തിന്റെ സമാപന ദിവസമായ ഇന്നും കോട്ടയത്തിന് നിറച്ചാര്‍ത്തുകളുടെ ദിവസമാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ സന്ദർശിച്ച് റബർ ബോർഡ് ചെയർമാൻ; സൗഹൃദ സംഭാഷണത്തിന് സാക്ഷിയായി ബിഷപ്പ് ഹൗസ്

India

അമിത അളവിൽ ലോഹമിശ്രിതം ; പാകിസ്ഥാനിൽ നിന്നുള്ള ബ്യൂട്ടി ക്രീമുകൾ നിരോധിച്ച് ഇന്ത്യ

India

പിഎഫ് ആനുകൂല്യം കൂടുതൽ പേരിലേക്ക്; ശമ്പളപരിധി ഉയർത്തി കേന്ദ്ര സർക്കാർ, പ്രതിമാസം 15,000 എന്നത് 25,000 ആക്കി

News

‘യഥാർത്ഥ സിങ്കം’ തുക്കാറാം മുണ്ഡെയുടെ അടുത്ത ലക്ഷ്യം രോഗികളെ കൊള്ള ചെയ്യുന്ന ആശുപത്രികൾ; എംആർപി 11.05 രൂപ, ആശുപത്രി വാങ്ങുന്നത് 325 രൂപ!!

Kerala

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

ആര്‍ക്കും പ്രത്യേക അധികാരമില്ല; നടന്നിരിക്കുന്നത് വലിയ തട്ടിപ്പ്, പി എസ് സിക്കെതിരേ മുഖ്യമന്ത്രി

തിയേറ്ററിൽ ഡോറിന് പുറത്ത് കുടിവെള്ളം ലഭ്യമായി തുടങ്ങി ; മാറ്റങ്ങൾ വരുന്നതിൽ സന്തോഷം, എപ്പോഴും ജനങ്ങൾക്കൊപ്പമെന്ന് വി വി രാജേഷ്

ആന്റോയുടെ വീട്ടിൽ വൻ മദ്യശേഖരം, പിടിച്ചത് 43 ലിറ്റർ വിദേശ മദ്യം

നടക്കാനിറങ്ങിയ ഹരി ഓടിക്കയറിയത് സ്വര്‍ണ്ണ കൊടുമുടിയില്‍; ഇതുവരെ പങ്കെടുത്തത് 200 ഓളം മത്സരങ്ങളിൽ

ഇതിനും സംഘപരിവാർ ഉത്തരം പറയേണ്ടി വരുമോ ; മൈക്കും , ക്യാമറയും ഉണ്ടെങ്കിൽ പിന്നെ ആരെയും പേടിക്കേണ്ടെന്ന നിലയായിരുന്നു

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

നസ്രാണികൾ സംസ്കാരത്തിനനുസരിച്ച് ജീവിക്കുന്നവരാണ് ; മുസ്ലീങ്ങൾ മതത്തെ പ്രമാണമാക്കി സ്വന്തം കാര്യം നോക്കുന്നു , അതുകൊണ്ട് അവരെ കൂട്ടാൻ തോന്നിയില്ല

പാമ്പുകടിയേറ്റ് മരണം ഒഴിവാക്കാൻ ഐ.സി.എം.ആർ. പദ്ധതി : അടിയന്തര മരുന്നുകൾ വേഗത്തിൽ എത്തിക്കുന്നതിന് ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തും

ഭാര്യയുടെ മൃതദേഹത്തിനരികെ നാമം ജപിച്ചുകൊണ്ടിരിക്കെ ദേവീഭാഗവത സപ്താഹ യജ്ഞാചാര്യനായ ഭർത്താവും മരിച്ചു

റിപ്പോർട്ടർ ടിവി പൊലീസ് റെയ്ഡ് നിയമപരമായ അന്വേഷണത്തിന്റെ ഭാഗം : വാര്‍ത്ത തടസപ്പെട്ടിട്ടില്ല , വിവരമറിഞ്ഞത് ചാനലിലൂടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.