നാദാപുരം : നിരോധിത പുകയില ഉല്‍പ്പനങ്ങളുമായി പിടിയിലായ ബംഗാളി യുവാവ് സ്റ്റേഷനില്‍ ആത്മഹത്യക്ക് ശ്രമിച്ചു . ആത്മഹത്യയ്ക്ക് ശ്രമിച്ച ബംഗാള്‍ സ്വദേശി മുഹമ്മദ് ഇസ്ഹാക്ക് മണ്ടേലിനെ (27) കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞദിവസം വളയം പോലീസ് സ്റ്റേഷനിലാണ് സംഭവം . പാറക്കടവില്‍ നിന്നും നിരോധിത പുകയില ഉല്‍പ്പന്നങ്ങളും പ്രത്യേക ബീഡികെട്ടുകളുമാണ് നാട്ടുകാര്‍ പിടിച്ചെടുത്തത്. അതീവ വിഷമുള്ള മൂന്ന് പ്രത്യേക തേളുകളും ഇതില്‍ ഉണ്ടായിരുന്നു.
നാട്ടുകാര്‍ പിടികൂടിയ ഇയാളെ പിന്നീട് പോലീസില്‍ ഏല്‍പ്പിച്ചു. പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് വളയം പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. പുലര്‍ച്ചെയാണ് ബാത്ത് റൂമില്‍ ഉടുതുണി അഴിച്ചു കെട്ടിത്തൂങ്ങിയ നിലയില്‍ ഇയാളെ കണ്ടെത്തിയതെന്നാണ് പോലീസ് നല്കുന്ന വിവരം. ഇയാള്‍ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാണെന്നും ലഹരി വസ്തു കിട്ടാത്തതിനെ തുടര്‍ന്ന് മാനസിക നില തെറ്റി ആത്മഹത്യക്ക് ശ്രമിച്ചുമെന്നാണ് വിവരം. പോലീസ് ഇയാളെ നാദാപുരം താലൂക്ക് ആശുപത്രിയിലും പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
അന്യ സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ലഹരി വസ്തുക്കളുടെ ഉപയോഗവും വില്പനയും വ്യാപകമാകുന്നതായി നിരന്തരം പരാതി ഉയര്‍ന്നിട്ടും ആരോഗ്യ വകുപ്പോ പോലീസോ ഇവരുടെ കേന്ദ്രങ്ങളില്‍ പരിശോധന നടത്താന്‍ തയാറാകുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
വിഷം കുത്തി വെക്കാന്‍ തേളിനെ ഉപയോഗിക്കുന്ന സംഭവം ഇതാദ്യമായാണ് ഈ മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തേളിന്റെ വാല് ഭാഗം മുറിച്ചു പുറത്തു വരുന്ന രാസപദാര്‍ത്ഥം പുകയിലയില്‍ ചേര്‍ത്ത് വീര്യം കൂട്ടുകയാണ് ഇവരുടെ രീതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: