Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പ്രചാരണം ഊര്‍ജിതം; അവിശുദ്ധ നീക്കങ്ങള്‍ക്കും അരങ്ങൊരുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2015, 07:46 pm IST
in Alappuzha

ആലപ്പുഴ: തുലാ മഴയിലും തിരഞ്ഞെടുപ്പു ചൂട് ഉയരുന്നു. സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും നെട്ടോട്ടത്തില്‍. ഓരോ വോട്ടും തങ്ങള്‍ക്ക് അനുകൂലമായി ചെയ്യിക്കാനുള്ള പരിശ്രമത്തിലാണ് രാഷ്‌ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും. വോട്ടെടുപ്പിന്റെ ദിവസങ്ങള്‍ അടുത്തുവരുന്തോറും എല്ലാ മുന്നണികളും സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും അരയും തലയും മുറുക്കിയുള്ള പ്രചാരണപ്രവര്‍ത്തനങ്ങളാണു തുടങ്ങിയിട്ടുള്ളത്.

പ്രതികൂല കാലാവസ്ഥ മാത്രമാണ് ഭീഷണി ഉയര്‍ത്തുന്നത്. പല പ്രദേശങ്ങളിലും ഇടതുവലതു മുന്നണി നേതാക്കള്‍ ഒത്തുതീര്‍പ്പ് മൂഡിലായത് പ്രവര്‍ത്തകരെ ആശയകുഴപ്പത്തിലാക്കിയിട്ടുണ്ട്. ബിജെപിയേയും, എസ്എന്‍ഡിപിയേയും എങ്ങിനെയും തോല്‍പ്പിക്കുക എന്ന രഹസ്യ ധാരണയിലാണ് ഇടതുവലതു മുന്നണികള്‍. ഇതിനായി ഏത് അവിശുദ്ധ സഖ്യത്തിനും ഇരുകൂട്ടരും തയ്യാറായി കഴിഞ്ഞു. കോണ്‍ഗ്രസിലെയും സിപിഎമ്മിലെയും ഒരു വിഭാഗം നേതാക്കളാണ് അവിശുദ്ധ കൂട്ടുകെട്ടിന് കാര്‍മികത്വം വഹിക്കുന്നത്.

ബിജെപി- എസ്എന്‍ഡിപി സഖ്യം നിലവിലുള്ള തദ്ദേശ സ്ഥാപനങ്ങളിലെല്ലാം വോട്ടുകള്‍ വീതംവെക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസും സിപിഎമ്മും മുസഌംലീഗും ധാരണയായി കഴിഞ്ഞു. സിപിഎമ്മും മുസഌംലീഗുമായി സീറ്റുകള്‍ സംബന്ധിച്ചും ധാരണയുണ്ട്. ആലപ്പുഴ നഗരത്തിലടക്കം ലീഗ് മത്‌സരിക്കുന്ന വാര്‍ഡുകളില്‍ ദുര്‍ബല സ്ഥാനാര്‍ത്ഥികളെയാണ് സിപിഎം നിര്‍ത്തിയിരിക്കുന്നത്. മറ്റു ചിലയിടങ്ങളില്‍ സിപിഐയാണ് ലീഗുമായി നേരിട്ട് ഏറ്റുമുട്ടുന്നത്. ഇവിടങ്ങളില്‍ സിപിഎമ്മിന്റെ വോട്ടുകള്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിക്ക് ലഭിക്കാനിടയില്ലെന്ന് സിപിഐ നേതാക്കള്‍ തന്നെ രഹസ്യമായി സമ്മതിക്കുന്നു. പകരം ബിജെപി- എസ്എന്‍ഡിപി സഖ്യം മത്സരിക്കുന്ന പ്രദേശങ്ങളില്‍ ലീഗ്, സിപിഎമ്മിന് വോട്ടുകള്‍ നല്‍കും. അവിശുദ്ധ കൂട്ടുകെട്ടുകള്‍ക്കെതിരെ സിപിഎം അണികളില്‍ വ്യാപകമായി പ്രതിഷേധമുയര്‍ന്നു തുടങ്ങിയിട്ടുണ്ട്.

തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കളും കൂടുതലായി ജില്ലയില്‍ പര്യടനം തുടങ്ങി. നഗരസഭാ തലത്തിലും പഞ്ചായത്തിലുമൊക്കെ മൂന്നു മുന്നണികളുടെയും നേതാക്കള്‍ പ്രചരണ രംഗത്തെത്തി കഴിഞ്ഞു. പൊതുയോഗങ്ങള്‍ക്കും ഭവന സന്ദര്‍ശനത്തിനും തുല്യപ്രാധാന്യം നല്‍കിയാണു രാഷ്‌ട്രീയ പാര്‍ട്ടികള്‍ പ്രചാരണം നടത്തുന്നത്. ദേശീയ ജനാധിപത്യ സഖ്യത്തിനു വേണ്ടി ബിജെപി നേതാക്കള്‍ 28 മുതല്‍ നവംബര്‍ മൂന്നുവരെ ജില്ലയില്‍ പര്യടനം നടത്തും. സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍, ദേശീയ നിര്‍വാഹക സമിതിയംഗങ്ങളായ പി.കെ. കൃഷ്ണദാസ്, ശോഭ സുരേന്ദ്രന്‍, അല്‍ഫോന്‍സ് കണ്ണന്താനം, സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി. രമേശ്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ.പി. ശ്രീശന്‍, കെ. സുരേന്ദ്രന്‍, സെല്‍ കോ–ഓര്‍ഡിനേറ്റര്‍ ബി. ഗോപാലകൃഷ്ണന്‍, സെക്രട്ടറി ബി. രാധാകൃഷ്ണ മേനോന്‍ എന്നിവരാണു ജില്ലയില്‍ പര്യടനം നടത്തുക. പൊതുപരിപാടികള്‍ക്കു പുറമേ കുടുംബ യോഗങ്ങളിലും ഇവര്‍ പങ്കെടുക്കും.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കഴിഞ്ഞ ദിവസം ജില്ലയില്‍ പര്യടനം നടത്തി. 29നു മന്ത്രി രമേശ് ചെന്നിത്തലയും നവംബര്‍ ഒന്നിനു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ.കെ. ആന്റണിയും രണ്ടിനു കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും ജില്ലയില്‍ പര്യടനത്തിന് എത്തും. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ പൊതുയോഗങ്ങളില്‍ പങ്കെടുത്തു. പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പിണറായി വിജയനും എം.എ. ബേബിയും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയനും പര്യടനം നടത്തി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ളയും അടുത്ത ദിവസം എത്തും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമ്പലത്തറയില്‍ അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു: 18കാരന്‍ ഗുരുതരാവസ്ഥയില്‍

Travel

പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി പരിമിതപ്പെടുത്താന്‍ ആലോചന, കാര്‍ഡ് സമ്പ്രദായം കൊണ്ടുവന്നേക്കും

Kottayam

കടുത്തുരുത്തിയില്‍ തര്‍ക്കത്തിനിടെ വൃദ്ധനെ ചവിട്ടിക്കൊന്നതെന്ന് പൊലീസ് , മകന്‍ അറസ്റ്റില്‍

Kerala

ഡൽഹി പോലീസിനെ ജോൺ ബ്രിട്ടാസ് വിറപ്പിച്ചെന്ന് മാതൃഭൂമി ; ആകെ ചെന്ന രണ്ട് കോണ്‍സ്റ്റബിളുമാരടുത്ത് ഷോ ഇറക്കിയേനാണ് ഈ തള്ളെന്ന് യുവരാജ്

ദുബായിലെ കമ്പനിഉടമ മുഹമ്മദ് ഷാജി (ഇടത്ത്) ഷാജി അയച്ച് 23 അംഗ സംഘം സിജെപി സമരത്തില്‍ (വലത്ത്)
Kerala

ദുബായിലെ ബിസിനസുകാരന്‍ മുഹമ്മദ് ഷാജി സിജെപി സമരത്തിന് അയച്ചത് 23 ചെറുപ്പക്കാരെ; ചെക്ക് കേസുകളില്‍പ്പെട്ട ഷാജിക്ക് പണം എവിടെ നിന്ന്?

പുതിയ വാര്‍ത്തകള്‍

പൊലീസ് കസ്റ്റഡിയിലെടുത്ത ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍, ക്രൈംബ്രാഞ്ചും അന്വേഷിക്കും

കലാപം ഉണ്ടാക്കാൻ ഗൾഫിൽ നിന്ന് വന്നവർക്ക് ടിക്കറ്റ്‌ മാത്രമേ കമ്പനി മുതലാളി തരൂ , പാസ്പോർട്ട്‌ ഇന്ത്യാ ഗവൺമെന്റിന്റേതാണ്

പാരിതോഷികം വാങ്ങുന്ന ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥരുടെ രഹസ്യ റിപ്പോര്‍ട്ട് കൈയിലുണ്ടെന്ന് വകുപ്പു മന്ത്രി എം ലിജു

ആലുവയില്‍ നിന്ന് കാണാതായ 12കാരിയെ പൂനെയില്‍ കണ്ടെത്തി, ഒപ്പമുണ്ടായിരുന്ന യുവാവ് കസ്റ്റഡിയില്‍

ഫക്രുദ്ദീന്‍ അലി (ഇടത്ത്) ധര്‍മ്മേന്ദ്രപ്രധാന്‍ രാജിവെച്ച ശേഷം സിജെപി വക്താവായ സൗരവ് ദാസും 35 നേതാക്കളും ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ ആഘോഷം.സിജെപിയുടെ തനിനിറം പുറത്തുകൊണ്ടുവരുന്നതായിരുന്നു ഈ ആഘോഷം. (നടുവില്‍) മോദി (വലത്ത്)

മോദി യഥാര്‍ത്ഥ ഹിന്ദുവായി മാറി…ഇനി സിജെപിയ്‌ക്ക് രക്ഷയില്ല: ഫക്രുദ്ദീന്‍ അലി

‘പ്രതിഷേധക്കാർ പട്ടിണി കിടക്കുമ്പോൾ നിങ്ങൾ പാർട്ടി നടത്തി സന്തോഷിക്കുന്നു ‘ ; പാറ്റാ പാർട്ടി നേതാക്കളെ വിമർശിച്ച് യൂട്യൂബർ മേഘ്നാദ്

എംആര്‍ അജിത് കുമാറിന്‌റെ സസ്പെന്‍ഷന് സ്‌റ്റേ ഇല്ല, ആവശ്യം തള്ളി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍

എന്തും പറയാമെന്ന് കരുതരുത് , ഉന്നയിച്ച ആരോപണത്തിന് തെളിവ് നൽകണമെന്ന് പ്രഹ്ലാദ് ജോഷി : ‘ ബ്ബ ബ്ബ ബ്ബ‘ അടിച്ച് തടിതപ്പി പ്രിയങ്ക

പ്രേംനസീർ മാധ്യമ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു : മികച്ച ഓൺലൈൻ എൻറർടെയിൻമെന്റ് അവാർഡ് ജൻമഭൂമിയിലെ വി.വി. അനൂപിന്

മെറ്റയുടെ ഉടമ സക്കര്‍ബര്‍ഗ് (വലത്ത്)

മോദീഭരണം അട്ടിമറിക്കാന്‍ ഫെയ്സ്ബുക്കിനെ ഉപയോഗിക്കുന്നോ? മെറ്റയുടെ ആഗോളമേധാവിയെ വിളിച്ചുവരുത്തിയത് സുക്കര്‍ബര്‍ഗിന് നല്‍കിയ മുന്നറിയിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.