Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഫസല്‍വധത്തില്‍ സാംസ്‌കാരിക നായകന്‍മാരുടെ ഇരട്ടത്താപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2015, 09:43 pm IST
in Kannur

സ്വന്തം ലേഖകന്‍

കണ്ണൂര്‍: തലശ്ശേരിയില്‍ എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ അബ്ദുള്‍ ഫസല്‍ വധക്കേസില്‍ യഥാര്‍ത്ഥപ്രതികള്‍ ഇരുമ്പഴിക്കുള്ളിലായിട്ടും സിപിഎമ്മിന്റെ നുണപ്രചരണത്തിന് ജില്ലയിലെ ഏതാനും സാംസ്‌കാരിക നായകന്‍മാര്‍ പിന്തുുണയുമായി എത്തുന്നത് ഇവരുടെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നതാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെയും ദളിതര്‍ക്കെതിരെയും ആസൂത്രിതമായ അക്രമം നടക്കുന്നുവെന്ന് മുറവിളികൂട്ടി അവാര്‍ഡുകളും അംഗീകാരങ്ങളും തിരിച്ചേല്‍പിക്കുന്നത് ചില ബുദ്ധിജീവികള്‍ ഫാഷനായി ആഘോഷിക്കുമ്പോഴാണ് കണ്ണൂര്‍ ജില്ലയില്‍ കൊലയാളികള്‍ക്ക് വേണ്ടി ഏതാനും സാംസ്‌കാരിക നായകന്‍മാര്‍ രംഗത്ത് വരുന്നത്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജില്ലാപഞ്ചായത്തിലേക്ക് മത്സരിക്കുന്ന ഫസല്‍ വധക്കേസിലെ പ്രതി കാരായി രാജന് ജാമ്യത്തുക നല്‍കിയത് പ്രശസ്ത ചെറുകഥാകൃത്ത് ടി.പത്മനാഭനാണ്. സ്വന്തം വീട്ടില്‍ വിളിച്ച് വരുത്തിയാണ് പത്മനാഭന്‍ കാരായി രാജന് തുക നല്‍കിയത്. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ഒരു ചെറുപ്പക്കാരനെ വിശുദ്ധ റംസാന്‍ മാസത്തില്‍ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടയാളാണ് എന്ന ഉത്തമ ബോധ്യത്തില്‍ തന്നെയാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തകരെ ഉള്‍പ്പടെ സാക്ഷിനിര്‍ത്തി കാരായി രാജനെ അനുഗ്രഹിച്ചത്. കാരായി രാജന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കഴിഞ്ഞ ദിവസം സാംസ്‌കാരിക കൂട്ടായ്‌മ എന്ന പേരില്‍ പാട്യത്ത് പുകസ പൊതുയോഗം സംഘടിപ്പിക്കുകയും ചെയ്തു. എന്നാല്‍ സാംസ്‌കാരിക നായകന്‍മാരെന്ന് കൊട്ടിഘോഷിച്ച് സിപിഎം വേദിയിലെത്തിച്ച എം.മോഹനന്‍, സെല്‍വന്‍ മേലൂര്‍, ജയപാലന്‍, നാരയണന്‍, പൊന്ന്യം ചന്ദ്രന്‍ തുടങ്ങിയവര്‍ സിപിഎമ്മിന്റെ സന്തത സഹചാരികളാണെന്ന് പൊതുജനങ്ങള്‍ക്കറിയാവുന്നതാണ്. പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ സിനിമാ നടന്‍ അനൂപ് ചന്ദ്രന്‍ സിപിഎം വേദികളിലെ സ്ഥിര സാന്നിധ്യമായിട്ട് വര്‍ങ്ങളായി.

2006 ഒക്‌ടോബര്‍ 22 ന് പുലര്‍ച്ചെയാണ് എന്‍ഡിഎഫ് പ്രവര്‍ത്തകനായ ഫസലിനെ സിപിഎം സംഘം ആസൂത്രിതമായി വെട്ടിക്കൊന്നത്. സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരുന്ന സമയത്തായിരുന്നു കൊലപാതകം നടന്നത്. കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കകം കൊലക്ക് പിന്നില്‍ ആര്‍എസ്എസ് ആണെന്ന കോടിയേരിയുടെ പ്രസ്താവന ജില്ലയിലെ സമാധാനകാംക്ഷികളെ ഞെട്ടിക്കുന്നതായിരുന്നു. എന്നാല്‍ ഫസല്‍ വധത്തില്‍ അന്വേഷണം നേരായ വഴിക്കല്ല നീങ്ങുന്നതെന്ന് ആരോപിച്ചാണ് കുടുംബാംഗങ്ങള്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടതും യഥാര്‍ത്ഥ പ്രതികള്‍ ഇരുമ്പഴിക്കുള്ളിലായതും. ഫസലിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ സിപിഎം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനുമാണെന്നറിഞ്ഞപ്പോള്‍ ഞെട്ടിയത് കേരള സമൂഹമായിരുന്നു. ജില്ലയില്‍ വ്യാപകമായി വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമാണ് ഫസലിന്റെ കൊലപാതകം സിപിഎം ആസൂത്രണം ചെയ്തതെന്ന് കോടതിയില്‍ സമര്‍പിച്ച കുറ്റപത്രത്തില്‍ സിബിഐ പ്രത്യേകമായി പരാമര്‍ശിച്ചിട്ടുണ്ട്.

സംഘടനാ വിരുദ്ധപ്രവര്‍ത്തനത്തിന് ബിജെപിയില്‍ നിന്ന് പുറത്താക്കിയ കാല്‍ക്കാശിന് വിലയില്ലാത്ത രാഷ്‌ട്രീയ അവസരവാദികളുടെ വെളിപ്പെടുത്തലിലൂടെ കേസിലെ യഥാര്‍ത്ഥപ്രതികളെ തങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നുവെന്ന പൊള്ളയായ അവകാശവാദത്തോടെയാണ് പുതിയ വിവാദത്തിന് സിപിഎം തിരികൊളുത്തിയത്. എന്നാല്‍ നിരന്തരമായി പാര്‍ട്ടി പത്രത്തില്‍ വാര്‍ത്തകള്‍ നല്‍കിയിട്ടും പുതുസഖാക്കളുടെ വെളിപ്പെടുത്തലുകള്‍ ജനങ്ങള്‍ പുച്ഛിച്ചു തള്ളുന്നുവെന്ന ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ജയരാജനും കൂട്ടരും പുതിയ വെളിപ്പെടുത്തലുമായി വന്നിരിക്കുന്നത്. ഫസലിന്റെ സഹോദരന്റെ പുതിയ വെളിപ്പെടുത്തല്‍ എന്നു പറഞ്ഞാണ് ഇപ്പോള്‍ ജയരാജനും ദേശാഭിമാനിയും വ്യാചപ്രചരണമഴിച്ച് വിടുന്നത്. ഒരു കള്ളം നൂറാവര്‍ത്തി പറഞ്ഞാല്‍ ജനങ്ങള്‍ വിശ്വസിക്കുമെന്ന ഗീബല്‍സിന്റെ തന്ത്രമാണ് ഇപ്പോള്‍ സിപിഎം പയറ്റുന്നതും സാംസ്‌കാരിക നായകന്‍മാരുടെ മേലങ്കിയണിഞ്ഞ സിപിഎമ്മിന്റെ കുഴലൂത്തുകാര്‍ ചെയ്യുന്നതും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

World

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

World

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

Kerala

വി വി രാജേഷ് തിരുവനന്തപുരം നഗരത്തിന്റെ മുഖച്ഛായ മാറ്റും ; ഒരു മേയർ ഉണ്ടെന്ന ഫീൽ വന്നത് ഇപ്പോഴാണെന്ന് ഫക്രുദീൻ അലി

India

നുഴഞ്ഞുകയറ്റക്കാരെയും കള്ളപ്രമാണങ്ങള്‍ ചമയ്‌ക്കുന്നവരെയും പിടിക്കാന്‍ ഡിജിപിമാരുടെ യോഗം വിളിച്ച് അമിത് ഷാ, ഇന്ത്യയിലെ ചൈനക്കാരെയും പൂട്ടും

പുതിയ വാര്‍ത്തകള്‍

ചത്ത സമ്പദ്‍വ്യവസ്ഥയെന്ന് പറഞ്ഞപ്പോൾ മോദിയെ പുച്ഛിച്ചു : ഇന്ത്യയെപ്പോലെ വളരണമെന്ന് പറഞ്ഞത് കേട്ടതുമില്ല : രാഹുലും ,കൂട്ടരും വെറുക്കുന്നത് ഇന്ത്യയെയോ ?

രാജന്‍ കേസിലെ ഏക സാക്ഷി പ്രൊഫ. കെ.കെ. അബ്ദുള്‍ ഗഫാര്‍ നിര്യാതനായി

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാറുകള്‍ ആക്രിക്ക് വിറ്റു

രാജ്യതലസ്ഥാനത്ത് 70 ലക്ഷം ചെടികൾ നടുന്നു; ജൂലൈ ഏഴിന് അമിത് ഷാ തുടങ്ങും

നിര്‍ത്തിയിട്ട വാഹനം മുന്നോട്ടുരുണ്ട് ദേഹത്ത് കയറി ഇറങ്ങി 3 വയസുകാരിക്ക് ദാരുണാന്ത്യം

ലുലുഗ്രൂപ്പ് സ്പോണ്‍സര്‍ ചെയ്യുന്ന സ്റ്റേജ് ഷോകളില്‍ പങ്കെടുക്കാന്‍ മാലാ പാര്‍വ്വതിക്ക് പ്രശ്നമില്ല, അദാനിയുടെ പണം മാത്രം ആഗോള വിപത്ത്

പൊലീസ് സ്റ്റേഷനിലും ആശുപത്രിയിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ കീഴ്‌പ്പെടുത്തി, ആക്രമണത്തില്‍ എസ് എച്ച് ഒയ്‌ക്ക് പരിക്ക്

13 വയസുകാരി പീഡിപ്പിക്കപ്പെട്ടെന്ന വ്യാജ പരാതിയില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു

സോണിയ ഗാന്ധിയ്‌ക്ക് നന്ദി പറഞ്ഞ് , രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണം : ജനങ്ങളോട് ആവശ്യപ്പെട്ട് രേവന്ത് റെഡ്ഡി

അദാനി വിഴിഞ്ഞം തുറമുഖം സിഇഒ രാജേഷ് ത്ഡാ 2018ലെ പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് 50 കോടി നല്‍കുന്നു (വലത്ത്)

പിണറായിക്ക് അദാനി ഗ്രൂപ്പ് നല്‍കിയത് കോടികള്‍…. അദാനിയുടെ പണം വേണം, പക്ഷെ മോദിയോടുള്ള അടുപ്പം കാരണം ഇഷ്ടം രഹസ്യബന്ധം മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.