Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മേഘനാദന്റെ മഹാസദനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2015, 08:05 pm IST
in Samskriti

ജാനകിയുടെ ഈ വാക്കുകള്‍ കേട്ട വാതാത്മജന്‍ പറഞ്ഞു. ദേവി ഇവിടെയുള്ളതായ വിവരം സ്വാമിക്കറിയാത്തതുകൊണ്ടാണ് ഇതുവരെ വരാതിരുന്നത്. ഏതായാലും ഇനി ഉടനെവരും. ലങ്കയെ തീര്‍ച്ചയായും ഭസ്മമാക്കും.

സീത പറഞ്ഞു, ഏതായാലും നീ ഉടനെ പുറപ്പെടുക. എന്റെ വിവരങ്ങളെല്ലാം പറഞ്ഞ് ചൂഡാമണിയും നാഥന് കൊടുക്കുക. അതുകഴിഞ്ഞ് വീരന്മാരായ രാമലക്ഷ്മണന്മാരോടും സുഗ്രീവന്റെ വാനരസൈന്യത്തോടുകൂടി താങ്കള്‍ വീണ്ടും വേഗം വരിക. വഴിയില്‍ യാതൊരുവിധ തടസ്സവും ക്ലേശവുമില്ലാതെ അതിവേഗം പോകുക. നിനക്ക് വഴിയില്‍ മംഗളം ഭവിക്കട്ടെ. സ്വസ്ത്യസ്തു.

സീത കൊടുത്ത ചൂഡാമണി കയ്യിലും പറഞ്ഞുകൊടുത്ത അടയാളവാക്യം മനസ്സിലും പേറി സീതാദേവിയെ നമസ്‌കരിച്ച് യാത്രാനുവാദവും വാങ്ങി മാരുതി അവിടേനിന്നും പുറപ്പെട്ടു.

സീതയോട് വിടപറഞ്ഞിറങ്ങിയ ഹനുമാന് ദൂതനെന്ന നിലയില്‍ തനിക്ക് വേറെ ചിലതുകൂടി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന ചിന്ത മനസ്സില്‍ രൂപംകൊണ്ടു. അന്യനഗരത്തിലെത്തുന്ന ഒരു ദൂതന്‍ തന്റെ സ്വാമിയുടെ താല്പര്യത്തിന് കുഴപ്പമൊന്നും സംഭവിക്കാത്ത വിധത്തില്‍ തന്റെ സാമര്‍ത്ഥ്യത്തിനനുരൂപമായി മറ്റൊരുകാര്യംകൂടി നീതിയുക്തമായി നിര്‍വ്വഹിക്കുമ്പോഴാണ് അവന്‍ ഉത്തമദൂതനാകുന്നത്.

ലങ്കാനഗരി മുഴുവനും കണ്ട് പരിശോധിക്കുന്നതിനും സൗകര്യമനുസരിച്ച് താന്‍ വന്ന വിവരം രാവണനെ അറിയിക്കുന്നതിനും തീരുമാനിച്ചുറച്ച് ഹനുമാന്‍ അശോകവനികയില്‍ നിന്നും പുറത്തോട്ടിറങ്ങി. മന്ത്രിമന്ദിരങ്ങളും രാജസദനങ്ങളും കണ്ടുകണ്ട് ഒരിടത്തെത്തിയപ്പോള്‍ അവിടെയൊരു മണിമന്ദിരത്തില്‍ വിഷ്ണുസ്‌ത്രോത്രം പ്രശാന്തമധുരമായി ചൊല്ലുന്നത് ഹനുമാന്‍ ശ്രവിക്കാനിടയായി. വൈകുണ്ഠവിരോധിയായ രാവണരാജധാനിയില്‍ ഉണ്ടായ ഈ വിപരീതാനുഭവത്തെ അക്ഷരാര്‍ത്ഥത്തില്‍ ഹനുമാനെ അത്ഭുതാധീനനാക്കി.

സൂക്ഷ്മനിരീക്ഷണത്തില്‍ ആ ഭവനം വിഭീഷണന്റേതാണെന്നും ആ ഗാനമാലപിക്കുന്നത് സീതയെ കുറച്ചുമുമ്പ് ആശ്വസിപ്പിക്കാനെത്തിയ വിഭീഷണപുത്രിയായ ത്രിജടയാണെന്നും മനസ്സിലായി. മനസ്സുകൊണ്ട് അവര്‍ക്ക് മംഗളമാശംസിച്ചുകൊണ്ട് ഹനുമാന്‍ അവിടെനിന്നും നടന്നുനീങ്ങി.

കുംഭകര്‍ണ്ണന്റെ നിദ്രാനികേതനവും മേഘനാദന്റെ മഹാസദനവും രാവണന്റെ അരമനയും ദര്‍ശിച്ചു.

അങ്ങനെ ലങ്കയിലെ മണിമന്ദിരങ്ങള്‍ക്കു പുറമെ ഇരുപത്തിയെട്ട് ഗോപുരങ്ങളേയും അവിടെയെല്ലാമുള്ള കാവല്‍ഭടന്മാരേയും അവരുടെ സാമാന്യസംഖ്യയും മനസ്സിലാക്കിയശേഷം രാജകീയോദ്യാനത്തില്‍ പ്രവേശിച്ചു. ഇനി രാവണനെ അഭിമുഖമായൊന്നു കാണണം. താന്‍ വന്ന വിവരം അറിയിക്കണം. ധര്‍മ്മോപദേശം ചെയ്തുനോക്കണം. ഇത്തരം ചിന്തയോടുകൂടി ഉദ്യാനഭംഗം തുടങ്ങി. ചെടികളും ലതകളും പൂക്കളുമെല്ലാം തല്ലിത്തകര്‍ത്ത് നാലുപാടും വിതറി. വൃക്ഷങ്ങളുടെ ശാഖകളൊടിച്ചിട്ട് ഉദ്യാനതലം നിറച്ചു. മരങ്ങളിലിരുന്നിരുന്ന പക്ഷികളെയെല്ലാം ആട്ടിപ്പായിച്ചു. ഒടുവില്‍ ലങ്കയാകെ കുലുങ്ങുമാറ് അലറി. ഉദ്യാനപാലകര്‍ പലരും പാഞ്ഞെത്തി. വന്നവരെയെല്ലാം മാരുതി തല്ലിയോടിച്ചു.

ഭാവിയില്‍ നടക്കാന്‍ പോകുന്ന സംഘട്ടനങ്ങളെ പ്രതീക്ഷിച്ചുകൊണ്ട് അവയെ നേരിടാനുള്ള തയ്യാറെടുപ്പോടെ ഹനുമാന്‍ നിലകൊണ്ടു. ഉദ്യാനപാലകര്‍ വന്നുപറഞ്ഞ വിവരം ധരിച്ച രാവണന്‍ തന്റെ ഉദ്യാനം നശിപ്പിക്കുന്ന കുരങ്ങന്‍ ഒരു നിസ്സാരനായിരിക്കാന്‍ സാദ്ധ്യതയില്ലെന്ന് മനസിലാക്കി. രാത്രി ഇരുട്ടത്ത് യാതൊരു ഭയവും കൂടാതെ ഇവിടെ അതിക്രമിച്ചുകടന്ന് ഇത്രയധികം അക്രമം കാണിച്ചവന്‍ സാമാന്യക്കാരനാകാന്‍ വഴിയില്ല. അതുകൊണ്ട് മൂര്‍ച്ചയേറിയ ശരം, കുലിശം (വജ്രായുധം), മുസലം ഇവയോടുകൂടി ആറായിരം വീരന്മാര്‍ ഉടനെ പോകട്ടെയെന്ന് രാവണന്‍ ആജ്ഞാപിച്ചു.

രാവണന്റെ ആജ്ഞപ്രകാരം രാക്ഷസന്മാര്‍ തന്റെ സമീപത്തേക്ക് വരുന്നതുകണ്ട മാരുതി പര്‍വതങ്ങള്‍പോലും കുലുങ്ങുന്ന തരത്തില്‍ ഗര്‍ജിച്ചു. രാക്ഷസന്മാര്‍ അതുകേട്ട് ഭയപ്പെട്ട് മോഹിച്ചുവീണെങ്കിലും രാവണഭൃത്യരായ അവര്‍ അവിടെനിന്ന് എഴുന്നേറ്റ് ഹനുമാനെ നേരിട്ടു. മൂര്‍ച്ചകൂട്ടിയ അസ്ത്രങ്ങളും മറ്റു പല ആയുധങ്ങളും രാക്ഷസവീരന്മാര്‍ ഹനുമാന്റെ നേര്‍ക്ക് പ്രയോഗിച്ചു. രാക്ഷസന്മാരെയെല്ലാം ഹനുമാന്‍ മുള്‍ത്തടികൊണ്ട് പ്രഹരിച്ച് വധിച്ചു. അതിനുശേഷം രാവണന്‍ പഞ്ചസേനാധിപന്മാരെ ഹനുമാനെ നേരിടുന്നതിന്നായി നിയോഗിച്ചു. വാതാത്മജന്‍ അവരേയും വധിച്ചുകളഞ്ഞു.

പഞ്ചസേനാധിപന്മാരും മരിച്ചതറിഞ്ഞ രാവണന്‍ പറഞ്ഞു. ആ കുരങ്ങന്റെ ഭുജബലത്തില്‍ എനിക്കത്ഭുതം തോന്നുന്നു. അതുകൊണ്ട് അവനെ ജീവനോെട ബന്ധിച്ചുകൊണ്ടുവരുന്നതിന് മന്ത്രിപുത്രന്മാര്‍ ഏഴുപേരും സേനാസഹിതം പുറപ്പെടട്ടെയെന്ന് രാവണന്‍ നിര്‍ദ്ദേശിച്ചു. മന്ത്രിപുത്രന്മാരും സേനകളും പലതരം ആയുധങ്ങളുമായി ആക്രമണം നടത്തിയെങ്കിലും ഇരുമ്പുതൂണു പറിച്ച് അതുകൊണ്ടടിച്ച് അവരെയെല്ലാം കൊല്ലുന്നതിന് ഹനുമാന് യാതൊരു പ്രയാസവുമുണ്ടായില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാനെ തകർക്കാൻ ഇസ്രായേലിന്റെ വജ്രായുധം : അയൺ ഡോം യുഎഇയിലേയ്‌ക്ക് ; യഥാർത്ഥ സുഹൃത്തുക്കൾ ആരാണെന്ന് മനസ്സിലാക്കിയെന്ന് യുഎഇ

Entertainment

സിനിമയിൽ ‘നായികയാകാൻ തുണി കുറയ്‌ക്കുന്നു’; സോഷ്യൽ മീഡിയയിലെ വിമർശകർക്ക് മറുപടിയുമായി എസ്തർ അനിൽ

Entertainment

ഇന്ത്യയിൽ ആദ്യം ട്രാൻസ്പെരന്റ് എൽഇഡി സ്ക്രീൻ കേരളത്തിൽ; പുത്തൻ ദൃശ്യാനുഭവം ഒരുക്കി മാജിക് ഫ്രെയിംസ്

Entertainment

യഷ്–ഗീതു മോഹൻദാസ് ചിത്രം ‘ടോക്സിക്’ റിലീസ് തീയതി മാറ്റി

News

ആരാധകർക്ക് ഉത്സവവിരുന്നൊരുക്കി സൂര്യയുടെ “കറുപ്പ്‌” ന്റെ വമ്പൻ ഓഡിയോ ലോഞ്ച് മധുരയിൽ നടന്നു

പുതിയ വാര്‍ത്തകള്‍

മീററ്റിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് ഇനി 6 മണിക്കൂർ മാത്രം: 594 കിലോമീറ്റർ നീളമുള്ള ഗംഗാ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യാ റെഡ്ഢി വിവാഹം ഏപ്രിൽ 29 ന് തിരുമലയിൽ

സംഘവും സമാജവും ഒന്നാകും വരെ ആര്‍എസ്എസ് പ്രവര്‍ത്തനം തുടരും: സുരേഷ് സോണി

നിർബന്ധിത മതപരിവർത്തനം: പാകിസ്ഥാനിലും ബംഗ്ലാദേശിലും ഇടപെടണമെന്ന് ആവശ്യപെട്ട് യുഎന്നിന് കത്തയച്ച് വിഎച്ച്പി

പഠിച്ച 17 വിദ്യാർത്ഥികൾ ഭീകരരായി , കൊല്ലപ്പെട്ടു : ദാറുൽ ഉലൂം മദ്രസയ്‌ക്ക് വിലക്കേർപ്പെടുത്തിയതിൽ പ്രതിഷേധം ; കശ്മീരിൽ കലാപമുണ്ടാക്കാൻ ശ്രമം

എണ്ണവില കൂടുമോ കുറയുമോ? ഒപ്പെക്കിൽനിന്നുള്ള യുഎഇ പിൻമാറ്റം പ്രഹരമാകുന്നത് ഇറാനും അമേരിക്കയ്‌ക്കും; നേട്ടം ഭാരതത്തിന്

കശ്മീരിൽ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കും ; പോരാട്ടത്തിൽ നിന്ന് പിന്മാറില്ലെന്ന് ഫാറൂഖ് അബ്ദുള്ള

വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ മാർച്ച്; ഡെപ‍്യൂട്ടി മേയർ ആശാനാഥിനും ബിജെപി കൗൺസിലർമാർക്കും നോട്ടീസ്

ക്രിസ്തുമത പ്രചാരണം: മൂന്ന് യുഎസ് പൗരന്മാർക്ക് ഇന്ത്യ വിടാൻ നോട്ടീസ് നൽകി പൂനെ പോലീസ്

ഭർത്താവിന്റെ കുടുംബത്തിലെ ശാപം ഒടുവിൽ ആലിയക്കും!പ്രസവ ശേഷം താരറാണിക്ക് സംഭവിക്കുന്നത്!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.