Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗീത കര്‍മശക്തിയുടെ ഉണര്‍ത്തുപാട്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2015, 08:02 pm IST
in Samskriti

ഭഗവദ്ഗീത എന്ന അമൃതസന്ദേശം അവതരിച്ച സുദിനം

ഭീഷ്മപര്‍വം ഇരുപത്തിയഞ്ചുമുതല്‍ നാല്‍പ്പത്തിരണ്ടുവരെ അധ്യായങ്ങളായി വ്യാസഭാരതത്തിന്റെ ഉള്ളേടുകളില്‍ സഞ്ചയിക്കപ്പെട്ടിട്ടുള്ള ഈ ആശയരാശി സ്വതന്ത്ര അസ്തിത്വമുള്ള ഒരു ഗ്രന്ഥമായി പഠിപ്പിക്കപ്പെടുകയും പ്രചരിപ്പിക്കപ്പെടുകയും ചെയ്തു. ”ഗീതയെ അറിയുക, അത് ഭഗവാന്റെ നേരിട്ടുള്ളവാക്കാണ്. ഇതിനപ്പുറം മറ്റു ശാസ്ത്രപഠനങ്ങളുടെ പ്രസക്തിയെന്തുള്ളൂ എന്ന ആചാര്യമൊഴി ഗീതാതത്വത്തിന്റെ അമൂല്യതയെക്കുറിക്കുന്നു.

‘ഉപനിഷത്തിന്റെ ആദ്ധ്യാത്മിക സത്യങ്ങളാകുന്ന സുന്ദരപുഷ്പങ്ങളാല്‍ കൊരുത്ത മനോഹരമാലികയാണ് ഭഗവദ്ഗീത’ എന്ന വിവേകാനന്ദ വാണിയും, ”ഗീതയുടെ ഉപദേശങ്ങളില്‍ നിന്നു ലഭിക്കുന്നത്രയും പ്രേരണ എനിക്കു ഗിരിപ്രഭാഷണങ്ങളില്‍നിന്നും ലഭിക്കുന്നില്ല” എന്ന മഹാത്മാഗാന്ധിയുടെ പ്രഖ്യാപനവും ഈ മാഹാത്മ്യത്തിന്റെ ആധുനികസാക്ഷ്യങ്ങളത്രെ! ഐന്‍സ്റ്റിനെപ്പോലുള്ള വിശ്വവിഖ്യാത ഭൗതികശാസ്ത്രാന്വേഷകരും ഷോപ്പനഹറിനെപ്പോലുള്ള പടിഞ്ഞാറിന്റെ സാമൂഹ്യദാര്‍ശനികരും ഞങ്ങളുടെ കണ്ടെത്തലുകളേക്കാള്‍ മേലെ ഗീതാപാഠങ്ങളെ പ്രതിഷ്ഠിച്ചാദരിച്ചു എന്നതും ഇതിന്റെ സാര്‍വലൗകിക സ്വീകാര്യക്ഷമതയെ സൂചിപ്പിക്കുന്നു. ഭാരതീയനാകട്ടെ ഗീത വെറുമൊരു ഗ്രന്ഥക്കെട്ടു മാത്രമല്ല, സംസാര സങ്കടങ്ങളൊടുക്കുന്ന മാതൃദേവിയാണ്, ഗീതാമാതാവാണ്. അര്‍ജ്ജുനന്‍ എന്ന ക്ഷത്രിയ യോദ്ധാവിനെ ഒരുനിമിത്ത മാത്രമാക്കിക്കൊണ്ട് ഭഗവാന്‍ ലോകത്തിന് പറഞ്ഞുകൊടുത്ത ഗഹനങ്ങളില്‍ ഗഹനമായ ജീവിതതത്വമാകുന്നു ശ്രീമദ് ഭഗവദ്ഗീത.

കഥയില്‍നിന്നു കാര്യത്തിലേക്ക്

ശ്രോതാവിന്റെ ശ്രദ്ധ ഉറപ്പിക്കുന്നതിനും ഉപദേശത്തിന്റെ ശരിയായ ധാരണക്കുംവേണ്ടി ഒരു കഥയുടെ അഴകൊത്ത പുറംചെപ്പില്‍ ഉദാത്തമായ ആശയങ്ങളെ അവതരിപ്പിക്കുന്നത് ആര്‍ഷപാരമ്പര്യത്തിന്റെ ശിക്ഷാസമ്പ്രദായമാണ്. ഭാരതേതിഹാസം രചിച്ച വ്യാസതൂലികയുടെ പ്രതിഭാസ്പര്‍ശം ഗീതയെ യുദ്ധാരംഭത്തില്‍ സന്നിവേശിപ്പിച്ചു. എന്തിനും തയ്യാറായി, അധികാരത്തിനുവേണ്ടി ചാവാനും ചതിക്കാനും തയ്യാറായി നില്‍ക്കുന്ന ഇരുസൈന്യങ്ങളുടേയും ദൃശ്യം അകക്കണ്ണില്‍ കണ്ട് സഞ്ജയന്‍ അന്ധനായ ധൃതരാഷ്‌ട്രര്‍ക്ക് പറഞ്ഞുകൊടുക്കുന്നു. യുദ്ധാരംഭത്തിന്റെ ഈ അപ്രതീക്ഷിതസന്ധിയിലാണ് ഗീതോപദേശം മഹാഭാരതത്തില്‍ വര്‍ണിക്കപ്പെട്ടിട്ടുള്ളത്.

ഇതിഹാസത്തിന്റെ മര്‍മ്മമേഖല കുരുക്ഷേത്രത്തില്‍ നടന്ന ധര്‍മസംഗ്രാമമായിരുന്നു എന്നതില്‍ പക്ഷാന്തരങ്ങളുണ്ടാവാന്‍ വയ്യ! അന്ധനായ വൃദ്ധരാജാവിനെയും ഉള്‍ക്കണ്ണു ലഭിച്ച സചിവനേയും യുദ്ധോദ്യുക്തരായ ഗുരു-പിതൃ-പിതാമഹന്മാരെയും വര്‍ണിച്ച് ഭഗവദ്ഗീതയുടെ അവതാരത്തിന് കളമൊരുക്കുന്നു വ്യാസന്‍. പിതാമഹനും ഭ്രാതാക്കളും ഗുരുക്കന്മാരുമാണ് തങ്ങള്‍ക്കെതിരെ നില്‍ക്കുന്നതെന്ന പൂര്‍വബോധ്യമുണ്ടായിട്ടും സാരഥിയായ ഭഗവാനോട്, ‘സേനയുടെ നടുവിലേക്ക് തേരുനിറുത്തൂ. ഞാനൊന്നു കാണട്ടെ, യുദ്ധക്കൊതിപൂണ്ട് എത്തിയിട്ടുള്ളവരെ എന്ന അഹങ്കാരത്തില്‍ ചാലിച്ച വാക്കുകള്‍ പറയുന്ന അര്‍ജ്ജുനന്‍ ആരെയാണ് പ്രതിനിധാനം ചെയ്യുന്നത്. ഒടുവില്‍ മനസ്സുകൊണ്ട് ആരെ നിഹനിക്കാന്‍ ഒരുങ്ങിപ്പുറപ്പെട്ടാണോ യുദ്ധഭൂമിയില്‍ സന്നാഹങ്ങളുമായി വന്നത് അവരെക്കണ്ട് ദേഹം വിറച്ച്, വിയര്‍ത്ത് ഞാണഴിഞ്ഞ വില്ലുമായി തേര്‍ത്തട്ടിലിരുന്ന അര്‍ജ്ജുനന്റെ കര്‍മവിമുഖത എന്തിനെയാണ് ഉന്നംവയ്‌ക്കുന്നത്.

അവിടെയും തീരുന്നില്ല, ഈ യുദ്ധം അനാവശ്യമാണെന്നും ഇവരെക്കൊല്ലുന്നത് പാപമാണെന്നും പറയുന്ന ഭീരുത്വത്തിലേക്ക് അര്‍ജ്ജുനന്‍ വഴുതുന്നു. ഈ ചിന്തയുടെ സാധൂകരണത്തിന് പ്രമാണവേദിയായ പണ്ഡിതനെപ്പോലെ അറിവു പ്രസംഗിക്കാനും അര്‍ജ്ജുനന്‍ മടിക്കുന്നില്ല. പ്രതിസന്ധിക്കുമുന്നിലെ പരാജയഭീതന്റെ പിന്തിരിഞ്ഞോട്ടം എന്നല്ലാതെ ഇതിനെ വിശേഷിപ്പിക്കാനാവില്ല. ഇവിടെ സ്ഥലം യുദ്ധഭൂമിയായതും സന്ദര്‍ഭം യുദ്ധാരംഭമായതും പ്രവൃത്തി യുദ്ധമായതും പ്രവര്‍ത്തകര്‍ യോദ്ധാവായതും പറഞ്ഞുവെച്ച കഥയുടെ സ്വഭാവഗതികൊണ്ടുമാത്രം.

മുന്‍ചൊന്നപോലെ അര്‍ജ്ജുനനോടെന്നവണ്ണം ചെയ്യപ്പെട്ട ഈ ഉപദേശം ലോകത്തിലെ ഓരോ പ്രജയേയും ഉദ്ദേശിച്ചുകൊണ്ടാണത്രേ!

മര്‍ത്യരാശിയെ ബാധിക്കുന്ന കര്‍മജാഢ്യത്തെ നീക്കി കര്‍മണ്യതയുടെ നിരന്തരപ്രവൃത്തിയുടെ ചൈതന്യം നിറയ്‌ക്കുവാനുദ്ദേശിച്ചുപദേശിക്കപ്പെട്ടതാണ് ഭഗവദ്ഗീത. ഒന്നും ചെയ്യാതിരിക്കാനല്ല, ഒന്നില്‍നിന്നും ഒളിച്ചുപായാനുമല്ല, മറിച്ച് തനിക്ക് സ്വഭാവാനുസാരം വന്നുചേര്‍ന്നിട്ടുള്ള കര്‍മങ്ങളൊക്കെയും തന്നെ ധീരന്റെ ചുവടുറപ്പോടെ അഭിമുഖീകരിക്കാനും വിജയംവരെ പ്രയത്‌നിക്കാനുമുള്ള പ്രേരണയാണ് ഗീത പകര്‍ന്നു നല്‍കുന്നത്.

(തുടരും)

(കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല വേദാന്തവിഭാഗം അസി.പ്രൊഫസറാണ് ലേഖകന്‍)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാനെ തകർക്കാൻ ഇസ്രായേലിന്റെ വജ്രായുധം : അയൺ ഡോം യുഎഇയിലേയ്‌ക്ക് ; യഥാർത്ഥ സുഹൃത്തുക്കൾ ആരാണെന്ന് മനസ്സിലാക്കിയെന്ന് യുഎഇ

Entertainment

സിനിമയിൽ ‘നായികയാകാൻ തുണി കുറയ്‌ക്കുന്നു’; സോഷ്യൽ മീഡിയയിലെ വിമർശകർക്ക് മറുപടിയുമായി എസ്തർ അനിൽ

Entertainment

ഇന്ത്യയിൽ ആദ്യം ട്രാൻസ്പെരന്റ് എൽഇഡി സ്ക്രീൻ കേരളത്തിൽ; പുത്തൻ ദൃശ്യാനുഭവം ഒരുക്കി മാജിക് ഫ്രെയിംസ്

Entertainment

യഷ്–ഗീതു മോഹൻദാസ് ചിത്രം ‘ടോക്സിക്’ റിലീസ് തീയതി മാറ്റി

News

ആരാധകർക്ക് ഉത്സവവിരുന്നൊരുക്കി സൂര്യയുടെ “കറുപ്പ്‌” ന്റെ വമ്പൻ ഓഡിയോ ലോഞ്ച് മധുരയിൽ നടന്നു

പുതിയ വാര്‍ത്തകള്‍

മീററ്റിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് ഇനി 6 മണിക്കൂർ മാത്രം: 594 കിലോമീറ്റർ നീളമുള്ള ഗംഗാ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യാ റെഡ്ഢി വിവാഹം ഏപ്രിൽ 29 ന് തിരുമലയിൽ

സംഘവും സമാജവും ഒന്നാകും വരെ ആര്‍എസ്എസ് പ്രവര്‍ത്തനം തുടരും: സുരേഷ് സോണി

നിർബന്ധിത മതപരിവർത്തനം: പാകിസ്ഥാനിലും ബംഗ്ലാദേശിലും ഇടപെടണമെന്ന് ആവശ്യപെട്ട് യുഎന്നിന് കത്തയച്ച് വിഎച്ച്പി

പഠിച്ച 17 വിദ്യാർത്ഥികൾ ഭീകരരായി , കൊല്ലപ്പെട്ടു : ദാറുൽ ഉലൂം മദ്രസയ്‌ക്ക് വിലക്കേർപ്പെടുത്തിയതിൽ പ്രതിഷേധം ; കശ്മീരിൽ കലാപമുണ്ടാക്കാൻ ശ്രമം

എണ്ണവില കൂടുമോ കുറയുമോ? ഒപ്പെക്കിൽനിന്നുള്ള യുഎഇ പിൻമാറ്റം പ്രഹരമാകുന്നത് ഇറാനും അമേരിക്കയ്‌ക്കും; നേട്ടം ഭാരതത്തിന്

കശ്മീരിൽ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കും ; പോരാട്ടത്തിൽ നിന്ന് പിന്മാറില്ലെന്ന് ഫാറൂഖ് അബ്ദുള്ള

വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ മാർച്ച്; ഡെപ‍്യൂട്ടി മേയർ ആശാനാഥിനും ബിജെപി കൗൺസിലർമാർക്കും നോട്ടീസ്

ക്രിസ്തുമത പ്രചാരണം: മൂന്ന് യുഎസ് പൗരന്മാർക്ക് ഇന്ത്യ വിടാൻ നോട്ടീസ് നൽകി പൂനെ പോലീസ്

ഭർത്താവിന്റെ കുടുംബത്തിലെ ശാപം ഒടുവിൽ ആലിയക്കും!പ്രസവ ശേഷം താരറാണിക്ക് സംഭവിക്കുന്നത്!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.