കൊച്ചി: മൂന്നാര്‍ ട്രിബ്യൂണലിനു സമാനമായി പ്രത്യേക ട്രിബ്യൂണല്‍ രൂപീകരിക്കുന്ന കാര്യം സര്‍ക്കാര്‍ അഭിഭാഷകന് ചീഫ് സെക്രട്ടറിയുടെ ശ്രദ്ധയില്‍പ്പെടുത്തണം. മൂന്നാഴ്ചയ്ക്കകം സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണം. കൊച്ചി ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ചോറ്റാനിക്കര ക്ഷേത്രത്തിന്റെ കുരീക്കാട്ടുള്ള അന്യാധീനപ്പെട്ട ഭൂമി ക്യുെത്തിയ സാഹചര്യത്തില്‍ അവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നില്ലെന്ന് ജില്ലാ കലക്റ്ററും അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റും ഉറപ്പാക്കണമെന്നും ജസ്റ്റിസുമാരായ തോട്ടത്തില്‍ ബി. രാധാകൃഷ്ണനും അനുശിവരാമനുമടങ്ങിയ ഡിവിഷന് ബഞ്ച് ഉത്തരവിട്ടു. കൊച്ചി ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്ര സ്വത്ത് കൈയ്യേറ്റവുമായി ബന്ധപ്പെട്ട് എറണാകുളം വടയമ്പാടി സ്വദേശി സജി തുരുത്തിക്കുന്നേല്‍ നല്കിയ ഹര്‍ജിയിലാണ് ഡിവിഷന് ബഞ്ചിന്റെ ഉത്തരവ്.
തൃപ്പൂണിത്തുറയിലെ കുരിക്കാട് ചോറ്റാനിക്കര ക്ഷേത്രത്തിന്റെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചറിഞ്ഞതായി ഹര്‍ജി പരിഗണിക്കവേ കൊച്ചി ദേവസ്വം ബോര്‍ഡ് അറിയിച്ചു. ഇതു സംബന്ധിച്ച നടപടി റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കണമെന്നും ബോര്‍ഡ് അറിയിച്ചു. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ ദേവസ്വം ബോര്‍ഡിലെ ഇത്തരം ഒട്ടേറെ കേസുകള്‍ ഡിവിഷന് ബഞ്ചിന്റെ പരിഗണനയിലു്യുെന്നു കോടതി പറഞ്ഞു. കൈയ്യേറ്റക്കാരെ ഒഴിവാക്കി സ്വത്തു വീ്യുെടുക്കാന് ബോര്‍ഡുകള്‍ക്ക് കഴിയുന്നില്ല. വ്യത്യസ്ത നിയമങ്ങളുടെ അടിസ്ഥാനത്തില്‍, ഒട്ടേറെ അധികാരികള്‍ ഇത്തരം കാര്യങ്ങള്‍ക്കായി ഉ്യുെങ്കിലും നടപടി എടുക്കുന്നില്ല. നടപടിക്രമം പാലിക്കാത്തതിന്റെ പേരില്‍ കൈയേറ്റക്കാരെ ഒഴിപ്പിക്കാനുമാകുന്നില്ല. ഈ കാലതാമസം നിയമലംഘകര്‍ക്ക് ഗുണകരമാകുന്നു. മതധര്‍മ്മ സ്ഥാപനങ്ങളുടെ കീഴിലുള്ള ഭൂമി അന്യാധീനപ്പെടുന്നത് ഒഴിവാക്കാന്‍ അവര്‍ക്ക് സംരക്ഷണം വേണമെന്നും കോടതി അഭിപ്രായപ്പെട്ടു. ദേവസ്വം ബോര്‍ഡുകള്‍ നടപടി എടുക്കാത്ത സാഹചര്യത്തില്‍ നിയമവിരുദ്ധമായി കൈയേറ്റിയ ഭൂമി തിരിച്ചുപിടിക്കാന്‍ ബോര്‍ഡുകള്‍ക്ക് നിയമപരിരക്ഷ ആവശ്യമാണെന്നും കോടതി അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: