മാദ്രി രാജാവിന്റെ പുത്രി സഖിമാരുമൊത്ത് നടന്നുല്ലസിക്കുവാനിറങ്ങി. രാജ്യത്തിനടുത്ത ഗ്രാമത്തിനു സമീപത്തെ വനത്തിലൂടെ യാത്രയായി. അവിടെവച്ച് അതിസുന്ദരനായ ഒരു മുനി കുമാരനെ കണ്ടുമുട്ടി. യൗവ്വനദശയിലുള്ള കുമാരിക്ക് അദ്ദേഹത്തെ ഭര്‍ത്താവായി കിട്ടിയാല്‍ കൊള്ളാമെന്ന് തോന്നി. സഖിമാരുമായി അതേക്കുറിച്ച് ചര്‍ച്ച ചെയ്തു. കുമാരിയുടെ മനസ്സില്‍ മുനികുമാരന് നിറഞ്ഞു. മഹാരാജാവ് ഈ വിവരം അറിഞ്ഞ് അവള്‍ക്കുനേരെ കയര്‍ത്തു. നീയെന്തവിവേകമാണ് കാണിക്കുന്നത്. ആരാ എന്താ എന്നൊന്നും അറിയാത്ത മുനികുമാരന്മാരെ മോഹിക്കയോ. ഈ ബഹളത്തിനിടയിലാണ് നാരദമുനി അവിടെ എത്തിയത്. ഇതേപ്പറ്റി ഞാന്‍ അന്വേഷിച്ചുവരാം അങ്ങ് വെറുതെ കോപിക്കരുത്.
അന്ധനായ സാല്വരാജപുത്രനാണവന്. സത്യവാന് എന്നാണ് നാമം. പക്ഷേ ഒരേ ഒരു വര്‍ഷമേ അയാള്‍ക്ക%R4യുസ്സ് കാണൂ. കോപിഷ്ഠനായ രാജാവിന് ഒപ്പം ആധികൂടിയായിത്തീര്ന്നു.
മകളെ പിന്തിരിപ്പിക്കാന് നടത്തിയ ശ്രമം പരാജയപ്പെട്ടു. ആ വിവാഹം ഗംഭീരമായി നടത്തി. ഭര്‍ത്താവിന്റെ ആയുസ്സിനായി രാജകുമാരി ശക്തമ%BUയ പ്രാര്‍ത്ഥനയില്‍ ലയിച്ചു. ഒരു വര്‍ഷം തികയും മുമ്പായി ഒരാഴ്ച കഠിനവ്രതത്തില്‍ കഴിഞ്ഞു.
ആയുസ് തീരും എന്നുള്ള ദിവസം കുമാരന് വിറക് ശേഖരിക്കുവാന്‍ യാത്രയായത് അടുത്തുളള വനത്തിലായിരുന്നു. കുമാരിയും കൂടെ പുറപ്പെട്ടു. മരം മുറിയ്ക്കുന്നതിനിടയില്‍ അദ്ദേഹം കുഴഞ്ഞ് വീണു. ഏതുനിമിഷവും എന്തുസംഭവിക്കും എന്ന് അറിയാമായിരുന്നതിനാല്‍ ആ കുമാരി നല്ല മുന്‍കരുതലെടുത്തിരുന്നു. ഭര്‍ത്താവിനെ തന്റെ മടിയില്‍ കിടത്തി ശുശ്രൂഷിച്ചു. ചുറ്റും നോക്കിയ%QA്പോള്‍ യമധര്‍മരാജാവ് അടുത്തെത്തിക്കഴിഞ്ഞു.
അടുത്തനിമിഷം തന്റെ ഭര്‍ത്താവിനെ പിടികൂടും എന്നു മനസ്സിലായി. തന്റെ പ്രാര്‍ത്ഥനയെല്ലാം വിഫലമാവുമോ? എന്നായി ചിന്ത. അദ്ദേഹത്തെ ഒരാള്‍ക്കും വിട്ടുകൊടുക്കില്ല എന്ന് തീര്‍ച്ചപ്പെടുത്തി മാറോട് ചേര്‍ത്തുപിടിച്ചു. യമധര5E0മനുണ്ടോ വിടുന്നു. മുനി കുമാരന്റെ ദേഹം വരിഞ്ഞുചുറ്റാന് തുടങ്ങി. ”നിങ്ങള്‍ എന്റെ പ്രിയതമനെ എന്തു ചെയ്യുന്നു.” സത്യവാന്റെ ഭാര്യ ചോദിച്ചു.”ഞാന്‍ ഇവനെ കൊണ്ടുപോകയാണ്. ആയുസ് തീര്‍ന്നാല്‍ പിന്നെ ഭൂമിയിലാര്‍ക്കും സ്ഥാനമില്ല.” യമധര്മന് പറഞ്ഞു.
”എന്നാല്‍ ഞാനും ഒപ്പംവരും ഞങ്ങള്‍ വേര്പിരിയില്ല. അത്രയ്ക്കിഷ്ടമാണെനിയ്ക്ക്. ഒരുവര്ഷംപോലുമായില്ല. ഞങ്ങള്‍ ഒന്നായിട്ട്…’
”അതെല്ലാം ശരിയാവും. നീയെന്റെ കൂടെ വരരുത് ആ പ്രദേശത്തേക്ക് നിനക്ക് കടക്കുവാന്‍ അധികാരമൊന്നുമില്ല. നിനക്കെന്തു വരം വേണം” യമധര്മന് അവളെ ഒഴിവാക്കാന്‍ വേണ്ടി ചോദിച്ചു. മൂന്ന് വരം നേടി. അച്ഛന്റെ കണ്ണ് തെളിയണം, നഷ്ടപ്പെട്ട രാജ്യം തിരിച്ചു കിട്ടണം; എനിയ്ക്ക് ധാരാളം പുത്രന്മാ5E0ും വേണം ഇതായിരുന്നു നേടിയ വരങ്ങള്‍.
യമധര്മന് അറിയാതെ കുരുക്കില്‍ വീഴുകയായിരുന്നു. പതിവ്രതയായ സാവിത്രിയ്ക്ക് പുത്രന്മാരെ ലഭിക്കണമെങ്കില്‍ സത്യവാനെ തിരിയെ നല്‍കാതെ വയ്യ. ഒടുവില്‍ വരിഞ്ഞ് കെട്ടിക്കൊണ്ടുപോകാന്‍ നിശ്ചയിച്ച ആ ജീവനെ തിരികെ നല്‍കേണ്ടിവന്നു. അവളുടെ ഉറച്ച പ്രാര്‍ത്ഥനയാലാണ് സത്യവാനും സാവിത്രിയും ഒന്നായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: